Search

ചിതറിയ ചിന്തകള്‍…

Mahi's Blog: ഒരു സാധാരണക്കാരന്‍റെ മനോവ്യാപാരങ്ങള്‍…

Tag

learning

കൊടുക്കുന്നവനും വാങ്ങുന്നവനും

albert-einstein-success-value-large“കര്‍മണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന:”

സാധാരണ ഗതിയില്‍, ഒരു ബിസിനസ് ഡീല്‍ അല്ലാത്ത ഏതിലും (പ്രത്യേകിച്ച് കുടുംബം, വ്യക്തിബന്ധങ്ങള്‍… മുതലായവയില്‍) നല്‍കുന്നവന്‍ എന്നും നല്‍കിക്കോണ്ടേ ഇരിക്കണം എന്ന് വിധിക്കപ്പെട്ടിരിക്കുന്നു. വാങ്ങുന്നവന്‍ എന്നും വാങ്ങാന്‍ തയ്യാറായും കാണപ്പെടുന്നു. ഈ പ്രക്രിയ എന്നുമെന്നും തുടര്‍ന്നു പോകേണ്ടതാണ് എന്നാണ് മിക്കവാറും ആളുകളുടെ ചിന്ത. കൊടുക്കുന്നവന്‍റെ നല്‍കാനുള്ള കപ്പാസിറ്റിയോ, മാനസികാവസ്ഥകളോ പലപ്പോഴും വിസ്മരിക്കപ്പെടുന്നു…

“എന്താ അവന് തന്നാല്‍? ഉണ്ടായിട്ടല്ലേ ചോദിക്കുന്നത്…”
എന്ന ചിന്ത ആണ് പലരെയും ഭരിക്കുന്നത്… എന്നാല്‍ താന്‍ അവനില്‍ നിന്നും വാങ്ങാന്‍ യോഗ്യനാണോ? അല്ലെങ്കില്‍ അവന്‍ പണ്ട് ചെയ്തതിന് താന്‍ എന്ത് പ്രത്യുപകാരം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു.

നല്‍കുന്നവന്‍ തന്‍റെ പ്രത്യേക സാഹചര്യത്തില്‍ “സ്ഥിരം പരാദജീവിക്ക്” എപ്പോഴെങ്കിലും അയാള്‍ പ്രതീക്ഷിച്ചിരുന്ന ഒരു കാര്യം ചെയ്യാന്‍ വിട്ടുപോയി എങ്കില്‍, ദാതാവ്, ഇതുവരെ ചെയ്തിരുന്ന എല്ലാ നല്ല കാര്യങ്ങളും ഒറ്റ നിമിഷത്തില്‍ വിസ്മരിക്കപ്പെടുന്നു. ദാതാവിന്‍റെ സാമ്പത്തിക, ശാരീരിക, മാനസിക അവസ്ഥകള്‍ ഒന്നും സ്വീകര്‍ത്താവിന്‍റെ വിഷയമല്ല. ഒരു വൈരാഗ്യ ബുദ്ധിയോടെയാണ് പിന്നീട് സ്വീകര്‍ത്താവിന്‍റെ പെരുമാറ്റം- മുന്‍പ് കിട്ടിയ സഹായങ്ങളെ പാടേ മറന്ന്, ലോകത്തിലെ ഏറ്റവും വൃത്തികെട്ടവന്‍ ആയി അയാള്‍ ദാതാവിനെ ചിത്രീകരിക്കുന്നു.

?????????????അതുകൊണ്ട് ദാതാവ് ആകുന്നവര്‍ എപ്പോഴും കരുതിയിരിക്കുക- തിരിച്ച് ഒന്നും പ്രതീക്ഷിക്കണ്ട, നന്ദി പോലും – അത് കിട്ടിയാല്‍ കിട്ടി ബോണസ് ആയി കരുതുക…
പ്രിയപ്പെട്ടവരുടെ കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ കൂടി തയ്യാറായി മാത്രം ദാനം/സഹായം ചെയ്യുക…

പക്ഷെ എങ്കിലും, മറ്റൊരുവന് ചെയ്യുന്ന ദാനം/സഹായം ആണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത്.
കാരണം സഹായിക്കുന്നവന്‍ / നല്‍കുന്നവന്‍ ആണ് ദൈവം

*****

ബന്ധപ്പെട്ട പോസ്റ്റ്‌: The God ???

തിരുവനന്തപുരം ബ്ലോഗര്‍ സംഗമം 2014

???????????????????????????????തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ വെച്ച് ഇന്നലെ(27-Feb-2014) നടന്ന മലയാളം ബ്ലോഗേര്‍സ് മീറ്റ്‌ തികച്ചും അവിസ്മരണീയമായ ഒരു അനുഭവം ആയിരുന്നു. തുഞ്ചന്‍പറമ്പ് മീറ്റ്‌ പോലെ വിശാലമായ ഒരു കാമ്പസ് ഇല്ലയിരുന്നതിനാലും, കോര്‍ഡ്-ലെസ് മൈക്ക് ഇല്ലാതിരുന്നതിനാലും സംസാരിക്കാന്‍ വേദിയില്‍ എത്തെണ്ടിയിരുന്നതിനാല്‍ അല്പം ഔപചാരികത അനുഭവപ്പെട്ടെങ്കിലും ഒരു ഹാളില്‍ വെച്ചു മീറ്റ് നടത്തേണ്ടിവരുന്ന പരിമിതിയെ മറികടക്കാന്‍ മറ്റൊരു സാധ്യത കാണാത്തതിനാല്‍ ആ വളരെ ചെറിയ ഔപചാരികത പോലും ആസ്വാദ്യമായി എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
ആദ്യകാല ബ്ലോഗര്‍മാര്‍ മുതല്‍ ആദ്യമായ് മീറ്റില്‍ പങ്കെടുക്കുന്ന ആളുകള്‍ വരെ ആത്മാര്‍ത്ഥമായി പങ്കെടുക്കുന്ന കാഴ്ചയായിരുന്നു കാണെണ്ടിയിരുന്നത്… പാവപ്പെട്ടവന്‍, പ്രവാഹിനി, ഷെരീഫ് സാര്‍, ചന്തു ചേട്ടന്‍, ലീല M. ചന്ദ്രന്‍ (CLS books), സാബു കൊണ്ടോട്ടി, വയല്‍പ്പൂവ്(സുജ), ബഷീര്‍ C V, സുധാകരന്‍ വടക്കാഞ്ചേരി തുടങ്ങിയ പ്രതിഭകളുടെ സാന്നിധ്യം ആഹ്ലാദകരമായിരുന്നു. കൊച്ചു കൊച്ചു തമാശകളുമായി അപരിചിതത്വത്തിന്‍റെ മഞ്ഞുരുക്കിയ- മൂന്നു പുസ്തകങ്ങളുടെ പ്രകാശനത്തിനും, രണ്ടു ബ്ലോഗര്‍മാരുടെ ചിത്രപ്രദര്‍ശനത്തിനും പ്രവാഹിനിയുടെ ഹാന്‍ഡി-ക്രാഫ്റ്റ് പ്രദര്‍ശനത്തിനും ഈ സമ്മേളനം വേദിയായി… സന്തോഷം പകര്‍ന്ന കാര്യങ്ങള്‍…

രണ്ട് പ്രധാന വിഷയങ്ങളില്‍ ആണ് ചര്‍ച്ച നടന്നത്
1. ബ്ലോഗിങ്ങ്: ഇന്നലെ-ഇന്ന്‍-നാളെ
2. സോഷ്യല്‍ മീഡിയകളിലെ ഭാഷ മോശമാകുന്നുവോ? എങ്കില്‍ എന്തുകൊണ്ട്? എങ്ങനെ നിയന്ത്രിക്കാം?

പലരും വിഷയം വിട്ടു സംസാരിച്ചു മുന്നോട്ടുപോയി – സമയ പരിമിതി മൂലം ഒരു ചര്‍ച്ചയുടെ രൂപത്തില്‍ രണ്ടാമതും മൂന്നാമതും ഒരാള്‍ക്ക് സംസാരിക്കാനോ മറ്റൊരാളെ വിമര്‍ശിക്കാനോ പിന്തുണക്കാണോ സാധിച്ചുമില്ല… രണ്ടും ചിന്തിച്ചു/ചര്‍ച്ചചെയ്തു വരുമ്പോള്‍ വളരെ ഗഹനമായ വിഷയങ്ങള്‍ ആയിരുന്നതിനാല്‍ അവ എങ്ങുമെങ്ങും എത്താതെ പോകാനുള്ള സാധ്യത കൂടുതല്‍ ആയിരുന്നു. എങ്കിലും, അന്‍വര്‍ ഇക്കയും ഷെരീഫ് സാറും മോഡറേറ്റര്‍ എന്ന രീതിയില്‍ അവരുടെ റോള്‍ ഭംഗിയാക്കിയതിനാല്‍ സമയത്ത് തന്നെ ഒരുവിധം കാര്യങ്ങള്‍ തട്ടുമുട്ടുകള്‍ ഇല്ലാതെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു…

മനോജ്‌ ഡോക്ടര്‍ ഫുഡ്‌ ആയിരിക്കും ഒരു സ്പെഷ്യാലിറ്റി എന്നു പറഞ്ഞിരുന്നു എങ്കിലും അമിത പ്രതീക്ഷ ഇല്ലാതെയാണ് പോയത്… അത്യുഗ്രന്‍ എന്നൊന്നും പറയുന്നില്ല എങ്കിലും- വളരെ ഡീസന്റായി ഭക്ഷണകാര്യങ്ങളും നടന്നു.

അവസാന ചര്‍ച്ചയുടെ കൂടെ, ഗവണ്മെണ്ടിന്‍റെ സൈബര്‍ ലോ ദുരുപയോഗം ചെയ്യുന്നതിനെ എതിര്‍ക്കുന്ന പ്രമേയവും പാസ്സാക്കിയാണ് ബ്ലോഗര്‍ സമ്മേളനം അവസാനിപ്പിച്ചത്.

സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല- കാരണം അറുപതോളം ബ്ലോഗര്‍മാര്‍ക്ക് ഒട്ടും മുഷിപ്പില്ലാതെ (എന്നു ഞാന്‍ വിശ്വസിക്കുന്നു) ഇത്തരം ഒരു മീറ്റ് സംഘടിപ്പിക്കാനായതും- അതിനെ ആദ്യാവസാനം ഒരേ ടെമ്പോയില്‍ കൊണ്ടുപോകാന്‍ (വോള്‍വോ കിട്ടിയില്ല അതുകൊണ്ട് ടെമ്പോ മതി എന്നു തീരുമാനിച്ചു-സദയം ക്ഷമിക്കുക) സാധിച്ചതും സംഘടനാപാടവത്തിന്‍റെ തെളിവാണ്.
???????????????????????????????ആദ്യമായി അഭിനന്ദനം അര്‍ഹിക്കുന്നത് ഈ കൂട്ടായ്മയെ മുന്നില്‍ നിന്നു നയിച്ച അന്‍വര്‍ ഇക്കാ ആണ്. വാക്കുകളാല്‍ സമ്പന്നമായ മലയാള ഭാഷയിലെ പദങ്ങള്‍പോലും മതിയാവുമോ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ എന്നു ഞാന്‍ സംശയിക്കുന്നു. സദാ ചിരിച്ച മുഖവുമായി പരാതികള്‍ ഇല്ലാതെ കാര്യങ്ങാന്‍ നോക്കി നടത്തുന്ന, ഇങ്ങനെയും ഒരു മനുഷ്യന്‍- അതേ- യഥാര്‍ത്ഥ മനുഷ്യ സ്നേഹി. ആദ്യാവസാനം എല്ലാക്കാര്യങ്ങളും നേരിട്ട് നോക്കി നടത്തിയ അദ്ദേഹം – ഇടക്ക് ലാഗ് ഉണ്ടാകാതെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് കാര്യങ്ങള്‍ നന്നായി മാനേജ് ചെയ്തു. അഭിനന്ദനങ്ങള്‍ അന്‍വര്‍ ഇക്കാ- താങ്കള്‍ പറയാറുള്ളത് പോലെ- മനുഷ്യസ്നേഹം നീണാള്‍ വാഴട്ടെ…
ഒരു ലീഡറുടെ വിജയം അദ്ദേഹത്തിന്‍റെ ടീം മെംബേര്‍സ് എങ്ങനെ കാര്യങ്ങള്‍ ചെയ്യുന്നു എന്നതാണ്… അജിത്തും (ഉട്ടോപ്യന്‍) ഡോക്ടര്‍ മനോജും വിജിത്ത്, വിഷ്ണു(വിഷ്ണുലോകം), മണി.മിനു എല്ലാവരും ഒന്നിനൊന്നു മെച്ചമായി അവരില്‍ നിഷിപ്തമായ കടമകള്‍ വീണ്ടും ഒരു ഫോളോ-അപ്പോ സൂപ്പര്‍ വിഷനോ ഇല്ലാതെ തന്നെ ഭംഗിയായി ചെയ്തു… ഓരോരുത്തരും പ്രവര്‍ത്തിച്ചത്-എന്‍റെ വീട്ടില്‍ ഒരു കാര്യം നടക്കുന്നു- ഞാന്‍ അത് ഭംഗിയായി ചെയ്യണം എന്ന മനോഭാവത്തോടെ ആയിരുന്നു… സ്വയം കാര്യങ്ങള്‍ ഭംഗിയാക്കാന്‍ കഴിവുള്ള ഒരു ടീം ആയിരുന്നു സംഘാടകര്‍ എന്നത് സമയ-സ്ഥല പരിമിതിക്കുള്ളിലും ഈ കൂട്ടായ്മയെ മനോഹരമാക്കാന്‍ സഹായകമായി.

???????????????????????????????തുടര്‍ന്നു നടന്ന ബൂലോകം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സൂപ്പര്‍ റൈറ്റര്‍ അവാര്‍ഡ്‌ ഡോക്ടര്‍ മനോജ്‌ കുമാര്‍, തിരുവനന്തപുരത്തിന്‍റെ അഭിമാനമായ സോഷ്യല്‍ വര്‍ക്കര്‍ കുമാരി അശ്വതി നായരില്‍ നിന്നും ഏറ്റുവാങ്ങി. ബൂലോകം പോര്‍ട്ടലിന്‍റെ അവാര്‍ഡ്‌ ദാനചടങ്ങ് ഉദ്ഘാടനം ചെയ്തതും അശ്വതി തന്നെ ആയിരുന്നു.
പിരിഞ്ഞപ്പോള്‍ രാത്രി ആയിരുന്നു എങ്കിലും, ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച തിരുവനന്തപുരം ബ്ലോഗ്ഗര്‍ സംഗമം മനസ്സില്‍ എന്നും മങ്ങാതെ നില്‍ക്കുന്ന ഒന്നായിരിക്കും.

എന്തേ നിന്നെ വെറുക്കാന്‍ എനിക്കാവാത്തത് 2013 ?

കഴിഞ്ഞ വര്‍ഷത്തേക്ക് ഒന്നു തിരിഞ്ഞു നോക്കി. നേട്ടങ്ങളെക്കാള്‍ കോട്ടങ്ങള്‍ പലതായിരുന്നു – ധനനഷ്ടം, രോഗപീഡ, സ്ഥാനഭ്രംശം, തടവുശിക്ഷ (വീട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍), വേദന, ഒറ്റപ്പെടല്‍, ഡിപ്രഷന്‍ … അങ്ങനെയങ്ങനെ… പക്ഷെ 2013 ഒരു തിരിച്ചറിവിന്‍റെ വര്‍ഷം ആയിരുന്നു… പല കാര്യങ്ങളിലും.

കോട്ടങ്ങളെക്കുരിച്ചുള്ള വിശദീകരണം ഞാന്‍ ചുരുക്കുന്നു. കാരണം ഞാന്‍ ഒരു ഒപ്ടിമിസ്റ്റ് ആണ്. നിന്‍റെ യഥാര്‍ത്ഥ സുഹൃത്തുക്കളേ നിന്‍റെ കഷ്ടകാലത്തില്‍ നീ അറിയും എന്ന, മുന്‍പ് തന്നെ അറിയാവുന്ന സത്യം അടിവരയിട്ടുറപ്പിച്ച വര്‍ഷവും കഴിഞ്ഞത് തന്നെ… വര്‍ഷാദ്യത്തില്‍ എന്നെ എഴുതിത്തള്ളിയ ചിലര്‍ വര്‍ഷാവസാനത്തില്‍ – ഇവന്‍ അങ്ങനെ എഴുതി തള്ളേണ്ടവനല്ല എന്ന ഭാവത്തില്‍ തിരിച്ചു വരുന്നതും കണ്ടു…

എന്നും കൂടെയുണ്ടായിരുന്ന ചില സുഹൃത്തുക്കള്‍ – പ്രത്യേകിച്ച് രണ്ടു മൂന്നു പേര്‍ – ജീവിതം ഇവിടെയൊന്നും തീരുന്നില്ല എന്നും ഒരു രാത്രികൊണ്ടോന്നും ലോകം അവസാനിക്കില്ല എന്നും പറഞ്ഞു കൂടെ നിന്നു ജീവന്‍ പകര്‍ന്നു തന്നു…

ഞാന്‍ 2013 നെ ഇഷ്ടപ്പെടുന്നു… കാരണം ഭൌതികജീവിതത്തിലെ എന്‍റെ ഏറ്റവും മോശം വര്‍ഷം തന്നെ എനിക്ക് എന്‍റെ മനസ്സിനെ തിരിച്ചറിയാന്‍ സഹായിച്ചു. ഞാന്‍ എന്‍റെ കഴിവുകളിലേക്ക് – അഥവാ എന്നിലേക്ക്‌ തിരിഞ്ഞു നോക്കി… ഏകാന്തതയുമായി പൊരുത്തപ്പെട്ടു – അതിനെ എന്‍റെ ഓട്ടങ്ങള്‍ക്കിടയില്‍ കിട്ടിയ ഹോളിഡെയ്സ് ആയി കണക്കാക്കി… (എനിക്ക് നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട് – അത് നിന്‍റെ നാശത്തിലെയ്ക്കുള്ളതല്ല നന്മയിലെക്കാണ് എന്ന വാചകം ഞാന്‍ എനിക്കുള്ള നിമിത്തമായി കരുതി…) ഭഗവദ് ഗീതയും, ബൈബിളും, വീരേന്ദ്രകുമാറിന്‍റെ ഹൈമവതഭൂവിലും, ഒക്കെ വായിച്ചു… HBO യും Star movies ഉം എന്‍റെ കൂട്ടുകാരായി… ഭഗവദ്ഗീത മുതല്‍ പ്ലേബോയ് വരെ വായിച്ചുതള്ളി. സണ്ണി ലിയോണിന്‍റെ മുതല്‍ സണ്ണി ഡിയോളിന്‍റെ വരെ സിനിമകള്‍ കണ്ടു… അടൂര്‍ ഗോപാലകൃഷ്ണനും അനൂപ്‌ മേനോനും മുതല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗും, ജെയിംസ് കാമറൂണും ബെന്‍ അഫ്ലെക്കും വരെ…

ഒക്ടോബര്‍ മുതല്‍ മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യാന്‍ തുടങ്ങി – ഇംഗ്ലീഷ് ബ്ലോഗിങ്ങ് ഉപേക്ഷിച്ചിട്ടില്ല ചിലപ്പോള്‍ ഇനിയും ചെയ്തേക്കും. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ 30-40 പേര്‍ ദിവസം വന്നിരുന്ന എന്‍റെ ബ്ലോഗ്ഗില്‍ (https://itsmahesh.wordpress.com/), 300 – 400 പേര്‍ വന്നു പോകുന്നത് അമ്പരപ്പോടെ ഞാന്‍ കണ്ടു… അപ്പൊ എന്നെ വായിക്കാനും ആളുകള്‍ ഉണ്ട്… (ഈ 300 – 400 ഒന്നും ബ്ലോഗ്ഗിങ്ങിലെ മഹാരഥന്മാരെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല എന്നറിയാം – എന്നാലും വെറുതെ സമയം പോകാന്‍ എന്തെങ്കിലും ചവര്‍ എഴുതുന്ന മ്മക്ക് 50 പേരെന്ന് പറയുന്നത് തന്നെ ഒരു സംഭവം ആണ്)
മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യാന്‍ എന്നെ നിര്‍ബന്ധിച്ച എന്‍റെ സഹോദരിയെ വിവാഹം ചെയ്ത് 2014 -മുതല്‍ എന്‍റെ കുടുംബത്തിലെ ഒരംഗമായി വരാന്‍ പോകുന്ന കവിയും അഭിഭാഷകനും ക്ഷേത്ര തന്ത്രിയുമായ ശ്രീരാം ഏട്ടനും (Adv. ശ്രീരാം ശര്‍മ) നന്ദി. എന്‍റെ ഏകാന്തതകളെ ഭ്രാന്തമായ ഉന്മാദത്തിലേക്ക് വഴുതാതെ സഹായിച്ച “മ്മടെ സൊന്തം സുക്കറിനും” നന്ദി.

ബ്ലോഗ്‌ വായന തുടങ്ങിയ 2008 മുതല്‍ ആരാധിച്ചിരുന്ന പല ഓണ്‍ലൈന്‍ എഴുത്തുകാരും എന്‍റെ സുഹൃത്തുക്കള്‍ ആയി. മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന് നന്ദി. എല്ലാവരെയും എടുത്തു പറയുന്നില്ല എങ്കിലും ചിലരേ മറക്കാന്‍ വയ്യ – നൊസ്ടാല്‍ജിക്ക് എഴുത്തിന്‍റെ തമ്പുരാന്‍, സുധേട്ടന്‍ എന്ന സുധാകരന്‍ വടക്കാഞ്ചേരി, വേദനിക്കാതെ എഴുത്തുകൊണ്ട് മനസ്സില്‍ ശസ്ത്രക്രിയ ചെയ്യുന്ന പപ്പേച്ചി എന്ന പദ്മശ്രീ നായര്‍, മ്മടെ സ്വന്തം അക്കാക്കുക്കഇക്കാ എന്ന അലി മുഹമ്മദ്‌ അക്കാകുക്ക, ശക്തമായ, എന്നാല്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളെടുക്കുന്ന വിരോധാഭാസന്‍ ചേട്ടന്‍, പടന്നക്കരനായ ഷബീര്‍ അലി, സമാനതകളില്ലാത്ത സിയാഫ് ഇക്കാ, വിഡ്ഢി എന്ന മുഖം മൂടി സ്വയം അണിഞ്ഞ അതി ബുദ്ധിമാനായ വിഡ്ഢിമാന്‍, ഇടക്കിടക്ക് ഫോണ്‍ വിളിച്ച് “അനക്കെങ്ങനെണ്ടെടാ ഹംക്കേ … ” എന്നന്വേഷിക്കുന്ന അന്‍വരികളിലെ അന്‍വര്‍ക്കാ, SMS/ഫോണ്‍ വിളിക്കാറുള്ള സ്നേഹസമ്പന്നനായ ഷിറു എന്ന ഷിറാസ് VT, ഇടക്ക് കാണാതായ ഭ്രാന്തേട്ടന്‍ (അംജത്തിക്കാ), പിന്നെ ഷംസുദ്ദീന്‍, സീബു എന്ന ഔറംഗസീബ്, സുനൈസ്, ബെന്‍ജി ചേട്ടന്‍, ചാറ്റിങ്ങിലൂടെ എന്‍റെ ബോറടി മാറ്റിയിരുന്ന റിനു, നാമൂസ്, ആര്‍ഷ, P O രാധാകൃഷ്ണന്‍, ബിനോയ്‌ ദേവസ്സിക്കുട്ടി, മ്മടെ സ്വന്തം സഖാവ് സാബു തോമസ്‌… മ്മടെ സ്വന്തം ഡോക്ടര്‍ അബ്സാര്‍ ഭായ്, കുട്ടി ഡോക്ടര്‍ ഷിംന, മോഹി, റോബിന്‍, ഏകദേശം ഞാന്‍ ചിന്തിക്കുന്നതുപോലെ തന്നെ സിനിമയെക്കുറിച്ച് അവലോകനം നടത്തുന്ന പ്രവീണ്‍, പിന്നെ പുതുവത്സര സുഹൃത്തായി സമീപ നാട്ടുകാരനായ വില്ലേജ്മാന്‍ എന്ന ശശിയേട്ടനും… ഇനിയുമുണ്ട് ആളുകള്‍ വിസ്താര ഭയം മൂലം നിര്‍ത്തുന്നു.

എന്‍റെ വ്യക്തിജീവിതത്തിലെ പല നല്ലകാര്യങ്ങളും 2013 -ല്‍ നടന്നു. എന്‍റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചതും 2013 -ല്‍ തന്നെ. ഞാന്‍ പിതാവാകാന്‍ പോകുന്നു എന്ന കാര്യം അറിഞ്ഞതും 2013 -ല്‍ തന്നെ… മറക്കാനാവാത്ത നിമിഷങ്ങള്‍… ജീവിതത്തില്‍ ആദ്യമായി ബോധംകെടുത്തിയുള്ള (എനിക്കില്ലാത്ത ബോധം എങ്ങനെ കെടുത്തി എന്ന്‍ എന്നോട് ചോദിച്ചിട്ട് കാര്യമില്ല- അത് അനസ്തേഷ്യ തന്ന ഡോക്ടറോട് തന്നെ ചോദിക്കണം) ഒരു ഓപ്പറേഷന് വിധേയനായതും ഈ വര്‍ഷം തന്നെ… എന്‍റെ കാറിനെയും, അവളോടോപ്പമുള്ള (“അതിനോടൊപ്പമുള്ള” എന്നു ഞാന്‍ പറയുന്നില്ല – എന്‍റെ ഭാര്യ ക്ഷമിക്കട്ടെ ) ഏകാന്ത യാത്രകളെയും ഞാന്‍ സ്നേഹിച്ചു തുടങ്ങിയതും 2013 -ല്‍ തന്നെ.

ആരാധനയോടെ മാത്രം കണ്ടിരുന്ന സാഹിത്യ മഹാ പ്രതിഭകള്‍ നവവത്സരാശംസകള്‍ നേരിട്ട് അറിയിച്ചപ്പോള്‍ നിറഞ്ഞ കണ്ണുകളോടെയാണ് ഈ വര്‍ഷത്തിന്‍റെ തുടക്കം – പിതാവാകാന്‍ പോകുന്നതും അളിയന്‍ ആകാന്‍ പോകുന്നതും 2014-ല്‍ തന്നെ…

“മഹേഷ്‌/സാര്‍/ഭായ് ഒരു സംഭവം ആണെന്ന്” കരുതുന്നവരോടും, “മഹേഷോ – അവനൊരു മുടിഞ്ഞ അഹങ്കാരിയാ” എന്നു കരുതുന്നവരോടും ഞാന്‍ ഒരു ഭാഗ്യവാന്‍ ആണെന്നോ നിര്‍ഭാഗ്യവാന്‍ ആണെന്നോ കരുതുന്നവരോടും ഒരുവാക്ക് – “ഞാന്‍ ഇത് ഒന്നുമല്ല – എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ഉള്ള വെറും സാധാരണക്കാരന്‍ – ഞാന്‍ ആരുടേയും മുകളില്‍ ആണെന്ന് കരുതുന്നില്ല – താഴെയും…” : 2013 ലെ തിരിച്ചറിവ് ഇതാണ്.

നന്ദി, എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും, കൂടെ നിന്ന ബന്ധുക്കള്‍ക്കും, കടലുകല്‍ള്‍ക്കപ്പുറത്തു നിന്നും ചോക്ലേറ്റ് പാക്കുകള്‍ അയച്ചുതന്നും ചാറ്റില്‍ കൂടെ നിന്നും ആശ്വസിപ്പിച്ച പഴയ സുഹൃത്തിനും, അമ്മക്കും, സഹോദരിക്കും, അനുഗ്രഹം തന്ന പിതൃക്കള്‍ക്കും, സത്യത്തില്‍ ഉണ്ടോ എന്നു ഞാന്‍ ഇപ്പോഴും സംശയിക്കുന്ന ദൈവങ്ങള്‍ക്കും … പിന്നെ എന്‍റെ ഭാര്യക്കും (എന്നെ സഹിക്കുന്നുണ്ടല്ലോ – നന്ദി പോരാ, വല്ല അവാര്‍ഡും കൊടുക്കണം).

നന്ദിയുണ്ട് 2013…ഒരുപാട്… ഒരുപാട് …

പിന്നെ അവസാനമായി വിധിയോട് ഒരുവാക്ക് – എന്നെ നീ നശിപ്പിക്കാന്‍ നിന്നെക്കൊണ്ട് ആവുന്നത് നോക്കി, പക്ഷെ നടക്കൂല്ല മോനെ…
കണ്ണു തുറക്കാനും വിരല് ചലിപ്പിക്കാനും പറ്റുന്നിടത്തോളം കാലം എന്നെ തോല്‍പ്പിക്കാന്‍ നിനക്ക് പറ്റില്ല…

മരണം – ഏഴര നാഴിക നേരം

The Travellerതെക്കേ മുറിയില്‍ അച്ഛന്റെ കട്ടിലില്‍ വെറുതെ കിടന്നു. മധ്യാഹ്ന സൂര്യന്‍റെ ഇളം മഞ്ഞ കിരണങ്ങള്‍ പടിഞ്ഞാറേ ജാലകത്തില്‍ കൂടി കടന്നു മുറിയുടെ തറയിലെ വെളുത്ത ടൈല്‍സില്‍ തട്ടി പ്രതിഫലിക്കുന്നു. തലേന്നു രാത്രി നന്നായി ഉറങ്ങിയിരുന്നില്ല… തെക്കേ ജനാലയിലൂടെ നോക്കിയാല്‍ പറമ്പിന്‍റെ അങ്ങേ അറ്റത് വാടിക്കരിഞ്ഞ് നില്‍ക്കുന്ന തെങ്ങിന്‍ തൈകളും വാഴകളും ചേമ്പുകളും കാണാം – അച്ഛന്റെയും മുത്തശ്ശിയുടെയും അന്ത്യവിശ്രമം അവിടെയാണ്… ഓര്‍മ്മകളില്‍ക്കൂടി സഞ്ചരിച്ച്,  എപ്പോഴാണ് ഉറക്കത്തിലേക്ക് ആണ്ടുപോയതെന്നറിയില്ല…

***

Amma“മോനേ …” ഒരു വിളിയാണ് കണ്ണുതുറപ്പിച്ചത്… ഞാന്‍ പരപരാ കണ്ണു തുറന്നു നോക്കി – കട്ടിലില്‍ എന്‍റെ തലക്കല്‍ മുത്തശ്ശി ഇരിക്കുന്നു… വലിപ്പമുള്ള ചുളുങ്ങിയ വിരലുകള്‍ എന്‍റെ തലയില്‍ തഴുകുന്നുണ്ട്… ഞാന്‍ വെറുതെ ചിരിച്ചു, എന്‍റെ തല എടുത്തു മുത്തശ്ശിയുടെ മടിയില്‍ വെച്ചു. ഞാന്‍ മിനുസമുള്ള പഞ്ഞിപോലുള്ള വയറില്‍ മുഖമമര്‍ത്തി കിടന്നു…

“നാളെ കഴിഞ്ഞാണ് ഓപ്പറേഷന്‍…അല്ലേ?” മുത്തശ്ശിയുടെ പതിഞ്ഞ ശബ്ദം…
“ഉം…” ഞാന്‍ മൂളി.
“എന്‍റെ കുട്ടിക്ക് പേടിയുണ്ടോ?”
“ഇല്ല…”
“എനിക്കറിയാം … എന്നാലും ചോദിച്ചൂന്നെ ഉള്ളൂ… പേടിക്കണ്ടാ പ്രശ്നമൊന്നുമില്ല…”
ഞാന്‍ ചിരിച്ചു… മുത്തശ്ശിയുടെ വയറില്‍ ഒരുമ്മ കൊടുത്തു…
“ഹ ഹ ഹ ഹ…” പതിഞ്ഞ ഒരു ചിരി… “ഒരു മാറ്റവും ഇല്ല… ഒരു കുട്ടിയുടെ അച്ഛനായിട്ടും, കൊച്ചു കുട്ടിയാന്നാ വിചാരം…”
“ഞാന്‍ കൊച്ചു കുട്ടി തന്ന്യാ…” ഞാന്‍ മുത്തശ്ശിയുടെ താഴേക്കു തൂങ്ങിയ താടയില്‍ പിടിച്ചുകൊണ്ട് പറഞ്ഞു…
“പോകാന്‍ നേരായി… വിളക്കു വെക്കാറായി…” എന്‍റെ തല മടിയില്‍ നിന്നൂര്‍ത്തി തലയിണയില്‍ വെച്ചു മുത്തശ്ശി മറഞ്ഞു…

***

ആരോ തട്ടി വിളിക്കുന്നു – “എടാ… വിളക്കു വെക്കാന്‍ നേരമായി… ത്രിസന്ധ്യക്ക്‌ കിടന്നുറങ്ങരുത്… എണീക്ക്.”

ഞാന്‍ ഞെട്ടി കണ്ണു തുറന്നു… അമ്മയാണ്… ഞാന്‍ എണീറ്റു… ഉറക്കച്ചടവ് മാറിയിരുന്നില്ല…
“നീയെന്താ ഇങ്ങനെ നോക്കുന്നേ? സ്വപ്നം വല്ലതും കണ്ടോ?” അമ്മ ചോദിച്ചു.
“മുത്തശ്ശി …” ഞാന്‍ പിറുപിറുത്തു.
“മുത്തശ്ശിയോ…?” അമ്മ ചോദിച്ചു.
“ഇപ്പൊ ഇവിടെ ഉണ്ടായിരുന്നു… ഞാന്‍ പേടിക്കണ്ട സര്‍ജറി നന്നായി നടക്കും എന്നു പറഞ്ഞു…”
“ഇവിടെതന്നെ ഉണ്ടാവും … നിന്നെ ആയിരുന്നു കൊച്ചുമക്കളില്‍ ഏറ്റവും സ്നേഹം… കൂടെത്തന്നെ ഉണ്ടെന്നു കരുതിക്കോ… എന്നും…” അമ്മയുടെ കണ്ണും നിറഞ്ഞിരുന്നു…

അതെ എന്നെ ആയിരുന്നു ഏറ്റവും സ്നേഹം… ഒരേയൊരു മകനായ എന്‍റെ അച്ഛനോട് പോലും പറയാതെ പരിപ്പുവടയും പഴവും അരിമുറുക്കും ഉണ്ണിയപ്പവും തിന്നാനുള്ള ആഗ്രഹം എന്നോട് മാത്രം പറഞ്ഞിരുന്ന, നിലവിളക്കിനു മുന്നില്‍ നാമം ജപിക്കുമ്പോള്‍ പോലും എന്നെ മാത്രം മടിയില്‍ കിടത്തിയിരുന്ന, എണ്ണയും കുഴമ്പും മരുന്നും തീരുന്നതിനു മുന്‍പേ ഓര്‍ത്തിരുന്നു പുതിയ സ്റ്റോക്ക്‌ എത്തിക്കുന്ന എനിക്ക് നെറ്റിയിലും കവിളിലും ഉമ്മ തന്നിരുന്ന, ഒരു ദിവസം വീട്ടിലെത്താന്‍ വൈകിയാല്‍ നൂറു പ്രാവശ്യം “എന്‍റെ കൊച്ചു വന്നില്ലല്ലോ…” എന്നു പരിതപിച്ചിരുന്ന, വരുവോളം വഴിക്കണ്ണുമായി കാത്തിരുന്ന്‍, അകലെ നിന്നു വരുന്നത് കാണുമ്പോള്‍ ദീര്‍ഘ നിശ്വാസത്തോടെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയിരുന്ന എന്‍റെ മുത്തശ്ശി …
മരണ ശയ്യയില്‍ മറ്റെല്ലാവരെയും മറന്നു ഹൃദയമിടിപ്പ്‌ മാത്രം ശേഷിച്ചപ്പോഴും “മഹേഷ്‌ വന്നു…” എന്നു പറയുമ്പോള്‍ മുഖത്ത് വിരിഞ്ഞ സന്തോഷവും… എന്നെ കാണുമ്പോള്‍ മാത്രം ഉണ്ടായിരുന്ന പതിഞ്ഞ ചിരിയും… അതെ എന്നെ വിട്ടു പോകില്ല – എന്നും ഉണ്ടാവും എന്‍റെകൂടെ ആ സ്‌നേഹം…

“നീ പായ്ക്ക് ചെയ്തോ ? എല്ലാ മെഡിക്കല്‍ റിപ്പോര്‍ട്ടും എടുത്തോ?…” അമ്മയുടെ ചോദ്യം ചിന്തയില്‍ നിന്നും എന്നെ ഉണര്‍ത്തി…

***

BP Checking“ബിപി ചെക്ക്‌ ചെയ്യണം…” വാര്‍ഡിന്റെ ചുമതലയുള്ള നേഴ്സ് ആണ് – ഞാന്‍ കൈ നീട്ടി… സ്ഫിഗ്മോമാനോമീറ്ററില്‍ രസ സൂചിക മേലെക്കുയര്‍ന്നു… 120/85 അവര്‍ ഫയലില്‍ എഴുതുന്നത്‌ ഞാന്‍ കണ്ടു…

എങ്കിലും ചോദിച്ചു “എങ്ങനുണ്ട്?”.
“കുഴപ്പമില്ല, മൂന്ന് ദിവസം മുന്‍പ് നാട്ടില്‍ വെച്ചു ബിപി എത്രയായിരുന്നു ?” സിസ്റ്റര്‍ ചോദിച്ചു.
“122 / 90 ” ഞാന്‍ പറഞ്ഞു.
സിസ്റ്റര്‍ ചിരിച്ചു… “ടെന്‍ഷന്‍ ഒന്നുമില്ലല്ലോ… സാധാരണ എല്ലാവര്‍ക്കും ബിപി കൂടും… ഇതിപ്പോ കുഴപ്പമില്ല…”
“എനിക്കു ടെന്‍ഷന്‍ ഒന്നുമില്ല സിസ്റ്റര്‍… ഡോക്ടറെ വിശ്വാസം ഉണ്ട്, പിന്നെ എന്‍റെ ഓരോ മെഡിക്കല്‍ റിപ്പോര്‍ട്ടും നെറ്റില്‍ നോക്കി ഞാന്‍ തന്നെ ശരിക്കും പഠിച്ചിട്ടുമുണ്ട്… എനിക്കറിയാം എന്താണ് എന്‍റെ അവസ്ഥ എന്ന് … പിന്നെ ടെന്‍ഷന്‍ എന്തിനാ…” ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
“കൊള്ളാം … അത് നല്ല ആറ്റിറ്റ്യൂഡാ… ടെന്‍ഷന്‍ ഇല്ല എങ്കില്‍ ചാന്‍സ് ഓഫ് സക്സസ് കൂടും… ഓള്‍ ദി ബെസ്റ്റ്. പിന്നെ 8:30 ആകുമ്പോഴേക്കും ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്തു റെഡി ആയിരിക്കണം. 9 മണിക്ക് കൊണ്ടുപോകും… ഈ രണ്ട് ഗുളിക ഇപ്പൊ കഴിക്കണം… ഭക്ഷണം ഒന്നും കഴിച്ചിട്ടില്ലല്ലോ അല്ലേ …?” സിസ്റ്റര്‍ പറഞ്ഞു.
“ഇല്ല… താങ്ക്സ്…” ഞാന്‍ പുഞ്ചിരിച്ചു.

***

കൃത്യം 9 മണിക്ക് ഒരു വീല്‍ ചെയറുമായി അറ്റെന്‍ഡറും സര്‍ജിക്കല്‍ കൌണ്‍സിലറും വാര്‍ഡ്‌ നേഴ്സും വന്നു. സര്‍ജിക്കല്‍ ഐസിയുവിലേക്ക്. അനുഗമിക്കാന്‍ തുടങ്ങിയ അനുജനെ അവര്‍ തടഞ്ഞു. “ഇവിടെ ഇരുന്നാല്‍ മതി, സര്‍ജറി കഴിഞ്ഞു കൊണ്ടുവരുമ്പോള്‍ കാണാം… മഹേഷ്‌ – ഓള്‍ ദി ബെസ്റ്റ്…” നഴ്സും കൌണ്‍സിലറും പറഞ്ഞു …

ഞാന്‍ ചിരിച്ചു, വലതു കൈയുടെ പെരുവിരല്‍ ഉയര്‍ത്തി…”താങ്ക്സ്…”

***

ICUസര്‍ജിക്കല്‍ ഐസിയുവില്‍  കൊടും തണുപ്പായിരുന്നു… സര്‍ജറി കാത്തു കിടക്കുന്നവരും, സര്‍ജറി കഴിഞ്ഞു തല മൂടിക്കെട്ടിവെച്ചിരിക്കുന്നവരും ഒക്കെ പല പല ബെഡ്കളില്‍ കിടക്കുന്നു… ഓരോ ബെഡ്ഡിലും മോണിട്ടറും കുറേ യന്ത്രങ്ങളും ഓക്സിജനും ഒക്കെ… ഓരോ കട്ടിലിനെയും വേര്‍തിരിക്കുന്ന പച്ചയും നീലയും കലര്‍ന്ന നിറമുള്ള സ്ക്രീനുകള്‍…

അനസ്തേഷ്യ തരുന്ന ഡോക്ടര്‍ വന്നു, നീല കുപ്പായമിട്ട്- “എങ്ങനെയുണ്ട്, ഇപ്പോള്‍ ചുമയുണ്ടോ…? ഹൌ ഡു യു ഫീല്‍?”
“ഇല്ല – ഐ ആം ഓക്കേ – പെര്‍ഫെക്റ്റ്‌ലി …” ഞാന്‍ ചിരിച്ചു.
“ദാറ്റ്‌സ് ഗുഡ്… സിസ്റ്റര്‍ ഗിവ് ഹിം സോസ്ടം സിംഗിള്‍ ഡോസ് നൌ ആന്‍ഡ്‌ അനദര്‍ ഡോസ് അഫ്ടെര്‍ ഹാഫ് ആന്‍ അവര്‍ – ആസ് മെന്‍ഷന്‍ട് ഇന്‍ ഹിസ്‌ ഫയല്‍…”
“യെസ് ഡോക്ടര്‍ …” ഒരു ഗുണ്ടുമണി സിസ്റ്റര്‍.
ഡോക്ടര്‍ പോയി… ഒരു സ്റ്റീല്‍ ഡിഷില്‍ ഇന്ജെക്ഷനും സിറിഞ്ചും ആയി നീല ടോപ്പും പാന്റ്സും ഇട്ട സിസ്റ്റര്‍ ഉരുണ്ടുരുണ്ട് വന്നു … തലമുടി ഒരു ഹെയര്‍ കവറിട്ടു മൂടിയിരിക്കുന്നു… മുഖത്ത് സര്‍ജിക്കല്‍ മാസ്ക്. രണ്ടു മനോഹരങ്ങളായ വിടര്‍ന്ന കണ്ണുകള്‍ മാത്രം കാണാം. കൈയില്‍ ഒരു ഫാസ്റ്റ്ട്രാക്ക് ലേഡീസ് വാച്ചുണ്ട്… കാതില്‍ രണ്ടു മൊട്ടു കമ്മലുകളും. ഒരു ബെഡ്ഷീറ്റ് കൊണ്ട് അവര്‍ എന്നെ പുതപ്പിച്ചു – നന്ദി, തണുപ്പിനു നേരിയ ഒരാശ്വാസം…
മുഖത്തെ മാസ്ക് നീക്കി അവര്‍ ചോദിച്ചു “ഹായ്,  എന്താ പേര്?”
മനോഹരമായ മുഖം.
(“ഓപ്പറേഷന്‍ അടുത്തു വരുമ്പോള്‍ ദൈവത്തെ വിളിച്ചു കിടക്കേണ്ടതിനു പകരം വായി നോക്കിയിരിക്കുന്നോ, കുരുത്തം കെട്ടവനെ” – മനസ്സ് മനസ്സിനെത്തന്നെ ശാസിച്ചു…
“അവസരങ്ങളും സമയവും ആരെയും കാത്തുനില്‍ക്കില്ല” മനസ്സ് മനസ്സിനോട് മറുപടിയും പറഞ്ഞു)

എന്‍റെ പേര് അവര്‍ക്ക് അറിയാം എന്നെനിക്കറിയാമായിരുന്നു, എങ്കിലും പറഞ്ഞു “മഹേഷ്‌…”
“എന്തു ചെയ്യുന്നു?”
“ഇപ്പൊ ഇവിടെ ഒരു സര്‍ജറി പ്രതീക്ഷിച്ചു കിടക്കുന്നു …” ഞാന്‍ ചിരിച്ചു… (ഞാന്‍ നന്നാവില്ല…)
അവരും ചിരിച്ചു “ആഹാ തമാശക്കാരനാണല്ലേ…? ഞാന്‍ ചോദിച്ചത് ജോലിയാ…”
“ഐടി പ്രൊഫെഷണല്‍ ആണ്..”
ഇന്‍ജെക്ഷന്‍ എടുക്കാനുള്ള പരിപാടി ആണ്. നമ്മള്‍ വേദന അറിയാതിരിക്കാന്‍ അല്ലെങ്കില്‍ ടെന്‍ഷന്‍ ഉണ്ടാവാതിരിക്കാന്‍ വെറുതെ ഓരോ കാര്യങ്ങള്‍ ചോദിക്കുന്നു …
“B. Tech ആണോ?”
“അല്ല എംസിഎ…”
“ഏതു വശത്താണ് സര്‍ജറി എന്നു ഡോക്ടര്‍ പറഞ്ഞോ?”
“ലെഫ്റ്റ്…”
“ഓക്കേ അപ്പോള്‍ റൈറ്റ് സൈഡില്‍ ട്രിപ്പ് ഇടാം..” എപ്പോഴും ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു… മാലാഖമാര്‍ എന്നു നേഴ്സ്മാരെ വിളിക്കുന്നത് അതുകൊണ്ടായിരിക്കാം…
വലതു കൈയ്യിലേക്ക് ഞാന്‍ തലപൊക്കി നോക്കുന്നത് കണ്ട അവര്‍ പറഞ്ഞു… “നോക്കണ്ട … ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉള്ളൂ… പേടിക്കണ്ട …”
“എനിക്കു പേടിയില്ല സിസ്റ്റര്‍ …”
“കൊള്ളാം… വീട് എവിടെയാ…” എന്‍റെ അഡ്രസ്‌ മുഴുവന്‍ കയ്യിലിരിക്കുന്ന ഫയലില്‍ ഉണ്ട് … വെറുതെ ഒരു സംഭാഷണം…
“പാലാ …”
“ആഹാ … ഞാന്‍ കോട്ടയം കാരിയാ…”
അങ്ങനെ ഞങ്ങള്‍ നാട്ടുകാരായി, കൂട്ടുകാരായി… സംഭാഷണം തുടര്‍ന്നു…

***

OTഅനസ്തേഷ്യ ഡോക്ടര്‍ വീണ്ടും വന്നു. എന്നെ അറ്റന്‍ഡര്‍മാര്‍ ഒരു സ്ട്രെച്ചറിലേക്ക് മാറ്റി… ഓപ്പറേഷന്‍ തിയേറ്റര്‍ കോമ്പ്ലെക്സിലേക്ക്… ഒന്‍പത് തിയേറ്ററുകള്‍ ഉണ്ട് – അനിയന്‍ തലേന്നു പറഞ്ഞത് ഓര്‍മിച്ചു… വലിയ അക്ഷരത്തില്‍ ഓരോ വലിയ വാതിലിന്‍റെ മുകളിലും എഴുതിയിരിക്കുന്നത് കണ്ടു… 9, 8, 7,… നാലാം നമ്പര്‍ തിയേറ്ററില്‍ ഞാന്‍ എത്തിക്കപ്പെട്ടു… അവിടെ എന്നെ കാത്ത് മുഖം മറച്ച, സര്‍ജിക്കല്‍ ഗൌണ്‍ ധാരികളായ നാലുപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. കൊടും തണുപ്പ്, പല്ലുകള്‍ കൂട്ടിയിടിക്കുന്നതുപോലെ.
മറ്റൊരു ഇഞ്ചെക്ഷന്‍ കൂടി…
കണ്ണുകള്‍ അടഞ്ഞു പോകുന്നു… ഞാന്‍ ബലം പ്രയോഗിച്ചു തുറക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു… പറ്റുന്നില്ല… കണ്‍പോളകളില്‍ വലിയ ഭാരം തൂക്കിയിട്ടത് പോലെ… കാലുകള്‍ കോച്ചിപ്പിടിക്കുന്നതുപോലെ… ശരീരം ബെല്‍റ്റ്‌ ഉപയോഗിച്ച് ഞാന്‍ കിടന്നിരുന്ന  ടേബിളിലേക്കു ഇളകാതെ ബന്ധിക്കുന്നത് ഞാനറിഞ്ഞു…
ഒരു ഗ്യാസ് മാസ്ക് എന്‍റെ മുഖത്തേക്ക് അടുപ്പിച്ചു… പ്രത്യേകിച്ച് ഒരു ഗന്ധവും ഇല്ലാത്ത ഒരു വാതകം എന്‍റെ മൂക്കിലേക്ക് കയറി… ഞാന്‍ കാലുകള്‍ ഒന്നു വലിക്കാന്‍ ശ്രമിച്ചു… പറ്റുന്നില്ല… എന്‍റെ തലയ്ക്കു മുകളിലെ വലിയ ഓപറേഷന്‍ തിയേറ്റര്‍ ലൈറ്റ്കള്‍ മിഴി തുറക്കുന്നു… എന്‍റെ കണ്ണുകള്‍ അടഞ്ഞു… “അച്ഛാ” എന്നൊരു വിളി തൊണ്ടയില്‍ പാതി വഴിയെത്തി നിന്നു…

***

ഞാന്‍ അതിഭയങ്കരമായ വേഗതയില്‍ സഞ്ചരിക്കുകയായിരുന്നു… വളഞ്ഞു പുളഞ്ഞു പോകുന്ന ഇരുണ്ട ഒരു കുഴലില്‍ക്കൂടി… ഒരിടത്തും പിടുത്തം കിട്ടുന്നില്ല, ഒന്നും കാണാനും സാധിക്കുന്നില്ല- കട്ട പിടിച്ച ഇരുട്ട്. എവിടെയൊക്കെയോ അള്ളിപ്പിടിക്കണമെന്നുണ്ട്… പ്രവേഗം അനുവദിക്കുന്നില്ല… സമയം-ദേശം-കാലം ഒന്നുമില്ല. എനിക്ക് ആകൃതിയോ ഗുണമോ ഒന്നുമില്ല… എടുത്തെറിഞ്ഞത് പോലെ, അതിവേഗത്തില്‍ ഒരു കയത്തിലേക്ക് പതിക്കുന്നതുപോലെ ഒരു യാത്ര…
എത്ര നേരം? അറിയില്ല – എന്‍റെ അമ്മ, സഹോദരി, ഭാര്യ, പിറക്കാന്‍ പോകുന്ന കുഞ്ഞ്, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ജോലി, വീട്, വാഹനം, സോഷ്യല്‍ സ്റ്റാറ്റസ്, ഒന്നും എന്‍റെ മനസ്സിലില്ല… പ്രകാശത്തെക്കാള്‍ വേഗതയില്‍ ഒരു യാത്ര… തിരിഞ്ഞും മറിഞ്ഞും തലകുത്തിയും … അന്തമില്ലാത്ത ഇരുട്ടിലൂടെ ഒരു ടുബിലൂടെ എന്നപോലെ….

പെട്ടെന്ന് ഒരു താഴ്വാരത്തിലെതിയതുപോലെ … രണ്ടു വശത്തും ഉയരമേറിയ പര്‍വതങ്ങള്‍ പോലെ … നടുവിലൂടെ പിടിച്ചാല്‍ കിട്ടാത്ത വേഗതയില്‍ എന്‍റെ യാത്ര… ഇരുണ്ടു മൂടിയ ഭൂവിഭാഗം … മുകളില്‍ കാര്‍മേഘം പോലെ ഇരുണ്ട എന്തോ ഒന്ന്… വശങ്ങളില്‍ പര്‍വ്വത ശിഖരങ്ങള്‍… താഴെ നോക്കെത്താത്ത ആഴത്തില്‍ ഇരുട്ട് മാത്രം…  കൈകാലുകളിലേക്ക് നോക്കിയ ഞാന്‍ തിരിച്ചറിഞ്ഞു എനിക്കു ശരീരം ഇല്ല. ശരീരം ഇല്ലാത്ത ഞാന്‍ എന്താണ്? എനിക്ക് ഈ താഴ്വരയും മലകളും ഒക്കെ അറിയാനും പറ്റുന്നുണ്ട് – കണ്ണില്ലാതെ ഞാന്‍ കാണുന്നു, ചെവിയില്ലാതെ കേള്‍ക്കുന്നു, നാവില്ലാതെ സംസാരിക്കാനാവുന്നു, മൂക്കില്ലാതെ ശ്വസിക്കുന്നു, ത്വക്കില്ലാതെ ഈ നനഞ്ഞ അന്തരീക്ഷത്തിന്റെ ഈര്‍പ്പവും തണുപ്പും അറിയുന്നു… ആ യാത്രയും സമയമെത്ര എന്നറിയാതെ തുടര്‍ന്നു – എന്‍റെ ചിന്തകള്‍ നിശ്ചലമായിരുന്നു – ഒന്നിനെക്കുറിച്ചും ആകുലതയില്ല – വിഷമമില്ല, സന്തോഷമില്ല, പകയില്ല, വെറുപ്പില്ല, ടാര്‍ഗറ്റ്കളെ കുറിച്ചുള്ള വേവലാതികളില്ല… ശാന്തം … സര്‍വത്ര ശാന്തം … ഒരിക്കലും അവസാനിക്കാത്തതെന്നു തോന്നുന്ന ഈ യാത്ര മാത്രമുണ്ട് ബാക്കി…
?????????????

പെട്ടെന്ന്‍ അകലെ ഒരു ഉജ്ജ്വല പ്രകാശം… അടുത്തടുത്ത്‌ വരും തോറും കണ്ണഞ്ചിക്കുന്ന – അതി തീവ്രമായ ധവള പ്രകാശം… പക്ഷെ കണ്ണടക്കാനാവുന്നില്ല … ആ പ്രകാശത്തിനു നേരെ അതി ഭയങ്കരമായ വേഗതയില്‍ ഞാന്‍ അടുത്തു …
പ്രകാശവലയതിനുള്ളിലേക്ക് കടന്നു… ചുറ്റും പ്രകാശം മാത്രം – മുന്നോട്ടു പോകും തോറും എന്‍റെ ഒപ്പം ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍ … പക്ഷെ ആര് ? അറിയില്ല… ചിര പരിചിതരായ ചില ആളുകള്‍ തൊട്ടടുത്ത് ഉള്ളതുപോലെ … പക്ഷെ ആര്?

***

“മഹേഷ്‌ … ” ഒരു ഞെട്ടലില്‍ ഞാന്‍ ഉണര്‍ന്നു… ആരോ കവിളില്‍ പതിയെ തട്ടുന്നു … ഞാന്‍ സര്‍ജിക്കല്‍ ഐസിയു വിലാണ് – മാസ്ക് ധരിച്ച ചില നീല ഗൌണ്‍ ധാരികള്‍ എന്‍റെ ചുറ്റുമുണ്ട്…
“നൌ, ഇറ്റ്‌ വില്‍ ബി ഫൈന്‍ … ഹീ ഈസ്‌ ഓക്കേ…” അകലെ ഒരു ഗുഹയില്‍ നിന്നും പറയുന്നതു പോലെ ഒരു ശബ്ദം…
നീല ഗൌണ്‍ ധാരികള്‍ എന്‍റെ കിടക്കയുടെ അടുത്തു നിന്നും പോയി…
വലിയ കണ്ണുകളുള്ള മാസ്ക് വെച്ച ഗുണ്ടുമണി എന്‍റെ അടുത്തേക്കു വന്നു… നനഞ്ഞ പഞ്ഞികൊണ്ട് എന്‍റെ വരണ്ടുണങ്ങിയ ചുണ്ടുകള്‍ തുടച്ചു…
ഞാന്‍ എന്തോ പറയാന്‍ ശ്രമിച്ചു… മിണ്ടരുത് എന്ന്‍ ആ നീല മാലാഖ ആംഗ്യം കാണിച്ചു… ഞാന്‍ ഇടതു കൈ പൊക്കി തലയില്‍ തൊട്ടു – തല മുഴുവന്‍ പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്നു…
“വേദന …” ഞാന്‍ ചുണ്ടുകള്‍ ചലിപ്പിച്ചു… മാലാഖ ഒരു ട്രിപ്പ് എന്‍റെ വലത്തേ കൈയില്‍ കുത്തി … എന്നിട്ടു പറഞ്ഞു “സാരമില്ല … ഇപ്പോള്‍ മാറും…”
എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല… ഇടയ്ക്കു സര്‍ജന്‍, അനസ്തേഷ്യഡോക്ടര്‍, ഫിസിഷ്യന്‍ എല്ലാവരും വന്നുപോയി… മയക്കതിനും ബോധത്തിനും ഇടയിലൂടെ സ്ഥല-കാല-സമയ ബോധങ്ങളില്ലാത്ത ഒരവസ്ഥ…
നന്നായി ബോധം വന്ന സമയത്ത് മാലാഖ ചോദിച്ചു “ഒന്നെണീറ്റു നോക്കാം…”
Post Surgeryകിടക്കയുടെ ചുവട്ടിലെ ലിവര്‍ കറക്കി തലയും ഉടലും ഒരുപോലെ മുകളിലേക്കുയര്‍ത്തി… 5 മിനിറ്റ് നേരം അങ്ങനെ ഇരുത്തി.
“തല കറങ്ങുന്നുണ്ടോ?”
“ഇല്ല…”
“റൂമില്‍ പോകാം…”
ഞാന്‍ തലയാട്ടി…
“ഇപ്പോള്‍ എന്തു തോന്നുന്നു ?”
“ഒന്നു പുനര്‍ജ്ജനിച്ച പോലെ …”
“ആഹാ… സാഹിത്യമാണല്ലോ… എല്ലാവരും പറയുന്നു ഒന്നുറങ്ങി ഉണര്‍ന്നതുപോലെ എന്ന്…”
“അല്ല സിസ്റര്‍, ഞാന്‍ മരിച്ചിട്ടു വീണ്ടും ഒന്നു ജനിച്ചതു പോലെയാണ് എനിക്കു തോന്നുന്നത്…”
അവര്‍ മനസ്സിലാകാത്ത ഭാവത്തില്‍ ഒരു നിമിഷം നിന്നു… പിന്നെ ചിരിച്ചു “കൊള്ളാം… നല്ല സാഹിത്യം …”

***

ഓപ്പറേഷന്‍ തിയേറ്റര്‍ ഫ്ലോറിലെ ലിഫ്റ്റ്‌ വരെ അവര്‍ കൂടെ വന്നു … മാസ്ക് മാറ്റി – കൈ വീശി ടാറ്റാ തന്നു… “ഗെറ്റ് വെല്‍ സൂണ്‍ …”

ഞാന്‍ ചോദിച്ചു “സിസ്റ്റര്‍ന്‍റെ പേരെന്താ? ”
അവര്‍ പേരു പറഞ്ഞു…!!!

ഓപ്പറേഷന് മുന്‍പ്

മരണത്തെക്കുറിച്ച്

ദൈവത്തെക്കുറിച്ച്

കൌമാരം – ഭാഗം 3: ആദ്യത്തെ A പടം

Film_Advisory_Board_AO_ratingകൈ കഴുകല്‍: ഈ പോസ്റ്റ്‌ മനസിന്‌ വാര്‍ദ്ധക്യം ബാധിക്കാത്ത,അതേ സമയം  പ്രായപൂര്‍ത്തിയായ പൈതങ്ങള്‍ക്കു വേണ്ടി മാത്രം… സദാചാര കമ്മിറ്റിക്കാര്‍ ദയവായി വായിക്കാതെ സഹകരിക്കുക. പേരുകള്‍, ഇരട്ടപ്പേരുകള്‍, ചില സന്ദര്‍ഭങ്ങള്‍ എന്നിവ മാറ്റിയിട്ടുണ്ട്. സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നുമുള്ള ചീത്തവിളിയുടെ കാഠിന്യം കുറക്കാന്‍ ചില ഡയലോഗുകള്‍, സംഭവങ്ങള്‍ എന്നിവ സെന്‍സര്‍/മോഡിഫൈ ചെയ്തിട്ടുണ്ട്. പതിനാറു വയസ്സുള്ള കുട്ടികളുടെ ചാപല്യം എന്നു മാത്രം കരുതുക.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ രണ്ടാം പകുതി, ഞാനന്ന് രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ഥി- അത്യാവശ്യം മൂക്കിനു താഴെ കറവല്‍ ശക്തമായി വരുന്ന സമയം. സാഹസികത ആവശ്യത്തില്‍ കൂടുതല്‍ ഉള്ള പ്രായം – കൂടെ ഒട്ടും മോശമല്ലാത്ത കൂട്ടുകാരും. ചില്ലറ (മാന്യമായ) വായിനോട്ടവും, ബസുകാരുമായി വഴക്കും, NCC പരിപാടികളും സാറമ്മാരെ മണിയടിക്കലും അത്യാവശ്യം തല്ലുകൊള്ളിത്തരവും ക്ലാസ്സ്‌ കട്ട് ചെയ്തു സിനിമക്കു പോകലും രണ്ടാം വര്‍ഷക്കാരായതിനാല്‍ ഒന്നാം വര്‍ഷക്കാരുടെ മുന്നില്‍ അത്യാവശ്യം ഷൈനിങ്ങും ഒക്കെയുണ്ട്… അങ്ങനെ അങ്ങനെ സംഭവ ബഹുലമായി ദിവസങ്ങള്‍ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സിനിമാ കാണുക എന്നതായിരുന്നു ഓരോ ആഴ്ചയിലെയും പ്രധാന  അജണ്ട. തൊട്ടടുത്ത മൂന്നു പട്ടണങ്ങളിലെ എട്ടു തിയേറ്ററുകളിലും സാധാരണ ഗതിയില്‍ വെള്ളിയാഴ്ച പടം മാറും. എട്ടില്‍ നാലു  തിയേറ്ററുകളിലെ മാന്യമായതെന്നു പൊതുവേ വിളിക്കപ്പെടുന്ന ചിത്രങ്ങള്‍ വരൂ. അവയെക്കുറിച്ചുള്ള  പ്രാഥമിക അവലോകനം തിങ്കളാഴ്ച ക്ലാസ്സിലെത്തുമ്പോഴേ കിട്ടും- കൊള്ളാം എന്ന അഭിപ്രായം കിട്ടിയാല്‍ പിന്നെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആ പടം കണ്ടിരിക്കും.

പതിവു പോലെ തിങ്കളാഴ്ച സിനിമാ അവലോകനം നടക്കുന്നു – ഞണ്ട് എന്ന് വട്ടപ്പേര്‍ വിളിക്കുന്ന രതീഷ്‌ ഞങ്ങള്‍ നാലഞ്ചു പേര്‍ നില്‍ക്കുന്നിടത്തേക്ക് പാഞ്ഞു വന്നു “അളിയാ ‘അളിയന്‍’ എന്നു പറയുന്ന ഒരു സിനിമാ മഹാറാണിയില്‍ ഓടുന്നു…”
“ഒന്നു പോടാ കോപ്പേ, ‘അളിയന്‍’ എന്ന് ആരെങ്കിലും സിനിമയുടെ പേരിടുമോ?” ലിബിന്‍ കളിയാക്കി.
“അല്ലളിയാ സത്യം, ഞാന്‍ ഇപ്പൊ ഇങ്ങോട്ടു വന്നവഴി പോസ്റ്റര്‍ കണ്ടതാ…” ഞണ്ട് ആണയിട്ടു.
ഞണ്ടിനെ അറിയാവുന്നതു കൊണ്ടു ഞാന്‍ പറഞ്ഞു “രതീഷ്‌ അങ്ങനെ കള്ളം പറയില്ല – വല്ല തമിഴ് പടവുമാണോ?”
“എടാ തമിഴില്‍ അളിയന് മച്ചാന്‍ എന്നാ പറയുന്നത്…” വരുണ്‍ തന്‍റെ തമിഴ് ജ്ഞാനം പ്രകടമാക്കി.
“എടാ ഇത് ഇംഗ്ലീഷ് പടമാ…” ഞണ്ട് വ്യക്തമാക്കി.
“ഇംഗ്ലീഷ് പടമാണോ എന്നാല്‍ പിന്നെ നീ കൂട്ടി വായിച്ചു പറയണ്ട, സ്പെല്ലിംഗ് പറഞ്ഞാല്‍ മതി – ഒറ്റ ഇംഗ്ലീഷ് വാക്കിന്‍റെ ഉച്ചാരണം ചൊവ്വേനേരെ ഇവന്‍റെ വായില്‍ നിന്നു നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? എന്താടാ സ്പെല്ലിംഗ്?” തൊമ്മന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന നവീന്‍ ഞണ്ടിനെ ആക്കി ചോദിച്ചു.
“A – L – I – E – N” ഞണ്ട് പറഞ്ഞതും ഞങ്ങളെല്ലാവരും ചിരിച്ചതും ഒരുമിച്ചായിരുന്നു… “തീരുമാനമായല്ലോ…” തൊമ്മന്‍ ചിരിച്ചു മറിഞ്ഞു.
“നിന്‍റെ ക്വോട്ട കഴിഞ്ഞു. നീയിനി ഒരാഴ്ച വാ തുറക്കരുത്.” ഞണ്ടിനെ എല്ലാവരും ചേര്‍ന്ന് ഒതുക്കി (ഞങ്ങള്‍ ഡിഗ്രീ ഫൈനല്‍ പഠിക്കുമ്പോള്‍ ബജാജ്, പള്‍സര്‍ ബൈക്ക് വിപണിയില്‍ ഇറക്കിയപ്പോള്‍ “അളിയാ ഒരു ആറ്റന്‍ ബൈക്ക് വരുന്നുണ്ട് പുല്‍സാര്‍ എന്നാ പേര്” എന്നും പറഞ്ഞ് ഓടി വന്നതും ഇതേ ഞണ്ടു തന്നെ ആയിരുന്നു.)

“അതുവിട്‌ അപ്പൊ സിനിമയുടെ കാര്യം എങ്ങനാ…” സാബു സീരിയസ്സായി.
“ഈ ആഴ്ച ഒരു തിയെറ്ററിലും മനസിലാകുന്ന ഒറ്റപ്പടം വന്നിട്ടില്ല. ചിലത് ഇംഗ്ലീഷ് , ചിലത് തമിഴ്, സൂര്യേല്‍ റെഗുലര്‍ ഷോ ‘തച്ചോളി അമ്പു’. നൂണ്‍ ഷോ ഏതോ തമിഴ് A പടം “ഇരവു മോഹിനി” എന്നോ മറ്റോ… മെട്രോയില്‍ 5-6 വര്‍ഷം പഴക്കമുള്ള സുരേഷ് ഗോപിപ്പടം ‘ഷിറ്റ്’ (കമ്മിഷണര്‍)” ബിജു ഇടതുകൈ നെഞ്ചിനു കുറുകെ പിടിച്ചു വലതു കൈയ്യുടെ ചൂണ്ടുവിരല്‍ മുഖത്തിനു നേരെകൊണ്ടുവന്നു സുരേഷ് ഗോപി സ്റ്റൈലില്‍ “ഷിറ്റ്” കാണിച്ചു…
“ഈ ആഴ്ച സിനിമാ ഇല്ലാതെ പോകുമോ?” ഞാന്‍ നെടുവീര്‍പ്പെട്ടു.
“അതെന്തായാലും ചിന്തിക്കാനേ പറ്റില്ല…” അഭിജിത്ത് തന്‍റെ നയം വ്യക്തമാക്കി.
“എന്താ ഒരു വഴി ? കോട്ടയം പോണോ ?” വരുണ്‍ ഒരു അഭിപ്രായം മുന്നോട്ടു വെച്ചു.
“ഒന്നു പോടാപ്പാ… വീട്ടില്‍ രാവിലെ അരി വേകാന്‍ താമസിക്കുന്ന ദിവസം ക്യാന്റീനില്‍ നിന്നു കഴിക്കാനായി അമ്മ തന്നു വിടുന്ന പൈസ പിശുക്കി വെച്ചിട്ടാ ടിക്കറ്റിനുള്ള കാശ് റെഡിയാക്കുന്നത്. കോട്ടയത്ത്‌ ടിക്കറ്റ്‌ ചാര്‍ജ് കൂടുതലാ, പിന്നെ അവിടെ വരെ പോകാന്‍ നീ വണ്ടിക്കൂലി മുടക്കുമോ? അത് മാത്രമല്ല ടൈമിംഗ് ശരിയാവൂല്ല. കോളേജ് വിട്ടിട്ടു സാധാരണ വീട്ടില്‍ ചെല്ലുന്ന സമയത്ത് വീട്ടില്‍ ചെല്ലൂല്ല. അല്ലെങ്കില്‍ ഫുള്‍ഡേ ക്ലാസ്സ്‌ കട്ട്‌ ചെയ്തു നൂണ്‍ ഷോയ്ക്കു പോണം. അതിനുള്ള ഓളം ഒന്നുമില്ല. കോട്ടയം വിട്ടേരെ… വേറെ വല്ല ഐഡിയയും പറ.” ജയകുമാര്‍ ഉടക്കി. സംഭവം ശരിയാണ് താനും.
“ദെന്താപ്പോ ചെയ്ക?” ഞാന്‍ ചിന്താമഗ്നന്‍ ആയി.

GROUP OF CASUAL STYLE BOYS AT A PARTY. LONDON 1982“അളിയാ ഒരു ഐഡിയ…” ഞണ്ട് ചാടി എണീറ്റു.
“നീ മിണ്ടരുത് – നിന്‍റെ ഈ ആഴ്ചത്തെ ക്വോട്ട കഴിഞ്ഞു, ഇരിക്കടാ അവിടെ, അവന്‍റെ ഒരു ‘അളിയന്‍’ ” തൊമ്മന്‍ തന്‍റെ ഇച്ഛാഭംഗം  മുഴുവന്‍ ഞണ്ടിന്റെ മേല്‍ തീര്‍ത്തു …
“പോട്ടെടാ അവന്‍റെ ഐഡിയ എന്താന്നു നോക്കാം, നീ പറയെടാ…” ഞാന്‍ ഞണ്ടിനെ സപ്പോര്‍ട്ട് ചെയ്തു.
ഞണ്ടിനു സന്തോഷമായി “നമുക്ക് സൂര്യേല്‍ നൂണ്‍ ഷോയ്ക്കു പോകാം…”
ഇതേ വരെ ചിന്തിക്കാത്ത, ചെയ്യാത്ത കാര്യം. സൂര്യയില്‍ നൂണ്‍ഷോ എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തി ആയവര്‍ മാത്രം കാണുന്ന പടമാണ്. ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും ഒരു ഞെട്ടലിലായിരുന്നു.
ലിബിന്‍ പറഞ്ഞു “പോയാലോ അളിയന്‍മാരേ… നമ്മളിങ്ങനെ പൊടി മീശയൊക്കെ വെച്ചു നടന്നാല്‍ മതിയോ? നമ്മക്കും ഇതൊക്കെയൊന്നു കണ്ടറിയണ്ടേ… ഇപ്പൊ കേട്ടറിവു മാത്രമല്ലേ ഉള്ളൂ ?”
“ഞാനില്ല, ഇപ്പൊ നല്ല സിനിമക്കു പോകുന്നതു തന്നെ അച്ഛനറിഞ്ഞാല്‍ എന്നെ തല്ലി പതം വരുത്തും. ഇതിനെങ്ങാനും പോയീന്നറിഞ്ഞാല്‍ പിന്നെ എന്നെ വീട്ടില്‍ കേറ്റില്ല. ആരെങ്കിലും അറിഞ്ഞാലുള്ള നാണക്കേട്‌ വേറെ…” ഞാന്‍ ഒഴിവാകാന്‍ നോക്കി.
“നീ വന്നിരിക്കും, അമ്പട ബാക്കിയാര്‍ക്കും അച്ഛനും നാട്ടുകാരും ഒന്നുമില്ലേ… ഒഴിവാകാന്‍ നോക്കിയാല്‍ @#*$ നിന്നെ ശരിയാക്കി തരാമെടാ …” ജയകുമാര്‍ ചൂടായി.
അവസാനം പോകാന്‍ തീരുമാനമായി. “തേര്‍ഡ് അവര്‍ പോകാം, അത് കുറുക്കന്റെ പീരീഡാ. അങ്ങേരിന്നു ലീവാ, മിക്കവാറും തേര്‍ഡ് അവര്‍ ഫ്രീ ആയിരിക്കും, അഥവാ അല്ലെങ്കിലും കുഴപ്പമില്ല നമ്മള്‍ മുങ്ങുന്നു. സെക്കണ്ട് അവര്‍ 11:40 ന് തീരും – ഒറ്റയോട്ടം 15 മിനിറ്റില്‍ തിയേറ്ററില്‍ ചെല്ലും. സിനിമാ ഒന്നര മണിക്കൂറെ ഒള്ളൂ. 1:30 നു തീരും. നമ്മള്‍ 1:15 നു തന്നെ പുറത്തു ചാടും… പെട്ടെന്നു വന്നു ലഞ്ച് കഴിക്കും 1:45 ന് ആഫ്റ്റര്‍നൂണ്‍ സെഷനില്‍ കയറും. ഓക്കേ?” തൊമ്മന്റെ പ്ലാനിംഗ്. എല്ലാവരും സമ്മതിച്ചു.

*****

movie-theater-audience11:55 എല്ലാവരും സൂര്യ തിയേറ്ററില്‍ എത്തി. തമിഴ് സിനിമാ “ഇരവു മോഹിനി”. പോസ്റ്ററില്‍ ആളുകളുടെ ഫോട്ടോ ഒന്നുമില്ല “ഇരവു മോഹിനി” എന്നു തമിഴിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. കൂടാതെ ഒരു വട്ടത്തിനകത്ത് A എന്നു വലുതായി എഴുതിയിരിക്കുന്നു. വലിയ തിരക്കൊന്നുമില്ല. പടം കാണാന്‍ വന്നവരാരും മറ്റാരുടെയും മുഖത്ത് നോക്കുന്നില്ല. മുകളിലേക്കോ വശങ്ങളിലേക്കോ ഒക്കെ നോക്കി ഗഹനമായ ചിന്തയിലാണ്… ആണവ ശാസ്ത്രജ്ഞന്‍മാര്‍ പോലും ഇത്രയ്ക്കു ചിന്തിക്കില്ല. എല്ലാവരുടെയും മുഖത്ത് ഒരു ചമ്മല്‍ കാണാം.  ഓ ഇത്ര കഷ്ടപ്പെട്ട് എന്തിനാണാവോ ഈ പടം കാണാന്‍ വരുന്നത്.

“അളിയാ, ഇത് അഡല്‍ട്സ് ഒള്ളിയാ … നമ്മള്‍ എല്ലാവരും 16 വയസല്ലേ ആയിട്ടുള്ളൂ- ടിക്കറ്റ് കിട്ടുമോ? ഇനി പ്രായ പൂര്‍ത്തി ആയതിന്‍റെ രേഖ വല്ലതും ചോദിക്കുമോടെ? എന്‍റെ കൈയില്‍ ആകെയുള്ളത് കോളേജിലെ ഐഡി കാര്‍ഡാ…” ഞണ്ടിന്റെ സംശയം.
“ആ കരിനാക്കെടുത്ത് വളക്കാതിരിക്കാമോ #@5*#രേ, മനുഷ്യനു ടെന്‍ഷനടിച്ചിട്ട് വയ്യ. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജാപ്പീസീന്നു വാങ്ങീട്ടു വന്നു ഏപ്പടം കാണാമെടാ പരമ #$@% മോനേ” ലിബിന്‍ അടക്കിപ്പിടിച്ചു പറഞ്ഞു. വേറെ ആരും ഒന്നും മിണ്ടിയില്ല – എല്ലാവരും നല്ല ടെന്‍ഷനിലാണ്.
ടിക്കറ്റിന്റെ പിരിവിട്ടു ജയകുമാര്‍ പോയി ടിക്കറ്റെടുത്തു – പ്രായം തെളിയിക്കുന്ന രേഖയൊന്നും ആരും ചോദിച്ചില്ല- ഭാഗ്യം. ഞണ്ട്, തൊമ്മന്‍, സാബു, ജയന്‍, ലിബിന്‍,  അഭി, വരുണ്‍ പിന്നെ ഞാനും. ഞങ്ങള്‍ പതുക്കെ പടികള്‍ കയറി ബാല്‍ക്കണിയിലേക്ക് നടന്നു.

പെട്ടെന്നു മുന്നില്‍ ലിബിന്റെ കാമുകിയുടെ ചേട്ടന്‍ ജോബിള്‍ – ലിബിന്റെ നാട്ടുകാരനും സ്ഥലത്തെ പ്രധാന മാന്യനും ഒരു സ്കൂളിലെ സാറും ആണ് കക്ഷി. ഞായറാഴ്ച വേദപാഠ ക്ലാസ്സില്‍ ലിബിനെ ബൈബിളും സന്മാര്‍ഗവും ഒക്കെ പഠിപ്പിക്കുന്ന ആള്‍. ലിബിനെക്കുറിച്ചു ജോബിളിനും നാട്ടുകാര്‍ക്കും നല്ല അഭിപ്രായം ജോബിളിനെക്കുറിച്ചു ലിബിനും നാട്ടുകാര്‍ക്കും ലിബിന്റെ കാമുകിക്കും വളരെ വളരെ നല്ല അഭിപ്രായം. ലിബിന്റെയും ജോബിളിന്റെയും മുഖത്തുനിന്നും രക്തം ഒരേ നിമിഷം വാര്‍ന്നു പോയി.
ജോബിള്‍ ഒരു നിമിഷം ശങ്കിച്ചു നിന്നു, പിന്നെ ഒന്നിച്ചു ഒരു ഇളിഞ്ഞ ചിരി ചിരിച്ചു, പെട്ടെന്നു വാതിലിനു നേരെ നടന്നു.
“കുഴപ്പമായോടാ…” ലിബിന്‍ എന്നോട് ചോദിച്ചു.
“ഇനി ഉറപ്പായിട്ടും പുള്ളിക്കാരന്റെ പെങ്ങളേ നിനക്ക് കെട്ടിച്ചു തരും, നീ ആളു മിടുക്കനാണെന്ന് പുള്ളി അറിഞ്ഞല്ലോ…” ഞണ്ട് ഒന്നു താങ്ങി. എല്ലാവരും ടെന്‍ഷനിടക്കും ഒന്നു ചിരിച്ചു.
“താങ്ങിക്കോടാ #@$# മോനെ. എന്‍റെ ടെന്‍ഷന്‍ എനിക്കറിയാം. അവളെങ്ങാനും അറിയുമോടെ…” ലിബിന്‍ ഇപ്പൊ കരയും എന്ന മട്ടായി.
“ഏയ്‌, പുള്ളിക്കാരന്‍ ആരോടും പറയില്ല. പുള്ളിക്ക് പറയാന്‍ പറ്റില്ലല്ലോ.” ഞാന്‍  ലിബിന്റെ തോളില്‍ കൈയ്യിട്ടു ധൈര്യം കൊടുത്തു.
“എടാ ചൊറിഞ്ഞോണ്ടു നില്‍ക്കാതെ വാടേ… ടൈറ്റില്‍സ് എഴുതിക്കാണിക്കാന്‍ തുടങ്ങി.” തൊമ്മന്‍ പറഞ്ഞു .

ഞങ്ങള്‍ ഹാളിനുള്ളിലേക്കു കയറാന്‍ തുടങ്ങിയപ്പോള്‍ ജയന്‍ പിന്നില്‍ നിന്നു വിളിച്ചു “നിക്കെടാ, ദേ ആ വരുന്ന പാര്‍ട്ടിയെ കണ്ടോ? “.
ഞങ്ങള്‍ നോക്കി, കരണ്ടടിച്ചതുപോലെ നിന്നു – കുറുക്കന്‍ സാര്‍. തിരിച്ചു പോകാനും വഴിയില്ല – ഏതിലെ പോയാലും അങ്ങേരുടെ മുന്നില്‍ ചാടും. എന്തു ചെയ്യും? ഞങ്ങള്‍ പരസ്പരം നോക്കി. അതേ സമയം സാര്‍ ആരെയും നോക്കാതെ, തല കുനിച്ചു പിടിച്ചു ടിക്കറ്റ് എടുത്ത് പടവുകള്‍ കയറി മുകളിലേക്കു വരുന്നു. മുങ്ങാന്‍ സമയം കിട്ടിയില്ല. സാര്‍ കൃത്യം മുന്‍പില്‍.
“അല്ല സാറെന്താ ഇ… വി…” അഭി വിക്കി. ഞാന്‍ പിന്നില്‍ നിന്നും ഒരു കുത്തു വെച്ചുകൊടുത്തു “മിണ്ടാതിരിയെടാ പട്ടീ …” എന്നു ചെവിയില്‍ പറഞ്ഞു.

“ഞാന്‍ പിന്നെ… സിനിമാ…” സാര്‍ തപ്പിത്തടഞ്ഞു “ഇവിടെ വന്നപ്പോളാ ഈപ്പടമാന്നറിഞ്ഞത്…”
“അറിഞ്ഞപ്പോഴേ സാറ് ടിക്കറ്റും എടുത്തു… ഒന്നു പോ സാറേ..” ബിജു ഒന്നു താങ്ങി.
“സാറേ കാര്യമൊക്കെ എല്ലാവര്‍ക്കും അറിയാം പരസ്പരം നാറ്റിക്കാതിരുന്നാല്‍ എല്ലാവര്‍ക്കും കൊള്ളാം… ദേ പടം തുടങ്ങി. കേറാന്‍ നോക്ക്.” വരുണ്‍ കോമ്പ്രമൈസിന്റെ മാര്‍ഗം നോക്കി. അങ്ങനെ ആ കാര്യം ഒത്തു തീര്‍പ്പിലായി.

*****

Horror Movieസിനിമാ തുടങ്ങി. ഏതോ ഒരു യക്ഷി കുറേ ആളുകളെ രാത്രി കൊന്നു കളയുന്നു, പോലീസ് അന്വേഷണം, മന്ത്രവാദി, യക്ഷിയെ തളക്കുന്നു … അങ്ങനെയൊരു സിനിമാ…

12:45 ന് ഇന്റര്‍വെല്‍, ജോബിളും കുറുക്കന്‍ സാറും ആ സമയത്തു തന്നെ മുങ്ങിയിരുന്നു. അവരുമായി വീണ്ടും മുട്ടാതിരിക്കാന്‍ ഇന്റര്‍വെല്‍ കഴിഞ്ഞ് 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇറങ്ങി.
“ഇതെന്ത് A പടം ?” ഞണ്ട് പരിതപിച്ചു – “പ്രേതം പിടിക്കുന്നത്‌ കാണാനാണോ മെനക്കെട്ടിറങ്ങിയത്?”
“എടാ അടല്‍ട്സ് എന്നു വെച്ചാല്‍ ഹൊറര്‍ ഫിലിമും ആകാം…” തൊമ്മന്‍ പറഞ്ഞു…
“നിന്‍റെ ഒടുക്കത്തെ ഐഡിയ അല്ലേ. ഇനി മേലാല്‍ ഐഡിയ എന്നും പറഞ്ഞ് ഒരു കാര്യം നീ മിണ്ടരുത്.” അഭി ഞണ്ടിനോട്‌ ചൂടായി.
“ഹോ ഇനി മേലാല്‍ ഈപ്പണിക്കില്ല.” വരുണിന്റെ ആത്മഗതം ഉച്ചത്തിലായിപ്പോയി – ഞങ്ങള്‍ എല്ലാവരും അപ്പോള്‍ അതായിരുന്നു ചിന്തിച്ചത്.

See Also :
കൌമാരം ഭാഗം 1: ആദ്യ പ്രണയം 
കൌമാരം ഭാഗം 2: അച്ഛനെയാണെനിക്കിഷ്ടം
കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)

കൌമാരം – ഭാഗം 2 – അച്ഛനെയാണെനിക്കിഷ്ടം…

K. N. Rajappan Nair
My Father

1980 കളുടെ രണ്ടാം പകുതി – ഞാന്‍ അന്നു പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥി. അന്ന് അച്ഛന്‍ വരുന്ന ദിവസമാണ്. ആറടി പൊക്കമുണ്ടായിരുന്ന അച്ഛന്റെ തലവെട്ടം അകലെ പള്ളിപ്പറമ്പിന്‍റെ ഉയര്‍ന്ന മതിലിനും മുകളിലൂടെ അകലെ കണ്ടതേ ഞാന്‍ ഓടിച്ചെന്നു. ചെന്നപാടെ അച്ഛന്‍ എന്നെ പൊക്കിയെടുത്ത് ഉമ്മ തന്നു തോളിലേറ്റി.അച്ഛന്‍ സാധാരണയിലും ക്ഷീണിതനാണെന്ന് എനിക്കു തോന്നി. പതിവിനു വിരുദ്ധമായി ആ ആഴ്ച അച്ഛന്‍ വന്നപ്പോള്‍ കൈയില്‍ മിഠായികളോ, സ്ഥിരമായി വാങ്ങി വന്നിരുന്ന കഥാ പുസ്തകങ്ങളോ ഇല്ലായിരുന്നു. ഞാന്‍ അച്ഛന്റെ പാന്റ്സിന്റെയും ഷര്‍ട്ടിന്റെയും പോക്കറ്റിലും ബാഗിലും ഒക്കെ തിരഞ്ഞു… ഒന്നുമില്ല. “ഒന്നും വാങ്ങാന്‍ പറ്റിയില്ല മക്കളെ…” അച്ഛന്റെ ഗംഭീര ശബ്ദം താന്നിരുന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല. മടിയില്‍ നിന്നും മെല്ലെ ഊര്‍ന്നിറങ്ങി അടുക്കളയില്‍ അമ്മയുടെ അടുത്തേക്കു നടന്നു.

പിറ്റേന്നു രാവിലെ പോകാന്‍ തയാറെടുക്കുന്ന അച്ഛന്‍ അമ്മയോട് പറയുന്നതു കേട്ടു – “ബാങ്കിലെ പണയം പുതുക്കേണ്ടി വരും, മാനേജരെ ഞാന്‍ ഇന്നലെ വന്ന വഴി കണ്ടിരുന്നു. എന്താ ഒരു മാര്‍ഗം. പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ… അയാള്‍ക്ക്‌ ശമ്പളവും കിമ്പളവും ഒക്കെയുണ്ടെന്നാണല്ലോ ധാരണ… ന്നെക്കൊണ്ട് അവിഹിതമായി കാശുണ്ടാക്കാന്‍ വയ്യ. അതിന്‍റെ ശാപം നമ്മുടെ കുട്ടികള്‍ക്കാവും വരിക… അത് നമ്മുടെ രീതിയുമല്ല… സഹായിക്കുക എന്നല്ലാതെ ശാപം വാങ്ങാന്‍ വയ്യ…”

ഞങ്ങള്‍ സാമ്പത്തികമായ ബുദ്ധിമുട്ടിലാണ് എന്നെനിക്കു മനസിലായി. എനിക്കെന്തു ചെയ്യാനാവും? പെട്ടെന്നൊരു ചിന്ത. മൂന്നു വയസുമുതല്‍ കിട്ടുന്ന ചില്ലറയും വിഷു കൈ നേട്ടങ്ങളും ഒക്കെ ഇട്ടുവേക്കുന്ന ഒരു കുടുക്കയുണ്ട് – കുടുക്കയെന്നു വെച്ചാല്‍ ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സന്‍റെ ഒരു വലിയ പൌഡര്‍ ടിന്‍ ആണ് – ഒരടി പൊക്കം കാണും. അതിന്‍റെ മുകളില്‍ നീളത്തില്‍ ഒരു ഓട്ടയുണ്ടാക്കി അതില്‍കൂടി ചില്ലറയും മടക്കിയ നോട്ടുകളും ഞാന്‍ സമ്പാദിച്ചിരുന്നു. ഞാന്‍ അച്ഛനോട് പറഞ്ഞു “എന്‍റെ കുടുക്ക പൊട്ടിക്കാം അച്ഛാ…”
അച്ഛന്‍ ചിരിച്ചു “മോന്‍റെ കുടുക്ക പൊട്ടിക്കണ്ട, അതുകൊണ്ടാവില്ല… അങ്ങനെ പറഞ്ഞൂല്ലോ. അച്ഛനതുമതി.”
പതിവുപോലെ രണ്ടുകവിളിലും ഉമ്മകളും വാങ്ങി, കൈകള്‍ വീശി, തലയുയര്‍ത്തിപ്പിടിച്ച് അച്ഛന്‍ നടന്നു പോയി…
അമ്മയുടെ ആത്മഗതം കേട്ടു “ഇരുപതു രൂപയെ പേഴ്സിലുള്ളൂ, ഒരാഴ്ച എങ്ങനെ കഴിച്ചുകൂട്ടുമോ എന്തോ… ബാക്കിയിരുന്ന പൈസ മുഴുവന്‍ ഇവിടെ വെച്ചിട്ടാ പോയിരിക്കണേ…”

*****

1990-കളുടെ രണ്ടാം പകുതി, ഞാനന്ന് കോളേജ് ജീവിതം ആരംഭിച്ചിരുന്നു… സിനിമയും, പെണ്‍കുട്ടികളുടെ മുന്നിലെ ഷൈനിങ്ങും അല്‍പ-സ്വല്പം മാന്യമായ(പെണ്‍കുട്ടി അറിയാതെ) വായ്‌നോട്ടവും ഒക്കെ തലയ്ക്കു പിടിച്ചിരുന്ന കാലം… കാശിനാവശ്യം  കൂടുന്നു, നമ്മുടെ ബജെറ്റ് ആണെങ്കില്‍ എന്നും കമ്മി ബജെറ്റും. ഒരേയൊരു ഇന്‍കം സോഴ്സ് അച്ഛനാണ്. ഞാന്‍ അന്ന് എന്‍റെ പില്‍ക്കാല വരുമാനമാര്‍ഗമായ ഇംഗ്ലീഷ് – ഗണിത ട്യൂഷന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നില്ല.

എല്ലാ മാസവും ശംബളം വാങ്ങിയിട്ടു വീട്ടില്‍ വരുന്ന ദിവസം വൈകിട്ട് സന്ധ്യാനാമജപം കഴിയുന്ന സമയത്ത്, വീടിന്റെ മുന്‍വശത്തെ കസേരയില്‍ കാലിന്മേല്‍ കാലും കയറ്റി വെച്ചിരുന്ന്‍ അച്ഛന്റെ ഘന ഗംഭീരമായ ശബ്ദതില്‍ നീട്ടി ഒരു വിളിയുണ്ട്
“എടീ, എടാ, മോളൂ …”
എടീ എന്നു വിളിക്കുന്നത്‌ അമ്മയെ ആണ്, എടാ എന്ന് എന്നെയും, എന്നേക്കാള്‍ മൂത്തതെങ്കിലും, അച്ഛന്റെ ഇള്ളക്കുട്ടിയായിരുന്ന എന്‍റെ ചേച്ചി മോളുവും…
മൂന്നുപേരും ചാവടിയില്‍ ഹാജര്‍.
അച്ഛന്‍ പതുക്കെ എണീറ്റ് ചെന്നു മുത്തശ്ശിയോടു ചോദിക്കും “അമ്മക്ക് കാശ് വല്ലതും വേണോ?”
“വേണ്ടാ..” പതിഞ്ഞ ശബ്ദതിലുള്ള മറുപടി. അച്ഛന്‍ ഒരു തുക മുത്തശ്ശിയുടെ കൈയ്യില്‍ കൊടുക്കും, എന്നിട്ട് കൂട്ടിച്ചേര്‍ക്കും- “വേണ്ടാന്നറിയാം, അമ്മേടെ കൈയ്യില്‍ കുരുമുളകും, കാപ്പിക്കുരുവും, ഒട്ടുപാലും ഒക്കെ വിറ്റ കാശുണ്ടെന്നും അറിയാം, എന്നാലും ഇതിരിക്കട്ടെ…” (എനിക്കോര്‍മ്മ വെച്ച കാലം മുതല്‍ അച്ഛന്‍ മരിക്കും വരെ എല്ലാ മാസവും കണ്ടിരുന്ന ഒരു കാഴ്ചയാണിത് – അച്ഛന്റെ ഒന്നാം ചരമ വാര്‍ഷികം കഴിഞ്ഞു മൂന്നാം നാളാണ് മുത്തശ്ശി മരിച്ചത്).

പിന്നെ സാവധാനം കസേരയില്‍ വന്നിരിക്കും എന്നിട്ട്
“മോളൂന് ഈ മാസം എത്ര വേണം ?”
ആദ്യ വീതം ചേച്ചിക്കാണ്. ചേച്ചി ചിലവുകള്‍ കണക്കുകൂട്ടി വെച്ചിട്ടുണ്ടാവും ആ തുക പറയും. അച്ഛന്‍ പറയുന്ന തുക കൃത്യമായി കൊടുക്കും.. കൂടെ എല്ലാ മാസവും പതിവായി കൊടുക്കുന്ന ഒരുപദേശവും:
“നന്നായി പഠിക്കണംട്ടോ, ഇല്ലേല്‍ അമ്മയെപ്പോലെ ഇങ്ങനെ ചട്ടീം കലോം തേച്ചു അടുക്കളേല്‍ കഴിയേണ്ടി വരും..”
“അച്ഛനിതൊന്നു മാറ്റിപ്പിടിച്ചൂടെ? കേട്ടു കേട്ടു മടുത്തു…” ഞാന്‍ മനസ്സില്‍ പറയും- നേരെ പറയാന്‍ ധൈര്യം പോരാ…
“എന്നാ മോളു പോയി പഠിച്ചോ…” അച്ഛന്റെ സ്ഥലം കാലിയാക്കാനുള്ള പെര്‍മിഷന്‍.
അതുകേട്ടാലും ചേച്ചി അവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കും. “പോടീ കള്ളീ…” കണ്ണുരുട്ടിക്കൊണ്ടു ചുണ്ടനക്കി ഞാന്‍ വിരട്ടാന്‍ ശ്രമിക്കും – “നീ പോടാ ചെക്കാ, ഞാനിതെത്ര കണ്ടതാ…” എന്ന ഭാവത്തില്‍ ചേച്ചിയും.
“ന്താടാ ?…” നല്ല ഘനതിലൊരു ചോദ്യം എന്നോട് അച്ഛന്റെ വക.
“ഊം ഊം ” ഒന്നുമില്ല എന്നു ചുമലുകള്‍ രണ്ടും ഉയര്‍ത്തി താഴ്ത്തി ഞാന്‍ മറുപടിയും നല്‍കും.
“ആ… ഇതും കൂടി വെച്ചോ …” ഒരു നൂറു രൂപ കൂടി ചേച്ചിക്കു കൊടുക്കും. ചേച്ചിക്കു സന്തോഷമാകും, എനിക്കു ദേഷ്യവും.
“കള്ളീ… കള്ളീ… ” ഞാന്‍ ചുണ്ടനക്കി ചേച്ചിയെ വിളിക്കും. അച്ഛനൊരു ഉമ്മയും കൊടുത്തു, അച്ഛന്‍ കാണാതെ എന്‍റെ നേരെ കോക്രി കാണിച്ചു ചേച്ചി ഉള്ളിലേക്കും പോകും.

പിന്നെ എല്ലാ മാസ ശമ്പളക്കാരന്റെയും വീട്ടില്‍ എല്ലാ മാസാദ്യ വൈകുന്നേരങ്ങളിലും കേള്‍ക്കുന്ന സ്ഥിരം കണക്കുകള്‍ “ഈ മാസം എത്ര വേണംന്ന് കൂട്ടാം – പാല്‍, പത്രം, കരണ്ട്, റബ്ബര്‍ വെട്ടു കൂലി, ബാങ്ക് ലോണിന്റെ അടവ്, ചിട്ടി, പലചരക്ക് കടയില്‍…” അങ്ങനെ പോകുന്നു… അവസാനം എല്ലാം എഴുതിക്കൂട്ടി പച്ചക്കറി വാങ്ങാനും പെട്ടെന്ന് എന്തെങ്കിലും അത്യാവശ്യം വന്നെങ്കില്‍ ഉപയോഗിക്കാന്‍ എന്നു പറഞ്ഞു ഒരു ചെറിയ തുകയും കഴിഞ്ഞ് നമ്മുടെ ഊഴം.

അച്ഛന്‍: “നിനക്കെത്ര വേണം?”
ഞാന്‍: “നൂറ്റമ്പത്…”
അച്ഛന്‍: “ന്താ നൂറ്റമ്പതു രൂപ ചിലവ് ഒരു മാസം ? നീ ST കൊടുത്തല്ലേ കോളേജില്‍ പോകുന്നത്? ചോറ് വീട്ടില്‍ നിന്നും കൊണ്ടുപോകുന്നുമുണ്ട്… ”
ഞാന്‍: “…” ഒന്നും മിണ്ടാതെ തല കുനിച്ചു ഓട്ടക്കണ്ണിട്ട് അമ്മയെ നോക്കും.
അമ്മ അച്ഛനെ “കൊടുത്തെക്കൂന്നെ…” എന്ന ഭാവത്തില്‍ നോക്കും…
അച്ഛന്‍: “നീ ഇവന് എല്ലാത്തിനും വളം വെച്ചു കൊടുക്കണ്ടാ കേട്ടോ…” എന്നും പറഞ്ഞു ചോദിച്ച തുക കൃത്യമായി തരും -കൂടുതലും ഇല്ല കുറവും ഇല്ല. ഞാന്‍ അത്ര മുഖപ്രസാദമില്ലാതെ ആ പണം വാങ്ങും.
അച്ഛന്‍: “ന്താ ഡാ?”
ഞാന്‍: “ഒന്നൂല്ല…”
അച്ഛന്‍: “പറഞ്ഞോ…”
ഞാന്‍: “അച്ഛന്‍ ചേച്ചിക്ക് എനിക്കു തരുന്നതിനേക്കാള്‍ കൂടുതല്‍ പൈസ എല്ലാമാസവും കൊടുക്കുന്നുണ്ടല്ലോ…”
അച്ഛന്‍: “അവളു പെണ്‍കുട്ടിയല്ലേ…?”
ഞാന്‍: “ന്താ പെണ്‍കുട്ടികള്‍ക്ക്?”
അച്ഛന്‍: “കുറച്ചു കഴിഞ്ഞ്, അവളെ കെട്ടിച്ചു വിടൂല്ലേ, പിന്നെ അച്ഛനിങ്ങനെ കൊടുക്കാന്‍ പറ്റ്വോ?, നീ എന്‍റെ കൂടെത്തന്നില്ലേ?”
ഞാന്‍ ചിരിക്കും, അച്ഛനും. എന്നിട്ട് എനിക്ക് ഒരു അമ്പതുരൂപ കൂടി തരും…
അച്ഛന്‍: “ഒരുമ്മ തന്നിട്ട് പോയി പഠിച്ചോ… മറക്കണ്ട, ഫിലിപ്പ് സാറിന്‍റെ മോന്‍ സിവില്‍ സര്‍വീസ്ന് പഠിക്കുന്നുണ്ട്. അതുപോലെ …”
ഞാന്‍: “അച്ഛാ എനിക്കു സിവില്‍ സര്‍വീസ് വേണ്ടാ, എന്നെ MCA ക്കു വിട്ടാല്‍ മതി.”
അച്ഛന്‍: “നോക്കാം… നീ പോയി പഠിച്ചോ…”

*****

കാലം കടന്നു പോയി ഞാന്‍ ബി.എസ്സി.(മാത്സ്) കഴിഞ്ഞ് PGDCA ചെയ്യുന്ന സമയം.  വൈകുന്നേരങ്ങളില്‍ അയലത്തുള്ള കുറച്ചു ഹൈസ്കൂള്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷും കണക്കും ട്യൂഷന്‍ എടുക്കുന്നുണ്ട്. അതിന്‍റെ ഫീസുകൊണ്ട് നമ്മുടെ വട്ടചിലവുകള്‍ നടന്നുപോകും.  ചേച്ചിക്ക് കല്യാണം നടത്താനുള്ള പദ്ധതികള്‍ ആയി വരുന്നു… എനിക്ക് ബജാജ് അലിയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഏഷ്യാനെറ്റില്‍ നിന്നും ഓരോ ഓഫറുകള്‍ വന്നു നില്‍ക്കുന്ന സമയം. അച്ഛന്‍ പറഞ്ഞു, “അവളുടെ കല്യാണവും നിന്‍റെ MCA -യും കൂടെ നടക്കില്ല. അച്ഛന്റെ കൈയ്യില്‍ അതിനുള്ള നീക്കിയിരുപ്പില്ല. നീ തല്ക്കാലം ആ ഏഷ്യാനെറ്റിലെ ജോലി സ്വീകരിക്കണം. അല്ലെങ്കില്‍ പറമ്പ് വില്‍ക്കേണ്ടിവരും. കാരണവന്മാരായിട്ടു കൈമറിഞ്ഞ് കിട്ടിയ അവസാനത്തെ സ്വത്താ, അത് വില്‍ക്കാന്‍ തോന്നുന്നില്ല – നമ്മുടെ തറവാടും ഈ പുരയിടത്തില്‍ തന്നെ ആണല്ലോ…”
എന്‍റെ കണ്ണു നിറഞ്ഞു. തല കുനിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു “കുഴപ്പമില്ലച്ഛാ…”

വിദ്യാഭ്യാസ ലോണിനു നേരെ ബാങ്കുകള്‍ മുഖം തിരിച്ചു നില്‍ക്കുന്ന സമയം. സൌമ്യ എന്ന പെണ്‍കുട്ടി വിദ്യാഭ്യാസ ലോണ്‍ നിരസിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്തതില്‍പ്പിന്നെ ഉണ്ടായ വിവാദങ്ങള്‍ക്കു ശേഷം ആണല്ലോ ബാങ്കുകള്‍ ലോണ്‍ നയങ്ങള്‍ അല്പം കൂടി മയമുള്ളതാക്കിയത്. ഈ സംഭവം നടക്കുന്നത് അതിനും വര്‍ഷങ്ങള്‍ മുന്‍പാണ്. പേരിലുള്ള സ്ഥലം ഈടു വെച്ചു മാത്രമേ അന്നു ലോണ്‍ നല്‍കിയിരുന്നുള്ളൂ…

രണ്ടു ദിവസം കഴിഞ്ഞു, ഞാന്‍ ഏഷ്യാനെറ്റില്‍ ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു. വിവരം അച്ഛനോടു പറഞ്ഞു. അച്ഛന്‍ പറഞ്ഞു “നീ ഇപ്പൊ ജോലിക്കു പോകണ്ട. ഇപ്പൊ ജോലിക്കു പോയാല്‍ നിന്‍റെ പഠനം അതോടെ തീരും. ഇന്നത്തെക്കാലത്ത് ഒരു ഡിഗ്രി കൊണ്ടൊന്നും ഒരു കാര്യവുമില്ല. എനിക്കു ചെയ്യാവുന്നത് ഇതാണ്, എന്തായാലും നിനക്ക് തരേണ്ടതാണ് ഈ സ്ഥലം. അതില്‍ കുറച്ച് ഞാന്‍ ഇപ്പോതന്നെ നിന്‍റെ പേരിലാക്കം. അത് ഈടുവെച്ചു നീ ലോണ്‍ എടുത്തോ…”
എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു…
“ന്താടാ, പെമ്പിള്ളേരേപ്പോലെ…” അച്ഛനും എന്നെ കെട്ടിപ്പിടിച്ചു…
അകന്നപ്പോള്‍ ഞാന്‍ കണ്ടു – അച്ഛന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു… ഞങ്ങളുടെ മനസ്സുകളും …

 *ST – Student’s Ticket (with concession rate)

അച്ഛനെക്കുറിച്ച്
കൌമാരം – ഭാഗം 1: ആദ്യപ്രണയം
കൌമാരം – ഭാഗം 3: ആദ്യത്തെ A പടം
കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)

മുംബൈയിലെ റിക്ഷാക്കാരന്‍

Mumbaiകഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാല്‍ 8/Nov/2013 അര്‍ദ്ധരാത്രി 12:10 am ന് ഞാന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തി. ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വഴിയായിരുന്നു. നേരിട്ടുള്ള ഫ്ലൈറ്റ് കിട്ടിയില്ല. മുംബൈയില്‍ നിന്നും കൊച്ചിക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് 5:50 am ന് ആണ്. 5:00 am നുശേഷം ചെക്കിന്‍ ചെയ്താല്‍ മതി. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സഹയാത്രികന്‍. അവന്‍റെ സുഹൃത്ത് – മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി – ഞങ്ങള്‍ മുംബൈ വഴി കടന്നുപോകുന്നതറിഞ്ഞു കാണാനെത്തിയിരുന്നു. ഏകദേശം 1:00 am ന് അദ്ദേഹം സ്ഥലത്തെത്തി. ഞങ്ങള്‍ മൂന്നുപേരും കൂടി ഓരോ ചായയും വാങ്ങി എയര്‍പോര്‍ട്ടിലെ ആഗമന വിഭാഗത്തില്‍ ഇരുന്നു. വല്ലപ്പോഴും ഏതെങ്കിലും ഫ്ലൈറ്റ് വരുമ്പോഴുള്ള തിരക്കൊഴിച്ചാല്‍ തികച്ചും വിജനമായിരുന്നു ആ സമയത്ത് ആ സ്ഥലം. ആദ്യ പരിചയപ്പെടലിനുശേഷം എന്‍റെ സുഹൃത്തിന്റെ സുഹൃത്തിനും എനിക്കും പൊതുവായി ഒന്നും സംസാരിക്കാനില്ലായിരുന്നു. മറ്റു രണ്ടുപേരെയും സംസാരിക്കാന്‍ വിട്ടു ഞാന്‍ പതുക്കെ എയര്‍പോര്‍ട്ടിന്റെ വെളിയിലെ പിക്ക്-അപ്പ്‌ ഏരിയയിലേക്ക് നടന്നു. വിവിധ വിമാനങ്ങളില്‍ എത്തുന്നവരെ പിക്ക് ചെയ്യാനെത്തുന്ന ആളുകള്‍, പ്രീ-പെയ്ഡ് ടാക്സികള്‍, സിറ്റി ടാക്സികള്‍, ഓട്ടോറിക്ഷാകള്‍, ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന എയര്‍ലൈന്‍ ജീവനക്കാര്‍, പരസ്യമായി ഫ്രഞ്ച്കിസ്സ്‌ ചെയ്യുന്ന കാമുകീ-കാമുകന്മാര്‍, അതി സുന്ദരികളായ മോഡലുകള്‍/സിനിമാ നടികള്‍, ഏതോ അതിസമ്പന്നനെ സ്വീകരിക്കാന്‍ വെയിറ്റ് ചെയ്യുന്ന സില്‍വര്‍ കളര്‍ ബെന്റ്ലി മുല്‍സയ്ന്‍  കാര്‍… അങ്ങനെ പലപല കാഴ്ചകള്‍.
“കിധര്‍ ജാനാ ഹൈ, സാബ്?” ഒരു ശബ്ദം…
ഞാന്‍ ആ ചോദ്യം അവഗണിച്ചു…
“സാബ്ജി, ആപ് കോ പിക്ക് കര്‍നെ കേലിയെ കോയി ആയേഗാ?”
“നഹി…” ഞാന്‍ മറുപടി പറഞ്ഞു.
“ഹമാരേ സാഥ് ആയിയേ സാബ്, കിധര്‍ ജാനാ ഹൈ ആപ്കോ?”
ഞാന്‍ അപ്പോളാണ് അയാളെ ശരിക്കും ശ്രദ്ധിച്ചത്. അധികം പൊക്കമില്ലാത്ത മെല്ലിച്ച, മീശയും താടിയും ഇല്ലാത്ത ചെറിയ, കട്ടിയില്ലാത്ത രണ്ടു ദിവസത്തെ വളര്‍ച്ചയുള്ള കുറ്റിത്താടി അങ്ങിങ്ങു പറ്റി നില്‍ക്കുന്ന മുഖമുള്ള, ഇരുനിറമുള്ള ഒരു മനുഷ്യന്‍. 25 നും 30 നും മദ്ധ്യേ പ്രായം പറയും. അപ്പോള്‍ ചവക്കുന്നില്ല എങ്കിലും സ്ഥിരമായി മുറുക്കുന്ന ആളാണെന്നു ചുണ്ടുകള്‍ പറയുന്നു. കൂര്‍ത്ത മുഖം. നീണ്ട, ഉള്ളുള്ള, കനം കുറഞ്ഞ, എണ്ണ വെക്കാത്ത ചിതറിക്കിടക്കുന്ന മുടിയിഴകള്‍ വീണുകിടക്കുന്ന വലിയ നെറ്റി.  അല്പം കലങ്ങിയ കുടിലത നിഴലിക്കുന്ന ചെറിയ കണ്ണുകള്‍. നീണ്ടു കൂര്‍ത്ത മൂക്ക്, ഒട്ടിയ കവിളുകള്‍, മെലിഞ്ഞതെങ്കിലും ബലിഷ്ടമായ ശരീരം…
ഞാന്‍ ഒന്നും മിണ്ടാതെ മുഖം തിരിച്ചു.
“ആപ് മദ്രാസി ഹൈ?”
“നഹി… കേരള്‍ സെ ആത്താ ഹും…” ഞാന്‍ പറഞ്ഞു.
“അരേ, വോഹി, വോഹി, കേരള്‍ കി രഹനെ വാലാ തോ, മദ്രാസി ഹൈ നാ? ക്യാ ഫരക് ഹൈ?”
“ബോഹത് ഫരക് ഹൈ ഭായ്, ആപ് ജായിയെ…” എന്നെ മദ്രാസി എന്നു വിളിച്ചത് എനിക്കിഷ്ടപ്പെട്ടില്ല.
അയാള്‍ അല്പം ചിന്താകുഴപ്പത്തില്‍ ആയി എന്നു തോന്നി.
“മുംബൈ മേം പെഹലെ ബാര്‍ ആയാ ഹൈ?”
“നഹി… ദോ-തീന്‍ സാല്‍ മേം യഹാം ഹി ഥാ.” ഞാന്‍ പറഞ്ഞു.

“കിധര്‍ ?” അയാള്‍ക്ക്‌ എല്ലാം അറിയണം.

“വര്‍ളി മേം സ്റ്റേ കര്‍കെ ദാദര്‍ മേം കാം കിയാ ഥാ ?” ഞാന്‍ മറുപടി പറഞ്ഞു.
“അഛാ, തോ ആപ്കോ ജാന്‍താ ഹൈ, യെ സിറ്റി ?”
“ജി…”
“കിസ്കോ വെയിറ്റ് കര്‍ രഹാ ഹൈ ആപ് ?” വിടുന്ന ലക്ഷണം ഇല്ല.
“കണക്ഷന്‍ ഫ്ലൈറ്റ് കോ. ദില്ലി സെ കൊച്ചി ജാ രഹാ ഹും.” ഞാന്‍ ശാന്തമായി മറുപടി പറഞ്ഞു.
“ഫ്ലൈറ്റ് കബ് ആയേഗാ?” അടുത്ത ചോദ്യം.
“സാടെ പാഞ്ച് ബജേ.”
“അരേ വാ, അഭി തോ ദോ ബജേ ഹൈ. ഏക്‌ ബാര്‍ ഖൂം കര്‍നെ കേലിയെ കാഫി ടൈം ബാകി ഹൈ സാബ്. ആയിയേനാ …” അയാള്‍ക്കൊരു പിടിവള്ളി കിട്ടിയ സന്തോഷം…
ഞാന്‍ ചിരിച്ചു “അഭി, യെ രാത് ദോ ബജേ മേം കിധര്‍ ജാനാ ഹൈ…?”
“വോ തോ ഹൈ സാബ്…” അയാള്‍ ചിരിച്ചു “ഗേറ്റ് വേ ഓഫ് ഇന്ത്യ, ആപ്കോ ദാരൂ പീനാ ഹൈ തോ ബാര്‍, ഓര്‍ ഡാന്‍സ് ബാര്‍, … ഓര്‍ …”
“ഡാന്‍സ് ബാര്‍ – വോ തോ പ്രോഹിബിറ്റ് കിയാ ഥാ നാ? അഭി ഭി ഹൈ?” ഞാന്‍ ചോദിച്ചു.
“അരേ സാബ്, യേ മുംബൈ ഹൈ മുംബൈ. കുച്ച് ഭി ഹോ സക്താ ഹൈ… ആപ് കോ ദേഖ്നാ ഹൈ തോ, മേരെ സാഥ് ആയിയേ. ചാര്‍ ബജേ മേം വാപാസ് ആയേഗാ… ദോ ഖംടെ കാഫി ഹൈ…” അയാളുടെ കണ്ണുകളില്‍ ഒരു മിന്നല്‍ ഞാന്‍ കണ്ടു.
“മുജ്സെ കിധര്‍ ഭി നഹി ജാനാ ഹൈ ഭായ്, ആപ് ജായിയെ” ഞാന്‍ പറഞ്ഞു.
“ഓര്‍ ഭി പ്ലേസ് ഹൈ, ആപ് കോ interest ഹൈ തോ …” ഒരു വഷളന്റെ ചിരി – അയാള്‍ ലാസ്റ്റ് കാര്‍ഡും ഇറക്കി.
“ക്യോം ? മുച്ചേ ദേഖ് കര്‍ ആപ് കോ ഐസേ ആദ്മി ലഗ്താ ഹൈ ക്യാ??” ഞാന്‍ അയാളുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
നാലഞ്ചു സെക്കന്റ്‌ അയാള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി നിന്നു … പിന്നെ തല താഴ്ത്തി…
“നഹി സാബ്… മാഫ് കീജിയെ…” മുഖമുയര്‍ത്തി കണ്ണുകള്‍ താഴ്ത്തി അയാള്‍ പറഞ്ഞു.

ഒന്നു രണ്ടു നിമിഷം അയാള്‍ ഒന്നും മിണ്ടിയില്ല… ഞാനും.

“ആപ് അകേലാ ഹൈ…?” ഇത്തവണ ഒരു ബിസിനസ്‌ പിടിക്കാനുള്ള ത്വര വാക്കുകളില്‍ ഇല്ലായിരുന്നു.
“നഹി, മേരെ സാഥ് ദോ സാഥിയോം ഭി ഹൈ…” ഞാന്‍ മറുപടി പറഞ്ഞു.
“വോ ലോഗ് ഹൈ?” എന്‍റെ സുഹൃത്തുക്കള്‍ക്ക് നേരെ കൈ ചൂണ്ടി ചോദിച്ചു.
“ജീ…” ഞാന്‍ തലയാട്ടി.
“അഗര്‍ വോ ലോഗ് ഭി ആയേഗാ തോ ആപ് മേരെ സാഥ് ആയേഗാ?” വീണ്ടും ഒരു ശ്രമം…
ഞാന്‍ ഉറക്കെ ചിരിച്ചു “അരേ ഭായ്, മേനേ കഹാ ഥാ നാ, not interested… മുഛെ ച്ചോടോ …”
“ഏക്‌ മിനിറ്റ് സാബ്…” അയാള്‍ എന്നെ വിട്ട് എന്‍റെ സുഹൃത്തുക്കള്‍ക്കു നേരെ വേഗത്തില്‍ നടന്നു. അവരുടെ അടുത്ത് ചെന്ന് എന്തോ ചോദിച്ചു. മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഞങ്ങളുടെ സുഹൃത്ത് എന്തോ പറഞ്ഞു. അതുകേട്ട് എന്‍റെ സുഹൃത്ത് ഉറക്കെ ചിരിച്ചു. ചോദിക്കാന്‍ പോയ ആള്‍ പോയതിന്റെ ഇരട്ടി വേഗതയില്‍ തിരിച്ചുപോന്നു… തിരികെ എന്‍റെ അടുത്തുകൂടി കടന്നു പോയ അയാള്‍ എന്‍റെ നേരെ ഒന്നു നോക്കിയതുപോലുമില്ല… ആലുവാ മണപ്പുറത്ത് ശിവരാത്രി നാള്‍ കണ്ട പരിചയം പോലും കാണിക്കാതെ അയാള്‍ എന്നെ കടന്നു പോയി.
“എന്താ ആയാള്‍ ചോദിച്ചത് ?” ഞാന്‍ എന്‍റെ സുഹൃത്തുക്കളോട് ചോദിച്ചു…
“പാതിരാത്രി കറങ്ങാന്‍ പോകാന്‍… പിന്നേ ഭ്രാന്തല്ലേ ?” എന്‍റെ സുഹൃത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു.
“മാഷെന്താ അയാളോട് പറഞ്ഞത്?” ഞാന്‍ മുംബൈ വാലാ സുഹൃത്തിനോട്‌ ചോദിച്ചു…
അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല, രണ്ടുകണ്ണും ഒരുമിച്ച് ഒന്നിറുക്കി ഉറക്കെ ചിരിച്ചു… കൂടെ ഞങ്ങളും.

Life’s Calling: Where are you ???

These days I got some free time to come back to the world of Reading and Analyzing things happening around the world… This time I have give preference to  self help topics… I spend more time for reading and studying the life of Great Peoples born in India… Like APJ Abdul Kalam, N R Narayana Murthy, Amitabh Bachchan, Swami Vivekananda, and many more… The last book I have read was “Kaun Banega Narayana Murthy” by Dr. Debashis Chatterjee (Director, IIM Kozhikode ), mean time I got a facebook post titled “Mail sent by Narayan Murthy to all Infosys staff”. In fact, I had read that mail years before and still I don’t know, whether the mail is really send by Mr. Murthy or it is a fake one…Narayana-Murthy

Anyway, I really agree with the idea mentioned in it and I always tried to apply that in my professional life too… I have shared the same in my facebook wall, along with my some of the friends… Still am posting it in my blog – as I agree with him completely… Courtesy to Narayana Murthy.

QUOTE
1-If you are working more than 9 hr then don’t need to join Infosys.

2-If you are working on Saturday and Sunday don’t join Infosys (for IT).

3-Whatever time define in your task complete within time.

Fire all people who fall in criteria 1,2,3.

It’s half past 8 in the office but the lights are still on… PCs still running, coffee machines still buzzing… And who’s at work? Most of them ??? Take a closer look…

All or most specimens are ?? Something male species of the human race…

Look closer… again all or most of them are bachelors…

And why are they sitting late? Working hard? No way!!! Any guesses??? Let’s ask one of them… Here’s what he says… ‘What’s there 2 do after going home…Here we get to surf, AC, phone, food, coffee that is why I am working late…Importantly no bossssssss!!!!!!!!!!!’

This is the scene in most research centers and software companies and other off-shore offices.

Bachelors ‘Passing-Time’ during late hours in the office just bcoz they say they’ve nothing else to do…

Now what r the consequences…?

‘Working’ (for the record only) late hours soon becomes part of the institute or company culture.

With bosses more than eager to provide support to those ‘working’ late in the form of taxi vouchers, food vouchers and of course good feedback, (oh, he’s a hard worker….. goes home only to change..!!). They aren’t helping things too…

To hell with bosses who don’t understand the difference between ‘sitting’ late and ‘working’ late!!!

Very soon, the boss start expecting all employees to put in extra working hours.

So, My dear Bachelors let me tell you, life changes when u get married and start having a family… office is no longer a priority, family is… and That’s when the problem starts… b’coz u start having commitments at home too.

For your boss, the earlier ‘hardworking’ guy suddenly seems to become a ‘early leaver’ even if u leave an hour after regular time… after doing the same amount of work.

People leaving on time after doing their tasks for the day are labelled as work-shirkers…

Girls who thankfully always (its changing nowadays… though) leave on time are labelled as ‘not up to it’. All the while, the bachelors pat their own backs and carry on ‘working’ not realizing that they r spoiling the work culture at their own place and never realize that they would have to regret at one point of time.

So what’s the moral of the story??
* Very clear, LEAVE ON TIME!!!
* Never put in extra time ‘ unless really needed ‘
* Don’t stay back unnecessarily and spoil your company work culture which will in turn cause inconvenience to you and your colleagues.

There are hundred other things to do in the evening..

Learn music…..

Learn a foreign language…

Try a sport… TT, cricket………..

Importantly,get a girl friend or boy friend, take him/her around town…

* And for heaven’s sake, net cafe rates have dropped to an all-time low (plus, no fire-walls) and try cooking for a change.

Take a tip from the Smirnoff ad: *’Life’s calling, where are you??’*

Please pass on this message to all those colleagues and please do it before leaving time, don’t stay back till midnight to forward this!!!

IT’S A TYPICAL INDIAN MENTALITY THAT WORKING FOR LONG HOURS MEANS VERY HARD WORKING & 100% COMMITMENT ETC.

PEOPLE WHO REGULARLY SIT LATE IN THE OFFICE DON’T KNOW TO MANAGE THEIR TIME. SIMPLE !

Regards, NARAYAN MURTHY.

UNQUOTE

May be this is the time, we have to re-thing about us… Right, my friends?

The Tastes of Success and Failure…

Just like you, I also don’t like failure. But – honestly speaking – for me, it’s not a big deal… I believe,if you have an attitude to strive for the success, no target is too far. I will explain with an example.

As I have mentioned in my blog post ‘Blood is thicker than Water’, my schooling was in a Christian church managed Malayalam medium school in our village. Unlike the lower primary classes, I was not a high performing student in high school. Even my total mark percentages are much lesser than the school toppers, I also considered as one of the brilliant students in that batch. Because I was the school topper of Mathematics (only). I had a reasonably good reading habit on various topics, but never been a good textbook reader. I hated mugging of definitions and long – long essays on worthless topics. So, I scored below average marks for History, Hindi and Biology and just average marks for Geography, Malayalam and English. But, I scored above average marks for my favorite subjects like Physics and Chemistry. And of course, I really dominated the Maths. So, my total marks percentage was just above average, between seventy and eighty percentages…

In Kerala, till late 1990’s,  the higher study after 10th standard was the universities conducted pre-degree courses (PDC). Since I had scored some ‘not-bad’ marks for the Maths group subjects (Mathematics, Physics and Chemistry), I got an easy admission in First Group (Also known as Maths Group). The atmosphere in college was totally different from that of the school in my village. No uniforms, no restrictions, no painful punishments… but, no caring teachers too. Unlike the school teachers, Professors’ attitude was something like “If you want, you should study. If you have doubt, you ask me. If I have time, I shall answer- otherwise go to library and learn your self”.

The unexpected change of teaching medium was a big challenge for me. The person sat next to me was Mr. Kitt (I have mentioned about him in my past blog “Three Good Friends in Chennai”) He had no problem with the teaching medium, as he was from an English medium school. (Also he was a much better student than I was.)

I attended the classes mechanically, without understanding anything the professors taught. And since I was a boy who keep text book anew (never opened), I have failed two out of five subjects for the first term examination.That was my first academic failure (Not a big thing- later, failure of exams became a usual thing… ). During my school days, I had never been failed even for a single subject. So it became a big shame. I did not know what to do and decided to consult my English professor who liked me very much.

He told me “Mahesh, your problem is common challenge for most of the came-from-Malayalam-medium students. If you put some sincere efforts, you can improve your linguistic skills as good as an English medium student. And remember, Reading – Reading – Reading… It’s the only way to improve.” He paused and added with a smile “Normally nobody put a sincere effort in it… They just study their subjects and earn marks. But, they understand the limitations when they enter in to the profession.”

I decided to learn English language. The collage library usually open at 8:30 am. If I wanted to reach library by that time, I had to start from house at 7:30 am. Only if I reached there by that time, I could spend an hour to read two – three English News Papers. At my home, we used to read Malayalam Daily. When I told the things to my mother-the-best, she was very happy to make Tiffin and breakfast for me before 7 am. (This is one of the many reasons, I consider my mother as the lady behind my all successes –as mentioned in The M-Factor)

From the very next day onwards, I started my “Operation English learning”. The first book I took from the library was “Great Expectations” by Charles Dickens. But, when I tried to read the book, I lost all Expectations about learning English. When ever I tried to read a single page, I needed to refer the English-Malayalam dictionary at least ten times. My vocabulary was too pathetic even to understand what the book is telling about. I often felt, better trying to swim across The English Channel than learning English. But, like King Robert Bruce, I was also not ready to give up. I returned Dickens‘ ‘Great Expectations’ to the library, but I had some the ‘real great expectations’ about my English learning. I took three kids books- one nursery rhymes, Cinderella stories and ‘The Adventures of Tom Swayer’. Seeing these books, other students laughed at me. But, I was shameless, and nothing could stop my enthusiasm to learn. My target was much more important to me than the silly ego of ‘What the others shall think me’. Because, I knew, first of all I need to build up the basics. Strong foundation is the necessary thing for a big Building.

The fifteen years old boy was not ready to give up… And now, my English is reasonably good. At least, I can communicate well to others.

*****

Even I have a lot of limitations in life, I am happy now – in terms of my achievements in my less than thirty years living on this planet. When look back to my past life, I can find a lot of reasons to be depressed. But, I don’t want that. I count ‘what I have’- not ‘what I lose’. I don’t think I have reached my ultimate destination. I believe, there is no such final destination for anything. Life is going-on in a flow, as mentioned in the concept of randomness – it’s just happening. The events come to our life according to the chaos theory. We can’t say something happening in our life is final. Everything happen is a continuation of another one and the reason of some others. So I’m still trying for continuous improvement, which will help me not to be a big loser in future. If I sit idle, gradually I will lose the feeling of comfort.

If you are cheerful, the peoples will like you. But, when you start to complain about your environments, they will move away and you will be isolated. This attitude makes me a cheerful person. That’s why I told you, failure is not a big deal for me. I am positive and believe- behind every big success there should be a story of die hard striving. In fact, the ‘Go-getter‘ attitude and the ‘self driven striving‘ are the parameters to differentiate a successful man and a loser. The life is too short and we have no time for sitting idle and cursing the fate. If we really want some thing, the only option is just ‘Go for that‘. Let the others decide how successful our efforts were…

So my dear reader, you decide – how successful I am, in the effort to learn good English…

*****

P.S: Now I have a copy of “The Great Expectations” by Charles Dickens in my personal library- in the group of very special & memorable books.


Blog at WordPress.com.

Up ↑