Search

ചിതറിയ ചിന്തകള്‍…

Mahi's Blog: ഒരു സാധാരണക്കാരന്‍റെ മനോവ്യാപാരങ്ങള്‍…

Tag

Philosophy

അവകാശങ്ങളും കടമകളും

Logosമനുഷ്യരുടെ ഒരു പൊതുസ്വഭാവമാണ്‌ താന്‍ ഒരു ഇരയാണ് എന്നു സ്ഥാപിച്ചെടുക്കുവാനുള്ള ത്വര.

എത്ര നല്ല അവസ്ഥയിലാണെങ്കിലും താന്‍ സഹതാപം അര്‍ഹിക്കത്തക്ക വിധം ദയനീയാവസ്ഥയിലാണെന്നും അതിനു കാരണം താനല്ല മറ്റ് പലതും/പലരും ആണെന്നും സ്ഥാപിക്കാനുള്ള ഒരു വ്യഗ്രത അവനിലുണ്ട്.

താന്‍ ചെയ്യാനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യാതെ തനിക്ക് കിട്ടാനുള്ളത് വലിയ കാര്യമായി കൊണ്ടുനടക്കുന്ന പ്രവണതയും ഇതോടു ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു.

അവകാശങ്ങളെക്കുറിച്ച് ആളുകള്‍ (പ്രത്യേകിച്ച് കേരളീയര്‍) ബോധവാന്മാരാണ് എങ്കിലും കടമകളെക്കുറിച്ച് സൗകര്യപൂര്‍വ്വം മറക്കുന്നു എന്നതും ഒരു ദയനീയ സത്യമാണ്. പ്രായമായ മാതാപിതാക്കളില്‍ നിന്നു കിട്ടാവുന്നത് മുഴുവന്‍ ഊറ്റിയ ശേഷം അനാഥാലയങ്ങളില്‍/റോഡില്‍/ആരാധനാലയങ്ങളില്‍ ഉപേക്ഷിക്കുന്നത് ഇതിനോട് ചേര്‍ത്തു വായിക്കാം.

vote-cartoon1ഇത്രയൊക്കെ പറഞ്ഞത് ഇലക്ഷനിലേക്ക് വരുവാന്‍ വേണ്ടിയാണ് – നാം നമ്മുടെ രാജ്യം നമുക്ക് തരുന്ന/തരേണ്ടിയിരിക്കുന്ന സേവനങ്ങളെക്കുറിച്ച് വാചാലരാകുന്നു. എന്നാല്‍ നമ്മുടെ രാജ്യം ആരാണ് ഭരിക്കുന്നത് – എല്ലാ അര്‍ത്ഥത്തിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണം നിയന്ത്രിക്കേണ്ടത്, പൌരന്മാര്‍ എന്ന നിലയില്‍ നമ്മുടെ തന്നെ കടമയാണ്.

“ഓ ഞാന്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും അയാളേ ജയിക്കൂ …”
“നമ്മുടെ നാട് നന്നാവില്ല…”
“എന്തിനാ മെനക്കെട്ട് അവിടെ വരെപ്പോയി ക്യൂ നിന്നു കഷ്ടപ്പെട്ട് ഇവനൊക്കെ വോട്ട് ചെയ്യുന്നത്?”


ഇനിയുമുണ്ട് എണ്ണിയാലൊടുങ്ങാത്ത നിഷേധചിന്തകള്‍… നിങ്ങളുടെ നിഷേധമനോഭാവത്തിന്‍റെ (Negative Attitude) പ്രതിഫലനമാണ് നിങ്ങളെ ഭരിക്കുന്ന – എന്നാല്‍ നിങ്ങളെ നിഷേധിക്കുന്ന ജനപ്രതിനിധി. നിങ്ങള്‍ Positive ആകുമ്പോള്‍ നിങ്ങളുടെ പ്രതിനിധിക്കും അങ്ങനെ ആയേ തീരൂ.

voteനിങ്ങള്‍ക്ക് നിങ്ങളെ/ നമ്മുടെ രാജ്യത്തെ ഭരിക്കുന്നവരെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെന്നിരിക്കെ, നിങ്ങള്‍ അത് വിനിയോഗിക്കാതെ, നിങ്ങളുടെ കടമ ചെയ്യാന്‍ വിമുഖരാകുമ്പോള്‍, അനര്‍ഹരായ ആളുകള്‍ അധികാരത്തിലേറുന്നു. നിങ്ങളുടെ, അഥവാ രാജ്യത്തിന്‍റെ സമ്പത്ത് അവര്‍ കൊള്ളയടിക്കുന്നു…

ഓര്‍മിക്കുക – “എവിടെ മാലാഖമാര്‍ കടന്നു ചെല്ലാന്‍ മടിക്കുന്നോ, അവിടം ചെകുത്താന്മാര്‍ താവളമാക്കുന്നു.”

ഇനി ആരും യോഗ്യരല്ല എന്നു നിങ്ങള്‍ കരുതുന്നു എങ്കിലോ?
ഇത്തവണ മുതല്‍ ഇലക്ഷന്‍ കമ്മീഷന്‍ വോട്ടിംഗ് മിഷീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ സംവിധാനം ആണ് None Of The Above (NOTA) ബട്ടന്‍. ഇലക്ഷനില്‍ നിങ്ങളുടെ മണ്ഡലത്തില്‍ മത്സരിക്കുന്ന ഒരാള്‍ പോലും നിങ്ങള്‍ക്ക് അഭികാമ്യനല്ല എങ്കില്‍ നിങ്ങള്‍ക്ക് NOTA ഉപയോഗിക്കാം. NOTA യുടെ പരിമിതികളെ ഞാന്‍ തന്നെ മുമ്പ് പരിഹസിച്ചിട്ടുണ്ട്– എന്നാല്‍ ഇപ്പോഴും ആ പരിഹാസം മനസ്സിലുണ്ടെങ്കിലും, ആ എല്ലാക്കുറവുകളോടും കൂടിത്തന്നെ NOTA ഒരു വലിയ പ്രതീക്ഷ കൂടിയാണ്- ഒരു ചെറിയ ചുവട് വെയ്പ്പ്- ഇനിയും ഇമ്പ്രൂവ് ചെയ്‌താല്‍, ആ വോട്ടുകള്‍ക്ക് കൂടി അര്‍ഹിക്കുന്ന പരിഗണന ലഭിച്ചാല്‍ – അതൊരു മികച്ച സാധ്യത തന്നെയാണ്.

people-powerപല വന്മരങ്ങളും കടപുഴകാന്‍ നിങ്ങളുടെ വോട്ട് മതിയാകും. പല അഴിമതികളുടെയും അടിവേരറുക്കാന്‍ നിങ്ങള്‍ അര്‍ഹരായ ആളുകളെ തെരഞ്ഞെടുത്താല്‍ മാത്രം മതിയാകും- പാര്‍ട്ടിയെക്കാള്‍ നല്ല വ്യക്തികള്‍ക്ക് വിജയം ഉറപ്പാക്കുന്ന (അത് ഒരു സ്വതന്ത്രനോ പുതുമുഖമോ ആണെങ്കില്‍ പോലും…) ഒരു സിസ്റ്റത്തില്‍ അഴിമതി ഒരു പരിധിവരെ തൂത്തെറിയപ്പെടും. അന്ധമായ പാര്‍ട്ടി വിധേയത്വവും അന്ധമായ പാര്‍ട്ടി വിരോധവും മനുഷ്യന്‍റെ ചിന്താശേഷിയെ നശിപ്പിക്കും.

കൊടുത്ത അവസരം വിനിയോഗിക്കാതെ ഒരവസരം കൂടിത്തരൂ എന്നു പറയുന്നവരോട് “പോയിപ്പണിനോക്കെടാ…” എന്ന്‍ വോട്ട് വഴി പറയുന്നതാണ് നല്ലത്. നമുക്ക് ഇവനല്ലെങ്കില്‍ വേറെ ആളുണ്ട് എന്ന സത്യം അവരും അറിയട്ടെ. പിഴച്ചവനെ നന്നാക്കിയെടുക്കാനും വീണ്ടും ഒരു ഒരു അവസരം കൂടിക്കൊടുക്കാനും  അവന്‍ നമ്മുടെ കുടുംബത്തിലെ ആളൊന്നും അല്ലല്ലോ. അഥവാ അങ്ങനെ ആണെങ്കില്‍ത്തന്നെ അങ്ങനെ അവനെ നന്നാക്കി പരീക്ഷിക്കാന്‍ ചിലവാക്കാന്‍ ഈ രാജ്യത്തെ സ്വത്ത്‌ മുഴുവന്‍ നമ്മുടെതും അല്ലല്ലോ.

പാര്‍ട്ടികളുടെ ഹിഡന്‍ അജണ്ടകളെയും പൊള്ളത്തരങ്ങളെയും ഞാന്‍ പരിഹസിച്ചിട്ടുണ്ട്. പാര്‍ട്ടികള്‍ക്കുപരിയായി വ്യക്തികളെ നോക്കി വോട്ട് ചെയ്യുക – നല്ല ആളുകളെ തെരെഞ്ഞെടുക്കുക – എന്നതാണ് നമുക്ക് നമ്മുടെ രാജ്യത്തോടും നമ്മുടെ പിന്‍ തലമുറയോടും നമ്മളോട് തന്നെയും ചെയ്യാവുന്ന വലിയ കാര്യം.

പൌരബോധം ഉണ്ടായിരിക്കുക എന്നത് വലിയൊരു കാര്യം തന്നെ ആണ്. നിങ്ങളുടെ വോട്ട് ശരിയായി വിനിയോഗിക്കൂ.

തിരുവനന്തപുരം ബ്ലോഗര്‍ സംഗമം 2014

???????????????????????????????തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ വെച്ച് ഇന്നലെ(27-Feb-2014) നടന്ന മലയാളം ബ്ലോഗേര്‍സ് മീറ്റ്‌ തികച്ചും അവിസ്മരണീയമായ ഒരു അനുഭവം ആയിരുന്നു. തുഞ്ചന്‍പറമ്പ് മീറ്റ്‌ പോലെ വിശാലമായ ഒരു കാമ്പസ് ഇല്ലയിരുന്നതിനാലും, കോര്‍ഡ്-ലെസ് മൈക്ക് ഇല്ലാതിരുന്നതിനാലും സംസാരിക്കാന്‍ വേദിയില്‍ എത്തെണ്ടിയിരുന്നതിനാല്‍ അല്പം ഔപചാരികത അനുഭവപ്പെട്ടെങ്കിലും ഒരു ഹാളില്‍ വെച്ചു മീറ്റ് നടത്തേണ്ടിവരുന്ന പരിമിതിയെ മറികടക്കാന്‍ മറ്റൊരു സാധ്യത കാണാത്തതിനാല്‍ ആ വളരെ ചെറിയ ഔപചാരികത പോലും ആസ്വാദ്യമായി എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
ആദ്യകാല ബ്ലോഗര്‍മാര്‍ മുതല്‍ ആദ്യമായ് മീറ്റില്‍ പങ്കെടുക്കുന്ന ആളുകള്‍ വരെ ആത്മാര്‍ത്ഥമായി പങ്കെടുക്കുന്ന കാഴ്ചയായിരുന്നു കാണെണ്ടിയിരുന്നത്… പാവപ്പെട്ടവന്‍, പ്രവാഹിനി, ഷെരീഫ് സാര്‍, ചന്തു ചേട്ടന്‍, ലീല M. ചന്ദ്രന്‍ (CLS books), സാബു കൊണ്ടോട്ടി, വയല്‍പ്പൂവ്(സുജ), ബഷീര്‍ C V, സുധാകരന്‍ വടക്കാഞ്ചേരി തുടങ്ങിയ പ്രതിഭകളുടെ സാന്നിധ്യം ആഹ്ലാദകരമായിരുന്നു. കൊച്ചു കൊച്ചു തമാശകളുമായി അപരിചിതത്വത്തിന്‍റെ മഞ്ഞുരുക്കിയ- മൂന്നു പുസ്തകങ്ങളുടെ പ്രകാശനത്തിനും, രണ്ടു ബ്ലോഗര്‍മാരുടെ ചിത്രപ്രദര്‍ശനത്തിനും പ്രവാഹിനിയുടെ ഹാന്‍ഡി-ക്രാഫ്റ്റ് പ്രദര്‍ശനത്തിനും ഈ സമ്മേളനം വേദിയായി… സന്തോഷം പകര്‍ന്ന കാര്യങ്ങള്‍…

രണ്ട് പ്രധാന വിഷയങ്ങളില്‍ ആണ് ചര്‍ച്ച നടന്നത്
1. ബ്ലോഗിങ്ങ്: ഇന്നലെ-ഇന്ന്‍-നാളെ
2. സോഷ്യല്‍ മീഡിയകളിലെ ഭാഷ മോശമാകുന്നുവോ? എങ്കില്‍ എന്തുകൊണ്ട്? എങ്ങനെ നിയന്ത്രിക്കാം?

പലരും വിഷയം വിട്ടു സംസാരിച്ചു മുന്നോട്ടുപോയി – സമയ പരിമിതി മൂലം ഒരു ചര്‍ച്ചയുടെ രൂപത്തില്‍ രണ്ടാമതും മൂന്നാമതും ഒരാള്‍ക്ക് സംസാരിക്കാനോ മറ്റൊരാളെ വിമര്‍ശിക്കാനോ പിന്തുണക്കാണോ സാധിച്ചുമില്ല… രണ്ടും ചിന്തിച്ചു/ചര്‍ച്ചചെയ്തു വരുമ്പോള്‍ വളരെ ഗഹനമായ വിഷയങ്ങള്‍ ആയിരുന്നതിനാല്‍ അവ എങ്ങുമെങ്ങും എത്താതെ പോകാനുള്ള സാധ്യത കൂടുതല്‍ ആയിരുന്നു. എങ്കിലും, അന്‍വര്‍ ഇക്കയും ഷെരീഫ് സാറും മോഡറേറ്റര്‍ എന്ന രീതിയില്‍ അവരുടെ റോള്‍ ഭംഗിയാക്കിയതിനാല്‍ സമയത്ത് തന്നെ ഒരുവിധം കാര്യങ്ങള്‍ തട്ടുമുട്ടുകള്‍ ഇല്ലാതെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു…

മനോജ്‌ ഡോക്ടര്‍ ഫുഡ്‌ ആയിരിക്കും ഒരു സ്പെഷ്യാലിറ്റി എന്നു പറഞ്ഞിരുന്നു എങ്കിലും അമിത പ്രതീക്ഷ ഇല്ലാതെയാണ് പോയത്… അത്യുഗ്രന്‍ എന്നൊന്നും പറയുന്നില്ല എങ്കിലും- വളരെ ഡീസന്റായി ഭക്ഷണകാര്യങ്ങളും നടന്നു.

അവസാന ചര്‍ച്ചയുടെ കൂടെ, ഗവണ്മെണ്ടിന്‍റെ സൈബര്‍ ലോ ദുരുപയോഗം ചെയ്യുന്നതിനെ എതിര്‍ക്കുന്ന പ്രമേയവും പാസ്സാക്കിയാണ് ബ്ലോഗര്‍ സമ്മേളനം അവസാനിപ്പിച്ചത്.

സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല- കാരണം അറുപതോളം ബ്ലോഗര്‍മാര്‍ക്ക് ഒട്ടും മുഷിപ്പില്ലാതെ (എന്നു ഞാന്‍ വിശ്വസിക്കുന്നു) ഇത്തരം ഒരു മീറ്റ് സംഘടിപ്പിക്കാനായതും- അതിനെ ആദ്യാവസാനം ഒരേ ടെമ്പോയില്‍ കൊണ്ടുപോകാന്‍ (വോള്‍വോ കിട്ടിയില്ല അതുകൊണ്ട് ടെമ്പോ മതി എന്നു തീരുമാനിച്ചു-സദയം ക്ഷമിക്കുക) സാധിച്ചതും സംഘടനാപാടവത്തിന്‍റെ തെളിവാണ്.
???????????????????????????????ആദ്യമായി അഭിനന്ദനം അര്‍ഹിക്കുന്നത് ഈ കൂട്ടായ്മയെ മുന്നില്‍ നിന്നു നയിച്ച അന്‍വര്‍ ഇക്കാ ആണ്. വാക്കുകളാല്‍ സമ്പന്നമായ മലയാള ഭാഷയിലെ പദങ്ങള്‍പോലും മതിയാവുമോ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ എന്നു ഞാന്‍ സംശയിക്കുന്നു. സദാ ചിരിച്ച മുഖവുമായി പരാതികള്‍ ഇല്ലാതെ കാര്യങ്ങാന്‍ നോക്കി നടത്തുന്ന, ഇങ്ങനെയും ഒരു മനുഷ്യന്‍- അതേ- യഥാര്‍ത്ഥ മനുഷ്യ സ്നേഹി. ആദ്യാവസാനം എല്ലാക്കാര്യങ്ങളും നേരിട്ട് നോക്കി നടത്തിയ അദ്ദേഹം – ഇടക്ക് ലാഗ് ഉണ്ടാകാതെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് കാര്യങ്ങള്‍ നന്നായി മാനേജ് ചെയ്തു. അഭിനന്ദനങ്ങള്‍ അന്‍വര്‍ ഇക്കാ- താങ്കള്‍ പറയാറുള്ളത് പോലെ- മനുഷ്യസ്നേഹം നീണാള്‍ വാഴട്ടെ…
ഒരു ലീഡറുടെ വിജയം അദ്ദേഹത്തിന്‍റെ ടീം മെംബേര്‍സ് എങ്ങനെ കാര്യങ്ങള്‍ ചെയ്യുന്നു എന്നതാണ്… അജിത്തും (ഉട്ടോപ്യന്‍) ഡോക്ടര്‍ മനോജും വിജിത്ത്, വിഷ്ണു(വിഷ്ണുലോകം), മണി.മിനു എല്ലാവരും ഒന്നിനൊന്നു മെച്ചമായി അവരില്‍ നിഷിപ്തമായ കടമകള്‍ വീണ്ടും ഒരു ഫോളോ-അപ്പോ സൂപ്പര്‍ വിഷനോ ഇല്ലാതെ തന്നെ ഭംഗിയായി ചെയ്തു… ഓരോരുത്തരും പ്രവര്‍ത്തിച്ചത്-എന്‍റെ വീട്ടില്‍ ഒരു കാര്യം നടക്കുന്നു- ഞാന്‍ അത് ഭംഗിയായി ചെയ്യണം എന്ന മനോഭാവത്തോടെ ആയിരുന്നു… സ്വയം കാര്യങ്ങള്‍ ഭംഗിയാക്കാന്‍ കഴിവുള്ള ഒരു ടീം ആയിരുന്നു സംഘാടകര്‍ എന്നത് സമയ-സ്ഥല പരിമിതിക്കുള്ളിലും ഈ കൂട്ടായ്മയെ മനോഹരമാക്കാന്‍ സഹായകമായി.

???????????????????????????????തുടര്‍ന്നു നടന്ന ബൂലോകം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സൂപ്പര്‍ റൈറ്റര്‍ അവാര്‍ഡ്‌ ഡോക്ടര്‍ മനോജ്‌ കുമാര്‍, തിരുവനന്തപുരത്തിന്‍റെ അഭിമാനമായ സോഷ്യല്‍ വര്‍ക്കര്‍ കുമാരി അശ്വതി നായരില്‍ നിന്നും ഏറ്റുവാങ്ങി. ബൂലോകം പോര്‍ട്ടലിന്‍റെ അവാര്‍ഡ്‌ ദാനചടങ്ങ് ഉദ്ഘാടനം ചെയ്തതും അശ്വതി തന്നെ ആയിരുന്നു.
പിരിഞ്ഞപ്പോള്‍ രാത്രി ആയിരുന്നു എങ്കിലും, ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച തിരുവനന്തപുരം ബ്ലോഗ്ഗര്‍ സംഗമം മനസ്സില്‍ എന്നും മങ്ങാതെ നില്‍ക്കുന്ന ഒന്നായിരിക്കും.

മാറേണ്ടത് നമ്മളല്ലേ?

Amma_Gail-Tredwell-300x195ജീവിതത്തില്‍ പ്രതിസന്ധികളില്‍ക്കൂടി കടന്നുപോയ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്… ഏറ്റവും അടുപ്പമുള്ള പലരും അത്തരം പല അവസരങ്ങളിലും കേരളത്തിലെ പ്രബലമായ മൂന്നു മതങ്ങളിലെയും, പല ആള്‍ ദൈവങ്ങളെയും (അമൃതാനന്ദമയിയെ അടക്കം) പോയി കാണാനും പറഞ്ഞിട്ടുണ്ട് – പക്ഷെ ഭൂമിയില്‍ മജ്ജയും മാംസവുമായി ജനിച്ചുവളര്‍ന്ന ഒരുവനും ദൈവം ആണെന്ന് അന്നും ഇന്നും വിശ്വസിക്കാത്തത് കൊണ്ട് അത്തരം ഉപദേശങ്ങളെ, ഉപദേശം തന്നവരുടെ ഉദ്ദേശശുദ്ധിയെ മാനിച്ചുകൊണ്ട് തന്നെ നിരസിക്കുകയും, അതിന്‍റെ പേരില്‍ ചിലരൊക്കെ പിണങ്ങുകയും ചെയ്തിട്ടുണ്ട്…
“അമ്മയുടെ” ഒരാശ്ലേഷത്തില്‍ എല്ലാ പ്രശ്നവും തീരുമെന്ന് പറഞ്ഞവരോട് –
“എനിക്കെന്തോ എന്‍റെ അമ്മയേക്കാള്‍ വലുതായി അവരെ കാണാന്‍ കഴിയുന്നില്ല – എന്‍റെ അമ്മ എന്നെ കെട്ടിപ്പിടിച്ചാല്‍ എനിക്ക് തോന്നുന്ന മന:സുഖം ഒന്നും, ഓരോ സെക്കണ്ടിലും ഓരോ ആളിനെ ഒന്ന് ആലിംഗനം ചെയ്ത് – നമ്മുടെ പ്രശ്നങ്ങളില്‍ ഒരു വാക്ക് പോലും കേള്‍ക്കാതെ – ഒരു സൊല്യൂഷനും പറയാതെ ദര്‍ശനം അരുളാന്‍ മാത്രമിരിക്കുന്ന ഒരു സ്ത്രീ എനിക്ക് തരില്ല…” എന്ന എന്‍റെ നിലപാടില്‍ –
“നീ നിഷേധിയും അഹങ്കാരിയും ആണ്- വെറുതെയല്ല … അനുഭവിച്ചോ …” എന്നും പറഞ്ഞവരുണ്ട്.

ഇപ്പോഴും എനിക്ക് നേരിട്ടറിയില്ല – അമൃതാനന്ദമയി ഒരു നല്ല സ്ത്രീ ആണോ ചീത്ത സ്ത്രീ ആണോ എന്ന്. കേട്ടിടത്തോളം അവര്‍ നമ്മളെ ഒക്കെപ്പോലെ നന്മയും തിന്മയും ഒക്കെയുള്ള ഒരു മനുഷ്യ ജീവി മാത്രമാണ്… സുനാമി പോലെയുള്ള വന്‍ ദുരന്തങ്ങളില്‍ സര്‍ക്കാരിനേക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതും, അവര്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഒക്കെ നല്ലത് തന്നെ…
Amritaswarupananda Puriപിന്നെ കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍കോളേജ്, മികച്ച എഞ്ചിനീയറിംഗ് കോളേജുകള്‍ ഒക്കെ നടത്തുന്നതില്‍ക്കൂടി ക്വാളിറ്റി സര്‍വീസ് തരുന്നതിനൊപ്പം നല്ല ഫീസും/ബില്ലും വാങ്ങുന്നുണ്ട്- അത് ആതുരസേവനം അല്ല – ബിസിനസ് മാത്രമാണ്. അതിന്‍റെ ചുക്കാന്‍ പിടിക്കുന്നത് അമൃതസ്വരൂപാനന്ദപുരിയും ആണ്.
ബിസിനസ് ചെയ്ത് കാശുണ്ടാക്കുന്നത് തെറ്റെന്ന് എനിക്ക് ഒരിക്കലും പറയാനാകില്ല. ഞാനും നിങ്ങളില്‍ പലരും അന്നന്നത്തെക്ക് വേണ്ട അന്നം കണ്ടെത്തുന്നത് ബിസിനസിന്‍റെ ഭാഗമായിക്കൊണ്ടാണ്… രാജ്യത്തിന്‍റെ വികസനത്തിനും ബിസിനസ് നടന്നേ തീരൂ. ഹോസ്പിറ്റലുകളും സ്കൂളുകളും കോളേജുകളും ഒക്കെ ക്രിസ്ത്യന്‍, മുസ്ലിം, SNDP, NSS തുടങ്ങിയ അനേകം സംഘടനകളും നടത്തുന്നുമുണ്ട്.
ശ്രീ ശ്രീ രവിശങ്കറിന്‍റെ ആര്‍ട്ട്‌ ഓഫ് ലിവിംഗ് കോഴ്സുകളും പേറ്റന്റ് ഉള്ള ബിസിനസ് തന്നെയാണ്. കൃത്യമായ രേഖകളോടെ നടത്തുന്ന അനുവദനീയമായ ഒരു ബിസിനസും നടത്തുന്നതിനെ എതിര്‍ക്കണ്ട കാര്യവും ഇല്ല.

Holly Hell“Gail Tredwell – Holy Hell – Ebook” ഡൌണ്‍ലോഡ് ചെയ്തു വെച്ചിട്ടുണ്ട് – സമയംപോലെ വായിക്കണം… അതിന് അമിതപ്രാധാന്യം കൊടുക്കുന്നുമില്ല – 7-8 e-ബുകുകള്‍ അതിനു മുന്‍പ് തീര്‍ക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് – ഈ ബുക്കിന്‍റെ കണ്ടന്‍ന്റില്‍ ക്യൂരിയോസിറ്റി അത്രയൊന്നും തോന്നുന്നില്ല – അവര്‍ അതില്‍ പറഞ്ഞിരിക്കുന്നത് എന്താണെന്ന് ഊഹം ഉണ്ട്. അത് വായിച്ചതിന്‍റെ പേരില്‍ അമൃതാനന്ദമയിയെക്കുറിച്ചുള്ള എന്‍റെ മുന്‍ധാരണ മാറാനും പോകുന്നില്ല…
(പലരുടെയും തനി നിറം കണ്ടുകണ്ട് – നമ്മുടെ ഞെട്ടലിന്‍റെ സിസ്റ്റം അടിച്ചുപോയോ എന്നു സംശയിക്കുന്നു… )
Gail Tredwell പറയുന്നത് യൂദാസ്/ബ്രൂട്ടസ് സ്പിരിറ്റില്‍ എടുക്കണോ, കണ്‍ഫെഷന്‍ ആയിക്കാണണോ, അതോ ഇത്ര വലിയ ബിസിനസുകാരുടെ കൂടെ പത്തിരുപത് വര്‍ഷം നിന്ന മദാമ്മ, സ്വന്തം ബിസിനസിന്‍റെ അരങ്ങേറ്റം ആശാന്‍റെ നെഞ്ചത്ത്‌ തന്നെ നടത്തിയതാണോ … ഒന്നും പറയാറായിട്ടില്ല.

പ്രശസ്തയായ ഒരാളെ ചീത്ത വിളിച്ചാല്‍ – അല്ലെങ്കില്‍ ഭൂരിപക്ഷം കാണുന്നതിനു വിരുദ്ധമായ എന്തെങ്കിലും വിളിച്ചു കൂവിയാല്‍ കിട്ടുന്ന മീഡിയ അറ്റെന്‍ഷന്‍ മാത്രമാണോ ശ്രീമതി ഗൈലിന്റെത് എന്നും സംശയിക്കാം…ഇനി അവര്‍ക്ക് അമൃതാനന്ദമയിയുടെയോ മഠത്തിന്‍റെയോ എന്തെങ്കിലും ഇല്ലീഗല്‍ ആക്ടിവിറ്റിക്കെതിരേ സോളിഡ് പ്രൂഫ്‌ നല്‍കാനുണ്ടെങ്കില്‍, പോലീസ് കേസ് ചാര്‍ജ് ചെയ്യുന്നതിലും തെറ്റില്ല… അഥവാ അവര്‍ പറഞ്ഞത് മുഴുവന്‍ തെറ്റാണെങ്കില്‍ അമൃതാനന്ദമയിമഠം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതിലും തെറ്റില്ല…
ഇത്രയും കോടികളുടെ ബിസിനസ് ചെയുന്ന മാതാജി “ആത്മീയ പ്രബുധത മൂലം ആ മകളോട് പൊറുത്തു” എന്നൊന്നും പറയാതിരുന്നാല്‍ മതിയായിരുന്നു…

എനിക്ക് ആള്‍ ദൈവങ്ങളുടെ പിറകെ നടക്കാത്തതിനാല്‍ ഇച്ഛാഭംഗം ഒട്ടുമില്ല – പിറകെ നടന്നവരോട് പുച്ഛവും ഇല്ല- സഹതാപം മാത്രം. അമൃതാനന്ദമയി ഫ്രോഡ് ആണെങ്കിലും അല്ലെങ്കിലും ഒരുകാര്യം മാത്രം പറയാന്‍ ആഗ്രഹിക്കുന്നു…

എത്രയൊക്കെ വഞ്ചിക്കപ്പെട്ടിട്ടും സമ്പൂര്‍ണ്ണ സാക്ഷരരായ- വിദ്യാസമ്പന്നരെന്ന് ഊറ്റം കൊള്ളുന്ന നമ്മള്‍, വീണ്ടും എന്തിനിങ്ങനെ ആള്‍ ദൈവങ്ങളുടെയും ചതിയന്മാരായ രാഷ്ട്രീയക്കാരുടെയും പിന്നാലെ പായുന്നു?

“ഓരോ ജനതയും അവര്‍ അര്‍ഹിക്കുന്ന നേതാക്കളെ കണ്ടെത്തുന്നു.” എന്നത് മാത്രമാണോ കാരണം? ചിന്തിക്കൂ…
“എന്താടോ നന്നാവാത്തെ?”

ചരിത്രവും സത്യവും സാമാന്യബുദ്ധിയും

ചരിത്രം മിക്കപ്പോഴും വിജയിയുടെ വീരഗാഥ മാത്രമാണ്… പരാജയപ്പെട്ടവന് എന്ത് മാര്‍കറ്റ്‌ വാല്യൂ ആണുള്ളത്? അവന്‍റെ സങ്കടം ആര്‍ക്കറിയണം? പഴയ പാണന്മാരുടെ ജോലിതന്നെയാണ് പല “So called Great Historians” ഉം ചെയ്യുന്നത്… ദക്ഷിണ (പണം) വാങ്ങി അപദാനങ്ങള്‍ പാടുന്നു. “മഹാനായ” അലക്സാണ്ടര്‍ ചക്രവര്‍ത്തിയും “മനസാക്ഷി ഇല്ലാത്ത” ഹിറ്റ്ലറും “ഗ്രേറ്റ്” ബ്രിട്ടനും ഒക്കെ അങ്ങനെഉണ്ടായവയാണ്. വിജയികള്‍ മഹാന്മാര്‍ ആകുന്നു – പരാജിതന് വൈതാളികര്‍ ഉണ്ടാവില്ലല്ലോ – അവന്‍ അപമാനത്തിന്‍റെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെടുന്നു.

ഇന്ത്യക്കാരുടെ ഒന്നാം സ്വാതന്ത്ര്യ സമരം ബ്രിട്ടീഷ്കാര്‍ക്ക് വെറും ശിപായി ലഹള മാത്രമാണ്. ഇന്ത്യന്‍ ഹിസ്റ്ററിയില്‍ ഒന്നാം സ്വാതന്ത്ര്യ സമരം എന്നു നമ്മള്‍ (ഇന്ത്യക്കാര്‍) പഠിക്കുന്ന ഭാഗം മറ്റൊരു രാജ്യത്തുള്ള ചരിത്ര വിദ്യാര്‍ഥിയുടെ റെഫറന്‍സ് ബുക്കില്‍ ഇന്ത്യാചരിത്രമെന്ന ടോപ്പിക്കില്‍ ഒരു single sentence സംഭവം മാത്രം ആയി പറഞ്ഞു പോകുന്ന കാര്യം ആവാം. 

രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്ലര്‍ വിജയിച്ചിരുന്നു എങ്കില്‍ ലോകത്തിന്‍റെ ചരിത്രം തന്നെ മാറിയേനെ. അപ്പോള്‍, അമേരിക്കയും ബ്രിട്ടനും ഒക്കെ വില്ലന്‍ സ്ഥാനത് നിന്നേനെ, ഹിറ്റ്ലര്‍ മഹാനും. അങ്ങനെയെങ്കില്‍ ചര്‍ച്ചിലിന്‍റെ പ്രസംഗപാടവം ഒന്നും ആരും വാഴ്ത്തുമായിരുന്നില്ല. സത്യത്തില്‍ അനിവാര്യമായ വിധി ഒന്നു മാത്രമാണ് ചില കാര്യങ്ങളിലെങ്കിലും ചരിത്രത്തിന്‍റെ ഗതി നിര്‍ണയിക്കുന്നത് ( അതി ശൈത്യം കൊണ്ട് മോസ്കോയില്‍ എത്താനാകാതെ ജര്‍മന്‍ സൈന്യത്തിന്‍റെ പിന്‍വാങ്ങലും വിജയം ചുണ്ടിനും കപ്പിനും ഇടയില്‍ വിട്ടു പോയ ഹിറ്റ്ലറിന്‍റെ വെറും രണ്ട് ആഴ്ച മുന്‍പ് തനിക്ക് റഷ്യയില്‍ എത്താനായില്ലല്ലോ എന്ന വിലാപവും പ്രസിദ്ധമാണല്ലോ)
ഹിറ്റ്ലറുടെ വാക്കുകള്‍ തന്നെ കടമെടുത്തു പറഞ്ഞാല്‍ 
“നീ വിജയിച്ചാല്‍ നിനക്ക് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല – നീ പരാജയപ്പെട്ടാല്‍ വിശദീകരിക്കാന്‍ നീ ഉണ്ടാവുകയുമില്ല.”

നമ്മള്‍ക്ക് കിട്ടുന്ന ചരിത്രാവബോധം നാം വായിക്കുന്ന – കേട്ടറിഞ്ഞ ചരിത്ര പുസ്തകങ്ങളില്‍ നിന്നാണ് – അതില്‍ ആധികാരികമെന്ന് നാം കരുതുന്ന പലതും എഴുതിയിരിക്കുന്നത് നവയുഗ പാണന്മാര്‍ തന്നെ. വരികള്‍ക്കിടയില്‍ വായിക്കാനുള്ള കഴിവ് നാം നഷ്ടപ്പെടുത്തിക്കൂടാ. സത്യം എന്നു നാം കരുതുന്ന പലതും അര്‍ത്ഥ സത്യങ്ങള്‍ മാത്രമാണെന്നതാണ് പരമമായ സത്യം. ചിലര്‍ അത് ഒരിക്കലും അറിയാതെ മണ്‍മറയുന്നു – മറ്റുചിലര്‍ വൈകി എങ്കിലും അറിയുന്നു. 

നാം നമ്മുടെ മനസിന്‍റെ മന്ത്രണങ്ങള്‍ (Intuitions) കേള്‍ക്കാനാവാത്ത വിധം ഒരു പ്രത്യയശാസ്ത്ര ബഹളത്തിലും പെട്ടു പോവാതിരിക്കട്ടെ. നമ്മുടെ സാമാന്യ ബുദ്ധിക്കു നിരക്കാത്ത ഒന്നിനെയും മനസ്സിലെങ്കിലും അംഗീകരിക്കാനാവാത്ത നിലയിലുള്ള ബൗദ്ധിക പക്വത (Intellectual Maturity) നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം.

എന്തേ നിന്നെ വെറുക്കാന്‍ എനിക്കാവാത്തത് 2013 ?

കഴിഞ്ഞ വര്‍ഷത്തേക്ക് ഒന്നു തിരിഞ്ഞു നോക്കി. നേട്ടങ്ങളെക്കാള്‍ കോട്ടങ്ങള്‍ പലതായിരുന്നു – ധനനഷ്ടം, രോഗപീഡ, സ്ഥാനഭ്രംശം, തടവുശിക്ഷ (വീട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍), വേദന, ഒറ്റപ്പെടല്‍, ഡിപ്രഷന്‍ … അങ്ങനെയങ്ങനെ… പക്ഷെ 2013 ഒരു തിരിച്ചറിവിന്‍റെ വര്‍ഷം ആയിരുന്നു… പല കാര്യങ്ങളിലും.

കോട്ടങ്ങളെക്കുരിച്ചുള്ള വിശദീകരണം ഞാന്‍ ചുരുക്കുന്നു. കാരണം ഞാന്‍ ഒരു ഒപ്ടിമിസ്റ്റ് ആണ്. നിന്‍റെ യഥാര്‍ത്ഥ സുഹൃത്തുക്കളേ നിന്‍റെ കഷ്ടകാലത്തില്‍ നീ അറിയും എന്ന, മുന്‍പ് തന്നെ അറിയാവുന്ന സത്യം അടിവരയിട്ടുറപ്പിച്ച വര്‍ഷവും കഴിഞ്ഞത് തന്നെ… വര്‍ഷാദ്യത്തില്‍ എന്നെ എഴുതിത്തള്ളിയ ചിലര്‍ വര്‍ഷാവസാനത്തില്‍ – ഇവന്‍ അങ്ങനെ എഴുതി തള്ളേണ്ടവനല്ല എന്ന ഭാവത്തില്‍ തിരിച്ചു വരുന്നതും കണ്ടു…

എന്നും കൂടെയുണ്ടായിരുന്ന ചില സുഹൃത്തുക്കള്‍ – പ്രത്യേകിച്ച് രണ്ടു മൂന്നു പേര്‍ – ജീവിതം ഇവിടെയൊന്നും തീരുന്നില്ല എന്നും ഒരു രാത്രികൊണ്ടോന്നും ലോകം അവസാനിക്കില്ല എന്നും പറഞ്ഞു കൂടെ നിന്നു ജീവന്‍ പകര്‍ന്നു തന്നു…

ഞാന്‍ 2013 നെ ഇഷ്ടപ്പെടുന്നു… കാരണം ഭൌതികജീവിതത്തിലെ എന്‍റെ ഏറ്റവും മോശം വര്‍ഷം തന്നെ എനിക്ക് എന്‍റെ മനസ്സിനെ തിരിച്ചറിയാന്‍ സഹായിച്ചു. ഞാന്‍ എന്‍റെ കഴിവുകളിലേക്ക് – അഥവാ എന്നിലേക്ക്‌ തിരിഞ്ഞു നോക്കി… ഏകാന്തതയുമായി പൊരുത്തപ്പെട്ടു – അതിനെ എന്‍റെ ഓട്ടങ്ങള്‍ക്കിടയില്‍ കിട്ടിയ ഹോളിഡെയ്സ് ആയി കണക്കാക്കി… (എനിക്ക് നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട് – അത് നിന്‍റെ നാശത്തിലെയ്ക്കുള്ളതല്ല നന്മയിലെക്കാണ് എന്ന വാചകം ഞാന്‍ എനിക്കുള്ള നിമിത്തമായി കരുതി…) ഭഗവദ് ഗീതയും, ബൈബിളും, വീരേന്ദ്രകുമാറിന്‍റെ ഹൈമവതഭൂവിലും, ഒക്കെ വായിച്ചു… HBO യും Star movies ഉം എന്‍റെ കൂട്ടുകാരായി… ഭഗവദ്ഗീത മുതല്‍ പ്ലേബോയ് വരെ വായിച്ചുതള്ളി. സണ്ണി ലിയോണിന്‍റെ മുതല്‍ സണ്ണി ഡിയോളിന്‍റെ വരെ സിനിമകള്‍ കണ്ടു… അടൂര്‍ ഗോപാലകൃഷ്ണനും അനൂപ്‌ മേനോനും മുതല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗും, ജെയിംസ് കാമറൂണും ബെന്‍ അഫ്ലെക്കും വരെ…

ഒക്ടോബര്‍ മുതല്‍ മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യാന്‍ തുടങ്ങി – ഇംഗ്ലീഷ് ബ്ലോഗിങ്ങ് ഉപേക്ഷിച്ചിട്ടില്ല ചിലപ്പോള്‍ ഇനിയും ചെയ്തേക്കും. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ 30-40 പേര്‍ ദിവസം വന്നിരുന്ന എന്‍റെ ബ്ലോഗ്ഗില്‍ (https://itsmahesh.wordpress.com/), 300 – 400 പേര്‍ വന്നു പോകുന്നത് അമ്പരപ്പോടെ ഞാന്‍ കണ്ടു… അപ്പൊ എന്നെ വായിക്കാനും ആളുകള്‍ ഉണ്ട്… (ഈ 300 – 400 ഒന്നും ബ്ലോഗ്ഗിങ്ങിലെ മഹാരഥന്മാരെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല എന്നറിയാം – എന്നാലും വെറുതെ സമയം പോകാന്‍ എന്തെങ്കിലും ചവര്‍ എഴുതുന്ന മ്മക്ക് 50 പേരെന്ന് പറയുന്നത് തന്നെ ഒരു സംഭവം ആണ്)
മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യാന്‍ എന്നെ നിര്‍ബന്ധിച്ച എന്‍റെ സഹോദരിയെ വിവാഹം ചെയ്ത് 2014 -മുതല്‍ എന്‍റെ കുടുംബത്തിലെ ഒരംഗമായി വരാന്‍ പോകുന്ന കവിയും അഭിഭാഷകനും ക്ഷേത്ര തന്ത്രിയുമായ ശ്രീരാം ഏട്ടനും (Adv. ശ്രീരാം ശര്‍മ) നന്ദി. എന്‍റെ ഏകാന്തതകളെ ഭ്രാന്തമായ ഉന്മാദത്തിലേക്ക് വഴുതാതെ സഹായിച്ച “മ്മടെ സൊന്തം സുക്കറിനും” നന്ദി.

ബ്ലോഗ്‌ വായന തുടങ്ങിയ 2008 മുതല്‍ ആരാധിച്ചിരുന്ന പല ഓണ്‍ലൈന്‍ എഴുത്തുകാരും എന്‍റെ സുഹൃത്തുക്കള്‍ ആയി. മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന് നന്ദി. എല്ലാവരെയും എടുത്തു പറയുന്നില്ല എങ്കിലും ചിലരേ മറക്കാന്‍ വയ്യ – നൊസ്ടാല്‍ജിക്ക് എഴുത്തിന്‍റെ തമ്പുരാന്‍, സുധേട്ടന്‍ എന്ന സുധാകരന്‍ വടക്കാഞ്ചേരി, വേദനിക്കാതെ എഴുത്തുകൊണ്ട് മനസ്സില്‍ ശസ്ത്രക്രിയ ചെയ്യുന്ന പപ്പേച്ചി എന്ന പദ്മശ്രീ നായര്‍, മ്മടെ സ്വന്തം അക്കാക്കുക്കഇക്കാ എന്ന അലി മുഹമ്മദ്‌ അക്കാകുക്ക, ശക്തമായ, എന്നാല്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളെടുക്കുന്ന വിരോധാഭാസന്‍ ചേട്ടന്‍, പടന്നക്കരനായ ഷബീര്‍ അലി, സമാനതകളില്ലാത്ത സിയാഫ് ഇക്കാ, വിഡ്ഢി എന്ന മുഖം മൂടി സ്വയം അണിഞ്ഞ അതി ബുദ്ധിമാനായ വിഡ്ഢിമാന്‍, ഇടക്കിടക്ക് ഫോണ്‍ വിളിച്ച് “അനക്കെങ്ങനെണ്ടെടാ ഹംക്കേ … ” എന്നന്വേഷിക്കുന്ന അന്‍വരികളിലെ അന്‍വര്‍ക്കാ, SMS/ഫോണ്‍ വിളിക്കാറുള്ള സ്നേഹസമ്പന്നനായ ഷിറു എന്ന ഷിറാസ് VT, ഇടക്ക് കാണാതായ ഭ്രാന്തേട്ടന്‍ (അംജത്തിക്കാ), പിന്നെ ഷംസുദ്ദീന്‍, സീബു എന്ന ഔറംഗസീബ്, സുനൈസ്, ബെന്‍ജി ചേട്ടന്‍, ചാറ്റിങ്ങിലൂടെ എന്‍റെ ബോറടി മാറ്റിയിരുന്ന റിനു, നാമൂസ്, ആര്‍ഷ, P O രാധാകൃഷ്ണന്‍, ബിനോയ്‌ ദേവസ്സിക്കുട്ടി, മ്മടെ സ്വന്തം സഖാവ് സാബു തോമസ്‌… മ്മടെ സ്വന്തം ഡോക്ടര്‍ അബ്സാര്‍ ഭായ്, കുട്ടി ഡോക്ടര്‍ ഷിംന, മോഹി, റോബിന്‍, ഏകദേശം ഞാന്‍ ചിന്തിക്കുന്നതുപോലെ തന്നെ സിനിമയെക്കുറിച്ച് അവലോകനം നടത്തുന്ന പ്രവീണ്‍, പിന്നെ പുതുവത്സര സുഹൃത്തായി സമീപ നാട്ടുകാരനായ വില്ലേജ്മാന്‍ എന്ന ശശിയേട്ടനും… ഇനിയുമുണ്ട് ആളുകള്‍ വിസ്താര ഭയം മൂലം നിര്‍ത്തുന്നു.

എന്‍റെ വ്യക്തിജീവിതത്തിലെ പല നല്ലകാര്യങ്ങളും 2013 -ല്‍ നടന്നു. എന്‍റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചതും 2013 -ല്‍ തന്നെ. ഞാന്‍ പിതാവാകാന്‍ പോകുന്നു എന്ന കാര്യം അറിഞ്ഞതും 2013 -ല്‍ തന്നെ… മറക്കാനാവാത്ത നിമിഷങ്ങള്‍… ജീവിതത്തില്‍ ആദ്യമായി ബോധംകെടുത്തിയുള്ള (എനിക്കില്ലാത്ത ബോധം എങ്ങനെ കെടുത്തി എന്ന്‍ എന്നോട് ചോദിച്ചിട്ട് കാര്യമില്ല- അത് അനസ്തേഷ്യ തന്ന ഡോക്ടറോട് തന്നെ ചോദിക്കണം) ഒരു ഓപ്പറേഷന് വിധേയനായതും ഈ വര്‍ഷം തന്നെ… എന്‍റെ കാറിനെയും, അവളോടോപ്പമുള്ള (“അതിനോടൊപ്പമുള്ള” എന്നു ഞാന്‍ പറയുന്നില്ല – എന്‍റെ ഭാര്യ ക്ഷമിക്കട്ടെ ) ഏകാന്ത യാത്രകളെയും ഞാന്‍ സ്നേഹിച്ചു തുടങ്ങിയതും 2013 -ല്‍ തന്നെ.

ആരാധനയോടെ മാത്രം കണ്ടിരുന്ന സാഹിത്യ മഹാ പ്രതിഭകള്‍ നവവത്സരാശംസകള്‍ നേരിട്ട് അറിയിച്ചപ്പോള്‍ നിറഞ്ഞ കണ്ണുകളോടെയാണ് ഈ വര്‍ഷത്തിന്‍റെ തുടക്കം – പിതാവാകാന്‍ പോകുന്നതും അളിയന്‍ ആകാന്‍ പോകുന്നതും 2014-ല്‍ തന്നെ…

“മഹേഷ്‌/സാര്‍/ഭായ് ഒരു സംഭവം ആണെന്ന്” കരുതുന്നവരോടും, “മഹേഷോ – അവനൊരു മുടിഞ്ഞ അഹങ്കാരിയാ” എന്നു കരുതുന്നവരോടും ഞാന്‍ ഒരു ഭാഗ്യവാന്‍ ആണെന്നോ നിര്‍ഭാഗ്യവാന്‍ ആണെന്നോ കരുതുന്നവരോടും ഒരുവാക്ക് – “ഞാന്‍ ഇത് ഒന്നുമല്ല – എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ഉള്ള വെറും സാധാരണക്കാരന്‍ – ഞാന്‍ ആരുടേയും മുകളില്‍ ആണെന്ന് കരുതുന്നില്ല – താഴെയും…” : 2013 ലെ തിരിച്ചറിവ് ഇതാണ്.

നന്ദി, എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും, കൂടെ നിന്ന ബന്ധുക്കള്‍ക്കും, കടലുകല്‍ള്‍ക്കപ്പുറത്തു നിന്നും ചോക്ലേറ്റ് പാക്കുകള്‍ അയച്ചുതന്നും ചാറ്റില്‍ കൂടെ നിന്നും ആശ്വസിപ്പിച്ച പഴയ സുഹൃത്തിനും, അമ്മക്കും, സഹോദരിക്കും, അനുഗ്രഹം തന്ന പിതൃക്കള്‍ക്കും, സത്യത്തില്‍ ഉണ്ടോ എന്നു ഞാന്‍ ഇപ്പോഴും സംശയിക്കുന്ന ദൈവങ്ങള്‍ക്കും … പിന്നെ എന്‍റെ ഭാര്യക്കും (എന്നെ സഹിക്കുന്നുണ്ടല്ലോ – നന്ദി പോരാ, വല്ല അവാര്‍ഡും കൊടുക്കണം).

നന്ദിയുണ്ട് 2013…ഒരുപാട്… ഒരുപാട് …

പിന്നെ അവസാനമായി വിധിയോട് ഒരുവാക്ക് – എന്നെ നീ നശിപ്പിക്കാന്‍ നിന്നെക്കൊണ്ട് ആവുന്നത് നോക്കി, പക്ഷെ നടക്കൂല്ല മോനെ…
കണ്ണു തുറക്കാനും വിരല് ചലിപ്പിക്കാനും പറ്റുന്നിടത്തോളം കാലം എന്നെ തോല്‍പ്പിക്കാന്‍ നിനക്ക് പറ്റില്ല…

മരണം – ഏഴര നാഴിക നേരം

The Travellerതെക്കേ മുറിയില്‍ അച്ഛന്റെ കട്ടിലില്‍ വെറുതെ കിടന്നു. മധ്യാഹ്ന സൂര്യന്‍റെ ഇളം മഞ്ഞ കിരണങ്ങള്‍ പടിഞ്ഞാറേ ജാലകത്തില്‍ കൂടി കടന്നു മുറിയുടെ തറയിലെ വെളുത്ത ടൈല്‍സില്‍ തട്ടി പ്രതിഫലിക്കുന്നു. തലേന്നു രാത്രി നന്നായി ഉറങ്ങിയിരുന്നില്ല… തെക്കേ ജനാലയിലൂടെ നോക്കിയാല്‍ പറമ്പിന്‍റെ അങ്ങേ അറ്റത് വാടിക്കരിഞ്ഞ് നില്‍ക്കുന്ന തെങ്ങിന്‍ തൈകളും വാഴകളും ചേമ്പുകളും കാണാം – അച്ഛന്റെയും മുത്തശ്ശിയുടെയും അന്ത്യവിശ്രമം അവിടെയാണ്… ഓര്‍മ്മകളില്‍ക്കൂടി സഞ്ചരിച്ച്,  എപ്പോഴാണ് ഉറക്കത്തിലേക്ക് ആണ്ടുപോയതെന്നറിയില്ല…

***

Amma“മോനേ …” ഒരു വിളിയാണ് കണ്ണുതുറപ്പിച്ചത്… ഞാന്‍ പരപരാ കണ്ണു തുറന്നു നോക്കി – കട്ടിലില്‍ എന്‍റെ തലക്കല്‍ മുത്തശ്ശി ഇരിക്കുന്നു… വലിപ്പമുള്ള ചുളുങ്ങിയ വിരലുകള്‍ എന്‍റെ തലയില്‍ തഴുകുന്നുണ്ട്… ഞാന്‍ വെറുതെ ചിരിച്ചു, എന്‍റെ തല എടുത്തു മുത്തശ്ശിയുടെ മടിയില്‍ വെച്ചു. ഞാന്‍ മിനുസമുള്ള പഞ്ഞിപോലുള്ള വയറില്‍ മുഖമമര്‍ത്തി കിടന്നു…

“നാളെ കഴിഞ്ഞാണ് ഓപ്പറേഷന്‍…അല്ലേ?” മുത്തശ്ശിയുടെ പതിഞ്ഞ ശബ്ദം…
“ഉം…” ഞാന്‍ മൂളി.
“എന്‍റെ കുട്ടിക്ക് പേടിയുണ്ടോ?”
“ഇല്ല…”
“എനിക്കറിയാം … എന്നാലും ചോദിച്ചൂന്നെ ഉള്ളൂ… പേടിക്കണ്ടാ പ്രശ്നമൊന്നുമില്ല…”
ഞാന്‍ ചിരിച്ചു… മുത്തശ്ശിയുടെ വയറില്‍ ഒരുമ്മ കൊടുത്തു…
“ഹ ഹ ഹ ഹ…” പതിഞ്ഞ ഒരു ചിരി… “ഒരു മാറ്റവും ഇല്ല… ഒരു കുട്ടിയുടെ അച്ഛനായിട്ടും, കൊച്ചു കുട്ടിയാന്നാ വിചാരം…”
“ഞാന്‍ കൊച്ചു കുട്ടി തന്ന്യാ…” ഞാന്‍ മുത്തശ്ശിയുടെ താഴേക്കു തൂങ്ങിയ താടയില്‍ പിടിച്ചുകൊണ്ട് പറഞ്ഞു…
“പോകാന്‍ നേരായി… വിളക്കു വെക്കാറായി…” എന്‍റെ തല മടിയില്‍ നിന്നൂര്‍ത്തി തലയിണയില്‍ വെച്ചു മുത്തശ്ശി മറഞ്ഞു…

***

ആരോ തട്ടി വിളിക്കുന്നു – “എടാ… വിളക്കു വെക്കാന്‍ നേരമായി… ത്രിസന്ധ്യക്ക്‌ കിടന്നുറങ്ങരുത്… എണീക്ക്.”

ഞാന്‍ ഞെട്ടി കണ്ണു തുറന്നു… അമ്മയാണ്… ഞാന്‍ എണീറ്റു… ഉറക്കച്ചടവ് മാറിയിരുന്നില്ല…
“നീയെന്താ ഇങ്ങനെ നോക്കുന്നേ? സ്വപ്നം വല്ലതും കണ്ടോ?” അമ്മ ചോദിച്ചു.
“മുത്തശ്ശി …” ഞാന്‍ പിറുപിറുത്തു.
“മുത്തശ്ശിയോ…?” അമ്മ ചോദിച്ചു.
“ഇപ്പൊ ഇവിടെ ഉണ്ടായിരുന്നു… ഞാന്‍ പേടിക്കണ്ട സര്‍ജറി നന്നായി നടക്കും എന്നു പറഞ്ഞു…”
“ഇവിടെതന്നെ ഉണ്ടാവും … നിന്നെ ആയിരുന്നു കൊച്ചുമക്കളില്‍ ഏറ്റവും സ്നേഹം… കൂടെത്തന്നെ ഉണ്ടെന്നു കരുതിക്കോ… എന്നും…” അമ്മയുടെ കണ്ണും നിറഞ്ഞിരുന്നു…

അതെ എന്നെ ആയിരുന്നു ഏറ്റവും സ്നേഹം… ഒരേയൊരു മകനായ എന്‍റെ അച്ഛനോട് പോലും പറയാതെ പരിപ്പുവടയും പഴവും അരിമുറുക്കും ഉണ്ണിയപ്പവും തിന്നാനുള്ള ആഗ്രഹം എന്നോട് മാത്രം പറഞ്ഞിരുന്ന, നിലവിളക്കിനു മുന്നില്‍ നാമം ജപിക്കുമ്പോള്‍ പോലും എന്നെ മാത്രം മടിയില്‍ കിടത്തിയിരുന്ന, എണ്ണയും കുഴമ്പും മരുന്നും തീരുന്നതിനു മുന്‍പേ ഓര്‍ത്തിരുന്നു പുതിയ സ്റ്റോക്ക്‌ എത്തിക്കുന്ന എനിക്ക് നെറ്റിയിലും കവിളിലും ഉമ്മ തന്നിരുന്ന, ഒരു ദിവസം വീട്ടിലെത്താന്‍ വൈകിയാല്‍ നൂറു പ്രാവശ്യം “എന്‍റെ കൊച്ചു വന്നില്ലല്ലോ…” എന്നു പരിതപിച്ചിരുന്ന, വരുവോളം വഴിക്കണ്ണുമായി കാത്തിരുന്ന്‍, അകലെ നിന്നു വരുന്നത് കാണുമ്പോള്‍ ദീര്‍ഘ നിശ്വാസത്തോടെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയിരുന്ന എന്‍റെ മുത്തശ്ശി …
മരണ ശയ്യയില്‍ മറ്റെല്ലാവരെയും മറന്നു ഹൃദയമിടിപ്പ്‌ മാത്രം ശേഷിച്ചപ്പോഴും “മഹേഷ്‌ വന്നു…” എന്നു പറയുമ്പോള്‍ മുഖത്ത് വിരിഞ്ഞ സന്തോഷവും… എന്നെ കാണുമ്പോള്‍ മാത്രം ഉണ്ടായിരുന്ന പതിഞ്ഞ ചിരിയും… അതെ എന്നെ വിട്ടു പോകില്ല – എന്നും ഉണ്ടാവും എന്‍റെകൂടെ ആ സ്‌നേഹം…

“നീ പായ്ക്ക് ചെയ്തോ ? എല്ലാ മെഡിക്കല്‍ റിപ്പോര്‍ട്ടും എടുത്തോ?…” അമ്മയുടെ ചോദ്യം ചിന്തയില്‍ നിന്നും എന്നെ ഉണര്‍ത്തി…

***

BP Checking“ബിപി ചെക്ക്‌ ചെയ്യണം…” വാര്‍ഡിന്റെ ചുമതലയുള്ള നേഴ്സ് ആണ് – ഞാന്‍ കൈ നീട്ടി… സ്ഫിഗ്മോമാനോമീറ്ററില്‍ രസ സൂചിക മേലെക്കുയര്‍ന്നു… 120/85 അവര്‍ ഫയലില്‍ എഴുതുന്നത്‌ ഞാന്‍ കണ്ടു…

എങ്കിലും ചോദിച്ചു “എങ്ങനുണ്ട്?”.
“കുഴപ്പമില്ല, മൂന്ന് ദിവസം മുന്‍പ് നാട്ടില്‍ വെച്ചു ബിപി എത്രയായിരുന്നു ?” സിസ്റ്റര്‍ ചോദിച്ചു.
“122 / 90 ” ഞാന്‍ പറഞ്ഞു.
സിസ്റ്റര്‍ ചിരിച്ചു… “ടെന്‍ഷന്‍ ഒന്നുമില്ലല്ലോ… സാധാരണ എല്ലാവര്‍ക്കും ബിപി കൂടും… ഇതിപ്പോ കുഴപ്പമില്ല…”
“എനിക്കു ടെന്‍ഷന്‍ ഒന്നുമില്ല സിസ്റ്റര്‍… ഡോക്ടറെ വിശ്വാസം ഉണ്ട്, പിന്നെ എന്‍റെ ഓരോ മെഡിക്കല്‍ റിപ്പോര്‍ട്ടും നെറ്റില്‍ നോക്കി ഞാന്‍ തന്നെ ശരിക്കും പഠിച്ചിട്ടുമുണ്ട്… എനിക്കറിയാം എന്താണ് എന്‍റെ അവസ്ഥ എന്ന് … പിന്നെ ടെന്‍ഷന്‍ എന്തിനാ…” ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
“കൊള്ളാം … അത് നല്ല ആറ്റിറ്റ്യൂഡാ… ടെന്‍ഷന്‍ ഇല്ല എങ്കില്‍ ചാന്‍സ് ഓഫ് സക്സസ് കൂടും… ഓള്‍ ദി ബെസ്റ്റ്. പിന്നെ 8:30 ആകുമ്പോഴേക്കും ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്തു റെഡി ആയിരിക്കണം. 9 മണിക്ക് കൊണ്ടുപോകും… ഈ രണ്ട് ഗുളിക ഇപ്പൊ കഴിക്കണം… ഭക്ഷണം ഒന്നും കഴിച്ചിട്ടില്ലല്ലോ അല്ലേ …?” സിസ്റ്റര്‍ പറഞ്ഞു.
“ഇല്ല… താങ്ക്സ്…” ഞാന്‍ പുഞ്ചിരിച്ചു.

***

കൃത്യം 9 മണിക്ക് ഒരു വീല്‍ ചെയറുമായി അറ്റെന്‍ഡറും സര്‍ജിക്കല്‍ കൌണ്‍സിലറും വാര്‍ഡ്‌ നേഴ്സും വന്നു. സര്‍ജിക്കല്‍ ഐസിയുവിലേക്ക്. അനുഗമിക്കാന്‍ തുടങ്ങിയ അനുജനെ അവര്‍ തടഞ്ഞു. “ഇവിടെ ഇരുന്നാല്‍ മതി, സര്‍ജറി കഴിഞ്ഞു കൊണ്ടുവരുമ്പോള്‍ കാണാം… മഹേഷ്‌ – ഓള്‍ ദി ബെസ്റ്റ്…” നഴ്സും കൌണ്‍സിലറും പറഞ്ഞു …

ഞാന്‍ ചിരിച്ചു, വലതു കൈയുടെ പെരുവിരല്‍ ഉയര്‍ത്തി…”താങ്ക്സ്…”

***

ICUസര്‍ജിക്കല്‍ ഐസിയുവില്‍  കൊടും തണുപ്പായിരുന്നു… സര്‍ജറി കാത്തു കിടക്കുന്നവരും, സര്‍ജറി കഴിഞ്ഞു തല മൂടിക്കെട്ടിവെച്ചിരിക്കുന്നവരും ഒക്കെ പല പല ബെഡ്കളില്‍ കിടക്കുന്നു… ഓരോ ബെഡ്ഡിലും മോണിട്ടറും കുറേ യന്ത്രങ്ങളും ഓക്സിജനും ഒക്കെ… ഓരോ കട്ടിലിനെയും വേര്‍തിരിക്കുന്ന പച്ചയും നീലയും കലര്‍ന്ന നിറമുള്ള സ്ക്രീനുകള്‍…

അനസ്തേഷ്യ തരുന്ന ഡോക്ടര്‍ വന്നു, നീല കുപ്പായമിട്ട്- “എങ്ങനെയുണ്ട്, ഇപ്പോള്‍ ചുമയുണ്ടോ…? ഹൌ ഡു യു ഫീല്‍?”
“ഇല്ല – ഐ ആം ഓക്കേ – പെര്‍ഫെക്റ്റ്‌ലി …” ഞാന്‍ ചിരിച്ചു.
“ദാറ്റ്‌സ് ഗുഡ്… സിസ്റ്റര്‍ ഗിവ് ഹിം സോസ്ടം സിംഗിള്‍ ഡോസ് നൌ ആന്‍ഡ്‌ അനദര്‍ ഡോസ് അഫ്ടെര്‍ ഹാഫ് ആന്‍ അവര്‍ – ആസ് മെന്‍ഷന്‍ട് ഇന്‍ ഹിസ്‌ ഫയല്‍…”
“യെസ് ഡോക്ടര്‍ …” ഒരു ഗുണ്ടുമണി സിസ്റ്റര്‍.
ഡോക്ടര്‍ പോയി… ഒരു സ്റ്റീല്‍ ഡിഷില്‍ ഇന്ജെക്ഷനും സിറിഞ്ചും ആയി നീല ടോപ്പും പാന്റ്സും ഇട്ട സിസ്റ്റര്‍ ഉരുണ്ടുരുണ്ട് വന്നു … തലമുടി ഒരു ഹെയര്‍ കവറിട്ടു മൂടിയിരിക്കുന്നു… മുഖത്ത് സര്‍ജിക്കല്‍ മാസ്ക്. രണ്ടു മനോഹരങ്ങളായ വിടര്‍ന്ന കണ്ണുകള്‍ മാത്രം കാണാം. കൈയില്‍ ഒരു ഫാസ്റ്റ്ട്രാക്ക് ലേഡീസ് വാച്ചുണ്ട്… കാതില്‍ രണ്ടു മൊട്ടു കമ്മലുകളും. ഒരു ബെഡ്ഷീറ്റ് കൊണ്ട് അവര്‍ എന്നെ പുതപ്പിച്ചു – നന്ദി, തണുപ്പിനു നേരിയ ഒരാശ്വാസം…
മുഖത്തെ മാസ്ക് നീക്കി അവര്‍ ചോദിച്ചു “ഹായ്,  എന്താ പേര്?”
മനോഹരമായ മുഖം.
(“ഓപ്പറേഷന്‍ അടുത്തു വരുമ്പോള്‍ ദൈവത്തെ വിളിച്ചു കിടക്കേണ്ടതിനു പകരം വായി നോക്കിയിരിക്കുന്നോ, കുരുത്തം കെട്ടവനെ” – മനസ്സ് മനസ്സിനെത്തന്നെ ശാസിച്ചു…
“അവസരങ്ങളും സമയവും ആരെയും കാത്തുനില്‍ക്കില്ല” മനസ്സ് മനസ്സിനോട് മറുപടിയും പറഞ്ഞു)

എന്‍റെ പേര് അവര്‍ക്ക് അറിയാം എന്നെനിക്കറിയാമായിരുന്നു, എങ്കിലും പറഞ്ഞു “മഹേഷ്‌…”
“എന്തു ചെയ്യുന്നു?”
“ഇപ്പൊ ഇവിടെ ഒരു സര്‍ജറി പ്രതീക്ഷിച്ചു കിടക്കുന്നു …” ഞാന്‍ ചിരിച്ചു… (ഞാന്‍ നന്നാവില്ല…)
അവരും ചിരിച്ചു “ആഹാ തമാശക്കാരനാണല്ലേ…? ഞാന്‍ ചോദിച്ചത് ജോലിയാ…”
“ഐടി പ്രൊഫെഷണല്‍ ആണ്..”
ഇന്‍ജെക്ഷന്‍ എടുക്കാനുള്ള പരിപാടി ആണ്. നമ്മള്‍ വേദന അറിയാതിരിക്കാന്‍ അല്ലെങ്കില്‍ ടെന്‍ഷന്‍ ഉണ്ടാവാതിരിക്കാന്‍ വെറുതെ ഓരോ കാര്യങ്ങള്‍ ചോദിക്കുന്നു …
“B. Tech ആണോ?”
“അല്ല എംസിഎ…”
“ഏതു വശത്താണ് സര്‍ജറി എന്നു ഡോക്ടര്‍ പറഞ്ഞോ?”
“ലെഫ്റ്റ്…”
“ഓക്കേ അപ്പോള്‍ റൈറ്റ് സൈഡില്‍ ട്രിപ്പ് ഇടാം..” എപ്പോഴും ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു… മാലാഖമാര്‍ എന്നു നേഴ്സ്മാരെ വിളിക്കുന്നത് അതുകൊണ്ടായിരിക്കാം…
വലതു കൈയ്യിലേക്ക് ഞാന്‍ തലപൊക്കി നോക്കുന്നത് കണ്ട അവര്‍ പറഞ്ഞു… “നോക്കണ്ട … ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉള്ളൂ… പേടിക്കണ്ട …”
“എനിക്കു പേടിയില്ല സിസ്റ്റര്‍ …”
“കൊള്ളാം… വീട് എവിടെയാ…” എന്‍റെ അഡ്രസ്‌ മുഴുവന്‍ കയ്യിലിരിക്കുന്ന ഫയലില്‍ ഉണ്ട് … വെറുതെ ഒരു സംഭാഷണം…
“പാലാ …”
“ആഹാ … ഞാന്‍ കോട്ടയം കാരിയാ…”
അങ്ങനെ ഞങ്ങള്‍ നാട്ടുകാരായി, കൂട്ടുകാരായി… സംഭാഷണം തുടര്‍ന്നു…

***

OTഅനസ്തേഷ്യ ഡോക്ടര്‍ വീണ്ടും വന്നു. എന്നെ അറ്റന്‍ഡര്‍മാര്‍ ഒരു സ്ട്രെച്ചറിലേക്ക് മാറ്റി… ഓപ്പറേഷന്‍ തിയേറ്റര്‍ കോമ്പ്ലെക്സിലേക്ക്… ഒന്‍പത് തിയേറ്ററുകള്‍ ഉണ്ട് – അനിയന്‍ തലേന്നു പറഞ്ഞത് ഓര്‍മിച്ചു… വലിയ അക്ഷരത്തില്‍ ഓരോ വലിയ വാതിലിന്‍റെ മുകളിലും എഴുതിയിരിക്കുന്നത് കണ്ടു… 9, 8, 7,… നാലാം നമ്പര്‍ തിയേറ്ററില്‍ ഞാന്‍ എത്തിക്കപ്പെട്ടു… അവിടെ എന്നെ കാത്ത് മുഖം മറച്ച, സര്‍ജിക്കല്‍ ഗൌണ്‍ ധാരികളായ നാലുപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. കൊടും തണുപ്പ്, പല്ലുകള്‍ കൂട്ടിയിടിക്കുന്നതുപോലെ.
മറ്റൊരു ഇഞ്ചെക്ഷന്‍ കൂടി…
കണ്ണുകള്‍ അടഞ്ഞു പോകുന്നു… ഞാന്‍ ബലം പ്രയോഗിച്ചു തുറക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു… പറ്റുന്നില്ല… കണ്‍പോളകളില്‍ വലിയ ഭാരം തൂക്കിയിട്ടത് പോലെ… കാലുകള്‍ കോച്ചിപ്പിടിക്കുന്നതുപോലെ… ശരീരം ബെല്‍റ്റ്‌ ഉപയോഗിച്ച് ഞാന്‍ കിടന്നിരുന്ന  ടേബിളിലേക്കു ഇളകാതെ ബന്ധിക്കുന്നത് ഞാനറിഞ്ഞു…
ഒരു ഗ്യാസ് മാസ്ക് എന്‍റെ മുഖത്തേക്ക് അടുപ്പിച്ചു… പ്രത്യേകിച്ച് ഒരു ഗന്ധവും ഇല്ലാത്ത ഒരു വാതകം എന്‍റെ മൂക്കിലേക്ക് കയറി… ഞാന്‍ കാലുകള്‍ ഒന്നു വലിക്കാന്‍ ശ്രമിച്ചു… പറ്റുന്നില്ല… എന്‍റെ തലയ്ക്കു മുകളിലെ വലിയ ഓപറേഷന്‍ തിയേറ്റര്‍ ലൈറ്റ്കള്‍ മിഴി തുറക്കുന്നു… എന്‍റെ കണ്ണുകള്‍ അടഞ്ഞു… “അച്ഛാ” എന്നൊരു വിളി തൊണ്ടയില്‍ പാതി വഴിയെത്തി നിന്നു…

***

ഞാന്‍ അതിഭയങ്കരമായ വേഗതയില്‍ സഞ്ചരിക്കുകയായിരുന്നു… വളഞ്ഞു പുളഞ്ഞു പോകുന്ന ഇരുണ്ട ഒരു കുഴലില്‍ക്കൂടി… ഒരിടത്തും പിടുത്തം കിട്ടുന്നില്ല, ഒന്നും കാണാനും സാധിക്കുന്നില്ല- കട്ട പിടിച്ച ഇരുട്ട്. എവിടെയൊക്കെയോ അള്ളിപ്പിടിക്കണമെന്നുണ്ട്… പ്രവേഗം അനുവദിക്കുന്നില്ല… സമയം-ദേശം-കാലം ഒന്നുമില്ല. എനിക്ക് ആകൃതിയോ ഗുണമോ ഒന്നുമില്ല… എടുത്തെറിഞ്ഞത് പോലെ, അതിവേഗത്തില്‍ ഒരു കയത്തിലേക്ക് പതിക്കുന്നതുപോലെ ഒരു യാത്ര…
എത്ര നേരം? അറിയില്ല – എന്‍റെ അമ്മ, സഹോദരി, ഭാര്യ, പിറക്കാന്‍ പോകുന്ന കുഞ്ഞ്, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ജോലി, വീട്, വാഹനം, സോഷ്യല്‍ സ്റ്റാറ്റസ്, ഒന്നും എന്‍റെ മനസ്സിലില്ല… പ്രകാശത്തെക്കാള്‍ വേഗതയില്‍ ഒരു യാത്ര… തിരിഞ്ഞും മറിഞ്ഞും തലകുത്തിയും … അന്തമില്ലാത്ത ഇരുട്ടിലൂടെ ഒരു ടുബിലൂടെ എന്നപോലെ….

പെട്ടെന്ന് ഒരു താഴ്വാരത്തിലെതിയതുപോലെ … രണ്ടു വശത്തും ഉയരമേറിയ പര്‍വതങ്ങള്‍ പോലെ … നടുവിലൂടെ പിടിച്ചാല്‍ കിട്ടാത്ത വേഗതയില്‍ എന്‍റെ യാത്ര… ഇരുണ്ടു മൂടിയ ഭൂവിഭാഗം … മുകളില്‍ കാര്‍മേഘം പോലെ ഇരുണ്ട എന്തോ ഒന്ന്… വശങ്ങളില്‍ പര്‍വ്വത ശിഖരങ്ങള്‍… താഴെ നോക്കെത്താത്ത ആഴത്തില്‍ ഇരുട്ട് മാത്രം…  കൈകാലുകളിലേക്ക് നോക്കിയ ഞാന്‍ തിരിച്ചറിഞ്ഞു എനിക്കു ശരീരം ഇല്ല. ശരീരം ഇല്ലാത്ത ഞാന്‍ എന്താണ്? എനിക്ക് ഈ താഴ്വരയും മലകളും ഒക്കെ അറിയാനും പറ്റുന്നുണ്ട് – കണ്ണില്ലാതെ ഞാന്‍ കാണുന്നു, ചെവിയില്ലാതെ കേള്‍ക്കുന്നു, നാവില്ലാതെ സംസാരിക്കാനാവുന്നു, മൂക്കില്ലാതെ ശ്വസിക്കുന്നു, ത്വക്കില്ലാതെ ഈ നനഞ്ഞ അന്തരീക്ഷത്തിന്റെ ഈര്‍പ്പവും തണുപ്പും അറിയുന്നു… ആ യാത്രയും സമയമെത്ര എന്നറിയാതെ തുടര്‍ന്നു – എന്‍റെ ചിന്തകള്‍ നിശ്ചലമായിരുന്നു – ഒന്നിനെക്കുറിച്ചും ആകുലതയില്ല – വിഷമമില്ല, സന്തോഷമില്ല, പകയില്ല, വെറുപ്പില്ല, ടാര്‍ഗറ്റ്കളെ കുറിച്ചുള്ള വേവലാതികളില്ല… ശാന്തം … സര്‍വത്ര ശാന്തം … ഒരിക്കലും അവസാനിക്കാത്തതെന്നു തോന്നുന്ന ഈ യാത്ര മാത്രമുണ്ട് ബാക്കി…
?????????????

പെട്ടെന്ന്‍ അകലെ ഒരു ഉജ്ജ്വല പ്രകാശം… അടുത്തടുത്ത്‌ വരും തോറും കണ്ണഞ്ചിക്കുന്ന – അതി തീവ്രമായ ധവള പ്രകാശം… പക്ഷെ കണ്ണടക്കാനാവുന്നില്ല … ആ പ്രകാശത്തിനു നേരെ അതി ഭയങ്കരമായ വേഗതയില്‍ ഞാന്‍ അടുത്തു …
പ്രകാശവലയതിനുള്ളിലേക്ക് കടന്നു… ചുറ്റും പ്രകാശം മാത്രം – മുന്നോട്ടു പോകും തോറും എന്‍റെ ഒപ്പം ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍ … പക്ഷെ ആര് ? അറിയില്ല… ചിര പരിചിതരായ ചില ആളുകള്‍ തൊട്ടടുത്ത് ഉള്ളതുപോലെ … പക്ഷെ ആര്?

***

“മഹേഷ്‌ … ” ഒരു ഞെട്ടലില്‍ ഞാന്‍ ഉണര്‍ന്നു… ആരോ കവിളില്‍ പതിയെ തട്ടുന്നു … ഞാന്‍ സര്‍ജിക്കല്‍ ഐസിയു വിലാണ് – മാസ്ക് ധരിച്ച ചില നീല ഗൌണ്‍ ധാരികള്‍ എന്‍റെ ചുറ്റുമുണ്ട്…
“നൌ, ഇറ്റ്‌ വില്‍ ബി ഫൈന്‍ … ഹീ ഈസ്‌ ഓക്കേ…” അകലെ ഒരു ഗുഹയില്‍ നിന്നും പറയുന്നതു പോലെ ഒരു ശബ്ദം…
നീല ഗൌണ്‍ ധാരികള്‍ എന്‍റെ കിടക്കയുടെ അടുത്തു നിന്നും പോയി…
വലിയ കണ്ണുകളുള്ള മാസ്ക് വെച്ച ഗുണ്ടുമണി എന്‍റെ അടുത്തേക്കു വന്നു… നനഞ്ഞ പഞ്ഞികൊണ്ട് എന്‍റെ വരണ്ടുണങ്ങിയ ചുണ്ടുകള്‍ തുടച്ചു…
ഞാന്‍ എന്തോ പറയാന്‍ ശ്രമിച്ചു… മിണ്ടരുത് എന്ന്‍ ആ നീല മാലാഖ ആംഗ്യം കാണിച്ചു… ഞാന്‍ ഇടതു കൈ പൊക്കി തലയില്‍ തൊട്ടു – തല മുഴുവന്‍ പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്നു…
“വേദന …” ഞാന്‍ ചുണ്ടുകള്‍ ചലിപ്പിച്ചു… മാലാഖ ഒരു ട്രിപ്പ് എന്‍റെ വലത്തേ കൈയില്‍ കുത്തി … എന്നിട്ടു പറഞ്ഞു “സാരമില്ല … ഇപ്പോള്‍ മാറും…”
എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല… ഇടയ്ക്കു സര്‍ജന്‍, അനസ്തേഷ്യഡോക്ടര്‍, ഫിസിഷ്യന്‍ എല്ലാവരും വന്നുപോയി… മയക്കതിനും ബോധത്തിനും ഇടയിലൂടെ സ്ഥല-കാല-സമയ ബോധങ്ങളില്ലാത്ത ഒരവസ്ഥ…
നന്നായി ബോധം വന്ന സമയത്ത് മാലാഖ ചോദിച്ചു “ഒന്നെണീറ്റു നോക്കാം…”
Post Surgeryകിടക്കയുടെ ചുവട്ടിലെ ലിവര്‍ കറക്കി തലയും ഉടലും ഒരുപോലെ മുകളിലേക്കുയര്‍ത്തി… 5 മിനിറ്റ് നേരം അങ്ങനെ ഇരുത്തി.
“തല കറങ്ങുന്നുണ്ടോ?”
“ഇല്ല…”
“റൂമില്‍ പോകാം…”
ഞാന്‍ തലയാട്ടി…
“ഇപ്പോള്‍ എന്തു തോന്നുന്നു ?”
“ഒന്നു പുനര്‍ജ്ജനിച്ച പോലെ …”
“ആഹാ… സാഹിത്യമാണല്ലോ… എല്ലാവരും പറയുന്നു ഒന്നുറങ്ങി ഉണര്‍ന്നതുപോലെ എന്ന്…”
“അല്ല സിസ്റര്‍, ഞാന്‍ മരിച്ചിട്ടു വീണ്ടും ഒന്നു ജനിച്ചതു പോലെയാണ് എനിക്കു തോന്നുന്നത്…”
അവര്‍ മനസ്സിലാകാത്ത ഭാവത്തില്‍ ഒരു നിമിഷം നിന്നു… പിന്നെ ചിരിച്ചു “കൊള്ളാം… നല്ല സാഹിത്യം …”

***

ഓപ്പറേഷന്‍ തിയേറ്റര്‍ ഫ്ലോറിലെ ലിഫ്റ്റ്‌ വരെ അവര്‍ കൂടെ വന്നു … മാസ്ക് മാറ്റി – കൈ വീശി ടാറ്റാ തന്നു… “ഗെറ്റ് വെല്‍ സൂണ്‍ …”

ഞാന്‍ ചോദിച്ചു “സിസ്റ്റര്‍ന്‍റെ പേരെന്താ? ”
അവര്‍ പേരു പറഞ്ഞു…!!!

ഓപ്പറേഷന് മുന്‍പ്

മരണത്തെക്കുറിച്ച്

ദൈവത്തെക്കുറിച്ച്

മറ്റാരുമായും ബന്ധമില്ലാത്ത ഒരു കഥ …

നാട്ടിലെ പ്രമുഖ കുടിയന്മാരും തല്ലുകൊള്ളികളുമായിരുന്നു രാഘവനും സോമനും. സ്വന്തം പിതാവിനെക്കൊണ്ട് ഒരു ഗുണവും ഇല്ലായിരുന്നിട്ടും സോമന്റെ മകൻ രാമൻ കഷ്ടപ്പെട്ട് നല്ല നിലയിലായി, മാന്യനായി ജീവിച്ചു സൽപ്പേരുണ്ടാക്കി. കാലങ്ങൾ കഴിഞ്ഞു സോമനും രാഘവനും മരിച്ചു. രാമന്റെ മകളുടെ കല്യാണത്തിന് രാഘവന്റെ മകൻ രഘുവും ക്ഷണിക്കപ്പെട്ടിരുന്നു, കല്യാണ ദിവസം രഘു അടിച്ചു പാമ്പായി മാന്യരായ അതിഥികളുടെയൊക്കെ മുൻപിൽ വെച്ചു …
“എടാ രാമാ, പണ്ട് എന്റെ തന്തയും നിന്റെ തന്തയും കൂടെ തെക്കേലെ ദാക്ഷായണി ….#@$*&്# യുടെ അടുത്ത് #@!₹%ക്കാൻ പോകാറില്ലായിരുന്നോ? അന്ന്, നമ്മുടെ ചെറുപ്പത്തിൽ ദാക്ഷായണിക്ക് ഒരു മോളില്ലരുന്നോ ? ആ കെട്ടി തൂങ്ങി ചത്ത ദേവകി അവൾക്കു നിന്റെ മോളുടെ നല്ല ഷേപ്പ് … അപ്പൊ അവളാരാ … “
ഇങ്ങനെ അങ്ങു തുടങ്ങി…
രാമൻ രഘുവിനെ ഒതുക്കത്തിൽ സ്ഥലത്തുനിന്നും ഒഴിവാക്കാൻ ശ്രമിച്ചു.
“നീയെന്നെ വിളിച്ചു വരുത്തി അപമാനിക്കുന്നോടാ ^*#@% … ഒരു മാന്യൻ വന്നിരിക്കുന്നു നിന്റെ അപ്പന്റെ ഗുണം ഈ നാട്ടുകാർക്കെല്ലാം അറിയാം …” എന്നായി രഘു…
കേട്ടു മടുത്തപ്പോൾ നാട്ടിലെ ആരാധ്യനായ ചാക്കോ മാഷ് രഘുവിനോട് “നീ നിന്റെ അപ്പനേപ്പോലെ വിവരക്കേട് പറയരുത്” എന്നു പറഞ്ഞു…
അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടല്ലോ.
അതു കേട്ട് രഘുവിന്റെ ഒരു സുഹൃത്ത് “മാഷ്‌ രഘുവിന്റെ തന്തക്കു പറഞ്ഞത് ശരിയായില്ല” എന്നുപറഞ്ഞ് മാഷിനോട് ഏറ്റുപിടിച്ചു.
“മാഷിനോടെനിക്ക് വളരെ ബഹുമാനമുണ്ട്, മാഷ് എന്റെ തന്തക്കു പറഞ്ഞതിൽ എനിക്ക് വിഷമമില്ല” എന്ന് രഘു വിളിച്ചു കൂവി.
നാട്ടിലെ മാന്യന്മാരായ ആളുകൾ ഇടപെട്ടു രഘുവിനെ മാറ്റി. കെട്ടെറങ്ങിയപ്പോൾ രഘു പറഞ്ഞു. “എന്റെ പറച്ചിലുകൾ ആരെയും തൃപ്തിപ്പെടുത്താനോ, ആരെയെങ്കിലും പ്രകോപിപ്പിക്കാനോ വേണ്ടിയല്ല. അത് എന്റെ നിലപാടുകളാണ്. കേവലമായ നേട്ടങ്ങൾക്കോ, വിവാദങ്ങൾക്കോ വേണ്ടി പറയുക എന്നത് എന്റെ രീതിയുമല്ല. മുഖത്ത് നോക്കി പറയുക എന്നുള്ളത് സത്യസന്ധതയുടെ ലക്ഷണമാണ്. അതുകൊണ്ടാണ് ഞാൻ അവനോടത് പറഞ്ഞത്.
പിന്നീട് നാട്ടുകാർ ഇത് സംസാര വിഷയമാക്കി “രഘു നിഷ്കളങ്കനായതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്, പലർക്കും പണ്ടേ തോന്നിയിട്ടുണ്ട് രാമന്റെ മകളും ദേവകിയും ആയി ഒരു മുഖസാമ്യം” എന്ന് ഒരുവിഭാഗവും,
“കാര്യം ശരിയായിരിക്കാം എന്നാലും പബ്ലിക്കായി പറയാമോ? അവനു നല്ല തല്ലു കൊടുക്കാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്” എന്ന് മറുവിഭാഗവും പറഞ്ഞു. എന്നാൽ മറ്റുചില ആളുകൾക്ക് ദേവകിയും രാമന്റെ മകളുമായി ഒരു സാമ്യവും ഒരിക്കലും തോന്നിയിരുന്നില്ല.
*****

പ്രശ്നം ഇതാണ് തോന്നുന്നതെല്ലാം എവിടെയും വിളിച്ചു പറയാമോ? നിഷ്കളങ്കതയുടെയോ വിവരക്കേടിന്റെയോ മുഖംമൂടി അണിഞ്ഞുകൊണ്ട് ആളുകൾക്ക് എന്തും പറയാമോ? മനുഷ്യൻ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ആർജിച്ച സംസ്കാരം എന്നത് ചിലർക്കുമാത്രം ബാധകമല്ലേ? സാമൂഹ്യജീവി എന്ന വ്യത്യസമൊഴിവാക്കിയാൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ എന്തു വ്യത്യാസം?

ന്യൂ ജനറേഷൻ സിനിമകളോടുള്ള ശ്രീ. ബാലചന്ദ്ര മേനോന്റെ അഭിപ്രായമാരാഞ്ഞപ്പോൾ അദ്ദേഹം നൽകിയ മറുപടി ഞാൻ സ്മരിക്കുന്നു “Don’t try to show all what you do inside a toilet, while in your drawing room. You may be doing several things inside your bedroom, but it is not fair to show it all on screen. If a donkey dares to stand in front of a speeding train, will you call it ‘boldness’?”

*****

ഒരിക്കൽക്കൂടി ഞാൻ മുൻ‌കൂർ ജാമ്യമെടുക്കുന്നു:  ഈ കഥക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഇനി ജനിക്കാൻ പോകുന്നവരുമായോ എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്. കൊല്ലരുത് നടേശാ …  ഒന്നു വിരട്ടി വിട്ടാൽ ഞാൻ നന്നായിക്കോളാം.

Good or bad who knows???

???????????????????????????Now days, I am going through a tough time, in all aspects- Emotional, health, financial, social, communication, psychological, philosophical and even spiritual…

Tough times are not new for me, when looking back from the days I could memorize…  I believe, the past tough times give me the strength to bear the current challenges with hope and with a positive attitude. Whenever a bad time comes in to my life, I remember an old British story which I heard years before. I don’t remember the story in detail, but remember the moral and basic thread of the story – I would give a title to it as “Good or Bad – Who knows???”

There was a Count in England. The people at his place respected him very much as he was a war hero, philosopher and a good ruler. His horses were very famous in that locale. One day, one of his best black war horses ran away from the stable to the nearby forest. His soldiers could not find the horse from the dense-deep forest. The people who heard about this came to him and told – “My Lord it was so unfortunate… the gone horse was an excellent one… Bad fate”

The Count was calm. He smiled and replied “Good or Bad – Who knows?”

A few days later, the gone horse came back with a group of healthy, beautiful wild horses. Hearing this news, peoples came again and congratulate him for the fortune. The Count was calm again with no excitement and said “Good or Bad – Who knows?”wild_black_horse

After a few days, the Count’s son was training a wild horse, and he had fallen down and broken his leg by the kick of a horse. Hearing this news, natives came to see the Son of the Count and conveyed their condolences on the bad luck of his son. As usual, The Count was calm and replied “Good or Bad – Who knows?”

Next week, the King of England ordered to all Arch DukesGrand Dukes, Dukes, Counts, Barons and Knights of England to send their armies to join Great British Defense Forces for a big war. The order was, all those men who are above 18 years old and healthy should attend in the war. Since the Count’s son was not recovered from fracture, he did not need to join the war. Reading the order from the King, the Count smiled and said, “Good or Bad – Who knows???”

Life’s Calling: Where are you ???

These days I got some free time to come back to the world of Reading and Analyzing things happening around the world… This time I have give preference to  self help topics… I spend more time for reading and studying the life of Great Peoples born in India… Like APJ Abdul Kalam, N R Narayana Murthy, Amitabh Bachchan, Swami Vivekananda, and many more… The last book I have read was “Kaun Banega Narayana Murthy” by Dr. Debashis Chatterjee (Director, IIM Kozhikode ), mean time I got a facebook post titled “Mail sent by Narayan Murthy to all Infosys staff”. In fact, I had read that mail years before and still I don’t know, whether the mail is really send by Mr. Murthy or it is a fake one…Narayana-Murthy

Anyway, I really agree with the idea mentioned in it and I always tried to apply that in my professional life too… I have shared the same in my facebook wall, along with my some of the friends… Still am posting it in my blog – as I agree with him completely… Courtesy to Narayana Murthy.

QUOTE
1-If you are working more than 9 hr then don’t need to join Infosys.

2-If you are working on Saturday and Sunday don’t join Infosys (for IT).

3-Whatever time define in your task complete within time.

Fire all people who fall in criteria 1,2,3.

It’s half past 8 in the office but the lights are still on… PCs still running, coffee machines still buzzing… And who’s at work? Most of them ??? Take a closer look…

All or most specimens are ?? Something male species of the human race…

Look closer… again all or most of them are bachelors…

And why are they sitting late? Working hard? No way!!! Any guesses??? Let’s ask one of them… Here’s what he says… ‘What’s there 2 do after going home…Here we get to surf, AC, phone, food, coffee that is why I am working late…Importantly no bossssssss!!!!!!!!!!!’

This is the scene in most research centers and software companies and other off-shore offices.

Bachelors ‘Passing-Time’ during late hours in the office just bcoz they say they’ve nothing else to do…

Now what r the consequences…?

‘Working’ (for the record only) late hours soon becomes part of the institute or company culture.

With bosses more than eager to provide support to those ‘working’ late in the form of taxi vouchers, food vouchers and of course good feedback, (oh, he’s a hard worker….. goes home only to change..!!). They aren’t helping things too…

To hell with bosses who don’t understand the difference between ‘sitting’ late and ‘working’ late!!!

Very soon, the boss start expecting all employees to put in extra working hours.

So, My dear Bachelors let me tell you, life changes when u get married and start having a family… office is no longer a priority, family is… and That’s when the problem starts… b’coz u start having commitments at home too.

For your boss, the earlier ‘hardworking’ guy suddenly seems to become a ‘early leaver’ even if u leave an hour after regular time… after doing the same amount of work.

People leaving on time after doing their tasks for the day are labelled as work-shirkers…

Girls who thankfully always (its changing nowadays… though) leave on time are labelled as ‘not up to it’. All the while, the bachelors pat their own backs and carry on ‘working’ not realizing that they r spoiling the work culture at their own place and never realize that they would have to regret at one point of time.

So what’s the moral of the story??
* Very clear, LEAVE ON TIME!!!
* Never put in extra time ‘ unless really needed ‘
* Don’t stay back unnecessarily and spoil your company work culture which will in turn cause inconvenience to you and your colleagues.

There are hundred other things to do in the evening..

Learn music…..

Learn a foreign language…

Try a sport… TT, cricket………..

Importantly,get a girl friend or boy friend, take him/her around town…

* And for heaven’s sake, net cafe rates have dropped to an all-time low (plus, no fire-walls) and try cooking for a change.

Take a tip from the Smirnoff ad: *’Life’s calling, where are you??’*

Please pass on this message to all those colleagues and please do it before leaving time, don’t stay back till midnight to forward this!!!

IT’S A TYPICAL INDIAN MENTALITY THAT WORKING FOR LONG HOURS MEANS VERY HARD WORKING & 100% COMMITMENT ETC.

PEOPLE WHO REGULARLY SIT LATE IN THE OFFICE DON’T KNOW TO MANAGE THEIR TIME. SIMPLE !

Regards, NARAYAN MURTHY.

UNQUOTE

May be this is the time, we have to re-thing about us… Right, my friends?

Create a free website or blog at WordPress.com.

Up ↑