സാധാരണ ഗതിയില്‍, ഒരു ബിസിനസ് ഡീല്‍ അല്ലാത്ത ഏതിലും (പ്രത്യേകിച്ച് കുടുംബം, വ്യക്തിബന്ധങ്ങള്‍… മുതലായവയില്‍) നല്‍കുന്നവന്‍ എന്നും നല്‍കിക്കോണ്ടേ ഇരിക്കണം എന്ന് വിധിക്കപ്പെട്ടിരിക്കുന്നു. വാങ്ങുന്നവന്‍ എന്നും വാങ്ങാന്‍ തയ്യാറായും കാണപ്പെടുന്നു. ഈ പ്രക്രിയ എന്നുമെന്നും തുടര്‍ന്നു പോകേണ്ടതാണ് എന്നാണ് മിക്കവാറും ആളുകളുടെ ചിന്ത. കൊടുക്കുന്നവന്‍റെ നല്‍കാനുള്ള കപ്പാസിറ്റിയോ, മാനസികാവസ്ഥകളോ പലപ്പോഴും വിസ്മരിക്കപ്പെടുന്നു…
“എന്താ അവന് തന്നാല്‍? ഉണ്ടായിട്ടല്ലേ ചോദിക്കുന്നത്…”
എന്ന ചിന്ത ആണ് പലരെയും ഭരിക്കുന്നത്… എന്നാല്‍ താന്‍ അവനില്‍ നിന്നും വാങ്ങാന്‍ യോഗ്യനാണോ? അല്ലെങ്കില്‍ അവന്‍ പണ്ട് ചെയ്തതിന് താന്‍ എന്ത് പ്രത്യുപകാരം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു.
നല്‍കുന്നവന്‍ തന്‍റെ പ്രത്യേക സാഹചര്യത്തില്‍ “സ്ഥിരം പരാദജീവിക്ക്” എപ്പോഴെങ്കിലും അയാള്‍ പ്രതീക്ഷിച്ചിരുന്ന ഒരു കാര്യം ചെയ്യാന്‍ വിട്ടുപോയി എങ്കില്‍, ദാതാവ്, ഇതുവരെ ചെയ്തിരുന്ന എല്ലാ നല്ല കാര്യങ്ങളും ഒറ്റ നിമിഷത്തില്‍ വിസ്മരിക്കപ്പെടുന്നു. ദാതാവിന്‍റെ സാമ്പത്തിക, ശാരീരിക, മാനസിക അവസ്ഥകള്‍ ഒന്നും സ്വീകര്‍ത്താവിന്‍റെ വിഷയമല്ല. ഒരു വൈരാഗ്യ ബുദ്ധിയോടെയാണ് പിന്നീട് സ്വീകര്‍ത്താവിന്‍റെ പെരുമാറ്റം- മുന്‍പ് കിട്ടിയ സഹായങ്ങളെ പാടേ മറന്ന്, ലോകത്തിലെ ഏറ്റവും വൃത്തികെട്ടവന്‍ ആയി അയാള്‍ ദാതാവിനെ ചിത്രീകരിക്കുന്നു.
അതുകൊണ്ട് ദാതാവ് ആകുന്നവര്‍ എപ്പോഴും കരുതിയിരിക്കുക- തിരിച്ച് ഒന്നും പ്രതീക്ഷിക്കണ്ട, നന്ദി പോലും – അത് കിട്ടിയാല്‍ കിട്ടി ബോണസ് ആയി കരുതുക…
പ്രിയപ്പെട്ടവരുടെ കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ കൂടി തയ്യാറായി മാത്രം ദാനം/സഹായം ചെയ്യുക…
പക്ഷെ എങ്കിലും, മറ്റൊരുവന് ചെയ്യുന്ന ദാനം/സഹായം ആണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത്. കാരണം സഹായിക്കുന്നവന്‍ / നല്‍കുന്നവന്‍ ആണ് “ദൈവം“
ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ദശാബ്ദത്തിലെ ആദ്യ പാദം. പ്രണയം അതിന്‍റെ എല്ലാ തീവ്രതകളോടും കൂടി സിരകളില്‍ ഒഴുകിപ്പടര്‍ന്നിരുന്നു… (ആദ്യ പ്രണയം ആയിരുന്നില്ല എന്‍റെ അസ്ഥിക്ക് പിടിച്ച യഥാര്‍ത്ഥ പ്രണയം എന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ). കോളേജില്‍ ജൂനിയര്‍ ആയി പഠിച്ച ഒരു കുട്ടി ആയിരുന്നു നായിക – പലരറിഞ്ഞ പ്രണയങ്ങള്‍ പൊതുവേ പരാജയപ്പെടുമെന്ന ധാരണ ഉണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ പ്രണയം അതിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും അറിഞ്ഞിരുന്നില്ല.
ഇതാണ് ആ കഥ: എന്‍റെ യഥാര്‍ത്ഥ പ്രണയം തുടങ്ങുന്നത് പ്രഥമ-ദൃഷ്ടിയില്‍ ഉണ്ടായ അനുരാഗത്തില്‍ ഒന്നുമായിരുന്നില്ല… അവളുടെ ക്ലാസിലെ ഒരു മുസ്ലിം പെണ്‍കുട്ടി(തല്‍ക്കാലം നമുക്കവളെ സുനൈന എന്നു വിളിക്കാം) പലരുടെയും സ്വപ്ന നായിക ആയിരുന്നു- എന്‍റെ നല്ല സുഹൃത്തും. നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ള അതി സുന്ദരി ആയ ഒരു കുട്ടി- ലൈബ്രറിയില്‍ വെച്ചു മിക്കവാറും ഇവരെ രണ്ടു പേരെയും കണ്ടു മുട്ടിയിരുന്നു. കോളേജിലെ അത്യാവശ്യം അറിയപ്പെടുന്ന ഒരാളെന്ന നിലയില്‍ എന്നെയും ഇവര്‍ക്കറിയാമായിരുന്നു. അവര്‍ രണ്ടുപേരും ആദ്യം മുതല്‍ എന്നെ മാഷേ എന്നായിരുന്നു വിളിച്ചിരുന്നത് – സീനിയര്‍ ആയ എന്നെ മഹേഷേ എന്നു വിളിക്കുന്നതിന്‍റെ ബുദ്ധിമുട്ടുകൊണ്ടാണ് അത് ചുരുക്കി അല്പം ബഹുമാനം കൂടി ചേര്‍ത്ത് ‘മാഷേ’ എന്നാക്കിയത് എന്നാണ് പറഞ്ഞത്.
പല ആണ്‍ സുഹൃത്തുക്കളും സുനൈനയോടുള്ള അവരുടെ പ്രണയത്തിലെ ഹംസമാകാന്‍ എന്നെ സമീപിച്ചിട്ടുണ്ട്… മിക്കവാറും ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കല്‍ വളരെ അടുത്ത ഒരാള്‍, അയാളുടെ കാര്യത്തില്‍ ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ ഹംസം ആകാം എന്നു സമ്മതിച്ചു. ഇക്കാര്യം പറയാമെന്നേറ്റ ദിവസം സുനൈന അബ്സെന്റ്. നമ്മുടെ നായികയെ കണ്ടപ്പോള്‍ സംസാര വശാല്‍ ഇക്കാര്യം സൂചിപ്പിച്ചു, അവള്‍ പറഞ്ഞു: “മാഷിനു വേറെ പണി ഒന്നുമില്ലേ- നിങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് ഒരു വിചാരമുണ്ട് – ഭയങ്കര കാമദേവന്മാര്‍ ആണെന്ന് – ഒരുങ്ങിക്കെട്ടി ഇറങ്ങിക്കോളും… ദാ ഇപ്പോള്‍ തന്നെ ഇക്കണോമിക്സിലെ സിജു, സുനൈനക്ക് ഭയങ്കര ശല്യമാ – ബോറന്‍. ഇഷ്ടമല്ല എന്നു പറഞ്ഞാല്‍ എന്താടീ എനിക്കൊരു കുറവ് എന്നും പറഞ്ഞു തലയില്‍ കയറാന്‍ വരും… ഇഷ്ടമല്ലാത്ത ഒരാളെ ഇഷ്ടമാണെന്ന് പറയാനും പറ്റില്ലല്ലോ… മാത്രമല്ല – ആരോടും പറയണ്ട – സുനൈനയുടെ നിക്കാഹാണ് അടുത്ത മാസം… 18 വയസ് തികയാന്‍ നോക്കിയിരിക്ക്യാരുന്നു… അവളുടെ തന്നെ ഒരു ബന്ധുവാണ് – ഗള്‍ഫിലാണ് ജോലി. പഠനം ഇതോടെ തീരും. അതാണു അവള്‍ക്ക് വിഷമം.”
എന്‍റെ നാവിറങ്ങിപ്പോയി – ഇക്കണോമിക്സിലെ സിജുവിന്‍റെ കാര്യം പറയാനാണ് വന്നത് എന്ന് ഇനി മിണ്ടാന്‍ പറ്റില്ലല്ലോ… ഇവന്‍ പഠിച്ച പണി മുഴുവന്‍ നോക്കി പരാജയപ്പെട്ടിട്ടാണ് നമ്മളെക്കൂടി നാണം കെടുത്താന്‍ ഈ പണി ഏല്‍പ്പിച്ചത് എന്നും അറിയുമായിരുന്നില്ല.
മുഖത്തേക്ക് നോക്കാതെ അവള്‍ തുടര്‍ന്നു… “പക്ഷെ ചിലര്‍ക്ക് എത്ര ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞാലും മനസിലാവുകയും ഇല്ല…”
ങേ, അതെന്താ സംഭവം??? മനസ്സില്‍ ആ ചോദ്യം കിടന്നു… പക്ഷെ ഞാന്‍ ഒന്നും മിണ്ടിയില്ല.
പിന്നീട് എന്‍റെ ഡിഗ്രിയുടെ അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞു പോയപ്പോള്‍ എന്‍റെ ചില ടെക്സ്റ്റ്‌ബുക്കുകളും, ചോദ്യപ്പേപ്പറുകളും ഒക്കെ പിന്നീട് തിരിച്ചു തരാമെന്ന വ്യവസ്ഥയില്‍ എന്‍റെ കയ്യില്‍ നിന്നു അവള്‍ വാങ്ങിയിരുന്നു. ഡിഗ്രീ കഴിഞ്ഞു കോളേജില്‍ നിന്നു പോയിക്കഴിഞ്ഞും കത്തെഴുതലുകള്‍ തുടര്‍ന്നു… (അന്ന് മൊബൈല്‍ ഒന്നുമില്ല- അവളുടെ വീട്ടിലെ ഭീകരാന്തരീക്ഷത്തില്‍ ലാന്‍ഡ് ലൈന്‍ ഉപയോഗിക്കാനും ആവില്ല – അതിന്‍റെ ആവശ്യവും തോന്നിയില്ല- കാരണം അന്നു പ്രണയം തുടങ്ങിയിരുന്നില്ല.) വല്ലപ്പോഴും ഒരു കത്ത് – സൗഹൃദം മാത്രം ഉണ്ടായിരുന്ന അവയില്‍ പതിയെ പതിയെ പ്രണയത്തിന്‍റെ കടും വര്‍ണങ്ങള്‍ കൂടി കലര്‍ന്നു… ഒരിക്കല്‍ അവള്‍ എഴുതി ‘നിന്‍റെ വിരലുകളാല്‍ മറിക്കപ്പെട്ട താളുകള്‍ ആണ് ഞാന്‍ വായിക്കുന്നത് എന്നത് എന്‍റെ ഹൃദയമിടിപ്പിന്‍റെ താളം തെറ്റിക്കുന്നു’.
ഞാന്‍ മറുപടി എഴുതി ‘ഉടനെ ഒരു ഡോക്ടറെ കണ്ടോളൂ… ഹൃദയാഘാതം ഒഴിവാക്കാം… :P’
അതിന്‍റെ മറുപടി പണ്ട് കേട്ടു മറന്ന ഒരു വാചകം ആയിരുന്നു… ‘ചിലര്‍ക്ക് എത്ര ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞാലും മനസിലാവുകയും ഇല്ല…’ കൂടെ ഇത്രകൂടി കൂട്ടിച്ചേര്‍ത്തിരുന്നു – ‘പ്രണയം എന്നത് ജീവിതത്തിന്‍റെ അനിവാര്യത ആണ്… അത് നമ്മള്‍ തേടി കണ്ടെത്തുന്നതല്ല നമ്മെ തേടി വരുന്നതാണ്. എനിക്ക് നിന്‍റെ മനസ് അറിയില്ല- പക്ഷെ … ഞാന്‍ എന്‍റെ പ്രണയം കണ്ടെത്തി.’ ആ കവറിന്‍റെ ഉള്ളില്‍ കുറേ വളപ്പൊട്ടുകളും ഒരു മയില്‍പ്പീലിയും…
സുന്ദരിയായ ഒരു പെണ്ണ് ഇത്രയൊക്കെ പറഞ്ഞാല്‍ പ്രേമിക്കാതിരിക്കാനാവുമോ. ഞാനാണെങ്കില്‍ ഡിഗ്രീ കഴിഞ്ഞ് PGDCA ചെയ്യുന്ന സമയം- കൂടെ ഉള്ള പെണ്‍കുട്ടികള്‍ എല്ലാം നമ്മളെക്കാള്‍ മൂത്തതോ കല്യാണം കഴിഞ്ഞവരോ ഒക്കെ… മഹാ ബോറ്. 1400 പെണ്‍കുട്ടികള്‍ പഠിച്ച കോളേജില്‍ നിന്നു ഈ അവസ്ഥയിലേക്ക്. ചിറാപ്പുഞ്ചിയില്‍ ജീവിച്ച ആളെ താര്‍ മരുഭൂമിയില്‍ കൊണ്ടു വിട്ട അവസ്ഥയില്‍ നില്‍ക്കുമ്പോളാണ് ഈ മരുപ്പച്ച ഇങ്ങോട്ടു വരുന്നത്. തിരിച്ചു കാച്ചി ഒരു പൈങ്കിളി: ‘നിന്‍റെ പ്രണയം ഒരു മരുപ്പച്ച ആണ് പ്രിയേ… എന്‍റെ ഹൃദയത്തിന്‍റെ ശ്രീകോവിലിലെ ദേവിയാണ് നീ…’
അങ്ങനെ എണ്ണമില്ലാത്ത എന്‍റെ പ്രണയ സാഹസങ്ങളുടെ ലിസ്റ്റില്‍ അവസാനത്തേത് കൂട്ടിച്ചേര്‍ത്തു.
കാലം, മീനച്ചിലാറ്റിലെ വെള്ളം പാലാ വലിയ പാലത്തിനടിയില്‍ക്കൂടി എന്ന പോലെ ഒഴുകിപ്പോയി… കഷ്ടതകളുടെ വര്‍ഷങ്ങള്‍ ആയിരുന്നു MCA പഠനത്തിന്‍റെ സമയം… കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി ഒക്കെ തകര്‍ന്ന വര്‍ഷങ്ങള്‍, MCA ഒന്നാം വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ജോലിക്ക് വേണ്ടി പഠനം നിര്‍ത്തി അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ കോളേജില്‍ നിന്നു തിരിച്ചു വാങ്ങിപ്പോന്നു… വീണ്ടും രണ്ടും കല്‍പ്പിച്ചു തിരികെ ചേര്‍ന്നു. പ്രണയിനി അവള്‍ക്ക് വരുന്ന വിവാഹാലോചനകളെ പ്രതിരോധിക്കാന്‍ M. Sc. ക്ക് ചേര്‍ന്നു. ഞാന്‍ ഒരിക്കല്‍ പറഞ്ഞു ‘നിനക്ക് ഞാന്‍ ഒരു തടസമാകില്ല, കാരണം നീ സന്തോഷമായിരിക്കുക എന്നതാണ് എന്‍റെ വലിയ സന്തോഷം…’
അവളുടെ കണ്ണുകള്‍ നിറഞ്ഞു- അവള്‍ പറഞ്ഞു- “നമ്മുടെ വിവാഹം കഴിഞ്ഞായിരുന്നു എങ്കില്‍ മാഷിത് പറയുമോ? “
എനിക്ക് ഉത്തരം മുട്ടി. തെറ്റ് എന്‍റെതാണ്- ജീവനെപ്പോലെ സ്നേഹിക്കുന്ന ഒരുവളോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒരു കാര്യം… ഇനി എന്ത് ചിന്തിക്കാന്‍… ഇവള്‍ എന്‍റെതുമാത്രം… യഥാര്‍ത്ഥ പ്രണയം അവിടെത്തുടങ്ങി… അണപൊട്ടി ഒഴുകിയ പ്രണയത്തിന്‍റെ പെരുമഴക്കാലം – നീണ്ട അഞ്ചര വര്‍ഷങ്ങള്‍… അവധി ദിവസങ്ങള്‍ ഞങ്ങള്‍ പഴയ കോളേജിലെ അടച്ചിട്ട ക്ലാസ്മുറികളില്‍ കണ്ടുമുട്ടി… കണ്ണും കണ്ണും കഥകള്‍ കൈമാറി… പെണ്‍കുട്ടികളുടെ മനസ് ഇത്രയും ലോലവും മനോഹരങ്ങളായ മണ്ടത്തരങ്ങള്‍ നിറഞ്ഞതും ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ആ സമയത്താണ്…
*****
ചുള്ളിക്കാടിന്‍റെ കവിതകള്‍ 1990 കളുടെ അവസാന പാതിയിലും 2000 ങ്ങളുടെ ആദ്യ വര്‍ഷങ്ങളിലും കോളേജില്‍ പഠിച്ച എനിക്കും (എന്നെപ്പോലെ മറ്റുചില ഭ്രാന്തന്മാര്‍ക്കും) ഹരമായിരുന്നു. ചിദംബര സ്മരണകളിലൂടെ ഊളിയിട്ട് ആരാധന ഭ്രാന്തായി മാറിയ വര്‍ഷങ്ങള്‍… അഞ്ചര വര്‍ഷത്തെ പ്രണയം എന്നെന്നേക്കുമായി നഷ്ടമായി എന്ന തിരിച്ചറിവില്‍, ‘555 സിഗരറ്റ്’ പുകച്ചു തള്ളി ബാംഗ്ലൂരിലെ തെരുവുകളില്‍ താടി നീട്ടി “ആനന്ദധാരയില്‍” മുഴുകി നടന്ന ഒരു കാലവും ഉണ്ടായിരുന്നു എനിക്ക്…
“ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചോരെന്‍ പനീര്‍പ്പൂവുകള്‍…
കാണാതെ പോയ് നീ നിനക്കായി ഞാനെന്‍റെ
പ്രാണന്‍റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍…
…
…
…
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനെ
എന്നെന്നും എന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്‍ അസാന്നിദ്ധ്യം പകരുന്ന വേദന”
പിന്നീട്, സിഗരറ്റ് വലി നിര്‍ത്തി, ഡിപ്രഷനില്‍ നിന്നു മോചിതനായി, ഏറണാകുളത്ത് ജോലി ചെയ്യുന്ന സമയം (3-4 വര്‍ഷം മുന്‍പ്) അദ്ദേഹത്തെയും വിജയലക്ഷ്മി മാഡത്തെയും ഒരു കൌമാരക്കാരി പെണ്‍കുട്ടിയെയും (മകളാണോ, കൊച്ചുമകളാണോ, അതോ മറ്റാരെങ്കിലും ആണോ എന്നറിയില്ല), NH ബൈ-പാസ്സില്‍ മെഡിക്കല്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ജങ്ക്ഷനില്‍ ഉള്ള “ഹോട്ടല്‍ ന്യൂ മലയ” എന്നു പേരുള്ള ചൈനീസ് റെസ്റ്റോറന്ടില്‍ വെച്ചു കണ്ടു… മങ്ങിയ വെളിച്ചത്തില്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞവര്‍ കുറവായിരുന്നു…
എന്‍റെ കൂടെ ഇരുന്ന സുഹൃത്ത് പറഞ്ഞു – “എടാ മിണ്ടണ്ട, ആളു ഭയങ്കര ജാഡയാ ഞാന്‍ തിരുവനന്തപുരത്ത് വെച്ച് ഒരിക്കല്‍ കണ്ടപ്പോള്‍ അങ്ങോട്ട് ചെന്നു സംസാരിച്ചിട്ടും അയാള്‍ മൈന്‍ഡ് ചെയ്തില്ല”.
ഞാന്‍ അദ്ദേഹത്തെ ശല്യപ്പെടുത്തിയില്ല – ഡിന്നര്‍ കഴിഞ്ഞ് അദ്ദേഹത്തിന്‍റെ സമീപത്തുകൂടി വേണമായിരുന്നു കടന്നു പോകാന്‍ – ഞാന്‍ ഒന്നു പുഞ്ചിരിച്ചു – അദ്ദേഹം തന്‍റെ മുഖം വികാരരഹിതമായിത്തന്നെ നിലനിര്‍ത്തി. പിന്നീട് പല ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചു… അവസാനം ഒരിക്കല്‍ അദ്ദേഹം ചോദിച്ചു- “എന്താ പേര്?”
“സര്‍, ഞാന്‍ മഹേഷ്… സാറിന്‍റെ കവിതകളുടെ ഒരു വലിയ ആരാധകനാണ്…”
“താങ്ക്സ്…” അദ്ദേഹം ചിരിച്ചു.
“ഫാമിലി ആയി ഡിന്നര്‍ കഴിക്കാന്‍ വരുന്ന ആളെ ശല്യപ്പെടുതണ്ട എന്നു കരുതിയാണ് ഇതുവരെ സംസാരിക്കാത്തത്…”
“എനിക്കു മനസിലായിരുന്നു- താങ്ക്സ്” അദ്ദേഹം വീണ്ടും പറഞ്ഞു. സെലിബ്രിറ്റികളും മനുഷ്യരാണല്ലോ…
*****
വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ പഴയ കാമുകിയുടെ ഫോട്ടോ കണ്ട ഭാര്യ ചോദിച്ചു- “സുന്ദരി ആയിരുന്നല്ലോ എന്തേ പിന്നെ കല്യാണം കഴിക്കാത്തത്? ”
“ഞാന്‍ ഒഴിവാക്കിയതല്ല – ഈ ജന്മം എനിക്ക് തുണ നീ ആണെന്നാണ് ഈശ്വര നിശ്ചയം.”
“പിന്നെ എന്തിനാണ് ഈ ഫോട്ടോ ഇപ്പോഴും?”
“എന്‍റെ അച്ഛനും ഇതേ ചോദ്യം പലപ്പോഴും ചോദിച്ചിട്ടുണ്ട് – ഇതാണ് മറുപടി- ആ വലിയ പാഠം മറക്കാതിരിക്കാന്‍ – ഇനി ഒരിക്കലും ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍… Monument of a big failure…”
“ഇപ്പോഴും ആ കുട്ടിയെ ഇഷ്ടമാണോ?”
“ഞാന്‍ സ്നേഹിച്ച ആളെ എന്നും എനിക്ക് ഇഷ്ടമാണ്… പക്ഷെ അവള്‍ മരിച്ചു. ഇന്നുള്ളത് അവളുടെ ശരീരത്തില്‍ മറ്റൊരു സ്ത്രീ ആണ്… ആ സ്ത്രീയെ എനിക്കറിയില്ല.”
എന്‍റെ പ്രിയതമ പുഞ്ചിരിച്ചു… ഞാനും.
ജീവിതം വീണ്ടും മുന്നോട്ട്…
അനുബന്ധം
ആ പ്രണയത്തിന്‍റെ ക്ലൈമാക്സ് എങ്ങനെയായിരുന്നു എന്നു ഞാന്‍ എഴുതുന്നില്ല – അവളെക്കുറിച്ച് ഒന്നും മോശമായി എഴുതാന്‍ എനിക്കാവില്ല. നന്ദിയുണ്ട് ഏകാന്തതയുടെയും ഒറ്റപ്പെടലിന്‍റെയും വേദനയുടെയും നാളുകളില്‍ എനിക്കു താങ്ങായി നിന്നതിന് – ഒരുപക്ഷെ എന്‍റെ ജീവിതത്തിലെ അവളുടെ റോള്‍ അവിടം കൊണ്ട് തീര്‍ന്നിരിക്കാം… കുറ്റപ്പെടുത്താന്‍ ആവില്ല.
എന്‍റെ വേദനയുടെ ആഴം അറിഞ്ഞ എന്‍റെയും അവളുടെയും സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു – “അവള്‍ നിന്നെ അര്‍ഹിക്കുന്നില്ല – നിനക്ക് ഇതിലും നല്ലതാണ് വരാനുള്ളത്”
അറിയില്ല- ഞാന്‍ അവളെ അര്‍ഹിക്കാത്തതും ആവാം…
നമ്മളൊക്കെ ജീവിതമെന്ന ചതുരംഗ ക്കളത്തിലെ കാലാളുകള്‍ മാത്രമാണല്ലോ – കളിക്കുന്നവന് അവന്‍റെ ഇഷ്ടാനുസാരം ബലികൊടുക്കം, പിന്തുണക്കാം, എട്ടാം കളത്തിലെത്തിച്ചു വാഴിക്കം… അവന്‍റെ ഇഷ്ടം- ഒരു കാലാളിന് എന്താധികാരമാണ് മറ്റൊരു കാലാളിനെ കുറ്റം പറയാന്‍???
തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ വെച്ച് ഇന്നലെ(27-Feb-2014) നടന്ന മലയാളം ബ്ലോഗേര്‍സ് മീറ്റ് തികച്ചും അവിസ്മരണീയമായ ഒരു അനുഭവം ആയിരുന്നു. തുഞ്ചന്‍പറമ്പ് മീറ്റ് പോലെ വിശാലമായ ഒരു കാമ്പസ് ഇല്ലയിരുന്നതിനാലും, കോര്‍ഡ്-ലെസ് മൈക്ക് ഇല്ലാതിരുന്നതിനാലും സംസാരിക്കാന്‍ വേദിയില്‍ എത്തെണ്ടിയിരുന്നതിനാല്‍ അല്പം ഔപചാരികത അനുഭവപ്പെട്ടെങ്കിലും ഒരു ഹാളില്‍ വെച്ചു മീറ്റ് നടത്തേണ്ടിവരുന്ന പരിമിതിയെ മറികടക്കാന്‍ മറ്റൊരു സാധ്യത കാണാത്തതിനാല്‍ ആ വളരെ ചെറിയ ഔപചാരികത പോലും ആസ്വാദ്യമായി എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ആദ്യകാല ബ്ലോഗര്‍മാര്‍ മുതല്‍ ആദ്യമായ് മീറ്റില്‍ പങ്കെടുക്കുന്ന ആളുകള്‍ വരെ ആത്മാര്‍ത്ഥമായി പങ്കെടുക്കുന്ന കാഴ്ചയായിരുന്നു കാണെണ്ടിയിരുന്നത്… പാവപ്പെട്ടവന്‍, പ്രവാഹിനി, ഷെരീഫ് സാര്‍, ചന്തു ചേട്ടന്‍, ലീല M. ചന്ദ്രന്‍ (CLS books), സാബു കൊണ്ടോട്ടി, വയല്‍പ്പൂവ്(സുജ), ബഷീര്‍ C V, സുധാകരന്‍ വടക്കാഞ്ചേരി തുടങ്ങിയ പ്രതിഭകളുടെ സാന്നിധ്യം ആഹ്ലാദകരമായിരുന്നു. കൊച്ചു കൊച്ചു തമാശകളുമായി അപരിചിതത്വത്തിന്‍റെ മഞ്ഞുരുക്കിയ- മൂന്നു പുസ്തകങ്ങളുടെ പ്രകാശനത്തിനും, രണ്ടു ബ്ലോഗര്‍മാരുടെ ചിത്രപ്രദര്‍ശനത്തിനും പ്രവാഹിനിയുടെ ഹാന്‍ഡി-ക്രാഫ്റ്റ് പ്രദര്‍ശനത്തിനും ഈ സമ്മേളനം വേദിയായി… സന്തോഷം പകര്‍ന്ന കാര്യങ്ങള്‍…
രണ്ട് പ്രധാന വിഷയങ്ങളില്‍ ആണ് ചര്‍ച്ച നടന്നത് 1. ബ്ലോഗിങ്ങ്: ഇന്നലെ-ഇന്ന്‍-നാളെ 2. സോഷ്യല്‍ മീഡിയകളിലെ ഭാഷ മോശമാകുന്നുവോ? എങ്കില്‍ എന്തുകൊണ്ട്? എങ്ങനെ നിയന്ത്രിക്കാം?
പലരും വിഷയം വിട്ടു സംസാരിച്ചു മുന്നോട്ടുപോയി – സമയ പരിമിതി മൂലം ഒരു ചര്‍ച്ചയുടെ രൂപത്തില്‍ രണ്ടാമതും മൂന്നാമതും ഒരാള്‍ക്ക് സംസാരിക്കാനോ മറ്റൊരാളെ വിമര്‍ശിക്കാനോ പിന്തുണക്കാണോ സാധിച്ചുമില്ല… രണ്ടും ചിന്തിച്ചു/ചര്‍ച്ചചെയ്തു വരുമ്പോള്‍ വളരെ ഗഹനമായ വിഷയങ്ങള്‍ ആയിരുന്നതിനാല്‍ അവ എങ്ങുമെങ്ങും എത്താതെ പോകാനുള്ള സാധ്യത കൂടുതല്‍ ആയിരുന്നു. എങ്കിലും, അന്‍വര്‍ ഇക്കയും ഷെരീഫ് സാറും മോഡറേറ്റര്‍ എന്ന രീതിയില്‍ അവരുടെ റോള്‍ ഭംഗിയാക്കിയതിനാല്‍ സമയത്ത് തന്നെ ഒരുവിധം കാര്യങ്ങള്‍ തട്ടുമുട്ടുകള്‍ ഇല്ലാതെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു…
മനോജ് ഡോക്ടര്‍ ഫുഡ് ആയിരിക്കും ഒരു സ്പെഷ്യാലിറ്റി എന്നു പറഞ്ഞിരുന്നു എങ്കിലും അമിത പ്രതീക്ഷ ഇല്ലാതെയാണ് പോയത്… അത്യുഗ്രന്‍ എന്നൊന്നും പറയുന്നില്ല എങ്കിലും- വളരെ ഡീസന്റായി ഭക്ഷണകാര്യങ്ങളും നടന്നു.
അവസാന ചര്‍ച്ചയുടെ കൂടെ, ഗവണ്മെണ്ടിന്‍റെ സൈബര്‍ ലോ ദുരുപയോഗം ചെയ്യുന്നതിനെ എതിര്‍ക്കുന്ന പ്രമേയവും പാസ്സാക്കിയാണ് ബ്ലോഗര്‍ സമ്മേളനം അവസാനിപ്പിച്ചത്.
സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല- കാരണം അറുപതോളം ബ്ലോഗര്‍മാര്‍ക്ക് ഒട്ടും മുഷിപ്പില്ലാതെ (എന്നു ഞാന്‍ വിശ്വസിക്കുന്നു) ഇത്തരം ഒരു മീറ്റ് സംഘടിപ്പിക്കാനായതും- അതിനെ ആദ്യാവസാനം ഒരേ ടെമ്പോയില്‍ കൊണ്ടുപോകാന്‍ (വോള്‍വോ കിട്ടിയില്ല അതുകൊണ്ട് ടെമ്പോ മതി എന്നു തീരുമാനിച്ചു-സദയം ക്ഷമിക്കുക) സാധിച്ചതും സംഘടനാപാടവത്തിന്‍റെ തെളിവാണ്. ആദ്യമായി അഭിനന്ദനം അര്‍ഹിക്കുന്നത് ഈ കൂട്ടായ്മയെ മുന്നില്‍ നിന്നു നയിച്ച അന്‍വര്‍ ഇക്കാ ആണ്. വാക്കുകളാല്‍ സമ്പന്നമായ മലയാള ഭാഷയിലെ പദങ്ങള്‍പോലും മതിയാവുമോ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ എന്നു ഞാന്‍ സംശയിക്കുന്നു. സദാ ചിരിച്ച മുഖവുമായി പരാതികള്‍ ഇല്ലാതെ കാര്യങ്ങാന്‍ നോക്കി നടത്തുന്ന, ഇങ്ങനെയും ഒരു മനുഷ്യന്‍- അതേ- യഥാര്‍ത്ഥ മനുഷ്യ സ്നേഹി. ആദ്യാവസാനം എല്ലാക്കാര്യങ്ങളും നേരിട്ട് നോക്കി നടത്തിയ അദ്ദേഹം – ഇടക്ക് ലാഗ് ഉണ്ടാകാതെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് കാര്യങ്ങള്‍ നന്നായി മാനേജ് ചെയ്തു. അഭിനന്ദനങ്ങള്‍ അന്‍വര്‍ ഇക്കാ- താങ്കള്‍ പറയാറുള്ളത് പോലെ- മനുഷ്യസ്നേഹം നീണാള്‍ വാഴട്ടെ… ഒരു ലീഡറുടെ വിജയം അദ്ദേഹത്തിന്‍റെ ടീം മെംബേര്‍സ് എങ്ങനെ കാര്യങ്ങള്‍ ചെയ്യുന്നു എന്നതാണ്… അജിത്തും (ഉട്ടോപ്യന്‍) ഡോക്ടര്‍ മനോജും വിജിത്ത്, വിഷ്ണു(വിഷ്ണുലോകം), മണി.മിനു എല്ലാവരും ഒന്നിനൊന്നു മെച്ചമായി അവരില്‍ നിഷിപ്തമായ കടമകള്‍ വീണ്ടും ഒരു ഫോളോ-അപ്പോ സൂപ്പര്‍ വിഷനോ ഇല്ലാതെ തന്നെ ഭംഗിയായി ചെയ്തു… ഓരോരുത്തരും പ്രവര്‍ത്തിച്ചത്-എന്‍റെ വീട്ടില്‍ ഒരു കാര്യം നടക്കുന്നു- ഞാന്‍ അത് ഭംഗിയായി ചെയ്യണം എന്ന മനോഭാവത്തോടെ ആയിരുന്നു… സ്വയം കാര്യങ്ങള്‍ ഭംഗിയാക്കാന്‍ കഴിവുള്ള ഒരു ടീം ആയിരുന്നു സംഘാടകര്‍ എന്നത് സമയ-സ്ഥല പരിമിതിക്കുള്ളിലും ഈ കൂട്ടായ്മയെ മനോഹരമാക്കാന്‍ സഹായകമായി.
തുടര്‍ന്നു നടന്ന ബൂലോകം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സൂപ്പര്‍ റൈറ്റര്‍ അവാര്‍ഡ് ഡോക്ടര്‍ മനോജ് കുമാര്‍, തിരുവനന്തപുരത്തിന്‍റെ അഭിമാനമായ സോഷ്യല്‍ വര്‍ക്കര്‍ കുമാരി അശ്വതി നായരില്‍ നിന്നും ഏറ്റുവാങ്ങി. ബൂലോകം പോര്‍ട്ടലിന്‍റെ അവാര്‍ഡ് ദാനചടങ്ങ് ഉദ്ഘാടനം ചെയ്തതും അശ്വതി തന്നെ ആയിരുന്നു. പിരിഞ്ഞപ്പോള്‍ രാത്രി ആയിരുന്നു എങ്കിലും, ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച തിരുവനന്തപുരം ബ്ലോഗ്ഗര്‍ സംഗമം മനസ്സില്‍ എന്നും മങ്ങാതെ നില്‍ക്കുന്ന ഒന്നായിരിക്കും.
ചരിത്രം മിക്കപ്പോഴും വിജയിയുടെ വീരഗാഥ മാത്രമാണ്… പരാജയപ്പെട്ടവന് എന്ത് മാര്‍കറ്റ് വാല്യൂ ആണുള്ളത്? അവന്‍റെ സങ്കടം ആര്‍ക്കറിയണം? പഴയ പാണന്മാരുടെ ജോലിതന്നെയാണ് പല “So called Great Historians” ഉം ചെയ്യുന്നത്… ദക്ഷിണ (പണം) വാങ്ങി അപദാനങ്ങള്‍ പാടുന്നു. “മഹാനായ” അലക്സാണ്ടര്‍ ചക്രവര്‍ത്തിയും “മനസാക്ഷി ഇല്ലാത്ത” ഹിറ്റ്ലറും “ഗ്രേറ്റ്” ബ്രിട്ടനും ഒക്കെ അങ്ങനെഉണ്ടായവയാണ്. വിജയികള്‍ മഹാന്മാര്‍ ആകുന്നു – പരാജിതന് വൈതാളികര്‍ ഉണ്ടാവില്ലല്ലോ – അവന്‍ അപമാനത്തിന്‍റെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെടുന്നു.
ഇന്ത്യക്കാരുടെ ഒന്നാം സ്വാതന്ത്ര്യ സമരം ബ്രിട്ടീഷ്കാര്‍ക്ക് വെറും ശിപായി ലഹള മാത്രമാണ്. ഇന്ത്യന്‍ ഹിസ്റ്ററിയില്‍ ഒന്നാം സ്വാതന്ത്ര്യ സമരം എന്നു നമ്മള്‍ (ഇന്ത്യക്കാര്‍) പഠിക്കുന്ന ഭാഗം മറ്റൊരു രാജ്യത്തുള്ള ചരിത്ര വിദ്യാര്‍ഥിയുടെ റെഫറന്‍സ് ബുക്കില്‍ ഇന്ത്യാചരിത്രമെന്ന ടോപ്പിക്കില്‍ ഒരു single sentence സംഭവം മാത്രം ആയി പറഞ്ഞു പോകുന്ന കാര്യം ആവാം.
രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്ലര്‍ വിജയിച്ചിരുന്നു എങ്കില്‍ ലോകത്തിന്‍റെ ചരിത്രം തന്നെ മാറിയേനെ. അപ്പോള്‍, അമേരിക്കയും ബ്രിട്ടനും ഒക്കെ വില്ലന്‍ സ്ഥാനത് നിന്നേനെ, ഹിറ്റ്ലര്‍ മഹാനും. അങ്ങനെയെങ്കില്‍ ചര്‍ച്ചിലിന്‍റെ പ്രസംഗപാടവം ഒന്നും ആരും വാഴ്ത്തുമായിരുന്നില്ല. സത്യത്തില്‍ അനിവാര്യമായ വിധി ഒന്നു മാത്രമാണ് ചില കാര്യങ്ങളിലെങ്കിലും ചരിത്രത്തിന്‍റെ ഗതി നിര്‍ണയിക്കുന്നത് ( അതി ശൈത്യം കൊണ്ട് മോസ്കോയില്‍ എത്താനാകാതെ ജര്‍മന്‍ സൈന്യത്തിന്‍റെ പിന്‍വാങ്ങലും വിജയം ചുണ്ടിനും കപ്പിനും ഇടയില്‍ വിട്ടു പോയ ഹിറ്റ്ലറിന്‍റെ വെറും രണ്ട് ആഴ്ച മുന്‍പ് തനിക്ക് റഷ്യയില്‍ എത്താനായില്ലല്ലോ എന്ന വിലാപവും പ്രസിദ്ധമാണല്ലോ) ഹിറ്റ്ലറുടെ വാക്കുകള്‍ തന്നെ കടമെടുത്തു പറഞ്ഞാല്‍ “നീ വിജയിച്ചാല്‍ നിനക്ക് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല – നീ പരാജയപ്പെട്ടാല്‍ വിശദീകരിക്കാന്‍ നീ ഉണ്ടാവുകയുമില്ല.”
നമ്മള്‍ക്ക് കിട്ടുന്ന ചരിത്രാവബോധം നാം വായിക്കുന്ന – കേട്ടറിഞ്ഞ ചരിത്ര പുസ്തകങ്ങളില്‍ നിന്നാണ് – അതില്‍ ആധികാരികമെന്ന് നാം കരുതുന്ന പലതും എഴുതിയിരിക്കുന്നത് നവയുഗ പാണന്മാര്‍ തന്നെ. വരികള്‍ക്കിടയില്‍ വായിക്കാനുള്ള കഴിവ് നാം നഷ്ടപ്പെടുത്തിക്കൂടാ. സത്യം എന്നു നാം കരുതുന്ന പലതും അര്‍ത്ഥ സത്യങ്ങള്‍ മാത്രമാണെന്നതാണ് പരമമായ സത്യം. ചിലര്‍ അത് ഒരിക്കലും അറിയാതെ മണ്‍മറയുന്നു – മറ്റുചിലര്‍ വൈകി എങ്കിലും അറിയുന്നു.
നാം നമ്മുടെ മനസിന്‍റെ മന്ത്രണങ്ങള്‍ (Intuitions) കേള്‍ക്കാനാവാത്ത വിധം ഒരു പ്രത്യയശാസ്ത്ര ബഹളത്തിലും പെട്ടു പോവാതിരിക്കട്ടെ. നമ്മുടെ സാമാന്യ ബുദ്ധിക്കു നിരക്കാത്ത ഒന്നിനെയും മനസ്സിലെങ്കിലും അംഗീകരിക്കാനാവാത്ത നിലയിലുള്ള ബൗദ്ധിക പക്വത (Intellectual Maturity) നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം.
മേശപ്പുറത്ത് വെച്ചിരുന്ന ബ്ലാക്ക്‌ബെറി ബോള്‍ഡില്‍ നിന്നും കിളിചിലക്കുന്ന ശബ്ദം. മറ്റൊരു ഇമെയില്‍ വന്നിട്ടുണ്ട് – ഒരുമാസത്തെ വെക്കേഷന് നാട്ടില്‍ വന്നാലും വെറുതെ വിടില്ല… പണ്ടൊക്കെ നാട്ടിലെത്തിയാല്‍ സമാധാനമുണ്ടായിരുന്നു. ഇപ്പൊ ഇവിടെയും എല്ലായിടത്തും മൊബൈല്‍ റേഞ്ചും നെറ്റ് കണക്ടിവിറ്റിയും ഒക്കെയായി, സമാധാനം പോയി എന്നു ചുരുക്കം. എന്നെക്കൊണ്ടാവില്ല ഇപ്പൊ മെയില്‍ നോക്കാന്‍… നാട്ടിലെ ഈ ധനുമാസക്കുളിരിനു പകരം വെക്കാന്‍ എന്തിനു കഴിയും… ജനുവരിയുടെ സുഖകരമായ തണുപ്പില്‍ ഉറക്കം തെളിഞ്ഞിട്ടും അയാള്‍ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.
“അതേ, വേണ്വേട്ടാ … രാവിലെ എനീക്കാറായില്ലേ… ഇന്ന് രാവിലെ ആരെയൊക്കെയോ കാണണം നേരത്തെ വിളിക്കണംന്നൊക്കെ പറഞ്ഞിട്ട്?” ഭാര്യയാണ് തൊട്ടു വിളിക്കുന്നത്.
“പത്തു മിനിട്ട് കൂടി … നീ കൂടി ഇവിടെക്കിടന്നോ. നമ്മക്ക് കുറച്ചുനേരം കെട്ടിപ്പിടിച്ചു കിടക്കാം.”
“അയ്യട, സ്കൂളില്‍ വിടാറായ കുട്ടീടെ അച്ഛനാ, രാവിലെ കെട്ടിപ്പിടിച്ചു കിടക്കാന്‍… അവിടെവച്ച് ഈ സ്നേഹം ഒന്നും ഇല്ലാല്ലോ…” പരിഭവം.
സത്യമാണ്. പാതിരാത്രി വരെ ഗ്രാഫുകളുടെയും ചാര്‍ട്ടുകളുടെയും ലോകത്തിരുന്ന്‍, മീറ്റിങ്ങുകളും ടാര്‍ഗറ്റ് ഫോളോഅപ്പുകളും ഫോര്‍കാസ്റ്റിങ്ങ് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കലും മാത്രം ചെയ്യുന്ന വേണുഗോപാല്‍ എന്ന മിടുക്കനായ ഫിനാന്‍ഷ്യന്‍ അനലിസ്റ്റ് എന്ന യന്ത്രത്തിന് തന്‍റെതെന്ന് പറഞ്ഞു മാറ്റിവെക്കാന്‍ സമയം ഉണ്ടായിരുന്നില്ല, ഒരിക്കലും. ജോലി കഴിഞ്ഞ് എങ്ങനെയോ ഡ്രൈവ് ചെയ്ത് വീട്ടിലെത്തി, ഷൂവും ടൈയ്യും ബെല്‍ട്ടും മാത്രം അഴിച്ച് ബെഡ്ഡില്‍ വീഴുന്നവന് എന്തു റൊമാന്‍സ്… വെറും പച്ചക്കറി. എന്തിനോക്കെയോ വേണ്ടിയുള്ള ഓട്ടം. ബാങ്കില്‍ വന്നു കൂടുന്ന പണം, നാട്ടിലെ നല്ല വീട്, ടൊയോട്ട ലെക്സസ്, സുന്ദരിയായ ഭാര്യ, കുഞ്ഞ്… എല്ലാം ഉണ്ട്… പക്ഷെ താനും ഒരു മനുഷ്യനാണെന്നു തോന്നുന്നത് വല്ലപ്പോഴും നാട്ടില്‍ എത്തുമ്പോഴാണ്.
“ഡീ, നീ അങ്ങനെ പറയല്ലേ… നിനക്കറിഞ്ഞൂടെ വേണ്വേട്ടന്‍റെ തിരക്കുകള്‍…” പതിയെ കട്ടിലിന്‍റെ തലയ്ക്കലേക്ക് തലയിണ വെച്ചു ചാരിയിരുന്നു. രമയുടെ കയ്യില്‍ നിന്നു കാപ്പി വാങ്ങി.
ഉറക്കം പോയി. ഇന്നിനി റഷീദിന്‍റെയും ഗോപാലകൃഷ്ണന്‍റെയും ആന്‍റണിച്ചായന്‍റെയും ഒക്കെ വീടുകളില്‍ ഗള്‍ഫില്‍ നിന്നു തന്നയച്ചിരിക്കുന്ന ചെറിയ ചെറിയ പൊതികള്‍ എത്തിക്കണം. തിരക്കാണ്. ഒരുമാസം ധാ… ന്നങ്ങു പോകും.
“വേണ്വേ, എഴുന്നേറ്റില്ലേ നീയ്യ്? നിന്നെക്കാണാന്‍ ഒരാള് വന്നിരിക്കണൂ ട്ടോ…” അമ്മയാണ്.
“ദാരാപ്പോ ഇത്ര രാവിലെ…?” ആത്മഗതം പുറത്തു ചാടി…
“ഇത്ര രാവിലെയോ, മണി ഒന്‍പതാകുന്നു …” കാപ്പിക്കപ്പ് വാങ്ങി രമ അടുക്കളയിലേക്ക് പോയി. രാത്രിയില്‍ എപ്പോഴോ അഴിഞ്ഞുപോയ മുണ്ട് പുതപ്പില്‍ നിന്നും വേര്‍പെടുത്തിയെടുത്തുടുത്തുകൊണ്ട് വേണു സ്റ്റെപ്പുകള്‍ ഇറങ്ങി താഴേക്കു ചെന്നു. സിറ്റൌട്ടിലെ ചൂരല്‍ കസേരകളില്‍ ഒന്നില്‍ ഒരു കറുത്ത് മെലിഞ്ഞ മനുഷ്യന്‍ അമ്മയോട് സംസാരിച്ചിരിക്കുന്നു. നല്ല മുഖ പരിചയം.
“നിനക്ക് ആളെ മനസ്സിലായില്ല്യാന്നുണ്ടോ ?” അമ്മ ചോദിച്ചു.
പെട്ടെന്ന് ഒരു മിന്നല്‍ പോലെ ആളെ പിടികിട്ടി “വാസ്വേട്ടന്‍ അല്ലേ? കോവില്‍പ്പാട്ടെ രാജേഷിന്‍റെ…?”
“ഉം… രാജേഷ് എന്‍റെ മോനാണ്…” ഘനമുള്ള ശബ്ദം. ആളിന്‍റെ ശബ്ദ ഗാംഭീര്യത്തിനു മാറ്റമൊന്നുമില്ല. രാജേഷിന്‍റെ അച്ഛന്‍ എന്നു പറയുന്നതിനേക്കാള്‍ രാജേഷ് എന്‍റെ മോനാണ് എന്നു പറയുന്ന ധാര്‍ഷ്ട്യത്തിനും. വളരെ അകന്ന എന്തോ ബന്ധം അവരുടെ കുടുംബവുമായുണ്ടെന്ന് മുത്തശ്ശന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
വാസുദേവക്കുറുപ്പ് – അതായിരുന്നു അദ്ദേഹത്തിന്‍റെ പേര്. നാട്ടുകാര്‍ കുറുപ്പദ്യേം, എന്നും വാസ്വേട്ടന്‍ എന്നും വിളിക്കും. ഇരുണ്ട നിറം, ഉച്ചിയോളം കയറിയ തിളങ്ങുന്ന വലിയ നെറ്റി, പുളിയിലക്കരയുള്ള വെള്ളമുണ്ടു ധരിച്ച് നഗ്നമായ തോളില്‍ ഒരു വെള്ള തോര്‍ത്തും ഇട്ട് നെഞ്ചിലെ നരച്ച രോമങ്ങളില്‍ ഉഷ്ണം മാറ്റാനായി ഇടക്കിടക്ക് ഊതിക്കൊണ്ട് തല ഉയര്‍ത്തിപ്പിടിച്ച് നടക്കുന്ന, ചെറുപ്പത്തില്‍ അല്‍പം ഭയത്തോടുകൂടി മാത്രം കണ്ടിരുന്ന മെലിഞ്ഞു നീണ്ട ബലിഷ്ട കായന്‍.
“നീയ് വന്നിട്ടുണ്ടെന്നറിഞ്ഞു, കണ്ടിട്ട് പോകാംന്നു കരുതി…”
“മിനിഞ്ഞാന്നെത്തി…” വേണു ഒരു കസേരയില്‍ ഇരുന്നു.
“ഉം .. എത്ര ദിവസ്സീണ്ട് ?” വാസ്വേട്ടന്‍ തല മേലെക്കുയര്‍ത്തി ചോദിച്ചു. ഏതൊരു പ്രവാസിയെയും ഏറ്റവും വെറുപ്പിക്കുന്ന ചോദ്യം.
“ഒരു മാസം” അയാള്‍ ഒരു ചിരി മുഖത്ത് വരുത്താന്‍ ശ്രമിച്ചു.
“ങാ … എങ്ങനീണ്ട് അവിട്ത്തെ പണീക്കെ …?”
“കുഴപ്പമില്ലാണ്ട് പോണൂ… വാസ്വേട്ടന്‍ ക്ഷീണിച്ചിരിക്കുന്നു… നമ്മള്‍ കണ്ടിട്ട് കുറേ ആയല്ലോ…” വേണു പറഞ്ഞൂ.
“പ്രായം ആയി വരല്ലേ… എത്രായീന്നറിയോ ? ” അദ്ദേഹം ചോദിച്ചു.
“അറുപത് – അറുപത്തഞ്ച്…”
നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് വാസ്വേട്ടന്‍ പറഞ്ഞു “എഴുപത്തി എട്ട്…”
“കണ്ടാല്‍ പറയില്ല…” അയാള്‍ അത്ഭുതപ്പെട്ടു.
“ഹം… അത് എന്നും പണിയെടുക്കുന്നതോണ്ടാ… പണി നിര്‍ത്തി വീട്ടിലിരിക്കാന്‍ തുടങ്ങ്യാല്‍ കഴിഞ്ഞൂ…”കൈയ്യിലിരുന്ന കാപ്പിക്കപ്പ് ടീപ്പോയില്‍ വെച്ച് വാസ്വേട്ടന്‍ എണീറ്റു. അമ്മയുടെ നേരെ നോക്കി പറഞ്ഞു “ജാനക്യേ… ഇറങ്ങ്കാണ്…”
“വിശേഷിച്ചെന്തെങ്കിലും…?” വേണു കൂടെ ഇറങ്ങി.
“ഒന്നുംല്ല്യാന്നില്ല്യാ… വരട്ടെ, സമയംണ്ടല്ലോ, പറയാം…” വാസ്വേട്ടന്‍ ചിരിച്ചു. നിസംഗമായ, അപൂര്‍വമായി മാത്രം കാണുന്ന ചിരി.
വാസ്വേട്ടന് തന്നോടെന്തോ പറയാനുണ്ട്, വേണു ഗേറ്റിനരികെ വരെ കൂടെ നടന്നു.
“പറഞ്ഞോളൂ വാസ്വേട്ടാ… പിന്നെയായാലും ഇപ്പോളായാലും എന്താ മാറ്റം?”.
ഒന്നു മടിച്ചു, പിന്നെ പറഞ്ഞു “പണ്ട് ബഷീര്‍ പറഞ്ഞത് പോലെ ‘ഉപ്പാപ്പാക്ക് ആനെണ്ടാര്‍ന്നു’ ന്നു പറയാംന്നെ ഉള്ളൂ. രാജേഷ് ഇവിടൊരു കമ്പനീല്‍ ഇലക്ട്രീഷ്യന്‍ ആയി പോകുന്നുണ്ട്, കല്യാണം കഴിച്ചിട്ടില്ല. രാജിയുടെ വിവാഹംകഴിച്ചു വിട്ട വകയില്‍ ഭൂസ്വത്ത് മുഴുവനും തന്നെ തീര്‍ന്നു. ഇനി വീടിരിക്കുന്ന തൊടി മാത്രമേ ബാക്കീള്ളൂ.”
കൈ നീട്ടാന്‍ മടിക്കുന്ന അഭിമാനിയുടെ സംസാര തടസം അയാള്‍ കണ്ടു. അദ്ദേഹം ആ രാവിലെയും ചെറുതായി വിയര്‍ത്തിരുന്നു. തോളില്‍ കിടന്ന തോര്‍ത്തെടുത്ത് അദ്ദേഹം നെറ്റിയിലെയും നെഞ്ചിലെയും വിയര്‍പ്പ് തുടച്ചു. “ഗള്‍ഫിലൊക്കെ സാമ്പത്തിക മാന്ദ്യംന്നൊക്കെ വായിക്കാറുണ്ട്, ന്നാലും ചെറിയൊരു പണി ശര്യാക്കാനാവ്വോ രാജേഷിനേ…”
വേണു ഒന്നും മിണ്ടിയില്ല. നെറ്റിപ്പട്ടം കെട്ടിയ ആനയെപ്പോലെ തലയെടുപ്പോടെ നടന്നിരുന്ന തന്‍റെ ഓര്‍മ്മയുടെ അങ്ങേയറ്റത്തെ വാസ്വേട്ടനെ അയാള്‍ ഓര്‍മിച്ചു. ഇത് അദ്ദേഹം തന്നെയാണോ? കാലം എന്തൊക്കെ മാറ്റം ഒരു മനുഷ്യനില്‍ വരുത്തുന്നു…
“വേണ്വോന്നും പറഞ്ഞില്ല…” ഒരു ശബ്ദം അവനെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.
“ഞാന്‍… ഞാനെന്താ പറയ്ക വാസ്വേട്ടാ… അവിടെ ഉള്ളവരെ തന്നെ പറഞ്ഞു വിടണ കാലമാണ്. അവിടെച്ചെന്നിട്ടു നോക്കാംന്നല്ലാതെ എന്താ പറയ്ക.” അയാള്‍ അല്പം സങ്കോചത്തോടെ പറഞ്ഞു.
“ങ്ഹാ… ” ഒരു ദീര്‍ഘ നിശ്വാസം… “ശരിയാവില്ലെങ്കില്‍… ങ്ഹാ…ഞാനിങ്ങനെ ചോദിച്ചൂന്ന് ആരും അറിയണ്ടാ.” ഒരു വരണ്ട ചിരി ആ ചുണ്ടിന്‍റെ കോണില്‍ കണ്ടു… പിന്നെ കാല്‍ നീട്ടിവെച്ച് തല ഉയര്‍ത്തിപ്പിടിച്ചു ആ പഴയ നടത്തം.
*****
ഏഴുമക്കളില്‍ മൂന്നാമനായിരുന്നു വാസ്വേട്ടന്‍. നാലു പെണ്ണും മൂന്നാണും ആയി ഏഴു മക്കള്‍. അച്ഛന്‍ ചെറുപ്പത്തിലെ മരിക്കുകയും ചേട്ടന്‍ പ്രണയ നൈരാശ്യം മൂത്ത് കഞ്ചാവും കള്ളുമായി നാടുചുറ്റലും തുടങ്ങിയപ്പോള്‍ വാസ്വേട്ടനായി കുടുംബനാഥന്‍. എഞ്ചിനീയറിംഗ് പഠനം മൂന്നാം വര്‍ഷം ഉപേക്ഷിച്ചു കുടുംബത്തിലേക്ക് വന്നു. തൊള്ളായിരപ്പറ പാടവും പത്തു പതിനഞ്ച് ഏക്കര്‍ പറമ്പും നോക്കി നടത്താന്‍ ആരെങ്കിലും വേണമല്ലോ. മൂത്ത സഹോദരിയെ മറ്റൊരു ജന്മി കുടുംബത്തിലേക്ക് വിവാഹം ചെയ്തയച്ചു. അനുജനിലൂടെ തന്‍റെ എങ്ങിനീയറിംഗ് സ്വപ്നം സാക്ഷാത്കരിച്ചും അനുജത്തിമാരില്‍ ഒരാളെ ഡോക്ടറും ഒരാളെ കോളേജ് അധ്യാപികയും ആക്കിയപ്പോഴേക്കും ഭൂസ്വത്തും ആയുസ്സും സൗന്ദര്യവും ഒക്കെ വാസ്വേട്ടന് നഷ്ടമായിരുന്നു. ഇളയവരെല്ലാം വിവാഹിതരായി സ്വന്തം വീതം വാങ്ങിപ്പോയപ്പോഴേക്കും അവശേഷിച്ചത് വലിയൊരു പഴയ തറവാടും അതിരിക്കുന്ന ഒന്നരയേക്കര്‍ പുരയിടവും മാത്രം. മധ്യവയസ്സില്‍ വിവാഹിതനായി താമസിച്ചുണ്ടായ മക്കളും ജോലിക്കാരിയല്ലാത്ത ഭാര്യയും ഒക്കെയായി വാസ്വേട്ടന്‍ കൂടുതല്‍ കൂടുതല്‍ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് പോക്കൊണ്ടിരിക്കുകയായിരുന്നു. സ്വന്തം വീതമായ ഒന്നര ഏക്കറില്‍ നിന്നാണ് മകളെ വിവാഹം ചെയ്തയക്കാന്‍ വീണ്ടും വില്‍പ്പന നടത്തിയത്.
*****
ആന്‍റണി അച്ചായന്‍റെ വീട്ടിലേക്കു പോകുമ്പോള്‍ രമയോട് വേണു കാര്യങ്ങളൊക്കെ പറഞ്ഞു. അവള്‍ പറഞ്ഞു “വേണ്വേട്ടനെങ്ങാനും രാജേഷിനെ കൊണ്ടുപോയീന്നറിഞ്ഞാല്‍ ഇവിടെ ഭൂമികുലുക്കം നടത്തും വെല്യേച്ചി. അവരുടെ ഭര്‍ത്താവിനെ കൊണ്ടുപോയില്ല എന്നും പറഞ്ഞ് ഇപ്പോഴേ പിണക്കമാ…”
“എടീ അളിയന് അഹങ്കാരം കാണിക്കാനാ… അല്ലെങ്കിലും നാട്ടില്‍ PWD കോണ്ട്രാക്റ്റ് വര്‍ക്ക് ചെയ്തു നടക്കുന്ന ആള്‍ക്ക് ഗള്‍ഫില്‍ എന്തു പണി മേടിച്ചു കൊടുക്കാനാ. അളിയന്‍റെ വിദ്യാഭ്യാസം BA പൊളിറ്റിക്സ്, കംപ്യുട്ടര്‍ അറിയില്ല. എന്നും വൈകിട്ട് തണ്ണിയടിച്ചു ബോധം പോകണം… കൂടെയുള്ള എല്ലാവരുടെയും തലയില്‍ കയറണം. ഇങ്ങനെ ഒരാളെ എന്തു പണിക്ക് കൊണ്ടുപോകും. അതുപോലെയാണോ ഇത്…” വേണു പറഞ്ഞു.
“ഈ മനുഷ്യനല്ലേ ഈ നാട്ടില്‍ നിന്ന് ആദ്യമായി എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയത് എന്നു പണ്ട് പറഞ്ഞത്? അന്ന് സ്വന്തം കാര്യം നോക്കിയിരുന്നെങ്കില്‍ ഈ അവസ്ഥ വരുമായിരുന്നോ? ” അവള്‍ ചോദിച്ചു.
“അദ്ദേഹം അന്നു സ്വന്തം കാര്യം നോക്കിയിരുന്നെങ്കില്‍ ഇന്ന് അദ്ദേഹം ആയിരിക്കുന്ന അവസ്ഥയില്‍ അദ്ദേഹത്തിന്‍റെ സഹോദരങ്ങള്‍ എല്ലാവരും ആയേനേ… എനിക്കറിയാം ആ മനുഷ്യനെ. ഇത്ര അഭിമാനിയായ ഒരാള്‍ എന്നോട് ഇങ്ങനെ പറയണമെങ്കില്‍ അവസ്ഥ വളരെ മോശമായിരിക്കും. നോക്കണം. ആന്‍റണി അച്ചായന്‍റെയോ റഷീദിന്‍റെയോ കമ്പനിയില്‍ ഇലക്‌ട്രീഷ്യന്‍റെ വേക്കന്‍സി ഉണ്ടോ എന്നു ചോദിക്കാം…”
*****
തിരിച്ചു പോകുന്നതിന്‍റെ തലേന്ന് വേണു വാസ്വേട്ടന്‍റെ വീട്ടില്‍ ചെന്നു… വലിയ കോലായും തെക്കിനിയും വിസ്താരമേറിയ മുറ്റവും ഇരുപത്തഞ്ചു പശുക്കളെയെങ്കിലും കെട്ടാന്‍ പാകത്തിന് നീളമേറിയ, ഇപ്പോള്‍ ഒരു പശുവും കിടാവും മാത്രമുള്ള, പൊളിഞ്ഞു വീഴാറായ തൊഴുതും ഒക്കെയുള്ള ഒരു ചെങ്കല്‍ കൊണ്ടു പണിത രണ്ടു നില വീട്. ഒന്നര നൂറ്റാണ്ടിന്‍റെ പഴക്കം ഉണ്ടെങ്കിലും അകലെ നിന്നു നോക്കുമ്പോഴുള്ള പ്രൌഡിക്ക് കുറവൊന്നുമില്ല. അഴികള്‍ ഒടിഞ്ഞ ജനലുകളോട് കൂടിയ ചാവടിയില്‍ വേണുവിനെ വാസ്വേട്ടന്‍ സ്വീകരിച്ചിരുത്തി. ചിതലരിച്ച കഴുക്കോലും ചായം പൂശിയിട്ട് വര്‍ഷങ്ങളായ ഭിത്തികളും, കയറുകയും ഇറങ്ങുകയും ചെയ്യുമ്പോള്‍ കരയുന്ന തടികൊണ്ടുള്ള ഗോവണിയും എല്ലാം ആ വീടിന്‍റെ പഴയ പ്രൌഡിയില്‍ പൊതിഞ്ഞ ദാരിദ്ര്യത്തെ വിളിച്ചു പറഞ്ഞു.
“വലിയ വീട് മെയിന്‍റെനന്‍സ് ബുദ്ധിമുട്ടാണ് അല്ലേ വാസ്വേട്ടാ.” അയാള്‍ ചോദിച്ചു.
“ഹേയ് … അങ്ങനെയോന്നൂല്ല്യ… നിങ്ങള്‍ കുട്ട്യോള്‍ക്ക് അങ്ങനെയൊക്കെ തോന്നും… രാജേഷും ഇങ്ങനെ പറയാറുണ്ട്…” വാസ്വേട്ടന്‍ ചിരിക്കാന്‍ ശ്രമിച്ചു. പോളിഞ്ഞടര്‍ന്ന ഭിത്തിയിലെ വിള്ളല്‍ അയാള്‍ കാണാതിരിക്കാന്‍ അവിടേക്ക് കസേര വലിച്ചിട്ടിരുന്നു.
‘ദുരഭിമാനി …’ വേണു മനസ്സില്‍ പറഞ്ഞു.
“വാസ്വേട്ടാ അന്നു പറഞ്ഞ കാര്യം നടന്നേക്കും, ഞാന്‍ ശ്രമിക്കുന്നുണ്ട്. രാജേഷിനോട് അവന്‍റെ സര്‍ട്ടിഫിക്കറ്റുകളുടെയും പാസ്പോര്‍ട്ടിന്‍റെയും കോപ്പി ഈ അഡ്രസ്സില്‍ എനിക്ക് അയച്ചു തരാന്‍ പറയണം.” വേണു തന്‍റെ ബിസിനസ് കാര്‍ഡ് വാസ്വേട്ടന് കൊടുത്തു.
“ഉവ്വ് …” വാസ്വേട്ടന്‍റെ ശബ്ദം ഇടറിയിരുന്നു.
“ഞാന്‍ ഇറങ്ങട്ടെ …” അയാള്‍ പുറത്തേക്കിറങ്ങി. “ഒരു കാര്യം ചെയ്യണം, എന്‍റെ അമ്മ പോലും ഇതറിയരുത്… അറിഞ്ഞാല്‍ ഒരുപാട് ആളുകള്‍ എന്നെ സമീപിക്കും, എനിക്ക് എല്ലാവരെയും സഹായിക്കാനാവില്ല… പിന്നെ പിണക്കമാകും… എന്തിനാ വെറുതെ…”
“ഉവ്വ്… നിന്നെ ദൈവം അ…” വാക്കുകള്‍ പാതിവെച്ചു മുറിഞ്ഞു… വൃദ്ധന്‍റെ കണ്ണിലെ നനവ് അയാള്‍ കണ്ടു.
“ഒന്നും പറയണ്ട വാസ്വേട്ടാ… എല്ലാം നന്നായി വരട്ടെ…” പണ്ടെന്നോ അവരുടെതായിരുന്ന തൊള്ളായിരപ്പറ പാടശേഖരത്തിനിടയിലെ വരമ്പിലേക്ക് അയാളിറങ്ങി. സായാഹ്ന സൂര്യന്‍റെ ചെങ്കിരണങ്ങള്‍ മകരക്കൊയ്ത്തിനു മൂപ്പെത്തിനില്‍ക്കുന്ന കതിരുകള്‍ക്ക് ശോണവര്‍ണം പകര്‍ന്നു. തെക്കന്‍ കാറ്റ് അയാളുടെ മുടിയിഴകളെ തഴുകി കടന്നുപോയി… താന്‍ കോര്‍പ്പറേറ്റ് കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്ന വെറുമൊരു യന്ത്രം മാത്രമല്ല എന്ന ബോധ്യത്തില്‍ നിറഞ്ഞ മനസ്സോടെ അയാള്‍ വീട്ടിലേക്കു നടന്നു.
കൈ കഴുകല്‍:ഈ പോസ്റ്റ് മനസിന് വാര്‍ദ്ധക്യം ബാധിക്കാത്ത,അതേ സമയം പ്രായപൂര്‍ത്തിയായ പൈതങ്ങള്‍ക്കു വേണ്ടി മാത്രം… സദാചാര കമ്മിറ്റിക്കാര്‍ ദയവായി വായിക്കാതെ സഹകരിക്കുക. പേരുകള്‍, ഇരട്ടപ്പേരുകള്‍, ചില സന്ദര്‍ഭങ്ങള്‍ എന്നിവ മാറ്റിയിട്ടുണ്ട്. സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നുമുള്ള ചീത്തവിളിയുടെ കാഠിന്യം കുറക്കാന്‍ ചില ഡയലോഗുകള്‍, സംഭവങ്ങള്‍ എന്നിവ സെന്‍സര്‍/മോഡിഫൈ ചെയ്തിട്ടുണ്ട്. പതിനാറു വയസ്സുള്ള കുട്ടികളുടെ ചാപല്യം എന്നു മാത്രം കരുതുക.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ രണ്ടാം പകുതി, ഞാനന്ന് രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ഥി- അത്യാവശ്യം മൂക്കിനു താഴെ കറവല്‍ ശക്തമായി വരുന്ന സമയം. സാഹസികത ആവശ്യത്തില്‍ കൂടുതല്‍ ഉള്ള പ്രായം – കൂടെ ഒട്ടും മോശമല്ലാത്ത കൂട്ടുകാരും. ചില്ലറ (മാന്യമായ) വായിനോട്ടവും, ബസുകാരുമായി വഴക്കും, NCC പരിപാടികളും സാറമ്മാരെ മണിയടിക്കലും അത്യാവശ്യം തല്ലുകൊള്ളിത്തരവും ക്ലാസ്സ് കട്ട് ചെയ്തു സിനിമക്കു പോകലും രണ്ടാം വര്‍ഷക്കാരായതിനാല്‍ ഒന്നാം വര്‍ഷക്കാരുടെ മുന്നില്‍ അത്യാവശ്യം ഷൈനിങ്ങും ഒക്കെയുണ്ട്… അങ്ങനെ അങ്ങനെ സംഭവ ബഹുലമായി ദിവസങ്ങള്‍ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സിനിമാ കാണുക എന്നതായിരുന്നു ഓരോ ആഴ്ചയിലെയും പ്രധാന അജണ്ട. തൊട്ടടുത്ത മൂന്നു പട്ടണങ്ങളിലെ എട്ടു തിയേറ്ററുകളിലും സാധാരണ ഗതിയില്‍ വെള്ളിയാഴ്ച പടം മാറും. എട്ടില്‍ നാലു തിയേറ്ററുകളിലെ മാന്യമായതെന്നു പൊതുവേ വിളിക്കപ്പെടുന്ന ചിത്രങ്ങള്‍ വരൂ. അവയെക്കുറിച്ചുള്ള പ്രാഥമിക അവലോകനം തിങ്കളാഴ്ച ക്ലാസ്സിലെത്തുമ്പോഴേ കിട്ടും- കൊള്ളാം എന്ന അഭിപ്രായം കിട്ടിയാല്‍ പിന്നെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആ പടം കണ്ടിരിക്കും.
പതിവു പോലെ തിങ്കളാഴ്ച സിനിമാ അവലോകനം നടക്കുന്നു – ഞണ്ട് എന്ന് വട്ടപ്പേര്‍ വിളിക്കുന്ന രതീഷ് ഞങ്ങള്‍ നാലഞ്ചു പേര്‍ നില്‍ക്കുന്നിടത്തേക്ക് പാഞ്ഞു വന്നു “അളിയാ ‘അളിയന്‍’ എന്നു പറയുന്ന ഒരു സിനിമാ മഹാറാണിയില്‍ ഓടുന്നു…”
“ഒന്നു പോടാ കോപ്പേ, ‘അളിയന്‍’ എന്ന് ആരെങ്കിലും സിനിമയുടെ പേരിടുമോ?” ലിബിന്‍ കളിയാക്കി.
“അല്ലളിയാ സത്യം, ഞാന്‍ ഇപ്പൊ ഇങ്ങോട്ടു വന്നവഴി പോസ്റ്റര്‍ കണ്ടതാ…” ഞണ്ട് ആണയിട്ടു.
ഞണ്ടിനെ അറിയാവുന്നതു കൊണ്ടു ഞാന്‍ പറഞ്ഞു “രതീഷ് അങ്ങനെ കള്ളം പറയില്ല – വല്ല തമിഴ് പടവുമാണോ?”
“എടാ തമിഴില്‍ അളിയന് മച്ചാന്‍ എന്നാ പറയുന്നത്…” വരുണ്‍ തന്‍റെ തമിഴ് ജ്ഞാനം പ്രകടമാക്കി.
“എടാ ഇത് ഇംഗ്ലീഷ് പടമാ…” ഞണ്ട് വ്യക്തമാക്കി.
“ഇംഗ്ലീഷ് പടമാണോ എന്നാല്‍ പിന്നെ നീ കൂട്ടി വായിച്ചു പറയണ്ട, സ്പെല്ലിംഗ് പറഞ്ഞാല്‍ മതി – ഒറ്റ ഇംഗ്ലീഷ് വാക്കിന്‍റെ ഉച്ചാരണം ചൊവ്വേനേരെ ഇവന്‍റെ വായില്‍ നിന്നു നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? എന്താടാ സ്പെല്ലിംഗ്?” തൊമ്മന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന നവീന്‍ ഞണ്ടിനെ ആക്കി ചോദിച്ചു.
“A – L – I – E – N” ഞണ്ട് പറഞ്ഞതും ഞങ്ങളെല്ലാവരും ചിരിച്ചതും ഒരുമിച്ചായിരുന്നു… “തീരുമാനമായല്ലോ…” തൊമ്മന്‍ ചിരിച്ചു മറിഞ്ഞു.
“നിന്‍റെ ക്വോട്ട കഴിഞ്ഞു. നീയിനി ഒരാഴ്ച വാ തുറക്കരുത്.” ഞണ്ടിനെ എല്ലാവരും ചേര്‍ന്ന് ഒതുക്കി (ഞങ്ങള്‍ ഡിഗ്രീ ഫൈനല്‍ പഠിക്കുമ്പോള്‍ ബജാജ്, പള്‍സര്‍ ബൈക്ക് വിപണിയില്‍ ഇറക്കിയപ്പോള്‍ “അളിയാ ഒരു ആറ്റന്‍ ബൈക്ക് വരുന്നുണ്ട് പുല്‍സാര്‍ എന്നാ പേര്” എന്നും പറഞ്ഞ് ഓടി വന്നതും ഇതേ ഞണ്ടു തന്നെ ആയിരുന്നു.)
“അതുവിട് അപ്പൊ സിനിമയുടെ കാര്യം എങ്ങനാ…” സാബു സീരിയസ്സായി.
“ഈ ആഴ്ച ഒരു തിയെറ്ററിലും മനസിലാകുന്ന ഒറ്റപ്പടം വന്നിട്ടില്ല. ചിലത് ഇംഗ്ലീഷ് , ചിലത് തമിഴ്, സൂര്യേല്‍ റെഗുലര്‍ ഷോ ‘തച്ചോളി അമ്പു’. നൂണ്‍ ഷോ ഏതോ തമിഴ് A പടം “ഇരവു മോഹിനി” എന്നോ മറ്റോ… മെട്രോയില്‍ 5-6 വര്‍ഷം പഴക്കമുള്ള സുരേഷ് ഗോപിപ്പടം ‘ഷിറ്റ്’ (കമ്മിഷണര്‍)” ബിജു ഇടതുകൈ നെഞ്ചിനു കുറുകെ പിടിച്ചു വലതു കൈയ്യുടെ ചൂണ്ടുവിരല്‍ മുഖത്തിനു നേരെകൊണ്ടുവന്നു സുരേഷ് ഗോപി സ്റ്റൈലില്‍ “ഷിറ്റ്” കാണിച്ചു…
“ഈ ആഴ്ച സിനിമാ ഇല്ലാതെ പോകുമോ?” ഞാന്‍ നെടുവീര്‍പ്പെട്ടു.
“അതെന്തായാലും ചിന്തിക്കാനേ പറ്റില്ല…” അഭിജിത്ത് തന്‍റെ നയം വ്യക്തമാക്കി.
“എന്താ ഒരു വഴി ? കോട്ടയം പോണോ ?” വരുണ്‍ ഒരു അഭിപ്രായം മുന്നോട്ടു വെച്ചു.
“ഒന്നു പോടാപ്പാ… വീട്ടില്‍ രാവിലെ അരി വേകാന്‍ താമസിക്കുന്ന ദിവസം ക്യാന്റീനില്‍ നിന്നു കഴിക്കാനായി അമ്മ തന്നു വിടുന്ന പൈസ പിശുക്കി വെച്ചിട്ടാ ടിക്കറ്റിനുള്ള കാശ് റെഡിയാക്കുന്നത്. കോട്ടയത്ത് ടിക്കറ്റ് ചാര്‍ജ് കൂടുതലാ, പിന്നെ അവിടെ വരെ പോകാന്‍ നീ വണ്ടിക്കൂലി മുടക്കുമോ? അത് മാത്രമല്ല ടൈമിംഗ് ശരിയാവൂല്ല. കോളേജ് വിട്ടിട്ടു സാധാരണ വീട്ടില്‍ ചെല്ലുന്ന സമയത്ത് വീട്ടില്‍ ചെല്ലൂല്ല. അല്ലെങ്കില്‍ ഫുള്‍ഡേ ക്ലാസ്സ് കട്ട് ചെയ്തു നൂണ്‍ ഷോയ്ക്കു പോണം. അതിനുള്ള ഓളം ഒന്നുമില്ല. കോട്ടയം വിട്ടേരെ… വേറെ വല്ല ഐഡിയയും പറ.” ജയകുമാര്‍ ഉടക്കി. സംഭവം ശരിയാണ് താനും.
“ദെന്താപ്പോ ചെയ്ക?” ഞാന്‍ ചിന്താമഗ്നന്‍ ആയി.
“അളിയാ ഒരു ഐഡിയ…” ഞണ്ട് ചാടി എണീറ്റു.
“നീ മിണ്ടരുത് – നിന്‍റെ ഈ ആഴ്ചത്തെ ക്വോട്ട കഴിഞ്ഞു, ഇരിക്കടാ അവിടെ, അവന്‍റെ ഒരു ‘അളിയന്‍’ ” തൊമ്മന്‍ തന്‍റെ ഇച്ഛാഭംഗം മുഴുവന്‍ ഞണ്ടിന്റെ മേല്‍ തീര്‍ത്തു …
“പോട്ടെടാ അവന്‍റെ ഐഡിയ എന്താന്നു നോക്കാം, നീ പറയെടാ…” ഞാന്‍ ഞണ്ടിനെ സപ്പോര്‍ട്ട് ചെയ്തു.
ഞണ്ടിനു സന്തോഷമായി “നമുക്ക് സൂര്യേല്‍ നൂണ്‍ ഷോയ്ക്കു പോകാം…”
ഇതേ വരെ ചിന്തിക്കാത്ത, ചെയ്യാത്ത കാര്യം. സൂര്യയില്‍ നൂണ്‍ഷോ എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തി ആയവര്‍ മാത്രം കാണുന്ന പടമാണ്. ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും ഒരു ഞെട്ടലിലായിരുന്നു.
ലിബിന്‍ പറഞ്ഞു “പോയാലോ അളിയന്‍മാരേ… നമ്മളിങ്ങനെ പൊടി മീശയൊക്കെ വെച്ചു നടന്നാല്‍ മതിയോ? നമ്മക്കും ഇതൊക്കെയൊന്നു കണ്ടറിയണ്ടേ… ഇപ്പൊ കേട്ടറിവു മാത്രമല്ലേ ഉള്ളൂ ?”
“ഞാനില്ല, ഇപ്പൊ നല്ല സിനിമക്കു പോകുന്നതു തന്നെ അച്ഛനറിഞ്ഞാല്‍ എന്നെ തല്ലി പതം വരുത്തും. ഇതിനെങ്ങാനും പോയീന്നറിഞ്ഞാല്‍ പിന്നെ എന്നെ വീട്ടില്‍ കേറ്റില്ല. ആരെങ്കിലും അറിഞ്ഞാലുള്ള നാണക്കേട് വേറെ…” ഞാന്‍ ഒഴിവാകാന്‍ നോക്കി.
“നീ വന്നിരിക്കും, അമ്പട ബാക്കിയാര്‍ക്കും അച്ഛനും നാട്ടുകാരും ഒന്നുമില്ലേ… ഒഴിവാകാന്‍ നോക്കിയാല്‍ @#*$ നിന്നെ ശരിയാക്കി തരാമെടാ …” ജയകുമാര്‍ ചൂടായി.
അവസാനം പോകാന്‍ തീരുമാനമായി. “തേര്‍ഡ് അവര്‍ പോകാം, അത് കുറുക്കന്റെ പീരീഡാ. അങ്ങേരിന്നു ലീവാ, മിക്കവാറും തേര്‍ഡ് അവര്‍ ഫ്രീ ആയിരിക്കും, അഥവാ അല്ലെങ്കിലും കുഴപ്പമില്ല നമ്മള്‍ മുങ്ങുന്നു. സെക്കണ്ട് അവര്‍ 11:40 ന് തീരും – ഒറ്റയോട്ടം 15 മിനിറ്റില്‍ തിയേറ്ററില്‍ ചെല്ലും. സിനിമാ ഒന്നര മണിക്കൂറെ ഒള്ളൂ. 1:30 നു തീരും. നമ്മള്‍ 1:15 നു തന്നെ പുറത്തു ചാടും… പെട്ടെന്നു വന്നു ലഞ്ച് കഴിക്കും 1:45 ന് ആഫ്റ്റര്‍നൂണ്‍ സെഷനില്‍ കയറും. ഓക്കേ?” തൊമ്മന്റെ പ്ലാനിംഗ്. എല്ലാവരും സമ്മതിച്ചു.
*****
11:55 എല്ലാവരും സൂര്യ തിയേറ്ററില്‍ എത്തി. തമിഴ് സിനിമാ “ഇരവു മോഹിനി”. പോസ്റ്ററില്‍ ആളുകളുടെ ഫോട്ടോ ഒന്നുമില്ല “ഇരവു മോഹിനി” എന്നു തമിഴിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. കൂടാതെ ഒരു വട്ടത്തിനകത്ത് A എന്നു വലുതായി എഴുതിയിരിക്കുന്നു. വലിയ തിരക്കൊന്നുമില്ല. പടം കാണാന്‍ വന്നവരാരും മറ്റാരുടെയും മുഖത്ത് നോക്കുന്നില്ല. മുകളിലേക്കോ വശങ്ങളിലേക്കോ ഒക്കെ നോക്കി ഗഹനമായ ചിന്തയിലാണ്… ആണവ ശാസ്ത്രജ്ഞന്‍മാര്‍ പോലും ഇത്രയ്ക്കു ചിന്തിക്കില്ല. എല്ലാവരുടെയും മുഖത്ത് ഒരു ചമ്മല്‍ കാണാം. ഓ ഇത്ര കഷ്ടപ്പെട്ട് എന്തിനാണാവോ ഈ പടം കാണാന്‍ വരുന്നത്.
“അളിയാ, ഇത് അഡല്‍ട്സ് ഒള്ളിയാ … നമ്മള്‍ എല്ലാവരും 16 വയസല്ലേ ആയിട്ടുള്ളൂ- ടിക്കറ്റ് കിട്ടുമോ? ഇനി പ്രായ പൂര്‍ത്തി ആയതിന്‍റെ രേഖ വല്ലതും ചോദിക്കുമോടെ? എന്‍റെ കൈയില്‍ ആകെയുള്ളത് കോളേജിലെ ഐഡി കാര്‍ഡാ…” ഞണ്ടിന്റെ സംശയം.
“ആ കരിനാക്കെടുത്ത് വളക്കാതിരിക്കാമോ #@5*#രേ, മനുഷ്യനു ടെന്‍ഷനടിച്ചിട്ട് വയ്യ. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജാപ്പീസീന്നു വാങ്ങീട്ടു വന്നു ഏപ്പടം കാണാമെടാ പരമ #$@% മോനേ” ലിബിന്‍ അടക്കിപ്പിടിച്ചു പറഞ്ഞു. വേറെ ആരും ഒന്നും മിണ്ടിയില്ല – എല്ലാവരും നല്ല ടെന്‍ഷനിലാണ്.
ടിക്കറ്റിന്റെ പിരിവിട്ടു ജയകുമാര്‍ പോയി ടിക്കറ്റെടുത്തു – പ്രായം തെളിയിക്കുന്ന രേഖയൊന്നും ആരും ചോദിച്ചില്ല- ഭാഗ്യം. ഞണ്ട്, തൊമ്മന്‍, സാബു, ജയന്‍, ലിബിന്‍, അഭി, വരുണ്‍ പിന്നെ ഞാനും. ഞങ്ങള്‍ പതുക്കെ പടികള്‍ കയറി ബാല്‍ക്കണിയിലേക്ക് നടന്നു.
പെട്ടെന്നു മുന്നില്‍ ലിബിന്റെ കാമുകിയുടെ ചേട്ടന്‍ ജോബിള്‍ – ലിബിന്റെ നാട്ടുകാരനും സ്ഥലത്തെ പ്രധാന മാന്യനും ഒരു സ്കൂളിലെ സാറും ആണ് കക്ഷി. ഞായറാഴ്ച വേദപാഠ ക്ലാസ്സില്‍ ലിബിനെ ബൈബിളും സന്മാര്‍ഗവും ഒക്കെ പഠിപ്പിക്കുന്ന ആള്‍. ലിബിനെക്കുറിച്ചു ജോബിളിനും നാട്ടുകാര്‍ക്കും നല്ല അഭിപ്രായം ജോബിളിനെക്കുറിച്ചു ലിബിനും നാട്ടുകാര്‍ക്കും ലിബിന്റെ കാമുകിക്കും വളരെ വളരെ നല്ല അഭിപ്രായം. ലിബിന്റെയും ജോബിളിന്റെയും മുഖത്തുനിന്നും രക്തം ഒരേ നിമിഷം വാര്‍ന്നു പോയി.
ജോബിള്‍ ഒരു നിമിഷം ശങ്കിച്ചു നിന്നു, പിന്നെ ഒന്നിച്ചു ഒരു ഇളിഞ്ഞ ചിരി ചിരിച്ചു, പെട്ടെന്നു വാതിലിനു നേരെ നടന്നു.
“കുഴപ്പമായോടാ…” ലിബിന്‍ എന്നോട് ചോദിച്ചു.
“ഇനി ഉറപ്പായിട്ടും പുള്ളിക്കാരന്റെ പെങ്ങളേ നിനക്ക് കെട്ടിച്ചു തരും, നീ ആളു മിടുക്കനാണെന്ന് പുള്ളി അറിഞ്ഞല്ലോ…” ഞണ്ട് ഒന്നു താങ്ങി. എല്ലാവരും ടെന്‍ഷനിടക്കും ഒന്നു ചിരിച്ചു.
“താങ്ങിക്കോടാ #@$# മോനെ. എന്‍റെ ടെന്‍ഷന്‍ എനിക്കറിയാം. അവളെങ്ങാനും അറിയുമോടെ…” ലിബിന്‍ ഇപ്പൊ കരയും എന്ന മട്ടായി.
“ഏയ്, പുള്ളിക്കാരന്‍ ആരോടും പറയില്ല. പുള്ളിക്ക് പറയാന്‍ പറ്റില്ലല്ലോ.” ഞാന്‍ ലിബിന്റെ തോളില്‍ കൈയ്യിട്ടു ധൈര്യം കൊടുത്തു.
“എടാ ചൊറിഞ്ഞോണ്ടു നില്‍ക്കാതെ വാടേ… ടൈറ്റില്‍സ് എഴുതിക്കാണിക്കാന്‍ തുടങ്ങി.” തൊമ്മന്‍ പറഞ്ഞു .
ഞങ്ങള്‍ ഹാളിനുള്ളിലേക്കു കയറാന്‍ തുടങ്ങിയപ്പോള്‍ ജയന്‍ പിന്നില്‍ നിന്നു വിളിച്ചു “നിക്കെടാ, ദേ ആ വരുന്ന പാര്‍ട്ടിയെ കണ്ടോ? “.
ഞങ്ങള്‍ നോക്കി, കരണ്ടടിച്ചതുപോലെ നിന്നു – കുറുക്കന്‍ സാര്‍. തിരിച്ചു പോകാനും വഴിയില്ല – ഏതിലെ പോയാലും അങ്ങേരുടെ മുന്നില്‍ ചാടും. എന്തു ചെയ്യും? ഞങ്ങള്‍ പരസ്പരം നോക്കി. അതേ സമയം സാര്‍ ആരെയും നോക്കാതെ, തല കുനിച്ചു പിടിച്ചു ടിക്കറ്റ് എടുത്ത് പടവുകള്‍ കയറി മുകളിലേക്കു വരുന്നു. മുങ്ങാന്‍ സമയം കിട്ടിയില്ല. സാര്‍ കൃത്യം മുന്‍പില്‍.
“അല്ല സാറെന്താ ഇ… വി…” അഭി വിക്കി. ഞാന്‍ പിന്നില്‍ നിന്നും ഒരു കുത്തു വെച്ചുകൊടുത്തു “മിണ്ടാതിരിയെടാ പട്ടീ …” എന്നു ചെവിയില്‍ പറഞ്ഞു.
“ഞാന്‍ പിന്നെ… സിനിമാ…” സാര്‍ തപ്പിത്തടഞ്ഞു “ഇവിടെ വന്നപ്പോളാ ഈപ്പടമാന്നറിഞ്ഞത്…”
“അറിഞ്ഞപ്പോഴേ സാറ് ടിക്കറ്റും എടുത്തു… ഒന്നു പോ സാറേ..” ബിജു ഒന്നു താങ്ങി.
“സാറേ കാര്യമൊക്കെ എല്ലാവര്‍ക്കും അറിയാം പരസ്പരം നാറ്റിക്കാതിരുന്നാല്‍ എല്ലാവര്‍ക്കും കൊള്ളാം… ദേ പടം തുടങ്ങി. കേറാന്‍ നോക്ക്.” വരുണ്‍ കോമ്പ്രമൈസിന്റെ മാര്‍ഗം നോക്കി. അങ്ങനെ ആ കാര്യം ഒത്തു തീര്‍പ്പിലായി.
*****
സിനിമാ തുടങ്ങി. ഏതോ ഒരു യക്ഷി കുറേ ആളുകളെ രാത്രി കൊന്നു കളയുന്നു, പോലീസ് അന്വേഷണം, മന്ത്രവാദി, യക്ഷിയെ തളക്കുന്നു … അങ്ങനെയൊരു സിനിമാ…
12:45 ന് ഇന്റര്‍വെല്‍, ജോബിളും കുറുക്കന്‍ സാറും ആ സമയത്തു തന്നെ മുങ്ങിയിരുന്നു. അവരുമായി വീണ്ടും മുട്ടാതിരിക്കാന്‍ ഇന്റര്‍വെല്‍ കഴിഞ്ഞ് 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇറങ്ങി.
“ഇതെന്ത് A പടം ?” ഞണ്ട് പരിതപിച്ചു – “പ്രേതം പിടിക്കുന്നത് കാണാനാണോ മെനക്കെട്ടിറങ്ങിയത്?”
“എടാ അടല്‍ട്സ് എന്നു വെച്ചാല്‍ ഹൊറര്‍ ഫിലിമും ആകാം…” തൊമ്മന്‍ പറഞ്ഞു…
“നിന്‍റെ ഒടുക്കത്തെ ഐഡിയ അല്ലേ. ഇനി മേലാല്‍ ഐഡിയ എന്നും പറഞ്ഞ് ഒരു കാര്യം നീ മിണ്ടരുത്.” അഭി ഞണ്ടിനോട് ചൂടായി.
“ഹോ ഇനി മേലാല്‍ ഈപ്പണിക്കില്ല.” വരുണിന്റെ ആത്മഗതം ഉച്ചത്തിലായിപ്പോയി – ഞങ്ങള്‍ എല്ലാവരും അപ്പോള്‍ അതായിരുന്നു ചിന്തിച്ചത്.
കൌമാരമെന്നു കേള്‍ക്കുന്നതെ നമ്മുടെ മനസിലേക്കോടിയെത്തുന്നത് ഒരു പ്രണയ ചിന്ത ആയിരിക്കും, അതിനു മുന്‍പും പിന്‍പും ഒരുപാട് കാര്യങ്ങളുണ്ട്. എങ്കിലും, ആദ്യം ആ നഷ്ട പ്രണയമധുരത്തില്‍ നിന്നാവാം. പേരുകളില്‍ മാറ്റം വരുത്തുന്നു, ചില സാഹചര്യങ്ങളിലും…
മൂക്കിനുതാഴെ ഒരു കറവല്‍ മാത്രമായി മീശ എന്ന അഭിമാനചിഹ്നം വന്നു തുടങ്ങിയ പതിനാലാം വയസ്സിലാണ് എന്റെ ആദ്യ പ്രണയം മൊട്ടിട്ടത്. അതിനു മുന്‍പുള്ള അസംഖ്യം മന:ശല്യങ്ങളെ ഒരു പ്രണയമെന്നു വിളിക്കാന്‍ എനിക്കാവില്ല. ലക്ഷണമൊത്ത ആദ്യപ്രണയം ഇതായിരുന്നു.
പത്താം ക്ലാസ്സിലെ സൈക്കിലുള്ള ചേട്ടന്‍മാരില്‍ ഒരാള്‍, അവരില്‍ തന്നെ ഹാന്‍ഡിലില്‍ നിന്നു കൈ വിട്ടു സൈക്കിള്‍ ഓടിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ … എന്നിങ്ങനെ ചില വീര പരിവേഷങ്ങളാല്‍, 7, 8, 9 ക്ലാസ്സിലെ പെണ്‍കുട്ടികളുടെ കണ്ണില്‍ വിരിയുന്ന ആരാധനയാണ് ജീവിത സാഫല്യമെന്നു കരുതി നടന്നിരുന്ന നാളുകളിലാണ് പതിയെ പതിയെ അവള്‍ എന്‍റെ മനസ്സില്‍, എന്‍റെ പോലും സമ്മതമില്ലാതെ കുടിയേറി പാര്‍ത്തു തുടങ്ങിയത്. സുഹൃത്തുക്കളായ സുനിക്കും കൈമളിനും വരുണിനും ആദര്‍ശിനും ഒക്കെ പ്രണയബാധ (എല്ലാം വണ്‍-വേ ലൈന്‍ ആയിരുന്നു) ഉണ്ടായപ്പോഴും- ഒരു പെണ്ണിനെക്കുറിച്ചോര്‍ത്തു നടക്കുന്ന മണ്ടന്മാര്‍ എന്ന പുച്ഛമായിരുന്നു എന്‍റെ മനസ്സില്‍.
എന്നാല്‍ കൂട്ടത്തില്‍ തെറ്റില്ലാത്ത പെണ്ണെങ്കിലും, എന്തേ ആരും അവളെ കാമുകിയാക്കാത്തൂ എന്ന കൌതുകമായിരുന്നു എനിക്ക് പാറു എന്ന പാര്‍വതിയോട്. കൈമളിന്റെ ഒന്നര ലൈനായ (അങ്ങോട്ട് മുഴുവനും ഇങ്ങോട്ടു പാതിയും) ജിയയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു പാറു. കൈമളിനു ജിയയോടു സംസാരിക്കാന്‍ തുണപോയിരുന്ന ഞാന്‍, തലകുനിച്ചു, പുസ്തകങ്ങള്‍ നെഞ്ചോടമര്‍ത്തി, മാലയിലെ ലോക്കറ്റില്‍ ഇടയ്ക്കിടയ്ക്ക് തെരുപ്പിടിച്ചു അല്പം പരുങ്ങലോടെ നടന്നിരുന്ന, എന്നും കുളിച്ചു കുളിപ്പിന്നല്‍ പിന്നിയ, അല്പം ചുരുണ്ട മുടിയുടെ അറ്റത് എന്നും കര്‍പ്പൂര തുളസിയില ചൂടി, എന്നും പാവാടയും ബ്ലൗസും ധരിച്ചു വന്നിരുന്ന പാറുവിനെ എങ്ങിനെയോ ശ്രദ്ധിച്ചു തുടങ്ങി.
കൈമളിനോട് ഞാന്‍ ചോദിച്ചു “കലപിലാ ചിലക്കുന്ന ജിയയെക്കാള്‍ നല്ലത് പാറുവല്ലേ, പിന്നെ നീയെന്താ അവളെ നോക്കാത്തത്” എന്ന്.
അവന്‍ പറഞ്ഞു “മനുഷ്യരെ നമുക്കു പ്രേമിക്കാം, ദേവിമാരെ ആരാധിക്കനല്ലേ പറ്റൂ…”. അങ്ങനെ ഞാനും ആരാധന തുടങ്ങി – എന്‍റെ ഹൃദയത്തിന്‍റെ ശ്രീകോവിലില്‍, ഏഴു തിരി വിളക്കു കത്തിച്ച്.
മഹേഷ് എന്നാല്‍ ശിവന്‍, പാര്‍വതിയും ശിവനും … ഞാന്‍ വിഡ്ഢിത്തങ്ങള്‍ ചിന്തിച്ചുകൂട്ടി. പാറുവിന്റെ സാന്നിധ്യത്തില്‍ ഞാന്‍ എന്‍റെ ചിതറിയ കോലന്‍ മുടി ഒതുക്കിവെക്കാന്‍ ശ്രമിക്കുന്നതും, ബഹളം കൂട്ടി സംസാരിക്കാതെ മാന്യനാകുന്നതുമൊക്കെ ആദ്യം കണ്ടുപിടിച്ചത് ജിയയാണ്, അവളതു കൈമളിനോട് പറഞ്ഞു. കൈമള്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു. പക്ഷെ ഞാന്‍ പ്രണയത്തിലാണെന്ന് ഒരിക്കലും, ആരോടും സമ്മതിച്ചില്ല. ഉഗ്രപ്രതാപിയായ അച്ഛന്റെ ചെവിയിലെങ്ങാനും മകന്‍ വായിനോക്കി നടക്കുന്നു എന്നാരെങ്കിലും പറഞ്ഞാലുണ്ടാകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമുള്ള ധൈര്യമില്ലാത്തതിനാലാണോ, നാട്ടിലെ മര്യാദക്കാരനായ പയ്യന്‍ എന്ന ഇമേജ് പോകുമെന്ന ഭയത്താലാണോ, അതോ തുറന്നു പറഞ്ഞാല്‍ ഇപ്പോളുള്ള സൗഹൃദം കൂടി നഷ്ടമാകുമോ എന്ന ചിന്തയാലാണോ… അറിയില്ല, ഞാന്‍ എന്‍റെ പ്രണയത്തെ മനസ്സിന്റെ ഏറ്റവും ഉള്ളിലെ അറയില്‍ ഒരു നിധിപോലെ സൂക്ഷിച്ചു. എന്‍റെ തലയിണയെ ഞാന്‍ പാറു എന്നു വിളിച്ചു… ഓരോ രാവുകളിലും ചുംബനങ്ങള്‍ കൊണ്ടു മൂടി, കെട്ടിപ്പിടിച്ചു കിടന്നുറങ്ങി…
പത്താംക്ലാസ്സിലായിരുന്നതിനാല്‍ മിക്കവാറും ശനിയാഴ്ചകളില്‍ ഉച്ചവരെയുണ്ടായിരുന്ന സ്പെഷ്യല്‍ ക്ലാസുകള്‍ അവളെ ഒരുനോക്കു കാണാമെന്ന കാരണത്താല്‍ അഭിമതമായി മാറി. പഠിച്ചൊരു ജോലി എത്രയും പെട്ടെന്നു വാങ്ങിയാലെ അവളെ സ്വന്തമാക്കുന്നകാര്യം ചിന്തിക്കാനാവൂ എന്ന യാഥാര്‍ത്ഥ്യം ബോറന്‍ ക്ലാസ്സുകലോടുള്ള എന്‍റെ വെറുപ്പുകുറച്ചു. പെണ്‍കുട്ടികളെ ഇരുപതിലും ഇരുപത്തിരണ്ടിലുമൊക്കെയും, ആണ്‍കുട്ടികള്‍ 27 ലും 30 ലും ഒക്കെയും വിവാഹം ചെയ്യിക്കുന്ന നാട്ടുനടപ്പിനെ ഞാന്‍ ശപിച്ചു.
ഞായറാഴ്ചകളായിരുന്നു അസഹ്യം- എങ്ങിനെ അവളെ ഒരുനോക്കുകാണുമെന്നത് ഒരു പ്രശ്നമായി. മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ടല്ലോ. പാര്‍വതിയെ കാണാന്‍ സാക്ഷാല്‍ പരമശിവന്‍ തന്നെ തുണ. ഞങ്ങളുടെ നാട്ടിലെ ശിവക്ഷേത്രത്തിലേക്ക് പോകുന്ന വഴിയാണ് അവളുടെ വീട്. ശിവരാത്രി ദിവസം പോലും അമ്പലത്തില്‍ പോകാത്ത ഞാന്‍ പെട്ടെന്നു ഭക്തനായി. എല്ലാ ഞായറാഴ്ചകളിലും നെറുകയില്‍ വെയില്‍ വീഴുന്നതുവരെ കിടന്നുറങ്ങിയിരുന്ന ഞാന്‍, ആരും വിളിക്കാതെ രാവിലെ എഴുന്നേറ്റു കുളിച്ചു ശുഭ്രവസ്ത്രം ധരിച്ചു, മുടങ്ങാതെ ശിവക്ഷേത്രത്തില്‍ പോയിത്തുടങ്ങി. എന്താ പതിവില്ലാത്തൊരു ഭക്തിമാര്‍ഗമെന്നു എന്‍റെ അമ്മ അത്ഭുതപ്പെട്ടു.
അച്ഛന്‍ പറഞ്ഞു “പത്താം ക്ലാസ്സിലല്ലേ ഭക്തിയൊക്കെ താനേ വരും. എന്തായാലും നല്ല കാര്യം”.
ഞാന്‍ തിരുത്താന്‍ ശ്രമിച്ചില്ല – അതങ്ങനെയിരിക്കട്ടെ.
അവളുടെ വീടിനരികിലേക്കെത്തുന്നത് ഒരു വളവു തിരിഞ്ഞു കഴിഞ്ഞാണ്. അതുകൊണ്ട് വീടിനടുത്തെത്തുമ്പോള്‍ ബെല്ലടിക്കുന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല- ഭാഗ്യം. അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ വീടിനടുത്തുകൂടി സ്ഥിരമായി സൈക്കിള്‍ ബെല്ലടിക്കുന്നവര്‍ക്ക് സംഭവിച്ചിട്ടുള്ളതൊക്കെ എനിക്കും സംഭവിച്ചേനെ. അവളുടെ അച്ഛനും ചേട്ടനും നല്ല ആരോഗ്യവുമുണ്ട്. വളവു തിരിഞ്ഞു ചെല്ലുന്നിടത്ത്, അവളുടെ പറമ്പിന്റെ അരികില്‍ ഉടനീളം മഞ്ഞഇല്ലി നട്ടിരിക്കുകയാണ് – റോഡിന്‍റെ എതിര്‍വശത്തു താമസിക്കുന്നവരില്‍ ഒരാളുടെ നാള്‍ ആയില്യം ആണത്രേ – അയല്‍ദോഷപരിഹാരം… എന്‍റെ ബെല്ലടി കേള്‍ക്കുമ്പോള്‍ അവള്‍ ഇറങ്ങി വന്നിരുന്നു-മഞ്ഞ ഇല്ലികല്‍ക്കിടയിലൂടെ… മിക്കവാറും ദിവസങ്ങളില്‍ കൈയ്യിലൊരു ടൂത്ത്ബ്രുഷുമായാവും വരവ് – പറമ്പില്‍ കൂടി നടന്നു പല്ലു തേക്കുന്ന ഭാവത്തില്‍… മുട്ടോളമെത്തുന്ന പാവാടയും ജാക്കറ്റും ഇട്ടു, മുടി അലസമായി ഉരുട്ടിക്കെട്ടിവെച്ച്…
സൈക്കിളിന്‍റെ വേഗത കുറച്ചു ഞാന്‍ എന്തെങ്കിലും ചോദിക്കും, അവള്‍ മറുപടിയും പറയും. അമ്പലത്തിലേക്ക് പോകുമ്പോഴും വരുമ്പോഴും ഒരോ നിമിഷക്കാഴ്ചകള്‍… അതിനായാണ് ഈ കഷ്ടപ്പാടു മുഴുവനും.
അങ്ങനെയങ്ങനെ ഞങ്ങള്‍ SSLC പാസ്സായി, അന്നു പ്ലസ്‌ടു സിസ്റ്റം അത്ര പ്രബലമല്ല. അവിടിവിടെ ഓരോ ഗവന്മേന്റ്റ്ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ ഉണ്ട്. മാര്‍ക്ക് കുറഞ്ഞ, കോളേജില്‍ അഡ്മിഷന്‍ കിട്ടാത്ത കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ഥാപനങ്ങള്‍. ചുരുക്കി പറഞ്ഞാല്‍ അന്നൊക്കെ പത്താം ക്ലാസ്സോടെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു, വര്‍ണപ്പകിട്ടേറിയ കോളേജ് ജീവിതം തുടങ്ങി – പ്രീഡിഗ്രീ എന്നപേരില്‍. കണക്കില്‍ സ്കൂളിലെ മിടുക്കനായിരുന്ന ഞാന്‍ ഫസ്റ്റ്ഗ്രൂപ്പ് എടുത്തു. അത്രയൊന്നും മാര്‍ക്കില്ലാതിരുന്ന അവള്‍ തേര്‍ഡ് ഗ്രൂപ്പും. എനിക്കു സന്തോഷം തോന്നി. കുറഞ്ഞപക്ഷം അവള്‍ എന്‍റെ കോളേജില്‍ തന്നെ ഉണ്ടല്ലോ. കുറച്ചുകൂടി മാര്‍ക്ക് കുറഞ്ഞു നാട്ടിലെ പ്രതിഭയില്ലാത്തവരെന്നു മുദ്രകുത്തപ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന പ്രതിഭാ കോളേജിലെക്കെങ്ങാനും അവള്‍ പോയിരുന്നെങ്കില്‍ എന്തു ചെയ്തേനേ… നന്ദി ശിവനെ.
കോളേജ് എന്‍റെ രീതികളിലും മാറ്റങ്ങള്‍ വരുത്തി. പതിനാലാം വയസില്‍ 5 അടി 10 ഇഞ്ചിലെത്തിയ എന്‍റെ മെലിഞ്ഞു നീണ്ട ശരീരത്തെ ഞാന്‍ കോളേജ് ജിംനേഷ്യത്തില്‍ പോയി ഭംഗിയുള്ളതാക്കി. നിറയെ എണ്ണ വെച്ചു ഒട്ടിച്ചു വകഞ്ഞു ചീകി വെച്ചിരുന്ന എന്‍റെ മുടിയില്‍ ക്ലിനിക് ആക്ടിവ് ക്രീം പുരട്ടി ഹെയര്‍ സ്റ്റൈല്‍ മാറ്റി. ചുളുങ്ങിയ ഷര്‍ട്ടും മുണ്ടുമായി സ്കൂളില്‍ പോയിരുന്ന ഞാന്‍ ഇസ്തിരിയിട്ട വസ്ത്രം ധരിച്ചു തുടങ്ങി, മുണ്ടില്‍ നിന്നും ജീന്‍സിലേക്ക് മാറി, ഷര്‍ട്ട് ഇന്‍സെര്‍ട്ട് ചെയ്തു, വള്ളിചെരുപ്പില്‍ നിന്നു പ്ലാസ്റ്റിക്/ലെതര്‍ ചെരുപ്പിലെക്കും ഷൂസിലേക്കും ഞാന്‍ വളര്‍ന്നു. ഒരിക്കലും എന്‍റെ മുഖത്തേക്ക് ഒഴുകിയിറങ്ങിയ എണ്ണയെ ഗൌനിക്കാതിരുന്ന ഞാന്‍ ക്രീമുകളും പൌഡറുകളും ഉപയോഗിച്ചു തുടങ്ങി. മീശയുടെ കറവലിനെ കറുത്ത റീഫില്‍ ഉപയോഗിച്ചു കൂടുതല്‍ കറുപ്പിച്ചു. ഇങ്ങോട്ടു ക്രഷ് തോന്നിയ പെണ്‍കുട്ടികളുടെ എണ്ണം എന്‍റെ ആത്മവിശ്വാസം കൂട്ടി. ഭാമയെയും നിത്യമേനോനെയും വെല്ലുന്ന സുന്ദരികള്‍ എന്നോട് അടുത്തു. പക്ഷെ എനിക്ക് എന്‍റെ സുമലതയെ മതിയായിരുന്നു…
എങ്കിലും അപ്പോഴും തുറന്നു ചോദിക്കാനുള്ള ഭയം എന്നെ വിട്ടിരുന്നില്ല… അങ്ങനെ രണ്ടാം വര്‍ഷമായി. ഇനിയും താമസിച്ചാല്‍ അവള്‍ മറ്റാരുടെതെങ്കിലുമായിപ്പോകുമോ എന്നു ഞാന്‍ ഭയന്നു. അവളുടെ ക്ലാസ്സിലെ ഹാരിസ് എന്‍റെ സുഹൃത്തും കൂടെ NCC യില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നയാളുമാണ്. അവനാണെങ്കില്‍ കോളേജിലെ ഞങ്ങളുടെ ബാച്ചിലെ ലവ്ഗുരുവും. അതിസുന്ദരന്‍, ആര്‍ക്ക് എന്തു പ്രണയ സഹായവും ചെയ്തു കൊടുക്കുന്ന വിശാല മനസ്കന്‍. ലഞ്ച് ബ്രേക്ക് സമയത്ത് മിനിമം 15 പെണ്‍കുട്ടികള്‍ ചുറ്റിനും കൂടി അവന്‍റെ വീരകഥകള്‍ കേള്‍ക്കുന്നത് കാണാം. അവസാനം അവന്‍റെ സഹായം തേടി.
അവന്‍ പറഞ്ഞു “അളിയാ, താമസിപ്പിക്കണ്ട അടുത്ത ആഴ്ച കോളേജ് ഡേ ആണ് അന്നു തന്നെ പറഞ്ഞോ. ഫങ്ക്ഷന്‍ ഉള്ള ദിവസം പെണ്പിള്ളേരോട് സംസാരിക്കാന്‍ കടുവയെ (പ്രിന്‍സിപ്പാള്‍) പേടിക്കണ്ട. അളിയന്‍ പഞ്ചാര മുക്കില്‍ വെച്ചു കാര്യം കബൂറാക്കിക്കോ… പാറുവിനെ ഒരാള്‍ ജീവനേക്കാള്‍ സ്നേഹിക്കുന്നു എന്ന് ഞാന്‍ അവള്‍ക്കൊരു ഹിന്റു കൊടുത്തേക്കാം. ബാക്കിയൊക്കെ അളിയന്റെ ധൈര്യം, പ്രസന്റേഷന്‍ ഒക്കെ പോലിരിക്കും…”
ഞാനൊന്നു വലിഞ്ഞു “മച്ചമ്പീ, അവളു നോ പറയുമോടെ ? അവളു നോ പറഞ്ഞാല്‍ അതെനിക്ക് …”
“നിനക്ക് കോപ്പാ …” അവന്‍ എന്നെ ചീത്തവിളിച്ചു “എടാ ഒന്നുമല്ലെങ്കിലും ഒരു തീരുമാനം ആകുമല്ലോ… ഇത്രേം പെമ്പിള്ളെരുടെ സ്വപ്ന നായകന് ഒരു ആവറേജ് ലുക്കിംഗ് നാടന്‍ പെണ്ണിനെ വളക്കാന്‍ പറ്റില്ലെങ്കില്‍ പോയി ചാകെടാ… ഇതാ ഹിന്ദിപ്പാട്ടില്‍ പറയുന്നതു പോലെ – ദുനിയാ ഹേ മേരേ പീച്ചേ, ലേകിന്‍ മേ തേരേ പീച്ചേ … എന്തുവാടെ ഇത്…”
അങ്ങനെ ഹാരിസ് അവളുടെ അടുത്തു പോയി പറഞ്ഞു “ഒരാള്‍ തന്നെ വര്‍ഷങ്ങളായി ഇഷ്ടപ്പെടുന്നു, താന്‍ നോ പറയുമോ എന്നു പേടിച്ചു തന്നോടു പറയാതിരിക്കുന്നതാ…”
അവള്‍ അപ്പോള്‍ ഒന്നും മിണ്ടിയില്ല… വൈകിട്ട് ക്ലാസ്സില്‍ നിന്നിറങ്ങാന്‍ നേരം “ആരാ അത് ഹാരിസ്” എന്നു ചോദിച്ചു.
അവന്‍ പറഞ്ഞില്ല അടുത്ത ഒരാഴ്ച മുഴുവല്‍ അവന്‍ അവളെ വട്ടു കളിപ്പിച്ചു. ആരെന്നറിയാനുള്ള ജിജ്ഞാസ അവളുടെ ഉള്ളിലും വളര്‍ന്നു… അവസാനം അവന്‍ പറഞ്ഞു “വെള്ളിയാഴ്ച കോളേജ് ഡേ അല്ലെ ഒന്നരക്ക് പഞ്ചാരമുക്കില്‍ വരാന്‍ ഞാന്‍ അവനോടു പറയാം, ഇഷ്ടമാണെങ്കിലും അല്ലെങ്കിലും സീനുണ്ടാക്കരുത്…”
അവള്‍ സമ്മതിച്ചു…
അങ്ങനെ ആ ദിനമെത്തി, ഞാന്‍ ഒരു പരിപാടിക്കും പങ്കെടുത്തില്ല, ഒന്നും കാണാന്‍പോലും പോയതുമില്ല.. സ്പോര്‍ട്സ് റൂമില്‍ തെരാ പാരാ നടന്നു… ഒരുമണിയായപ്പോള്‍ പഞ്ചാരമുക്കിലെത്തി. ഒന്നു പത്തായപ്പോള്‍ ദാ വരുന്നു നായിക – മഞ്ഞ നിറത്തിലുള്ള വലിയ പാവാടയും ബ്ലൌസുമിട്ടു, പഴയതുപോലെതന്നെ കുളിപ്പിന്നല്‍ പിന്നി, തുളസിക്കതിരും ചൂടി – എന്‍റെ സുമലത…
ഞാന്‍ ഒന്നുമറിയാത്ത ഭാവത്തില്‍ ചെന്നു “പാറു എന്താ ഇവിടെ? ആരെ എങ്കിലും വെയിറ്റ് ചെയ്യുവാണോ ?”
“ഏയ് അല്ല.. കാന്റീനിലേക്ക് പോകുന്ന വഴിയാ.”
“ഞാനും കാന്റീനിലേക്കാ, താന്‍ വാ …”
“ഇല്ല മഹേഷ് പൊക്കോ, എനിക്ക് ഒരാളേ കാണാനുണ്ട്…”
“ആര് ?”
“…” അവള്‍ ഒന്നും മിണ്ടിയില്ല, തലകുനിച്ചു നിന്നു. കളിപ്പിച്ചത് മതി എന്നു ഞാനും കരുതി.
ധൈര്യം സംഭരിച്ചു ചോദിച്ചു “ഹാരിസ് എന്തെങ്കിലും പറഞ്ഞോ …?”
“ഏഹ് …” ഒരു ഞെട്ടലോടെ അവള്‍ എന്നെ നോക്കി, സന്തോഷമാണോ, അമ്പരപ്പാണോ എന്നൊന്നും പറയാനാവാത്ത ഒരു ഭാവം ആ മുഖത്തു നിറഞ്ഞിരുന്നു. ഒറ്റ നിമിഷം കൊണ്ടു മുഖം മുഴുവന്‍ ചുവന്നു തുടുത്ത്…
“ക്ലാസ്സ് കഴിയാന്‍ ഇനി ഒരു മാസം കൂടിയേ ഉള്ളൂ, ഞാന്‍ എന്‍റെ ഓട്ടോഗ്രാഫ് തരാം അതില്‍ ഡിയര്‍ മഹേഷ് എന്നെഴുതിയാല്‍ ഞാന്‍ കരുതും എന്നെ ഇഷ്ടമാണെന്ന്. വെറുതെ മഹേഷ് എന്നെഴുതിയാല്‍ ഇഷ്ടമല്ല എന്നും… ഇത് രണ്ടര വര്‍ഷമായി മനസ്സില്‍ കൊണ്ടു നടക്കുന്നു…”
എന്‍റെ കൈയില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങി അവള്‍ നടന്നു… അല്ല ഓടി.
“അളിയാ എന്തായീ ?” ഹാരിസ് ആണ്.
“എന്താവാന്‍, ഞാന്‍ ഓട്ടോഗ്രാഫ് കൊടുത്തു വിട്ടിട്ടുണ്ട്.” ഞാന്‍ പറഞ്ഞു…
“എടാ അവള്‍ ഓക്കേ ആണ് ഉറപ്പ്, അല്ലെങ്കില്‍ അവള്‍ ആ ഓട്ടോഗ്രാഫ് വാങ്ങില്ല.” അവന്‍ പറഞ്ഞു…
“നോക്കാം”… ഞാന്‍ ചിരിച്ചു.
വൈകുന്നേരം അവള്‍ ഹാരിസിന്റെ കൈയ്യില്‍ ഓട്ടോഗ്രാഫ് കൊടുത്തുവിട്ടു. അവന്‍റെ മുഖത്ത് ആകെ കണ്‍ഫ്യൂഷന്‍.
“എടാ പലതരം പെണ്ണുങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട് വളച്ചിട്ടുമുണ്ട്. പെണ്ണുങ്ങളുടെ മനശാസ്ത്രം എനിക്കു കാണാപ്പാഠമാനിന്നായിരുന്നു എന്‍റെ വിചാരം. ഇത് വേറൊരു താരമാ…”
“എന്താടാ, യെസ് ഓര്‍ നോ, എന്താ മറുപടി?” ഞാന്‍ ചോദിച്ചു…
“അതാണ് പ്രശ്നം…” അവന്‍ ഒട്ടൊഗ്രാഫ് എന്‍റെ കൈയില്‍ തന്നു…
അതിന്‍റെ മുപ്പത്തിയേഴാം പേജില്‍ ഇങ്ങനെ എഴുതിയിരുന്നു
“To Mahesh,
Best of Luck for the Future …
– Parvathi ”
*****
P.S. : ഈ കഥ നടക്കുന്നത് 1990-കളിലാണ്. അന്നു മൊബൈല്‍ ഫോണ്‍ ഇല്ല. ലാന്‍ഡ് ഫോണിനു അപ്ലൈ ചെയ്ത് 5-6 വര്‍ഷം കാത്തിരിക്കണം. ആശയ വിനിമയം ഒരു ചിരി, സൈക്കിള്‍ ബെല്‍, ഒരു നോട്ടം എന്നിവയിലൊക്കെ ഒതുങ്ങിയിരുന്നു. ലൈഫ് കുറേകൂടി വേഗത കുറഞ്ഞതായിരുന്നു. ബന്ധങ്ങളില്‍ ആത്മാര്‍ഥത ഏറെയായിരുന്നു, ഗ്രാമ വിശുദ്ധിയും…
പഞ്ചാരമുക്ക്: ഞങ്ങളുടെ കോളേജിലെ രണ്ടു ബ്ലോക്കുകള്‍ ചേരുന്ന ഒരു നാല്‍ക്കവല- നാല് ഇടനാഴികള്‍ അവിടെ സന്ധിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്പരം കാണാന്‍ അവസരമൊരുക്കുന്ന സ്ഥലം – വായിനോട്ടത്തിനും…
കഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാല്‍ 8/Nov/2013 അര്‍ദ്ധരാത്രി 12:10 am ന് ഞാന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തി. ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വഴിയായിരുന്നു. നേരിട്ടുള്ള ഫ്ലൈറ്റ് കിട്ടിയില്ല. മുംബൈയില്‍ നിന്നും കൊച്ചിക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് 5:50 am ന് ആണ്. 5:00 am നുശേഷം ചെക്കിന്‍ ചെയ്താല്‍ മതി. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സഹയാത്രികന്‍. അവന്‍റെ സുഹൃത്ത് – മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി – ഞങ്ങള്‍ മുംബൈ വഴി കടന്നുപോകുന്നതറിഞ്ഞു കാണാനെത്തിയിരുന്നു. ഏകദേശം 1:00 am ന് അദ്ദേഹം സ്ഥലത്തെത്തി. ഞങ്ങള്‍ മൂന്നുപേരും കൂടി ഓരോ ചായയും വാങ്ങി എയര്‍പോര്‍ട്ടിലെ ആഗമന വിഭാഗത്തില്‍ ഇരുന്നു. വല്ലപ്പോഴും ഏതെങ്കിലും ഫ്ലൈറ്റ് വരുമ്പോഴുള്ള തിരക്കൊഴിച്ചാല്‍ തികച്ചും വിജനമായിരുന്നു ആ സമയത്ത് ആ സ്ഥലം. ആദ്യ പരിചയപ്പെടലിനുശേഷം എന്‍റെ സുഹൃത്തിന്റെ സുഹൃത്തിനും എനിക്കും പൊതുവായി ഒന്നും സംസാരിക്കാനില്ലായിരുന്നു. മറ്റു രണ്ടുപേരെയും സംസാരിക്കാന്‍ വിട്ടു ഞാന്‍ പതുക്കെ എയര്‍പോര്‍ട്ടിന്റെ വെളിയിലെ പിക്ക്-അപ്പ് ഏരിയയിലേക്ക് നടന്നു. വിവിധ വിമാനങ്ങളില്‍ എത്തുന്നവരെ പിക്ക് ചെയ്യാനെത്തുന്ന ആളുകള്‍, പ്രീ-പെയ്ഡ് ടാക്സികള്‍, സിറ്റി ടാക്സികള്‍, ഓട്ടോറിക്ഷാകള്‍, ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന എയര്‍ലൈന്‍ ജീവനക്കാര്‍, പരസ്യമായി ഫ്രഞ്ച്കിസ്സ് ചെയ്യുന്ന കാമുകീ-കാമുകന്മാര്‍, അതി സുന്ദരികളായ മോഡലുകള്‍/സിനിമാ നടികള്‍, ഏതോ അതിസമ്പന്നനെ സ്വീകരിക്കാന്‍ വെയിറ്റ് ചെയ്യുന്ന സില്‍വര്‍ കളര്‍ ബെന്റ്ലി മുല്‍സയ്ന്‍ കാര്‍… അങ്ങനെ പലപല കാഴ്ചകള്‍.
“കിധര്‍ ജാനാ ഹൈ, സാബ്?” ഒരു ശബ്ദം…
ഞാന്‍ ആ ചോദ്യം അവഗണിച്ചു…
“സാബ്ജി, ആപ് കോ പിക്ക് കര്‍നെ കേലിയെ കോയി ആയേഗാ?”
“നഹി…” ഞാന്‍ മറുപടി പറഞ്ഞു.
“ഹമാരേ സാഥ് ആയിയേ സാബ്, കിധര്‍ ജാനാ ഹൈ ആപ്കോ?”
ഞാന്‍ അപ്പോളാണ് അയാളെ ശരിക്കും ശ്രദ്ധിച്ചത്. അധികം പൊക്കമില്ലാത്ത മെല്ലിച്ച, മീശയും താടിയും ഇല്ലാത്ത ചെറിയ, കട്ടിയില്ലാത്ത രണ്ടു ദിവസത്തെ വളര്‍ച്ചയുള്ള കുറ്റിത്താടി അങ്ങിങ്ങു പറ്റി നില്‍ക്കുന്ന മുഖമുള്ള, ഇരുനിറമുള്ള ഒരു മനുഷ്യന്‍. 25 നും 30 നും മദ്ധ്യേ പ്രായം പറയും. അപ്പോള്‍ ചവക്കുന്നില്ല എങ്കിലും സ്ഥിരമായി മുറുക്കുന്ന ആളാണെന്നു ചുണ്ടുകള്‍ പറയുന്നു. കൂര്‍ത്ത മുഖം. നീണ്ട, ഉള്ളുള്ള, കനം കുറഞ്ഞ, എണ്ണ വെക്കാത്ത ചിതറിക്കിടക്കുന്ന മുടിയിഴകള്‍ വീണുകിടക്കുന്ന വലിയ നെറ്റി. അല്പം കലങ്ങിയ കുടിലത നിഴലിക്കുന്ന ചെറിയ കണ്ണുകള്‍. നീണ്ടു കൂര്‍ത്ത മൂക്ക്, ഒട്ടിയ കവിളുകള്‍, മെലിഞ്ഞതെങ്കിലും ബലിഷ്ടമായ ശരീരം…
ഞാന്‍ ഒന്നും മിണ്ടാതെ മുഖം തിരിച്ചു.
“ആപ് മദ്രാസി ഹൈ?”
“നഹി… കേരള്‍ സെ ആത്താ ഹും…” ഞാന്‍ പറഞ്ഞു.
“അരേ, വോഹി, വോഹി, കേരള്‍ കി രഹനെ വാലാ തോ, മദ്രാസി ഹൈ നാ? ക്യാ ഫരക് ഹൈ?”
“ബോഹത് ഫരക് ഹൈ ഭായ്, ആപ് ജായിയെ…” എന്നെ മദ്രാസി എന്നു വിളിച്ചത് എനിക്കിഷ്ടപ്പെട്ടില്ല.
അയാള്‍ അല്പം ചിന്താകുഴപ്പത്തില്‍ ആയി എന്നു തോന്നി.
“മുംബൈ മേം പെഹലെ ബാര്‍ ആയാ ഹൈ?”
“നഹി… ദോ-തീന്‍ സാല്‍ മേം യഹാം ഹി ഥാ.” ഞാന്‍ പറഞ്ഞു.
“കിധര്‍ ?” അയാള്‍ക്ക് എല്ലാം അറിയണം.
“വര്‍ളി മേം സ്റ്റേ കര്‍കെ ദാദര്‍ മേം കാം കിയാ ഥാ ?” ഞാന്‍ മറുപടി പറഞ്ഞു.
“അഛാ, തോ ആപ്കോ ജാന്‍താ ഹൈ, യെ സിറ്റി ?”
“ജി…”
“കിസ്കോ വെയിറ്റ് കര്‍ രഹാ ഹൈ ആപ് ?” വിടുന്ന ലക്ഷണം ഇല്ല.
“കണക്ഷന്‍ ഫ്ലൈറ്റ് കോ. ദില്ലി സെ കൊച്ചി ജാ രഹാ ഹും.” ഞാന്‍ ശാന്തമായി മറുപടി പറഞ്ഞു.
“ഫ്ലൈറ്റ് കബ് ആയേഗാ?” അടുത്ത ചോദ്യം.
“സാടെ പാഞ്ച് ബജേ.”
“അരേ വാ, അഭി തോ ദോ ബജേ ഹൈ. ഏക് ബാര്‍ ഖൂം കര്‍നെ കേലിയെ കാഫി ടൈം ബാകി ഹൈ സാബ്. ആയിയേനാ …” അയാള്‍ക്കൊരു പിടിവള്ളി കിട്ടിയ സന്തോഷം…
ഞാന്‍ ചിരിച്ചു “അഭി, യെ രാത് ദോ ബജേ മേം കിധര്‍ ജാനാ ഹൈ…?”
“വോ തോ ഹൈ സാബ്…” അയാള്‍ ചിരിച്ചു “ഗേറ്റ് വേ ഓഫ് ഇന്ത്യ, ആപ്കോ ദാരൂ പീനാ ഹൈ തോ ബാര്‍, ഓര്‍ ഡാന്‍സ് ബാര്‍, … ഓര്‍ …”
“ഡാന്‍സ് ബാര്‍ – വോ തോ പ്രോഹിബിറ്റ് കിയാ ഥാ നാ? അഭി ഭി ഹൈ?” ഞാന്‍ ചോദിച്ചു.
“അരേ സാബ്, യേ മുംബൈ ഹൈ മുംബൈ. കുച്ച് ഭി ഹോ സക്താ ഹൈ… ആപ് കോ ദേഖ്നാ ഹൈ തോ, മേരെ സാഥ് ആയിയേ. ചാര്‍ ബജേ മേം വാപാസ് ആയേഗാ… ദോ ഖംടെ കാഫി ഹൈ…” അയാളുടെ കണ്ണുകളില്‍ ഒരു മിന്നല്‍ ഞാന്‍ കണ്ടു.
“മുജ്സെ കിധര്‍ ഭി നഹി ജാനാ ഹൈ ഭായ്, ആപ് ജായിയെ” ഞാന്‍ പറഞ്ഞു.
“ഓര്‍ ഭി പ്ലേസ് ഹൈ, ആപ് കോ interest ഹൈ തോ …” ഒരു വഷളന്റെ ചിരി – അയാള്‍ ലാസ്റ്റ് കാര്‍ഡും ഇറക്കി.
“ക്യോം ? മുച്ചേ ദേഖ് കര്‍ ആപ് കോ ഐസേ ആദ്മി ലഗ്താ ഹൈ ക്യാ??” ഞാന്‍ അയാളുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
നാലഞ്ചു സെക്കന്റ് അയാള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി നിന്നു … പിന്നെ തല താഴ്ത്തി…
“നഹി സാബ്… മാഫ് കീജിയെ…” മുഖമുയര്‍ത്തി കണ്ണുകള്‍ താഴ്ത്തി അയാള്‍ പറഞ്ഞു.
ഒന്നു രണ്ടു നിമിഷം അയാള്‍ ഒന്നും മിണ്ടിയില്ല… ഞാനും.
“ആപ് അകേലാ ഹൈ…?” ഇത്തവണ ഒരു ബിസിനസ് പിടിക്കാനുള്ള ത്വര വാക്കുകളില്‍ ഇല്ലായിരുന്നു.
“നഹി, മേരെ സാഥ് ദോ സാഥിയോം ഭി ഹൈ…” ഞാന്‍ മറുപടി പറഞ്ഞു.
“വോ ലോഗ് ഹൈ?” എന്‍റെ സുഹൃത്തുക്കള്‍ക്ക് നേരെ കൈ ചൂണ്ടി ചോദിച്ചു.
“ജീ…” ഞാന്‍ തലയാട്ടി.
“അഗര്‍ വോ ലോഗ് ഭി ആയേഗാ തോ ആപ് മേരെ സാഥ് ആയേഗാ?” വീണ്ടും ഒരു ശ്രമം…
ഞാന്‍ ഉറക്കെ ചിരിച്ചു “അരേ ഭായ്, മേനേ കഹാ ഥാ നാ, not interested… മുഛെ ച്ചോടോ …”
“ഏക് മിനിറ്റ് സാബ്…” അയാള്‍ എന്നെ വിട്ട് എന്‍റെ സുഹൃത്തുക്കള്‍ക്കു നേരെ വേഗത്തില്‍ നടന്നു. അവരുടെ അടുത്ത് ചെന്ന് എന്തോ ചോദിച്ചു. മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഞങ്ങളുടെ സുഹൃത്ത് എന്തോ പറഞ്ഞു. അതുകേട്ട് എന്‍റെ സുഹൃത്ത് ഉറക്കെ ചിരിച്ചു. ചോദിക്കാന്‍ പോയ ആള്‍ പോയതിന്റെ ഇരട്ടി വേഗതയില്‍ തിരിച്ചുപോന്നു… തിരികെ എന്‍റെ അടുത്തുകൂടി കടന്നു പോയ അയാള്‍ എന്‍റെ നേരെ ഒന്നു നോക്കിയതുപോലുമില്ല… ആലുവാ മണപ്പുറത്ത് ശിവരാത്രി നാള്‍ കണ്ട പരിചയം പോലും കാണിക്കാതെ അയാള്‍ എന്നെ കടന്നു പോയി.
“എന്താ ആയാള്‍ ചോദിച്ചത് ?” ഞാന്‍ എന്‍റെ സുഹൃത്തുക്കളോട് ചോദിച്ചു…
“പാതിരാത്രി കറങ്ങാന്‍ പോകാന്‍… പിന്നേ ഭ്രാന്തല്ലേ ?” എന്‍റെ സുഹൃത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു.
“മാഷെന്താ അയാളോട് പറഞ്ഞത്?” ഞാന്‍ മുംബൈ വാലാ സുഹൃത്തിനോട് ചോദിച്ചു…
അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല, രണ്ടുകണ്ണും ഒരുമിച്ച് ഒന്നിറുക്കി ഉറക്കെ ചിരിച്ചു… കൂടെ ഞങ്ങളും.
നാട്ടിലെ പ്രമുഖ കുടിയന്മാരും തല്ലുകൊള്ളികളുമായിരുന്നു രാഘവനും സോമനും. സ്വന്തം പിതാവിനെക്കൊണ്ട് ഒരു ഗുണവും ഇല്ലായിരുന്നിട്ടും സോമന്റെ മകൻ രാമൻ കഷ്ടപ്പെട്ട് നല്ല നിലയിലായി, മാന്യനായി ജീവിച്ചു സൽപ്പേരുണ്ടാക്കി. കാലങ്ങൾ കഴിഞ്ഞു സോമനും രാഘവനും മരിച്ചു. രാമന്റെ മകളുടെ കല്യാണത്തിന് രാഘവന്റെ മകൻ രഘുവും ക്ഷണിക്കപ്പെട്ടിരുന്നു, കല്യാണ ദിവസം രഘു അടിച്ചു പാമ്പായി മാന്യരായ അതിഥികളുടെയൊക്കെ മുൻപിൽ വെച്ചു …
“എടാ രാമാ, പണ്ട് എന്റെ തന്തയും നിന്റെ തന്തയും കൂടെ തെക്കേലെ ദാക്ഷായണി ….#@$*&്# യുടെ അടുത്ത് #@!₹%ക്കാൻ പോകാറില്ലായിരുന്നോ? അന്ന്, നമ്മുടെ ചെറുപ്പത്തിൽ ദാക്ഷായണിക്ക് ഒരു മോളില്ലരുന്നോ ? ആ കെട്ടി തൂങ്ങി ചത്ത ദേവകി അവൾക്കു നിന്റെ മോളുടെ നല്ല ഷേപ്പ് … അപ്പൊ അവളാരാ … “
ഇങ്ങനെ അങ്ങു തുടങ്ങി…
രാമൻ രഘുവിനെ ഒതുക്കത്തിൽ സ്ഥലത്തുനിന്നും ഒഴിവാക്കാൻ ശ്രമിച്ചു.
“നീയെന്നെ വിളിച്ചു വരുത്തി അപമാനിക്കുന്നോടാ ^*#@% … ഒരു മാന്യൻ വന്നിരിക്കുന്നു നിന്റെ അപ്പന്റെ ഗുണം ഈ നാട്ടുകാർക്കെല്ലാം അറിയാം …” എന്നായി രഘു…
കേട്ടു മടുത്തപ്പോൾ നാട്ടിലെ ആരാധ്യനായ ചാക്കോ മാഷ് രഘുവിനോട് “നീ നിന്റെ അപ്പനേപ്പോലെ വിവരക്കേട് പറയരുത്” എന്നു പറഞ്ഞു…
അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടല്ലോ.
അതു കേട്ട് രഘുവിന്റെ ഒരു സുഹൃത്ത് “മാഷ് രഘുവിന്റെ തന്തക്കു പറഞ്ഞത് ശരിയായില്ല” എന്നുപറഞ്ഞ് മാഷിനോട് ഏറ്റുപിടിച്ചു.
“മാഷിനോടെനിക്ക് വളരെ ബഹുമാനമുണ്ട്, മാഷ് എന്റെ തന്തക്കു പറഞ്ഞതിൽ എനിക്ക് വിഷമമില്ല” എന്ന് രഘു വിളിച്ചു കൂവി.
നാട്ടിലെ മാന്യന്മാരായ ആളുകൾ ഇടപെട്ടു രഘുവിനെ മാറ്റി. കെട്ടെറങ്ങിയപ്പോൾ രഘു പറഞ്ഞു. “എന്റെ പറച്ചിലുകൾ ആരെയും തൃപ്തിപ്പെടുത്താനോ, ആരെയെങ്കിലും പ്രകോപിപ്പിക്കാനോ വേണ്ടിയല്ല. അത് എന്റെ നിലപാടുകളാണ്. കേവലമായ നേട്ടങ്ങൾക്കോ, വിവാദങ്ങൾക്കോ വേണ്ടി പറയുക എന്നത് എന്റെ രീതിയുമല്ല. മുഖത്ത് നോക്കി പറയുക എന്നുള്ളത് സത്യസന്ധതയുടെ ലക്ഷണമാണ്. അതുകൊണ്ടാണ് ഞാൻ അവനോടത് പറഞ്ഞത്.“
പിന്നീട് നാട്ടുകാർ ഇത് സംസാര വിഷയമാക്കി “രഘു നിഷ്കളങ്കനായതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്, പലർക്കും പണ്ടേ തോന്നിയിട്ടുണ്ട് രാമന്റെ മകളും ദേവകിയും ആയി ഒരു മുഖസാമ്യം” എന്ന് ഒരുവിഭാഗവും,
“കാര്യം ശരിയായിരിക്കാം എന്നാലും പബ്ലിക്കായി പറയാമോ? അവനു നല്ല തല്ലു കൊടുക്കാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്” എന്ന് മറുവിഭാഗവും പറഞ്ഞു. എന്നാൽ മറ്റുചില ആളുകൾക്ക് ദേവകിയും രാമന്റെ മകളുമായി ഒരു സാമ്യവും ഒരിക്കലും തോന്നിയിരുന്നില്ല.
*****
പ്രശ്നം ഇതാണ് തോന്നുന്നതെല്ലാം എവിടെയും വിളിച്ചു പറയാമോ? നിഷ്കളങ്കതയുടെയോ വിവരക്കേടിന്റെയോ മുഖംമൂടി അണിഞ്ഞുകൊണ്ട് ആളുകൾക്ക് എന്തും പറയാമോ? മനുഷ്യൻ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ആർജിച്ച സംസ്കാരം എന്നത് ചിലർക്കുമാത്രം ബാധകമല്ലേ? സാമൂഹ്യജീവി എന്ന വ്യത്യസമൊഴിവാക്കിയാൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ എന്തു വ്യത്യാസം?
ന്യൂ ജനറേഷൻ സിനിമകളോടുള്ള ശ്രീ. ബാലചന്ദ്ര മേനോന്റെ അഭിപ്രായമാരാഞ്ഞപ്പോൾ അദ്ദേഹം നൽകിയ മറുപടി ഞാൻ സ്മരിക്കുന്നു“Don’t try to show all what you do inside a toilet, while in your drawing room. You may be doing several things inside your bedroom, but it is not fair to show it all on screen. If a donkey dares to stand in front of a speeding train, will you call it ‘boldness’?”
*****
ഒരിക്കൽക്കൂടി ഞാൻ മുൻകൂർ ജാമ്യമെടുക്കുന്നു: ഈ കഥക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഇനി ജനിക്കാൻ പോകുന്നവരുമായോ എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്. കൊല്ലരുത് നടേശാ … ഒന്നു വിരട്ടി വിട്ടാൽ ഞാൻ നന്നായിക്കോളാം.