Search

ചിതറിയ ചിന്തകള്‍…

Mahi's Blog: ഒരു സാധാരണക്കാരന്‍റെ മനോവ്യാപാരങ്ങള്‍…

Tag

Strive

കൊടുക്കുന്നവനും വാങ്ങുന്നവനും

albert-einstein-success-value-large“കര്‍മണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന:”

സാധാരണ ഗതിയില്‍, ഒരു ബിസിനസ് ഡീല്‍ അല്ലാത്ത ഏതിലും (പ്രത്യേകിച്ച് കുടുംബം, വ്യക്തിബന്ധങ്ങള്‍… മുതലായവയില്‍) നല്‍കുന്നവന്‍ എന്നും നല്‍കിക്കോണ്ടേ ഇരിക്കണം എന്ന് വിധിക്കപ്പെട്ടിരിക്കുന്നു. വാങ്ങുന്നവന്‍ എന്നും വാങ്ങാന്‍ തയ്യാറായും കാണപ്പെടുന്നു. ഈ പ്രക്രിയ എന്നുമെന്നും തുടര്‍ന്നു പോകേണ്ടതാണ് എന്നാണ് മിക്കവാറും ആളുകളുടെ ചിന്ത. കൊടുക്കുന്നവന്‍റെ നല്‍കാനുള്ള കപ്പാസിറ്റിയോ, മാനസികാവസ്ഥകളോ പലപ്പോഴും വിസ്മരിക്കപ്പെടുന്നു…

“എന്താ അവന് തന്നാല്‍? ഉണ്ടായിട്ടല്ലേ ചോദിക്കുന്നത്…”
എന്ന ചിന്ത ആണ് പലരെയും ഭരിക്കുന്നത്… എന്നാല്‍ താന്‍ അവനില്‍ നിന്നും വാങ്ങാന്‍ യോഗ്യനാണോ? അല്ലെങ്കില്‍ അവന്‍ പണ്ട് ചെയ്തതിന് താന്‍ എന്ത് പ്രത്യുപകാരം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു.

നല്‍കുന്നവന്‍ തന്‍റെ പ്രത്യേക സാഹചര്യത്തില്‍ “സ്ഥിരം പരാദജീവിക്ക്” എപ്പോഴെങ്കിലും അയാള്‍ പ്രതീക്ഷിച്ചിരുന്ന ഒരു കാര്യം ചെയ്യാന്‍ വിട്ടുപോയി എങ്കില്‍, ദാതാവ്, ഇതുവരെ ചെയ്തിരുന്ന എല്ലാ നല്ല കാര്യങ്ങളും ഒറ്റ നിമിഷത്തില്‍ വിസ്മരിക്കപ്പെടുന്നു. ദാതാവിന്‍റെ സാമ്പത്തിക, ശാരീരിക, മാനസിക അവസ്ഥകള്‍ ഒന്നും സ്വീകര്‍ത്താവിന്‍റെ വിഷയമല്ല. ഒരു വൈരാഗ്യ ബുദ്ധിയോടെയാണ് പിന്നീട് സ്വീകര്‍ത്താവിന്‍റെ പെരുമാറ്റം- മുന്‍പ് കിട്ടിയ സഹായങ്ങളെ പാടേ മറന്ന്, ലോകത്തിലെ ഏറ്റവും വൃത്തികെട്ടവന്‍ ആയി അയാള്‍ ദാതാവിനെ ചിത്രീകരിക്കുന്നു.

?????????????അതുകൊണ്ട് ദാതാവ് ആകുന്നവര്‍ എപ്പോഴും കരുതിയിരിക്കുക- തിരിച്ച് ഒന്നും പ്രതീക്ഷിക്കണ്ട, നന്ദി പോലും – അത് കിട്ടിയാല്‍ കിട്ടി ബോണസ് ആയി കരുതുക…
പ്രിയപ്പെട്ടവരുടെ കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ കൂടി തയ്യാറായി മാത്രം ദാനം/സഹായം ചെയ്യുക…

പക്ഷെ എങ്കിലും, മറ്റൊരുവന് ചെയ്യുന്ന ദാനം/സഹായം ആണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത്.
കാരണം സഹായിക്കുന്നവന്‍ / നല്‍കുന്നവന്‍ ആണ് ദൈവം

*****

ബന്ധപ്പെട്ട പോസ്റ്റ്‌: The God ???

അതിജീവനത്തിന്‍റെ ആദ്യ പാഠങ്ങള്‍… (ബാംഗ്ലൂര്‍ ജീവിതം -1)

Mother Calling to her Sonബാംഗ്ലൂര്‍: 2005 ഏപ്രില്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ച, പതിവ് പോലെ അന്നു വൈകീട്ടും അമ്മയെ വിളിച്ചു.
“നീ എന്നു വരും? വിഷുവിന് ഇനി കുറച്ചു ദിവസങ്ങളെ ഉള്ളൂ…”
“വന്നാല്‍ ശരിയാവില്ല – ഒരാഴ്ച പോകും. പ്രൊജക്ടിന്‍റെ അവസാന ഘട്ടം ആണ്… പിന്നെ ബസിലും ട്രെയിനിലും ഒന്നും ടിക്കറ്റും കിട്ടില്ല. എല്ലാം നേരത്തെ തന്നെ സോള്‍ഡൌട്ട് ആയിക്കാണും…” ഞാന്‍ മറുപടി പറഞ്ഞു.
“നീ വരില്ലെങ്കില്‍ ഈ വര്‍ഷം വിഷുക്കണിയും സദ്യയും ഒന്നും ഒരുക്കുന്നില്ല… കുട്ടികള്‍ക്ക് വേണ്ടെങ്കില്‍ പിന്നെ ഞങ്ങള്‍ക്കെന്തിനാ…” അമ്മയുടെ ശബ്ദത്തില്‍ പരിഭവം സ്പഷ്ടമായിരുന്നു.
അപ്പാര്‍ട്ടുമെന്‍ടില്‍ എത്തിയപ്പോള്‍ കൂട്ടുകാര്‍ വിഷു പ്രമാണിച്ച് ബംഗ്ലൂര്‍ തന്നെയുള്ള ബന്ധുക്കളുടെ വീട്ടില്‍ പോകുന്ന കാര്യം പറയുന്നു…
ബാംഗ്ലൂരില്‍ എനിക്ക് അടുപ്പമുള്ള ഒരേയൊരു ബന്ധു അമ്മയുടെ അകന്ന ബന്ധത്തിലുള്ള ബാലന്‍ അങ്കിള്‍ ആണ്. ചിലപ്പോളൊക്കെ വീക്കെന്‍ഡില്‍ അവിടെ പോകാറുമുണ്ട്. പക്ഷെ എന്തോ, വിഷുവിന് അവിടെ പോകാന്‍ തോന്നിയില്ല. ഞാന്‍ വീട്ടില്‍ ഇല്ലാത്ത ആദ്യ വിഷു… സഹമുറിയനും ബാല്യം തൊട്ടുള്ള സുഹൃത്തുമായ അരുണിനോട് കാര്യം പറഞ്ഞു. അവന്‍ പറഞ്ഞു “നിനക്ക് പോകണമെന്നുണ്ടെങ്കില്‍ പൊയ്ക്കോ… വിഷു സീസന്‍ അല്ലേ, ട്രെയിന്‍, ലക്ഷ്വറി ബസ് ഒന്നും നോക്കണ്ട… മജസ്റ്റിക്കില്‍ നിന്നു കോയമ്പത്തൂര്‍ക്ക് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ബസ് കാണും, അവിടുന്ന് പാലക്കാട്‌, തൃശ്ശൂര്‍… അങ്ങനെ കയറി ഇറങ്ങിപ്പോകണം. ലക്ഷ്വറി ബസില്‍ 14 മണിക്കൂര്‍ മതി, പക്ഷെ ഇത് ഒരു ദിവസത്തെ യാത്ര കൂട്ടിക്കോ…”

*****

Rush Dayഅവസാനം പോകാന്‍ തന്നെ തീരുമാനിച്ചു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന ഓണത്തിനും വിഷുവിനും ഒക്കെ കുടുംബത്തോടൊപ്പം കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു ജീവിതം? എന്തു പ്രോജെക്റ്റ്‌? ഈ പ്രൊജെക്ടുകള്‍ ചെയ്യുന്നത് തന്നെ കുടുംബത്തിനു വേണ്ടി അല്ലേ?
അങ്ങനെ ഏപ്രില്‍ 12 ന് ഉച്ചവരെ കമ്പനിയില്‍ പോയി അവിടെനിന്നു നേരെ ബസ് സ്റേഷനിലേക്കും.അമ്മയ്ക്കും പെങ്ങള്‍ക്കും വാങ്ങിയ സാരിയും ചുരിദാറും പിന്നെ അല്ലറ ചില്ലറ സാധനങ്ങളുമൊക്കെയായി ഭാരമേറിയ ഒരു ബാഗ്‌ പുറത്തുണ്ട്. ബാംഗ്ലൂര്‍ മജസ്റ്റിക്കിലെ ഇന്‍റര്‍-സ്റേറ്റ് ബസ് ടെര്‍മിനല്‍ പരിസരത്തേക്ക് അടുക്കാന്‍ പോലും ആവാത്ത തിരക്ക്. ഉത്സവപ്പറമ്പില്‍ക്കൂടി നടക്കുന്ന പ്രതീതി. ഓരോ ബസും നിറഞ്ഞ് തൂങ്ങി നിന്നു യാത്ര ചെയുന്ന ആളുകള്‍…
തിരികെ അപ്പാര്‍ട്ട്മെന്റിലേക്കു പോയാലോ എന്നാലോചിക്കുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി “ഡായ്… മഹേഷ്‌, നാട്ടുക്ക് പോകലൈയാ?”
സുഹൃത്തും സഹപ്രവര്‍ത്തകനുമായ സെന്തില്‍ ആണ്- കോയമ്പത്തൂര്‍ മച്ചാന്‍.
“ആമാണ്ടാ, ആനാ ഒറ്റ ബസിലും സീറ്റ് കിടയാത്… പാരെടാ.. എപ്പടി കോവൈ വരേയ്ക്കും ഇന്ത മാതിരി ട്രാവല്‍ പണ്ണിടും?” ഞാന്‍ അറിയാവുന്ന തമിഴില്‍ പേശി.
“കവലൈപ്പെടാത് മച്ചാ… വാങ്കോ…” അവന്‍ എന്നെ കൂട്ടി ഒരു ഗാരെജിലേക്ക് നടന്നു. അവിടെ ഉണ്ടായിരുന്ന ഒരു ബസിലെ കണ്ടക്ടറോട് എന്തോ സംസാരിച്ചു. കുറച്ചു രൂപ കൊടുക്കുന്നതും കണ്ടു. ബോര്‍ഡ് വെക്കാതെ ഗാരേജില്‍ കിടന്ന ഒരു ബസിലേക്ക് അയാള്‍ ഞങ്ങളെ നയിച്ചു.
“അന്ത ബസ് ഒണ്‍ അവറുക്ക് ഉള്ളൈ പുറപ്പെടും – സേലം വരേയ്ക്കും പോകലാം…” സെന്തില്‍ പറഞ്ഞു.
സേലമെങ്കില്‍ സേലം – അവിടെ ചെന്നിട്ട് ബാക്കി നോക്കാം.

*****

സേലത്ത് എത്തിയപ്പോള്‍ രാത്രി 9 മണി. സെന്തില്‍ അവന്‍റെ സേലത്തുള്ള അമ്മാവന്‍റെ വീട്ടിലേക്ക് പോയി. എന്‍ക്വയറിയില്‍ അന്വേഷിച്ചപ്പോള്‍ കൃത്യം 9:30 ന് പാലക്കാടിന് ഒരു സൂപ്പര്‍ ഫാസ്റ്റ് ഉണ്ടെന്നറിഞ്ഞു. അത് കഴിഞ്ഞാല്‍ പിന്നെ വളരെ താമസിക്കും. അത്താഴം കഴിക്കാന്‍ സമയമുണ്ട്- ഉച്ചക്ക് ഭക്ഷണം കഴിക്കാത്തതിന്‍റെയും, വലിയ ബാഗും തൂക്കി ഓരോ ബസ്സിന്‍റെയും പിന്നാലെ ഓടി പരാജിതനായതിന്‍റെയും ക്ഷീണം വിശപ്പിന്‍റെ രൂപത്തില്‍ വിളി തുടങ്ങി. ബസ് സ്റ്റാന്‍ഡിനോട്‌ ചേര്‍ന്നു തന്നെ ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ കണ്ടു അതിന്‍റെ ഒരു പ്രവേശന കവാടം ബസ് സ്റ്റാന്‍ഡിലേക്കും മറ്റൊരു കവാടം ഹോട്ടലിനപ്പുറത്തുകൂടി പോകുന്ന റോഡിലേക്കും ആയിരുന്നു. തമിഴ്നാട്ടില്‍ ചെന്നാല്‍ ഒരിക്കലും ഒഴിവാക്കാത്ത കട്ടത്തൈരും കൂട്ടി വെള്ളച്ചോറ് സുഖമായി ഉണ്ടു.
കൈ കഴുകാനായി ടാപ്പ് തിരിക്കവെ വെറുതെ ജനലില്‍ കൂടി പുറത്തേക്കു നോക്കി. ആളുകള്‍ ഭക്ഷണം കഴിച്ച എച്ചിലില ഹോട്ടലിന്‍റെ പിന്നില്‍ ഒരു കുന്നുപോലെ കൂടിക്കിടക്കുന്നു. തെരുവുനായ്ക്കള്‍ അവയില്‍ അവശേഷിച്ച ഭക്ഷണം കഴിക്കാന്‍ കടിപിടി കൂടുന്നു. ഒറ്റ നോട്ടത്തില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഏതൊരു ഹോട്ടലിന്‍റെയും പിന്നാമ്പുറത്ത് ഇത്തരം കാഴ്ചകള്‍ കാണാം…
The Boy Needed Foodപെട്ടെന്ന്‍ ഒരു ഞെട്ടലോടെ ഞാന്‍ ആ കാഴ്ച കണ്ടു.കറുത്ത് മെലിഞ്ഞുണങ്ങി അസ്ഥിപഞ്ജരം പോലെയായ, കഷ്ടിച്ച് മൂന്നോ നാലോ വയസ് പ്രായം  തോന്നിക്കുന്ന ഒരു കുഞ്ഞ് ആ ഇലക്കൂട്ടത്തിലേക്ക് ഇഴഞ്ഞു വന്നു. ഒരു വറ്റു ചോറിനായി ആ കുഞ്ഞ് കടിപിടി കൂടുന്ന പട്ടികളുടെ മുഖം തള്ളിമാറ്റുന്നു… ഒരു നിമിഷം ഞാന്‍ സ്തബ്ധനായി നിന്നു… എനിക്ക് ആ കുഞ്ഞിനു വേണ്ടി എന്തെങ്കിലും ചെയ്യണമായിരുന്നു… കുറഞ്ഞ പക്ഷം അവനെ ആ വൃത്തികെട്ട അവസ്ഥയില്‍ നിന്നും എടുത്തു മാറ്റി അല്പം ഭക്ഷണം എങ്കിലും വാങ്ങിക്കൊടുക്കണം…
പെട്ടെന്ന് പാലക്കാടിനുള്ള സൂപ്പര്‍ഫാസ്റ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിയിരിക്കുന്നു- എന്നുള്ള അനൌണ്‍സ്മെന്‍റ് ഞാന്‍ കേട്ടു… ക്ഷീണം, കുടുംബത്തോടൊപ്പമുള്ള വിഷു… എനിക്ക് ആ ബസ് മിസ്‌ ചെയ്യാനാവില്ല. ഹോട്ടലിലെ ബില്‍ കൊടുത്ത്, ഭാരിച്ച ഹൃദയവുമായി ഞാന്‍ ബസിനു നേരെ ഓടി…
എനിക്ക് സീറ്റ് കിട്ടി, എങ്കിലും ആ രാത്രി ഉറങ്ങാനായില്ല… ഞാന്‍ ചുറ്റും നോക്കി-ബസിലുള്ള എല്ലാ യാത്രക്കാരും സുഖമായി ഉറങ്ങുന്നു- എനിക്കും, യാത്രാക്ഷീണവും, തലവേദനയും, ശരീര വേദനയും ഒക്കെയുണ്ടായിരുന്നു. – പക്ഷെ ഉറക്കം എന്നെ വിട്ടുനിന്നു. അന്നു രാത്രി മുഴുവനും ഞാന്‍ കറുത്ത് മെലിഞ്ഞ ആ കുഞ്ഞിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നു… അവന്‍ അല്പം ഭക്ഷണത്തിന് വേണ്ടി തെരുവു നായ്ക്കളോട് പൊരുതുന്നു – എനിക്ക് ഒരിക്കലും സങ്കല്‍പിക്കനാവാത്ത കാര്യം. എനിക്ക്, എന്‍റെ നെഞ്ചിനു മുകളില്‍ ഒരു വലിയ കല്ലെടുത്ത്‌ വെച്ചിരിക്കുന്നത് പോലെ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നി. ആ കറുത്തു മെലിഞ്ഞ കുഞ്ഞിനെ ഓര്‍ത്തു എന്‍റെ കണ്ണുകള്‍ നിറയുന്നതില്‍ നിന്ന് എന്നെ തടയാന്‍ എനിക്കാവുമായിരുന്നില്ല. ലോകത്തുള്ള, ഭക്ഷണം ലഭിക്കാത്ത എല്ലാ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയും ഞാന്‍ തീരുമാനിച്ചു- ഇനി ഭക്ഷണം പാഴാക്കില്ല…

*****

എന്‍റെ അമ്മ പലപ്പോഴും പറയുന്ന കാര്യം ഞാന്‍ ഓര്‍മിച്ചു – “അന്നദാനം മഹാദാനം ആണ് മോനെ- നിനക്ക് പണമോ മറ്റെന്തെങ്കിലും വസ്തു കൊടുത്തോ ഒരാളെയും തൃപ്തനാക്കാന്‍ കഴിയില്ല – ഭക്ഷണമല്ലാതെ…!!!”

ഭക്ഷണത്തിന്‍റെ വില ഒന്നു വേറെതന്നെ…
എന്‍റെ കുട്ടിക്കാലത്ത്, ഞാന്‍ ഭക്ഷണം പാഴാക്കിക്കളയുമ്പോള്‍ എന്‍റെ മാതാപിതാക്കള്‍ എന്നോട് പറയുമായിരുന്നു “നിന്നെ നന്നായി നോക്കാന്‍ ഞങ്ങള്‍ ഉള്ളതുകൊണ്ടും ശരിയായ വിശപ്പ്‌ നീ അറിയാത്തത് കൊണ്ടും ഭക്ഷണത്തിന്‍റെ വില നിനക്കറിയില്ല. ഒരു നേരം ആഹാരം കിട്ടാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഈ ലോകത്തുണ്ടെന്ന് നിനക്കറിയാമോ?”

*****

“അര്‍ഹതയുള്ളവയുടെ അതിജീവനം” (Survival of the Fittest) എന്ന ഹെര്‍ബര്‍ട്ട് സ്പെന്‍സറിന്‍റെ തിയറിയില്‍ പറയുന്നതുപോലെ – ഈ ലോകം അതിജീവിക്കുന്നവന് വേണ്ടിയുള്ളതാണ്. അതിജീവനത്തിനായ് ഈ ലോകത്തിലുള്ള എല്ലാവര്‍ക്കും സാഹചര്യങ്ങളുമായി പൊരുതേണ്ടിയും വരും. വിജയി ജീവിക്കും, പരാജിതന്‍ നശിക്കും. ചരിത്രം പോലും വിജയിയുടെ ജീവിതകഥയാണ് – പരാജിതന്‍റെ അല്ല.
സേലം ബസ്‌ സ്റ്റാന്‍ഡിലെ ഹോട്ടലില്‍ നിന്നും ഞാന്‍ കണ്ടതും അതുതന്നെയാണ്-
“നിലനില്‍പ്പിനായുള്ള സമരം- ജീവനും, അതിജീവനത്തിനും വേണ്ടിയുള്ള പൊരുതല്‍… പിന്നെ- തീര്‍ച്ചയായും ഭക്ഷണത്തിന്‍റെ വിലയും …”

*****

സേലം ബസ് സ്റ്റാന്‍ഡില്‍ കണ്ട പേരറിയാത്ത, കറുത്ത്മെലിഞ്ഞ  കുഞ്ഞേ, നീ ഇന്നെവിടെയാണെന്ന് എനിക്കറിയില്ല. നിനക്കായി ഒന്നും ചെയ്യാനാവാതെ സ്വാര്‍ത്ഥനായി മടങ്ങിയ അന്നത്തെ എന്നെക്കുറിച്ചോര്‍ത്ത് എനിക്കു ലജ്ജയുണ്ട്. പക്ഷെ, ജീവിതത്തെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാടില്‍ നീ വരുത്തിയ മാറ്റം – അത് വളരെ വലുതാണ്‌ – നന്ദി.
എനിക്കറിയാം ഈ കുമ്പസാരം ഒരു പരിഹാരവും അല്ല എന്ന്… പക്ഷെ പ്രിയപ്പെട്ട കുഞ്ഞേ- എനിക്കിതു ചെയ്തേ മതിയാകൂ…!!!

ബന്ധപ്പെട്ട പോസ്റ്റ്‌ (English)

എന്തേ നിന്നെ വെറുക്കാന്‍ എനിക്കാവാത്തത് 2013 ?

കഴിഞ്ഞ വര്‍ഷത്തേക്ക് ഒന്നു തിരിഞ്ഞു നോക്കി. നേട്ടങ്ങളെക്കാള്‍ കോട്ടങ്ങള്‍ പലതായിരുന്നു – ധനനഷ്ടം, രോഗപീഡ, സ്ഥാനഭ്രംശം, തടവുശിക്ഷ (വീട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍), വേദന, ഒറ്റപ്പെടല്‍, ഡിപ്രഷന്‍ … അങ്ങനെയങ്ങനെ… പക്ഷെ 2013 ഒരു തിരിച്ചറിവിന്‍റെ വര്‍ഷം ആയിരുന്നു… പല കാര്യങ്ങളിലും.

കോട്ടങ്ങളെക്കുരിച്ചുള്ള വിശദീകരണം ഞാന്‍ ചുരുക്കുന്നു. കാരണം ഞാന്‍ ഒരു ഒപ്ടിമിസ്റ്റ് ആണ്. നിന്‍റെ യഥാര്‍ത്ഥ സുഹൃത്തുക്കളേ നിന്‍റെ കഷ്ടകാലത്തില്‍ നീ അറിയും എന്ന, മുന്‍പ് തന്നെ അറിയാവുന്ന സത്യം അടിവരയിട്ടുറപ്പിച്ച വര്‍ഷവും കഴിഞ്ഞത് തന്നെ… വര്‍ഷാദ്യത്തില്‍ എന്നെ എഴുതിത്തള്ളിയ ചിലര്‍ വര്‍ഷാവസാനത്തില്‍ – ഇവന്‍ അങ്ങനെ എഴുതി തള്ളേണ്ടവനല്ല എന്ന ഭാവത്തില്‍ തിരിച്ചു വരുന്നതും കണ്ടു…

എന്നും കൂടെയുണ്ടായിരുന്ന ചില സുഹൃത്തുക്കള്‍ – പ്രത്യേകിച്ച് രണ്ടു മൂന്നു പേര്‍ – ജീവിതം ഇവിടെയൊന്നും തീരുന്നില്ല എന്നും ഒരു രാത്രികൊണ്ടോന്നും ലോകം അവസാനിക്കില്ല എന്നും പറഞ്ഞു കൂടെ നിന്നു ജീവന്‍ പകര്‍ന്നു തന്നു…

ഞാന്‍ 2013 നെ ഇഷ്ടപ്പെടുന്നു… കാരണം ഭൌതികജീവിതത്തിലെ എന്‍റെ ഏറ്റവും മോശം വര്‍ഷം തന്നെ എനിക്ക് എന്‍റെ മനസ്സിനെ തിരിച്ചറിയാന്‍ സഹായിച്ചു. ഞാന്‍ എന്‍റെ കഴിവുകളിലേക്ക് – അഥവാ എന്നിലേക്ക്‌ തിരിഞ്ഞു നോക്കി… ഏകാന്തതയുമായി പൊരുത്തപ്പെട്ടു – അതിനെ എന്‍റെ ഓട്ടങ്ങള്‍ക്കിടയില്‍ കിട്ടിയ ഹോളിഡെയ്സ് ആയി കണക്കാക്കി… (എനിക്ക് നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട് – അത് നിന്‍റെ നാശത്തിലെയ്ക്കുള്ളതല്ല നന്മയിലെക്കാണ് എന്ന വാചകം ഞാന്‍ എനിക്കുള്ള നിമിത്തമായി കരുതി…) ഭഗവദ് ഗീതയും, ബൈബിളും, വീരേന്ദ്രകുമാറിന്‍റെ ഹൈമവതഭൂവിലും, ഒക്കെ വായിച്ചു… HBO യും Star movies ഉം എന്‍റെ കൂട്ടുകാരായി… ഭഗവദ്ഗീത മുതല്‍ പ്ലേബോയ് വരെ വായിച്ചുതള്ളി. സണ്ണി ലിയോണിന്‍റെ മുതല്‍ സണ്ണി ഡിയോളിന്‍റെ വരെ സിനിമകള്‍ കണ്ടു… അടൂര്‍ ഗോപാലകൃഷ്ണനും അനൂപ്‌ മേനോനും മുതല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗും, ജെയിംസ് കാമറൂണും ബെന്‍ അഫ്ലെക്കും വരെ…

ഒക്ടോബര്‍ മുതല്‍ മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യാന്‍ തുടങ്ങി – ഇംഗ്ലീഷ് ബ്ലോഗിങ്ങ് ഉപേക്ഷിച്ചിട്ടില്ല ചിലപ്പോള്‍ ഇനിയും ചെയ്തേക്കും. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ 30-40 പേര്‍ ദിവസം വന്നിരുന്ന എന്‍റെ ബ്ലോഗ്ഗില്‍ (https://itsmahesh.wordpress.com/), 300 – 400 പേര്‍ വന്നു പോകുന്നത് അമ്പരപ്പോടെ ഞാന്‍ കണ്ടു… അപ്പൊ എന്നെ വായിക്കാനും ആളുകള്‍ ഉണ്ട്… (ഈ 300 – 400 ഒന്നും ബ്ലോഗ്ഗിങ്ങിലെ മഹാരഥന്മാരെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല എന്നറിയാം – എന്നാലും വെറുതെ സമയം പോകാന്‍ എന്തെങ്കിലും ചവര്‍ എഴുതുന്ന മ്മക്ക് 50 പേരെന്ന് പറയുന്നത് തന്നെ ഒരു സംഭവം ആണ്)
മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യാന്‍ എന്നെ നിര്‍ബന്ധിച്ച എന്‍റെ സഹോദരിയെ വിവാഹം ചെയ്ത് 2014 -മുതല്‍ എന്‍റെ കുടുംബത്തിലെ ഒരംഗമായി വരാന്‍ പോകുന്ന കവിയും അഭിഭാഷകനും ക്ഷേത്ര തന്ത്രിയുമായ ശ്രീരാം ഏട്ടനും (Adv. ശ്രീരാം ശര്‍മ) നന്ദി. എന്‍റെ ഏകാന്തതകളെ ഭ്രാന്തമായ ഉന്മാദത്തിലേക്ക് വഴുതാതെ സഹായിച്ച “മ്മടെ സൊന്തം സുക്കറിനും” നന്ദി.

ബ്ലോഗ്‌ വായന തുടങ്ങിയ 2008 മുതല്‍ ആരാധിച്ചിരുന്ന പല ഓണ്‍ലൈന്‍ എഴുത്തുകാരും എന്‍റെ സുഹൃത്തുക്കള്‍ ആയി. മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന് നന്ദി. എല്ലാവരെയും എടുത്തു പറയുന്നില്ല എങ്കിലും ചിലരേ മറക്കാന്‍ വയ്യ – നൊസ്ടാല്‍ജിക്ക് എഴുത്തിന്‍റെ തമ്പുരാന്‍, സുധേട്ടന്‍ എന്ന സുധാകരന്‍ വടക്കാഞ്ചേരി, വേദനിക്കാതെ എഴുത്തുകൊണ്ട് മനസ്സില്‍ ശസ്ത്രക്രിയ ചെയ്യുന്ന പപ്പേച്ചി എന്ന പദ്മശ്രീ നായര്‍, മ്മടെ സ്വന്തം അക്കാക്കുക്കഇക്കാ എന്ന അലി മുഹമ്മദ്‌ അക്കാകുക്ക, ശക്തമായ, എന്നാല്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളെടുക്കുന്ന വിരോധാഭാസന്‍ ചേട്ടന്‍, പടന്നക്കരനായ ഷബീര്‍ അലി, സമാനതകളില്ലാത്ത സിയാഫ് ഇക്കാ, വിഡ്ഢി എന്ന മുഖം മൂടി സ്വയം അണിഞ്ഞ അതി ബുദ്ധിമാനായ വിഡ്ഢിമാന്‍, ഇടക്കിടക്ക് ഫോണ്‍ വിളിച്ച് “അനക്കെങ്ങനെണ്ടെടാ ഹംക്കേ … ” എന്നന്വേഷിക്കുന്ന അന്‍വരികളിലെ അന്‍വര്‍ക്കാ, SMS/ഫോണ്‍ വിളിക്കാറുള്ള സ്നേഹസമ്പന്നനായ ഷിറു എന്ന ഷിറാസ് VT, ഇടക്ക് കാണാതായ ഭ്രാന്തേട്ടന്‍ (അംജത്തിക്കാ), പിന്നെ ഷംസുദ്ദീന്‍, സീബു എന്ന ഔറംഗസീബ്, സുനൈസ്, ബെന്‍ജി ചേട്ടന്‍, ചാറ്റിങ്ങിലൂടെ എന്‍റെ ബോറടി മാറ്റിയിരുന്ന റിനു, നാമൂസ്, ആര്‍ഷ, P O രാധാകൃഷ്ണന്‍, ബിനോയ്‌ ദേവസ്സിക്കുട്ടി, മ്മടെ സ്വന്തം സഖാവ് സാബു തോമസ്‌… മ്മടെ സ്വന്തം ഡോക്ടര്‍ അബ്സാര്‍ ഭായ്, കുട്ടി ഡോക്ടര്‍ ഷിംന, മോഹി, റോബിന്‍, ഏകദേശം ഞാന്‍ ചിന്തിക്കുന്നതുപോലെ തന്നെ സിനിമയെക്കുറിച്ച് അവലോകനം നടത്തുന്ന പ്രവീണ്‍, പിന്നെ പുതുവത്സര സുഹൃത്തായി സമീപ നാട്ടുകാരനായ വില്ലേജ്മാന്‍ എന്ന ശശിയേട്ടനും… ഇനിയുമുണ്ട് ആളുകള്‍ വിസ്താര ഭയം മൂലം നിര്‍ത്തുന്നു.

എന്‍റെ വ്യക്തിജീവിതത്തിലെ പല നല്ലകാര്യങ്ങളും 2013 -ല്‍ നടന്നു. എന്‍റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചതും 2013 -ല്‍ തന്നെ. ഞാന്‍ പിതാവാകാന്‍ പോകുന്നു എന്ന കാര്യം അറിഞ്ഞതും 2013 -ല്‍ തന്നെ… മറക്കാനാവാത്ത നിമിഷങ്ങള്‍… ജീവിതത്തില്‍ ആദ്യമായി ബോധംകെടുത്തിയുള്ള (എനിക്കില്ലാത്ത ബോധം എങ്ങനെ കെടുത്തി എന്ന്‍ എന്നോട് ചോദിച്ചിട്ട് കാര്യമില്ല- അത് അനസ്തേഷ്യ തന്ന ഡോക്ടറോട് തന്നെ ചോദിക്കണം) ഒരു ഓപ്പറേഷന് വിധേയനായതും ഈ വര്‍ഷം തന്നെ… എന്‍റെ കാറിനെയും, അവളോടോപ്പമുള്ള (“അതിനോടൊപ്പമുള്ള” എന്നു ഞാന്‍ പറയുന്നില്ല – എന്‍റെ ഭാര്യ ക്ഷമിക്കട്ടെ ) ഏകാന്ത യാത്രകളെയും ഞാന്‍ സ്നേഹിച്ചു തുടങ്ങിയതും 2013 -ല്‍ തന്നെ.

ആരാധനയോടെ മാത്രം കണ്ടിരുന്ന സാഹിത്യ മഹാ പ്രതിഭകള്‍ നവവത്സരാശംസകള്‍ നേരിട്ട് അറിയിച്ചപ്പോള്‍ നിറഞ്ഞ കണ്ണുകളോടെയാണ് ഈ വര്‍ഷത്തിന്‍റെ തുടക്കം – പിതാവാകാന്‍ പോകുന്നതും അളിയന്‍ ആകാന്‍ പോകുന്നതും 2014-ല്‍ തന്നെ…

“മഹേഷ്‌/സാര്‍/ഭായ് ഒരു സംഭവം ആണെന്ന്” കരുതുന്നവരോടും, “മഹേഷോ – അവനൊരു മുടിഞ്ഞ അഹങ്കാരിയാ” എന്നു കരുതുന്നവരോടും ഞാന്‍ ഒരു ഭാഗ്യവാന്‍ ആണെന്നോ നിര്‍ഭാഗ്യവാന്‍ ആണെന്നോ കരുതുന്നവരോടും ഒരുവാക്ക് – “ഞാന്‍ ഇത് ഒന്നുമല്ല – എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ഉള്ള വെറും സാധാരണക്കാരന്‍ – ഞാന്‍ ആരുടേയും മുകളില്‍ ആണെന്ന് കരുതുന്നില്ല – താഴെയും…” : 2013 ലെ തിരിച്ചറിവ് ഇതാണ്.

നന്ദി, എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും, കൂടെ നിന്ന ബന്ധുക്കള്‍ക്കും, കടലുകല്‍ള്‍ക്കപ്പുറത്തു നിന്നും ചോക്ലേറ്റ് പാക്കുകള്‍ അയച്ചുതന്നും ചാറ്റില്‍ കൂടെ നിന്നും ആശ്വസിപ്പിച്ച പഴയ സുഹൃത്തിനും, അമ്മക്കും, സഹോദരിക്കും, അനുഗ്രഹം തന്ന പിതൃക്കള്‍ക്കും, സത്യത്തില്‍ ഉണ്ടോ എന്നു ഞാന്‍ ഇപ്പോഴും സംശയിക്കുന്ന ദൈവങ്ങള്‍ക്കും … പിന്നെ എന്‍റെ ഭാര്യക്കും (എന്നെ സഹിക്കുന്നുണ്ടല്ലോ – നന്ദി പോരാ, വല്ല അവാര്‍ഡും കൊടുക്കണം).

നന്ദിയുണ്ട് 2013…ഒരുപാട്… ഒരുപാട് …

പിന്നെ അവസാനമായി വിധിയോട് ഒരുവാക്ക് – എന്നെ നീ നശിപ്പിക്കാന്‍ നിന്നെക്കൊണ്ട് ആവുന്നത് നോക്കി, പക്ഷെ നടക്കൂല്ല മോനെ…
കണ്ണു തുറക്കാനും വിരല് ചലിപ്പിക്കാനും പറ്റുന്നിടത്തോളം കാലം എന്നെ തോല്‍പ്പിക്കാന്‍ നിനക്ക് പറ്റില്ല…

രാഷ്ട്രീയ മാറ്റത്തിന്‍റെ ഇന്ത്യന്‍ കാലഘട്ടം

M_Id_373168_Manmohan_Singhഈ ദിവസങ്ങളിലെ വാര്‍ത്തകളിലൂടെ കടന്നു പോകുമ്പോള്‍ മനസ്സില്‍ തട്ടിയ ചില കാര്യങ്ങളാണ് ഒരിക്കലും തുറന്നു പറയേണ്ടതില്ല എന്നു കരുതിയിരുന്ന ഈ കുറിപ്പിന് പിന്നില്‍ …

1. വാഗ്ദാനം  പാലിക്കാന്‍ 90 ദിവസത്തെ (?) സമയം AAP ക്ക് അനുവദിച്ചിരിക്കുന്നു എന്ന കോണ്‍ഗ്രസ് പ്രസ്ഥാവന.
2. മന്‍മോഹന്‍ സിങ്ങിന്‍റെ ഇനി പ്രധാനമന്ത്രി പദത്തിലേക്കില്ല എന്ന പ്രസ്ഥാവന.
3. ഗുജറാത്ത് കലാപം വേദനയുണ്ടാക്കി എന്ന നരേന്ദ്ര മോദി യുടെ പ്രസ്ഥാവന.
4. ആറു മന്ത്രിമാരുമായി അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
5. നിരുപാധികം എന്ന്‍ പറഞ്ഞ്, ആരും ആവശ്യപ്പെടാതെ തന്നെ AAP ക്ക് പിന്തുണ പ്രഖ്യാപിച്ച  INC ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തള്ളിപ്പറഞ്ഞു കൊണ്ട്, ഷീലാ ദീക്ഷിതിന്‍റെ ഉപാധികള്‍ ഉണ്ടെന്നും, ഏതെങ്കിലും കോണ്‍ഗ്രസ്‌ നേതാവ് അന്വേഷണത്തില്‍ പെട്ടാല്‍ പിന്തുണ പിന്‍വലിക്കും എന്ന പ്രസ്താവന.
6. ഡല്‍ഹി സെക്രട്ടറിയേറ്റിലെ ചില അഴിമതി ഫയലുകള്‍ തീയിട്ടു നശിപ്പിക്കുന്നു എന്ന ആജ്-തക് വാര്‍ത്തയും – ഏതെങ്കിലും ഫയല്‍ കാണാതായാല്‍ ചീഫ് സെക്രട്ടറി ജയിലില്‍ പോകേണ്ടിവരുമെന്ന കെജ്രിവാളിന്‍റെ മുന്നറിയിപ്പും.

***

ഡല്‍ഹി എന്ന പ്രദേശത്തിന്‍റെ സ്വാതന്ത്ര്യ സമരാനന്തര ചരിത്രം പരിശോധിച്ചാല്‍ അറിയാം കോണ്ഗ്രസ്സിന്‍റെ ഭരണ മാഹാത്മ്യം.1952 -ല്‍ സംസ്ഥാനം രൂപവല്‍ക്കരിച്ചെങ്കിലും 1956 വരെയുള്ള കോണ്ഗ്രസ് ഭരണത്തിന് ശേഷം 1993 വരെ രാഷ്ട്രപതി ഭരണത്തില്‍ ആയിരുന്നു ഡല്‍ഹി. 1993 മുതല്‍ BJP യും തുടര്‍ന്നുള്ള 15 വര്‍ഷം തുടര്‍ച്ചയായി ഷീലാ ദീക്ഷിതിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഭരിച്ചു. ഇനി ഇന്ത്യയിലെ ഭരണത്തിന്‍റെ കാര്യമെടുക്കുകയാണെങ്കില്‍ സ്വാതന്ത്യനന്തര ഭാരതത്തില്‍ ഒറ്റക്കും കൂട്ടായും 55 വര്‍ഷം കോണ്‍ഗ്രസ്‌ ആണ് ഭരിച്ചത്. BJP യുടെ ഭരണ കാലയളവ്‌ ഉള്‍പ്പെടെ കോണ്‍ഗ്രസ്‌ അധികാരസ്ഥാനത്തിരിക്കാത്തത് വെറും 11 വര്‍ഷം മാത്രം. ഇത്ര നീണ്ട വര്‍ഷങ്ങള്‍ ഭരിച്ചിട്ട് കട്ടു മുടിച്ചും അഴിമതി കാണിച്ചും ജനങ്ങളെ തങ്ങളില്‍ നിന്നകറ്റി എന്നല്ലാതെ ഒന്നും നേടാത്ത മഹാന്മാര്‍ പറയുന്നു- കേജ്രിവാള്‍ 90 ദിവസം കൊണ്ട് ഉണ്ടാക്കിയില്ലെങ്കില്‍ കാണിച്ചു കൊടുക്കാം എന്ന്. തോറ്റതിന്‍റെ കൊതിക്കെറുവ്‌ എന്നല്ലാതെ മറ്റൊന്നും തോന്നിയില്ല, ഇതുകേട്ടപ്പോള്‍. എന്നാല്‍ ഇപ്പോള്‍ കേജ്രിവാളിനെതിരെ കോണ്‍ഗ്രസ്കാര്‍ പറയുന്നതിലെല്ലാം കേജ്രിവാള്‍ സ്കോര്‍ ചെയ്തുകൊണ്ടിരിക്കുന്നു.

90 ദിവസം എന്നും കൊണ്ഗ്രസ്സിനെതിരെ അന്വേഷിച്ചാല്‍ ഒലത്തിക്കളയും എന്നും ഒക്കെയുള്ള ഷീലയുടെ ഭീഷണിയെ(?) കേജ്രിവാള്‍ നേരിട്ടത് ഉചിതമായി തന്നെയാണ്… എല്ലാ അഴിമതിയും അന്വേഷിക്കുക തന്നെ ചെയ്യും എന്ന്‍ കേജ്രിവാള്‍ ആവര്‍ത്തിച്ചു. മാത്രമല്ല
“എന്‍റെ കയ്യില്‍ മാന്ത്രിക വടി ഒന്നുമില്ല, എന്നാല്‍ അസാധ്യമായി ഒന്നുമില്ല…”
എന്ന മറുപടി കോണ്‍ഗ്രസ്കാരുടെ വായടച്ചു.
അതേത്തുടര്‍ന്നാണ് ഫയല്‍ നശീകരണ യജ്ഞം തുടങ്ങിയത് – അതിനുള്ള മറുപടി കേജ്രിവാള്‍ കൊടുക്കുകയും ചെയ്തു. എന്തു ഫയല്‍ നശിപ്പിച്ചാലും അഴിമതി കണ്ടുപിടിക്കാന്‍ ഗവണ്മെന്റ് ഫണ്ടിന്‍റെ  “ക്യാഷ് ഫ്ലോ” മാത്രം പരിശോധിച്ചാല്‍ മതി എന്ന് പത്തു വര്‍ഷം IRS ഉദ്യോഗസ്ഥനായിരുന്ന കേജ്രിവാളിനെ ആരും പഠിപ്പിക്കണ്ടല്ലോ… ഫയല്‍ നശിപ്പിച്ചതിന്‍റെ പേരില്‍  തൂങ്ങാതിരുന്നാല്‍ ചീഫ് സെക്രട്ടറിക്ക് കൊള്ളാം, പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ അതിബുദ്ധിമാന്‍മാര്‍ക്കും.

***

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ നല്ല സാധ്യതയുള്ള ഒരു പാര്‍ട്ടിയുടെ ഇന്നുവരെ ഒരു ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ആയിപ്പോലും ജനങ്ങള്‍ തെരഞ്ഞെടുക്കാത്ത ഒരു നേതാവ് – ഞാനിനി പ്രധാനമന്ത്രി ആകാനില്ല എന്നു പറഞ്ഞത് കേട്ടപ്പോള്‍  ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിലായിരുന്നു. 2004 മുതല്‍ തുടര്‍ച്ചയായി രണ്ടു ടേമില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയ അദ്ദേഹം ഒരിക്കലും ജനങ്ങളുടെ നേതാവ് ആയിരുന്നില്ല. പഞ്ചാബില്‍ ജനിച്ച് ഓക്സ്ഫോര്‍ഡില്‍ നിന്നു ധനതത്വശാസ്ത്രത്തില്‍ ഡോക്ടറെറ്റ് എടുത്ത് ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന് ആസ്സാമിലെ ജനങ്ങളോട് എന്ത് സോഷ്യല്‍ കമ്മിറ്റ്മെന്‍റ് ഉണ്ട് എന്നത് എത്ര ആലോചിച്ചാലും മനസ്സിലാക്കാനാവാത്ത ഒരു കാര്യമാണ്. (ആസ്സാമില്‍ നിന്നുള്ള രാജ്യസഭാംഗം ആണ് ശ്രീ മന്‍മോഹന്‍ സിംഗ്).

അല്ലെങ്കില്‍ത്തന്നെ ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ഉപരി സഭ (Upper House) എന്നറിയപ്പെടുന്ന രാജ്യസഭ (Council of States) ജനപ്രതിനിധികള്‍ക്ക് അവരുടെ പാര്‍ട്ടിയുടെ അഹങ്കാരം കാണിക്കാനും, അവര്‍ക്ക് വേണ്ടപ്പെട്ടവരെ സുഖിപ്പിക്കാനും ജനങ്ങളുടെ പണം ധൂര്‍ത്തടിക്കാനും വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ഒരു സംവിധാനം അല്ലാതെ മറ്റെന്താണ്? നമ്മുടെ നാട്ടില്‍ നിന്നുതന്നെ രാജ്യസഭയെ പ്രതിനിധീകരിക്കുന്നവരെ എത്രപേര്‍ക്കറിയാം? പക്ഷെ അവരും എംപി ഫണ്ടും, എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും പറ്റുന്ന So called “ജനപ്രതിനിധികള്‍” ആണ്… ജനത്തോട് അവര്‍ക്ക് യാതൊരു ബാധ്യതയും ഇല്ല താനും… അവരുടെ ബാധ്യത അവരെ തെരഞ്ഞെടുത്തയച്ച പാര്‍ട്ടിയോടും ജനപ്രതിനിധികളോടും ആണ്. ഈ പാര്‍ട്ടികളും ജനപ്രതിനിധികളും അഴിമതിയുടെ കാവലാളുകളും ആകുമ്പോള്‍, കയ്യൂക്കുള്ളവനും സമ്പന്നനും ഒക്കെ ജനങ്ങളുടെ സമ്മതവും സഹായവും ഇല്ലാതെ “പൊതുജനം എന്ന  കഴുതകളെ” ഭരിക്കാന്‍ യോഗ്യരാകുന്നു… 67 ശതമാനം രാജ്യസഭാംഗങ്ങളും കോടീശ്വരന്‍മാരും 17 ശതമാനം പേര്‍ ക്രിമിനലുകളും ആണെന്ന റിപ്പോര്‍ട്ട്‌ നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്നു. സമ്പന്നന്‍ ആകുന്നത് ഭരണകര്‍ത്താവ് ആകാതിരിക്കനുള്ള ഒരു അയോഗ്യത ആണെന്നൊന്നും ഞാന്‍ കരുതുന്നില്ല – പക്ഷെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ഭരണകര്‍ത്താക്കള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഒരു വീഴ്ച തന്നെയാണ്.
കുറഞ്ഞപക്ഷം പ്രധാനമന്ത്രി, കാബിനെറ്റ്‌-സഹ മന്ത്രിമാര്‍ എന്നു തുടങ്ങി അധികാര സ്ഥാനങ്ങളെങ്കിലും ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കണം.

“Choose the better EVIL” (ഭേദപ്പെട്ട ചെകുത്താനെ തെരഞ്ഞെടുക്കുക) എന്ന മാര്‍ഗം മാത്രം മുന്നിലുള്ള ഇന്ത്യന്‍ ജനതക്ക് സ്വയം തെരഞ്ഞെടുക്കുന്ന പ്രതിനിധികളെ പോലും വിശ്വാസമില്ലാതായിരിക്കുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുകഴിഞ്ഞ് തെരഞ്ഞെടുപ്പിന്‍റെ തലേന്നു വരെ ദാസ്യ ഭാവത്തിലും തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞ് അടുത്ത അഞ്ചുവര്‍ഷവും സ്വേച്ചാധിപതിയായ രാജാവിന്‍റെ ഭാവത്തിലും കഴിയുന്ന ഒരു പറ്റം ആളുകള്‍ അവര്‍ക്കുവേണ്ടി ഉണ്ടാക്കുന്ന നിയമങ്ങളാല്‍ ബന്ധിക്കപ്പെട്ടു കഴിയാന്‍ വിധിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും.

*****

BJP യുടെ ഇന്ത്യന്‍ രാഷ്ട്ര നിര്‍മ്മാണത്തെക്കുറിച്ചുള്ള  രാഷ്ട്രീയ അജണ്ട എന്താണ് എന്നത് എന്നും ഒരു പ്രഹേളിക മാത്രമാണ്. എന്താണ് നിങ്ങളെ BJP യിലേക്ക് ആകൃഷ്ടനാക്കുന്നത് എന്ന്‍ ഏതു BJP ക്കാരനോട് ചോദിച്ചാലും വ്യക്തമായ ഒരുത്തരമില്ല. അഥവാ ചിലര്‍ അവരുടെ നിലപാട് വ്യക്തമാക്കിയാലും, മറ്റു ചിലര്‍ കടകവിരുദ്ധമായ മറുപടിയാവും നല്‍കുക. ചിരിപ്പിക്കുന്ന മറുപടികളാണ് ചിലര്‍ തരിക – “നീ ഒരു ഹിന്ദുവാണെന്ന് മറക്കരുത്…” എന്നുമുതല്‍ “നരേന്ദ്രമോദി ഇന്ത്യ ഭരിക്കും…” എന്നുവരെ പറഞ്ഞവരുണ്ട്. അതുകൊണ്ട് ചേട്ടനോ ഒരു സാധാരണ ഇന്ത്യാക്കരനോ എന്താണ് ഗുണം എന്നുചോദിച്ചപ്പോള്‍ മറുപടി ഉണ്ടായിരുന്നില്ല.
BJP എന്നത് പഴയ ഇന്ത്യന്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ ആധുനിക രൂപം മാത്രമാണ്. സവര്‍ണനാല്‍ നിര്‍മ്മിക്കപ്പെട്ട് സവര്‍ണനാല്‍ ഭരിക്കപ്പെട്ട് സവര്‍ണന്‍റെ ഉന്നമനത്തിനായി രൂപംകൊണ്ട പാര്‍ട്ടി. ഭാരതീയന്‍റെ രക്തത്തിലലിഞ്ഞു ചേര്‍ന്ന സ്വയം അടിമയാകാനുള്ള സ്വഭാവം മാത്രമാണ് BJP യുടെ വോട്ട് ബാങ്ക് – സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന അല്ലെങ്കില്‍ സവര്‍ണനോടുള്ള അമിത ബഹുമാനം വെച്ചുപുലര്‍ത്തുന്ന സ്വഭാവം.  ഇത്തരത്തിലുള്ള അന്ധമായ ആരാധനയാണ് നൂറ്റാണ്ടുകളോളം നമ്മുടെ നാടിനെ യൂറോപ്യന്‍ അടിമത്തത്തിന്‍റെ അന്ധകാരത്തിലാഴ്ത്തിയത്.

RSS നെ നിരോധിച്ച സര്‍ദാര്‍ പട്ടേലിനെ ഇപ്പോള്‍ പൊക്കിപ്പിടിച്ച് 2500 കോടിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ പോകുന്നത് സത്യത്തില്‍ പട്ടേലിനോട്‌ നരേന്ദ്രമോദിക്ക് ഉള്ള അതിരറ്റ ആദരവുകൊണ്ടൊന്നുമല്ല എന്ന് ചിന്താ ശക്തിയുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.  ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമ നിര്‍മിച്ച ആള്‍ എന്നനിലയില്‍ തന്‍റെ പേര് അനശ്വരമാക്കാനുള്ള മോദിയുടെ തന്ത്രം മാത്രം. BJP യില്‍ തന്നെയുള്ള പലര്‍ക്കും ഇതറിയാം എങ്കിലും “ലോഹപുരുഷ്” ആയ അദ്വാനിയെ പോലും ഒതുക്കിയ മോദിയോട് രാജാവ് നഗ്നനാണ് എന്നു പറയാന്‍ ആര്‍ക്ക് സാധിക്കും എന്നതാണ് അവര്‍ നേരിടുന്ന പ്രശ്നം. രാജ്നാഥ് സിംഗ് എന്ന BJP ദേശീയ അധ്യക്ഷന് കോണ്‍ഗ്രസിലെ മന്‍മോഹന്‍ സിംഗിനെക്കാള്‍ വലിയ റോളൊന്നും ഇല്ല എന്നത് പരസ്യമായ രഹസ്യമാണ്… കാര്യങ്ങള്‍ ഇവിടെ വേറെ ചിലര്‍ തീരുമാനിക്കും. പേരിന് ഒരു സ്ഥാനത്ത് അങ്ങട്ട് സുഖായിക്കോള്‍ക … അത്രന്നെ.

AAP പരസ്യമായി ചോദിച്ച, അഴിമതിയെ തടയാന്‍ ഉത്തകുന്നതെന്ന് കരുതിപ്പോരുന്ന 18 കാര്യങ്ങളില്‍ 16 എണ്ണത്തിനു അനുകൂലമായും 2 കാര്യം സാധ്യമല്ല എന്നും പറഞ്ഞ കോണ്ഗ്രസ് ഒന്നിനും മറുപടി പറയാത്ത BJP യേക്കാള്‍ രാഷ്ട്രീയ മര്യാദയും, രാഷ്ട്രീയ ബോധവും ഉള്ളവരാണ് എന്ന് പറയേണ്ടി വരും. അതുപോലെ തന്നെ – പരാജയം അംഗീകരിച്ച് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി, വല്ലപ്പോഴുമൊക്കെ അബദ്ധം പറയുമെങ്കിലും,മറ്റുപല അതിബുദ്ധിമാന്‍മാരായ രാഷ്ട്രീയ ഗീബല്‍സുകളെക്കാള്‍ ഭേദം താനാണെന്നു തെളിയിച്ചു. ഷീലാ ദീക്ഷിതിന്‍റെയൊക്കെ വിഷം തുപ്പുന്ന മറുപടി അവരെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന ബഹുമാനം കൂടി ഇല്ലാതാക്കി. രാഹുല്‍ ഗാന്ധിയാണ് ഭേദം എന്നുപറയുമ്പോള്‍ മറ്റു കോണ്ഗ്രസ് നേതാക്കള്‍ എത്ര ചെറുതാകുന്നു എന്നത് ഞാന്‍ വായക്കാരുടെ ചിന്തക്ക് വിടുന്നു. അല്ലെങ്കിലും ഇന്ദിരാഗാന്ധിക്ക് ശേഷം ശക്തയായ/ശക്തനായ ഒരു നേതാവ് കോണ്‍ഗ്രസിനില്ലായിരുന്നല്ലോ. തന്‍റെ കോടിക്കണക്കിന് രൂപയുടെ പൈതൃക സ്വത്തു മുഴുവന്‍ രാജ്യത്തിന് സമര്‍പ്പിച്ച്‌, മകള്‍ക്കായി താന്‍ രചിച്ച പുസ്തകങ്ങളുടെ റോയല്‍റ്റി മാത്രം വില്‍പത്രത്തില്‍ എഴുതി കടന്നു പോയ നെഹ്രുവിനു ശേഷം, ഇന്ദിരയും, രാജീവും കടന്നു സോണിയയിലെത്തി നില്‍ക്കുമ്പോള്‍ അവര്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നയായ രാഷ്ട്രീയക്കാരി ആകുന്നത് നമ്മുടെ നികുതിപ്പണം കൊണ്ട് അല്ലെങ്കില്‍ നമ്മുടെ രാജ്യത്തെ ഒറ്റിക്കൊണ്ട് അല്ല എന്ന് കോണ്‍ഗ്രസ്സുകാര്‍ പോലും വിശ്വസിക്കുന്നുണ്ടാവില്ല. 1991 കൊലചെയ്യപ്പെട്ട ഭര്‍ത്താവിന്‍റെ വിയോഗത്തിന് ശേഷം വര്‍ഷങ്ങളോളം രാഷ്ട്രീയത്തില്‍ സജീവമാകാതെ ഒതുങ്ങിക്കഴിഞ്ഞ ഗൃഹനാഥയില്‍ നിന്നും, സൃഷ്ടിക്കാനും സംഹരിക്കാനും കഴിവുള്ള, താന്‍ ആഗ്രഹിക്കുന്നത് മാത്രം ചെയ്യുന്ന റബ്ബര്‍ സ്റ്റാമ്പുകളെ രാജ്യത്തിന്‍റെ പ്രസിഡണ്ടും  പ്രധാനമന്ത്രിയും വരെ ആക്കാന്‍ കഴിവുള്ള, സര്‍വശക്തയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷയും എക്കാലത്തെയും സമ്പന്നയായ ഇന്ത്യന്‍ രാഷ്ട്രീയ ക്കാരിയിലേക്കുള്ള യാത്രയില്‍ അവര്‍ അതിവേഗം പിന്നിട്ട ദൂരം വളരെയേറെയാണ്.

വ്യക്ത്യധിഷ്ഠിതമായ രാഷ്ട്രീയ നിലപാടുകളുള്ള BJP, കോണ്‍ഗ്രസ് രാഷ്ട്രീയം ഇന്ത്യക്ക് എത്ര ഗുണകരമാകുമെന്ന് കണ്ടുതന്നെ അറിയണം. AAP യുടെ തുടക്കം ഉജ്ജ്വലമായി. അവര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശക്തമായ അടിയൊഴുക്കുകള്‍ എങ്ങനെ നേരിടാനകുമെന്നതാണ് ഇനി അറിയാനുള്ളത്.  ഇന്ത്യയുടെ ഭാവി അരാഷ്ട്രീയ വാദികള്‍ എന്നു മുദ്രകുത്തപ്പെട്ട ഇന്നത്തെ തലമുറയുടെ തിരിച്ചറിവിലാണ് – കാത്തിരുന്നു കാണാം…

ബന്ധപ്പെട്ട ലിങ്കുകള്‍
പ്രതിമകള്‍ പറയാത്തത്
ഒരു രാജകുമാരന്‍റെ കഥ
രാഷ്ട്രീയ നാടകം

മരണം – ഏഴര നാഴിക നേരം

The Travellerതെക്കേ മുറിയില്‍ അച്ഛന്റെ കട്ടിലില്‍ വെറുതെ കിടന്നു. മധ്യാഹ്ന സൂര്യന്‍റെ ഇളം മഞ്ഞ കിരണങ്ങള്‍ പടിഞ്ഞാറേ ജാലകത്തില്‍ കൂടി കടന്നു മുറിയുടെ തറയിലെ വെളുത്ത ടൈല്‍സില്‍ തട്ടി പ്രതിഫലിക്കുന്നു. തലേന്നു രാത്രി നന്നായി ഉറങ്ങിയിരുന്നില്ല… തെക്കേ ജനാലയിലൂടെ നോക്കിയാല്‍ പറമ്പിന്‍റെ അങ്ങേ അറ്റത് വാടിക്കരിഞ്ഞ് നില്‍ക്കുന്ന തെങ്ങിന്‍ തൈകളും വാഴകളും ചേമ്പുകളും കാണാം – അച്ഛന്റെയും മുത്തശ്ശിയുടെയും അന്ത്യവിശ്രമം അവിടെയാണ്… ഓര്‍മ്മകളില്‍ക്കൂടി സഞ്ചരിച്ച്,  എപ്പോഴാണ് ഉറക്കത്തിലേക്ക് ആണ്ടുപോയതെന്നറിയില്ല…

***

Amma“മോനേ …” ഒരു വിളിയാണ് കണ്ണുതുറപ്പിച്ചത്… ഞാന്‍ പരപരാ കണ്ണു തുറന്നു നോക്കി – കട്ടിലില്‍ എന്‍റെ തലക്കല്‍ മുത്തശ്ശി ഇരിക്കുന്നു… വലിപ്പമുള്ള ചുളുങ്ങിയ വിരലുകള്‍ എന്‍റെ തലയില്‍ തഴുകുന്നുണ്ട്… ഞാന്‍ വെറുതെ ചിരിച്ചു, എന്‍റെ തല എടുത്തു മുത്തശ്ശിയുടെ മടിയില്‍ വെച്ചു. ഞാന്‍ മിനുസമുള്ള പഞ്ഞിപോലുള്ള വയറില്‍ മുഖമമര്‍ത്തി കിടന്നു…

“നാളെ കഴിഞ്ഞാണ് ഓപ്പറേഷന്‍…അല്ലേ?” മുത്തശ്ശിയുടെ പതിഞ്ഞ ശബ്ദം…
“ഉം…” ഞാന്‍ മൂളി.
“എന്‍റെ കുട്ടിക്ക് പേടിയുണ്ടോ?”
“ഇല്ല…”
“എനിക്കറിയാം … എന്നാലും ചോദിച്ചൂന്നെ ഉള്ളൂ… പേടിക്കണ്ടാ പ്രശ്നമൊന്നുമില്ല…”
ഞാന്‍ ചിരിച്ചു… മുത്തശ്ശിയുടെ വയറില്‍ ഒരുമ്മ കൊടുത്തു…
“ഹ ഹ ഹ ഹ…” പതിഞ്ഞ ഒരു ചിരി… “ഒരു മാറ്റവും ഇല്ല… ഒരു കുട്ടിയുടെ അച്ഛനായിട്ടും, കൊച്ചു കുട്ടിയാന്നാ വിചാരം…”
“ഞാന്‍ കൊച്ചു കുട്ടി തന്ന്യാ…” ഞാന്‍ മുത്തശ്ശിയുടെ താഴേക്കു തൂങ്ങിയ താടയില്‍ പിടിച്ചുകൊണ്ട് പറഞ്ഞു…
“പോകാന്‍ നേരായി… വിളക്കു വെക്കാറായി…” എന്‍റെ തല മടിയില്‍ നിന്നൂര്‍ത്തി തലയിണയില്‍ വെച്ചു മുത്തശ്ശി മറഞ്ഞു…

***

ആരോ തട്ടി വിളിക്കുന്നു – “എടാ… വിളക്കു വെക്കാന്‍ നേരമായി… ത്രിസന്ധ്യക്ക്‌ കിടന്നുറങ്ങരുത്… എണീക്ക്.”

ഞാന്‍ ഞെട്ടി കണ്ണു തുറന്നു… അമ്മയാണ്… ഞാന്‍ എണീറ്റു… ഉറക്കച്ചടവ് മാറിയിരുന്നില്ല…
“നീയെന്താ ഇങ്ങനെ നോക്കുന്നേ? സ്വപ്നം വല്ലതും കണ്ടോ?” അമ്മ ചോദിച്ചു.
“മുത്തശ്ശി …” ഞാന്‍ പിറുപിറുത്തു.
“മുത്തശ്ശിയോ…?” അമ്മ ചോദിച്ചു.
“ഇപ്പൊ ഇവിടെ ഉണ്ടായിരുന്നു… ഞാന്‍ പേടിക്കണ്ട സര്‍ജറി നന്നായി നടക്കും എന്നു പറഞ്ഞു…”
“ഇവിടെതന്നെ ഉണ്ടാവും … നിന്നെ ആയിരുന്നു കൊച്ചുമക്കളില്‍ ഏറ്റവും സ്നേഹം… കൂടെത്തന്നെ ഉണ്ടെന്നു കരുതിക്കോ… എന്നും…” അമ്മയുടെ കണ്ണും നിറഞ്ഞിരുന്നു…

അതെ എന്നെ ആയിരുന്നു ഏറ്റവും സ്നേഹം… ഒരേയൊരു മകനായ എന്‍റെ അച്ഛനോട് പോലും പറയാതെ പരിപ്പുവടയും പഴവും അരിമുറുക്കും ഉണ്ണിയപ്പവും തിന്നാനുള്ള ആഗ്രഹം എന്നോട് മാത്രം പറഞ്ഞിരുന്ന, നിലവിളക്കിനു മുന്നില്‍ നാമം ജപിക്കുമ്പോള്‍ പോലും എന്നെ മാത്രം മടിയില്‍ കിടത്തിയിരുന്ന, എണ്ണയും കുഴമ്പും മരുന്നും തീരുന്നതിനു മുന്‍പേ ഓര്‍ത്തിരുന്നു പുതിയ സ്റ്റോക്ക്‌ എത്തിക്കുന്ന എനിക്ക് നെറ്റിയിലും കവിളിലും ഉമ്മ തന്നിരുന്ന, ഒരു ദിവസം വീട്ടിലെത്താന്‍ വൈകിയാല്‍ നൂറു പ്രാവശ്യം “എന്‍റെ കൊച്ചു വന്നില്ലല്ലോ…” എന്നു പരിതപിച്ചിരുന്ന, വരുവോളം വഴിക്കണ്ണുമായി കാത്തിരുന്ന്‍, അകലെ നിന്നു വരുന്നത് കാണുമ്പോള്‍ ദീര്‍ഘ നിശ്വാസത്തോടെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയിരുന്ന എന്‍റെ മുത്തശ്ശി …
മരണ ശയ്യയില്‍ മറ്റെല്ലാവരെയും മറന്നു ഹൃദയമിടിപ്പ്‌ മാത്രം ശേഷിച്ചപ്പോഴും “മഹേഷ്‌ വന്നു…” എന്നു പറയുമ്പോള്‍ മുഖത്ത് വിരിഞ്ഞ സന്തോഷവും… എന്നെ കാണുമ്പോള്‍ മാത്രം ഉണ്ടായിരുന്ന പതിഞ്ഞ ചിരിയും… അതെ എന്നെ വിട്ടു പോകില്ല – എന്നും ഉണ്ടാവും എന്‍റെകൂടെ ആ സ്‌നേഹം…

“നീ പായ്ക്ക് ചെയ്തോ ? എല്ലാ മെഡിക്കല്‍ റിപ്പോര്‍ട്ടും എടുത്തോ?…” അമ്മയുടെ ചോദ്യം ചിന്തയില്‍ നിന്നും എന്നെ ഉണര്‍ത്തി…

***

BP Checking“ബിപി ചെക്ക്‌ ചെയ്യണം…” വാര്‍ഡിന്റെ ചുമതലയുള്ള നേഴ്സ് ആണ് – ഞാന്‍ കൈ നീട്ടി… സ്ഫിഗ്മോമാനോമീറ്ററില്‍ രസ സൂചിക മേലെക്കുയര്‍ന്നു… 120/85 അവര്‍ ഫയലില്‍ എഴുതുന്നത്‌ ഞാന്‍ കണ്ടു…

എങ്കിലും ചോദിച്ചു “എങ്ങനുണ്ട്?”.
“കുഴപ്പമില്ല, മൂന്ന് ദിവസം മുന്‍പ് നാട്ടില്‍ വെച്ചു ബിപി എത്രയായിരുന്നു ?” സിസ്റ്റര്‍ ചോദിച്ചു.
“122 / 90 ” ഞാന്‍ പറഞ്ഞു.
സിസ്റ്റര്‍ ചിരിച്ചു… “ടെന്‍ഷന്‍ ഒന്നുമില്ലല്ലോ… സാധാരണ എല്ലാവര്‍ക്കും ബിപി കൂടും… ഇതിപ്പോ കുഴപ്പമില്ല…”
“എനിക്കു ടെന്‍ഷന്‍ ഒന്നുമില്ല സിസ്റ്റര്‍… ഡോക്ടറെ വിശ്വാസം ഉണ്ട്, പിന്നെ എന്‍റെ ഓരോ മെഡിക്കല്‍ റിപ്പോര്‍ട്ടും നെറ്റില്‍ നോക്കി ഞാന്‍ തന്നെ ശരിക്കും പഠിച്ചിട്ടുമുണ്ട്… എനിക്കറിയാം എന്താണ് എന്‍റെ അവസ്ഥ എന്ന് … പിന്നെ ടെന്‍ഷന്‍ എന്തിനാ…” ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
“കൊള്ളാം … അത് നല്ല ആറ്റിറ്റ്യൂഡാ… ടെന്‍ഷന്‍ ഇല്ല എങ്കില്‍ ചാന്‍സ് ഓഫ് സക്സസ് കൂടും… ഓള്‍ ദി ബെസ്റ്റ്. പിന്നെ 8:30 ആകുമ്പോഴേക്കും ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്തു റെഡി ആയിരിക്കണം. 9 മണിക്ക് കൊണ്ടുപോകും… ഈ രണ്ട് ഗുളിക ഇപ്പൊ കഴിക്കണം… ഭക്ഷണം ഒന്നും കഴിച്ചിട്ടില്ലല്ലോ അല്ലേ …?” സിസ്റ്റര്‍ പറഞ്ഞു.
“ഇല്ല… താങ്ക്സ്…” ഞാന്‍ പുഞ്ചിരിച്ചു.

***

കൃത്യം 9 മണിക്ക് ഒരു വീല്‍ ചെയറുമായി അറ്റെന്‍ഡറും സര്‍ജിക്കല്‍ കൌണ്‍സിലറും വാര്‍ഡ്‌ നേഴ്സും വന്നു. സര്‍ജിക്കല്‍ ഐസിയുവിലേക്ക്. അനുഗമിക്കാന്‍ തുടങ്ങിയ അനുജനെ അവര്‍ തടഞ്ഞു. “ഇവിടെ ഇരുന്നാല്‍ മതി, സര്‍ജറി കഴിഞ്ഞു കൊണ്ടുവരുമ്പോള്‍ കാണാം… മഹേഷ്‌ – ഓള്‍ ദി ബെസ്റ്റ്…” നഴ്സും കൌണ്‍സിലറും പറഞ്ഞു …

ഞാന്‍ ചിരിച്ചു, വലതു കൈയുടെ പെരുവിരല്‍ ഉയര്‍ത്തി…”താങ്ക്സ്…”

***

ICUസര്‍ജിക്കല്‍ ഐസിയുവില്‍  കൊടും തണുപ്പായിരുന്നു… സര്‍ജറി കാത്തു കിടക്കുന്നവരും, സര്‍ജറി കഴിഞ്ഞു തല മൂടിക്കെട്ടിവെച്ചിരിക്കുന്നവരും ഒക്കെ പല പല ബെഡ്കളില്‍ കിടക്കുന്നു… ഓരോ ബെഡ്ഡിലും മോണിട്ടറും കുറേ യന്ത്രങ്ങളും ഓക്സിജനും ഒക്കെ… ഓരോ കട്ടിലിനെയും വേര്‍തിരിക്കുന്ന പച്ചയും നീലയും കലര്‍ന്ന നിറമുള്ള സ്ക്രീനുകള്‍…

അനസ്തേഷ്യ തരുന്ന ഡോക്ടര്‍ വന്നു, നീല കുപ്പായമിട്ട്- “എങ്ങനെയുണ്ട്, ഇപ്പോള്‍ ചുമയുണ്ടോ…? ഹൌ ഡു യു ഫീല്‍?”
“ഇല്ല – ഐ ആം ഓക്കേ – പെര്‍ഫെക്റ്റ്‌ലി …” ഞാന്‍ ചിരിച്ചു.
“ദാറ്റ്‌സ് ഗുഡ്… സിസ്റ്റര്‍ ഗിവ് ഹിം സോസ്ടം സിംഗിള്‍ ഡോസ് നൌ ആന്‍ഡ്‌ അനദര്‍ ഡോസ് അഫ്ടെര്‍ ഹാഫ് ആന്‍ അവര്‍ – ആസ് മെന്‍ഷന്‍ട് ഇന്‍ ഹിസ്‌ ഫയല്‍…”
“യെസ് ഡോക്ടര്‍ …” ഒരു ഗുണ്ടുമണി സിസ്റ്റര്‍.
ഡോക്ടര്‍ പോയി… ഒരു സ്റ്റീല്‍ ഡിഷില്‍ ഇന്ജെക്ഷനും സിറിഞ്ചും ആയി നീല ടോപ്പും പാന്റ്സും ഇട്ട സിസ്റ്റര്‍ ഉരുണ്ടുരുണ്ട് വന്നു … തലമുടി ഒരു ഹെയര്‍ കവറിട്ടു മൂടിയിരിക്കുന്നു… മുഖത്ത് സര്‍ജിക്കല്‍ മാസ്ക്. രണ്ടു മനോഹരങ്ങളായ വിടര്‍ന്ന കണ്ണുകള്‍ മാത്രം കാണാം. കൈയില്‍ ഒരു ഫാസ്റ്റ്ട്രാക്ക് ലേഡീസ് വാച്ചുണ്ട്… കാതില്‍ രണ്ടു മൊട്ടു കമ്മലുകളും. ഒരു ബെഡ്ഷീറ്റ് കൊണ്ട് അവര്‍ എന്നെ പുതപ്പിച്ചു – നന്ദി, തണുപ്പിനു നേരിയ ഒരാശ്വാസം…
മുഖത്തെ മാസ്ക് നീക്കി അവര്‍ ചോദിച്ചു “ഹായ്,  എന്താ പേര്?”
മനോഹരമായ മുഖം.
(“ഓപ്പറേഷന്‍ അടുത്തു വരുമ്പോള്‍ ദൈവത്തെ വിളിച്ചു കിടക്കേണ്ടതിനു പകരം വായി നോക്കിയിരിക്കുന്നോ, കുരുത്തം കെട്ടവനെ” – മനസ്സ് മനസ്സിനെത്തന്നെ ശാസിച്ചു…
“അവസരങ്ങളും സമയവും ആരെയും കാത്തുനില്‍ക്കില്ല” മനസ്സ് മനസ്സിനോട് മറുപടിയും പറഞ്ഞു)

എന്‍റെ പേര് അവര്‍ക്ക് അറിയാം എന്നെനിക്കറിയാമായിരുന്നു, എങ്കിലും പറഞ്ഞു “മഹേഷ്‌…”
“എന്തു ചെയ്യുന്നു?”
“ഇപ്പൊ ഇവിടെ ഒരു സര്‍ജറി പ്രതീക്ഷിച്ചു കിടക്കുന്നു …” ഞാന്‍ ചിരിച്ചു… (ഞാന്‍ നന്നാവില്ല…)
അവരും ചിരിച്ചു “ആഹാ തമാശക്കാരനാണല്ലേ…? ഞാന്‍ ചോദിച്ചത് ജോലിയാ…”
“ഐടി പ്രൊഫെഷണല്‍ ആണ്..”
ഇന്‍ജെക്ഷന്‍ എടുക്കാനുള്ള പരിപാടി ആണ്. നമ്മള്‍ വേദന അറിയാതിരിക്കാന്‍ അല്ലെങ്കില്‍ ടെന്‍ഷന്‍ ഉണ്ടാവാതിരിക്കാന്‍ വെറുതെ ഓരോ കാര്യങ്ങള്‍ ചോദിക്കുന്നു …
“B. Tech ആണോ?”
“അല്ല എംസിഎ…”
“ഏതു വശത്താണ് സര്‍ജറി എന്നു ഡോക്ടര്‍ പറഞ്ഞോ?”
“ലെഫ്റ്റ്…”
“ഓക്കേ അപ്പോള്‍ റൈറ്റ് സൈഡില്‍ ട്രിപ്പ് ഇടാം..” എപ്പോഴും ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു… മാലാഖമാര്‍ എന്നു നേഴ്സ്മാരെ വിളിക്കുന്നത് അതുകൊണ്ടായിരിക്കാം…
വലതു കൈയ്യിലേക്ക് ഞാന്‍ തലപൊക്കി നോക്കുന്നത് കണ്ട അവര്‍ പറഞ്ഞു… “നോക്കണ്ട … ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉള്ളൂ… പേടിക്കണ്ട …”
“എനിക്കു പേടിയില്ല സിസ്റ്റര്‍ …”
“കൊള്ളാം… വീട് എവിടെയാ…” എന്‍റെ അഡ്രസ്‌ മുഴുവന്‍ കയ്യിലിരിക്കുന്ന ഫയലില്‍ ഉണ്ട് … വെറുതെ ഒരു സംഭാഷണം…
“പാലാ …”
“ആഹാ … ഞാന്‍ കോട്ടയം കാരിയാ…”
അങ്ങനെ ഞങ്ങള്‍ നാട്ടുകാരായി, കൂട്ടുകാരായി… സംഭാഷണം തുടര്‍ന്നു…

***

OTഅനസ്തേഷ്യ ഡോക്ടര്‍ വീണ്ടും വന്നു. എന്നെ അറ്റന്‍ഡര്‍മാര്‍ ഒരു സ്ട്രെച്ചറിലേക്ക് മാറ്റി… ഓപ്പറേഷന്‍ തിയേറ്റര്‍ കോമ്പ്ലെക്സിലേക്ക്… ഒന്‍പത് തിയേറ്ററുകള്‍ ഉണ്ട് – അനിയന്‍ തലേന്നു പറഞ്ഞത് ഓര്‍മിച്ചു… വലിയ അക്ഷരത്തില്‍ ഓരോ വലിയ വാതിലിന്‍റെ മുകളിലും എഴുതിയിരിക്കുന്നത് കണ്ടു… 9, 8, 7,… നാലാം നമ്പര്‍ തിയേറ്ററില്‍ ഞാന്‍ എത്തിക്കപ്പെട്ടു… അവിടെ എന്നെ കാത്ത് മുഖം മറച്ച, സര്‍ജിക്കല്‍ ഗൌണ്‍ ധാരികളായ നാലുപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. കൊടും തണുപ്പ്, പല്ലുകള്‍ കൂട്ടിയിടിക്കുന്നതുപോലെ.
മറ്റൊരു ഇഞ്ചെക്ഷന്‍ കൂടി…
കണ്ണുകള്‍ അടഞ്ഞു പോകുന്നു… ഞാന്‍ ബലം പ്രയോഗിച്ചു തുറക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു… പറ്റുന്നില്ല… കണ്‍പോളകളില്‍ വലിയ ഭാരം തൂക്കിയിട്ടത് പോലെ… കാലുകള്‍ കോച്ചിപ്പിടിക്കുന്നതുപോലെ… ശരീരം ബെല്‍റ്റ്‌ ഉപയോഗിച്ച് ഞാന്‍ കിടന്നിരുന്ന  ടേബിളിലേക്കു ഇളകാതെ ബന്ധിക്കുന്നത് ഞാനറിഞ്ഞു…
ഒരു ഗ്യാസ് മാസ്ക് എന്‍റെ മുഖത്തേക്ക് അടുപ്പിച്ചു… പ്രത്യേകിച്ച് ഒരു ഗന്ധവും ഇല്ലാത്ത ഒരു വാതകം എന്‍റെ മൂക്കിലേക്ക് കയറി… ഞാന്‍ കാലുകള്‍ ഒന്നു വലിക്കാന്‍ ശ്രമിച്ചു… പറ്റുന്നില്ല… എന്‍റെ തലയ്ക്കു മുകളിലെ വലിയ ഓപറേഷന്‍ തിയേറ്റര്‍ ലൈറ്റ്കള്‍ മിഴി തുറക്കുന്നു… എന്‍റെ കണ്ണുകള്‍ അടഞ്ഞു… “അച്ഛാ” എന്നൊരു വിളി തൊണ്ടയില്‍ പാതി വഴിയെത്തി നിന്നു…

***

ഞാന്‍ അതിഭയങ്കരമായ വേഗതയില്‍ സഞ്ചരിക്കുകയായിരുന്നു… വളഞ്ഞു പുളഞ്ഞു പോകുന്ന ഇരുണ്ട ഒരു കുഴലില്‍ക്കൂടി… ഒരിടത്തും പിടുത്തം കിട്ടുന്നില്ല, ഒന്നും കാണാനും സാധിക്കുന്നില്ല- കട്ട പിടിച്ച ഇരുട്ട്. എവിടെയൊക്കെയോ അള്ളിപ്പിടിക്കണമെന്നുണ്ട്… പ്രവേഗം അനുവദിക്കുന്നില്ല… സമയം-ദേശം-കാലം ഒന്നുമില്ല. എനിക്ക് ആകൃതിയോ ഗുണമോ ഒന്നുമില്ല… എടുത്തെറിഞ്ഞത് പോലെ, അതിവേഗത്തില്‍ ഒരു കയത്തിലേക്ക് പതിക്കുന്നതുപോലെ ഒരു യാത്ര…
എത്ര നേരം? അറിയില്ല – എന്‍റെ അമ്മ, സഹോദരി, ഭാര്യ, പിറക്കാന്‍ പോകുന്ന കുഞ്ഞ്, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ജോലി, വീട്, വാഹനം, സോഷ്യല്‍ സ്റ്റാറ്റസ്, ഒന്നും എന്‍റെ മനസ്സിലില്ല… പ്രകാശത്തെക്കാള്‍ വേഗതയില്‍ ഒരു യാത്ര… തിരിഞ്ഞും മറിഞ്ഞും തലകുത്തിയും … അന്തമില്ലാത്ത ഇരുട്ടിലൂടെ ഒരു ടുബിലൂടെ എന്നപോലെ….

പെട്ടെന്ന് ഒരു താഴ്വാരത്തിലെതിയതുപോലെ … രണ്ടു വശത്തും ഉയരമേറിയ പര്‍വതങ്ങള്‍ പോലെ … നടുവിലൂടെ പിടിച്ചാല്‍ കിട്ടാത്ത വേഗതയില്‍ എന്‍റെ യാത്ര… ഇരുണ്ടു മൂടിയ ഭൂവിഭാഗം … മുകളില്‍ കാര്‍മേഘം പോലെ ഇരുണ്ട എന്തോ ഒന്ന്… വശങ്ങളില്‍ പര്‍വ്വത ശിഖരങ്ങള്‍… താഴെ നോക്കെത്താത്ത ആഴത്തില്‍ ഇരുട്ട് മാത്രം…  കൈകാലുകളിലേക്ക് നോക്കിയ ഞാന്‍ തിരിച്ചറിഞ്ഞു എനിക്കു ശരീരം ഇല്ല. ശരീരം ഇല്ലാത്ത ഞാന്‍ എന്താണ്? എനിക്ക് ഈ താഴ്വരയും മലകളും ഒക്കെ അറിയാനും പറ്റുന്നുണ്ട് – കണ്ണില്ലാതെ ഞാന്‍ കാണുന്നു, ചെവിയില്ലാതെ കേള്‍ക്കുന്നു, നാവില്ലാതെ സംസാരിക്കാനാവുന്നു, മൂക്കില്ലാതെ ശ്വസിക്കുന്നു, ത്വക്കില്ലാതെ ഈ നനഞ്ഞ അന്തരീക്ഷത്തിന്റെ ഈര്‍പ്പവും തണുപ്പും അറിയുന്നു… ആ യാത്രയും സമയമെത്ര എന്നറിയാതെ തുടര്‍ന്നു – എന്‍റെ ചിന്തകള്‍ നിശ്ചലമായിരുന്നു – ഒന്നിനെക്കുറിച്ചും ആകുലതയില്ല – വിഷമമില്ല, സന്തോഷമില്ല, പകയില്ല, വെറുപ്പില്ല, ടാര്‍ഗറ്റ്കളെ കുറിച്ചുള്ള വേവലാതികളില്ല… ശാന്തം … സര്‍വത്ര ശാന്തം … ഒരിക്കലും അവസാനിക്കാത്തതെന്നു തോന്നുന്ന ഈ യാത്ര മാത്രമുണ്ട് ബാക്കി…
?????????????

പെട്ടെന്ന്‍ അകലെ ഒരു ഉജ്ജ്വല പ്രകാശം… അടുത്തടുത്ത്‌ വരും തോറും കണ്ണഞ്ചിക്കുന്ന – അതി തീവ്രമായ ധവള പ്രകാശം… പക്ഷെ കണ്ണടക്കാനാവുന്നില്ല … ആ പ്രകാശത്തിനു നേരെ അതി ഭയങ്കരമായ വേഗതയില്‍ ഞാന്‍ അടുത്തു …
പ്രകാശവലയതിനുള്ളിലേക്ക് കടന്നു… ചുറ്റും പ്രകാശം മാത്രം – മുന്നോട്ടു പോകും തോറും എന്‍റെ ഒപ്പം ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍ … പക്ഷെ ആര് ? അറിയില്ല… ചിര പരിചിതരായ ചില ആളുകള്‍ തൊട്ടടുത്ത് ഉള്ളതുപോലെ … പക്ഷെ ആര്?

***

“മഹേഷ്‌ … ” ഒരു ഞെട്ടലില്‍ ഞാന്‍ ഉണര്‍ന്നു… ആരോ കവിളില്‍ പതിയെ തട്ടുന്നു … ഞാന്‍ സര്‍ജിക്കല്‍ ഐസിയു വിലാണ് – മാസ്ക് ധരിച്ച ചില നീല ഗൌണ്‍ ധാരികള്‍ എന്‍റെ ചുറ്റുമുണ്ട്…
“നൌ, ഇറ്റ്‌ വില്‍ ബി ഫൈന്‍ … ഹീ ഈസ്‌ ഓക്കേ…” അകലെ ഒരു ഗുഹയില്‍ നിന്നും പറയുന്നതു പോലെ ഒരു ശബ്ദം…
നീല ഗൌണ്‍ ധാരികള്‍ എന്‍റെ കിടക്കയുടെ അടുത്തു നിന്നും പോയി…
വലിയ കണ്ണുകളുള്ള മാസ്ക് വെച്ച ഗുണ്ടുമണി എന്‍റെ അടുത്തേക്കു വന്നു… നനഞ്ഞ പഞ്ഞികൊണ്ട് എന്‍റെ വരണ്ടുണങ്ങിയ ചുണ്ടുകള്‍ തുടച്ചു…
ഞാന്‍ എന്തോ പറയാന്‍ ശ്രമിച്ചു… മിണ്ടരുത് എന്ന്‍ ആ നീല മാലാഖ ആംഗ്യം കാണിച്ചു… ഞാന്‍ ഇടതു കൈ പൊക്കി തലയില്‍ തൊട്ടു – തല മുഴുവന്‍ പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്നു…
“വേദന …” ഞാന്‍ ചുണ്ടുകള്‍ ചലിപ്പിച്ചു… മാലാഖ ഒരു ട്രിപ്പ് എന്‍റെ വലത്തേ കൈയില്‍ കുത്തി … എന്നിട്ടു പറഞ്ഞു “സാരമില്ല … ഇപ്പോള്‍ മാറും…”
എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല… ഇടയ്ക്കു സര്‍ജന്‍, അനസ്തേഷ്യഡോക്ടര്‍, ഫിസിഷ്യന്‍ എല്ലാവരും വന്നുപോയി… മയക്കതിനും ബോധത്തിനും ഇടയിലൂടെ സ്ഥല-കാല-സമയ ബോധങ്ങളില്ലാത്ത ഒരവസ്ഥ…
നന്നായി ബോധം വന്ന സമയത്ത് മാലാഖ ചോദിച്ചു “ഒന്നെണീറ്റു നോക്കാം…”
Post Surgeryകിടക്കയുടെ ചുവട്ടിലെ ലിവര്‍ കറക്കി തലയും ഉടലും ഒരുപോലെ മുകളിലേക്കുയര്‍ത്തി… 5 മിനിറ്റ് നേരം അങ്ങനെ ഇരുത്തി.
“തല കറങ്ങുന്നുണ്ടോ?”
“ഇല്ല…”
“റൂമില്‍ പോകാം…”
ഞാന്‍ തലയാട്ടി…
“ഇപ്പോള്‍ എന്തു തോന്നുന്നു ?”
“ഒന്നു പുനര്‍ജ്ജനിച്ച പോലെ …”
“ആഹാ… സാഹിത്യമാണല്ലോ… എല്ലാവരും പറയുന്നു ഒന്നുറങ്ങി ഉണര്‍ന്നതുപോലെ എന്ന്…”
“അല്ല സിസ്റര്‍, ഞാന്‍ മരിച്ചിട്ടു വീണ്ടും ഒന്നു ജനിച്ചതു പോലെയാണ് എനിക്കു തോന്നുന്നത്…”
അവര്‍ മനസ്സിലാകാത്ത ഭാവത്തില്‍ ഒരു നിമിഷം നിന്നു… പിന്നെ ചിരിച്ചു “കൊള്ളാം… നല്ല സാഹിത്യം …”

***

ഓപ്പറേഷന്‍ തിയേറ്റര്‍ ഫ്ലോറിലെ ലിഫ്റ്റ്‌ വരെ അവര്‍ കൂടെ വന്നു … മാസ്ക് മാറ്റി – കൈ വീശി ടാറ്റാ തന്നു… “ഗെറ്റ് വെല്‍ സൂണ്‍ …”

ഞാന്‍ ചോദിച്ചു “സിസ്റ്റര്‍ന്‍റെ പേരെന്താ? ”
അവര്‍ പേരു പറഞ്ഞു…!!!

ഓപ്പറേഷന് മുന്‍പ്

മരണത്തെക്കുറിച്ച്

ദൈവത്തെക്കുറിച്ച്

The Tastes of Success and Failure…

Just like you, I also don’t like failure. But – honestly speaking – for me, it’s not a big deal… I believe,if you have an attitude to strive for the success, no target is too far. I will explain with an example.

As I have mentioned in my blog post ‘Blood is thicker than Water’, my schooling was in a Christian church managed Malayalam medium school in our village. Unlike the lower primary classes, I was not a high performing student in high school. Even my total mark percentages are much lesser than the school toppers, I also considered as one of the brilliant students in that batch. Because I was the school topper of Mathematics (only). I had a reasonably good reading habit on various topics, but never been a good textbook reader. I hated mugging of definitions and long – long essays on worthless topics. So, I scored below average marks for History, Hindi and Biology and just average marks for Geography, Malayalam and English. But, I scored above average marks for my favorite subjects like Physics and Chemistry. And of course, I really dominated the Maths. So, my total marks percentage was just above average, between seventy and eighty percentages…

In Kerala, till late 1990’s,  the higher study after 10th standard was the universities conducted pre-degree courses (PDC). Since I had scored some ‘not-bad’ marks for the Maths group subjects (Mathematics, Physics and Chemistry), I got an easy admission in First Group (Also known as Maths Group). The atmosphere in college was totally different from that of the school in my village. No uniforms, no restrictions, no painful punishments… but, no caring teachers too. Unlike the school teachers, Professors’ attitude was something like “If you want, you should study. If you have doubt, you ask me. If I have time, I shall answer- otherwise go to library and learn your self”.

The unexpected change of teaching medium was a big challenge for me. The person sat next to me was Mr. Kitt (I have mentioned about him in my past blog “Three Good Friends in Chennai”) He had no problem with the teaching medium, as he was from an English medium school. (Also he was a much better student than I was.)

I attended the classes mechanically, without understanding anything the professors taught. And since I was a boy who keep text book anew (never opened), I have failed two out of five subjects for the first term examination.That was my first academic failure (Not a big thing- later, failure of exams became a usual thing… ). During my school days, I had never been failed even for a single subject. So it became a big shame. I did not know what to do and decided to consult my English professor who liked me very much.

He told me “Mahesh, your problem is common challenge for most of the came-from-Malayalam-medium students. If you put some sincere efforts, you can improve your linguistic skills as good as an English medium student. And remember, Reading – Reading – Reading… It’s the only way to improve.” He paused and added with a smile “Normally nobody put a sincere effort in it… They just study their subjects and earn marks. But, they understand the limitations when they enter in to the profession.”

I decided to learn English language. The collage library usually open at 8:30 am. If I wanted to reach library by that time, I had to start from house at 7:30 am. Only if I reached there by that time, I could spend an hour to read two – three English News Papers. At my home, we used to read Malayalam Daily. When I told the things to my mother-the-best, she was very happy to make Tiffin and breakfast for me before 7 am. (This is one of the many reasons, I consider my mother as the lady behind my all successes –as mentioned in The M-Factor)

From the very next day onwards, I started my “Operation English learning”. The first book I took from the library was “Great Expectations” by Charles Dickens. But, when I tried to read the book, I lost all Expectations about learning English. When ever I tried to read a single page, I needed to refer the English-Malayalam dictionary at least ten times. My vocabulary was too pathetic even to understand what the book is telling about. I often felt, better trying to swim across The English Channel than learning English. But, like King Robert Bruce, I was also not ready to give up. I returned Dickens‘ ‘Great Expectations’ to the library, but I had some the ‘real great expectations’ about my English learning. I took three kids books- one nursery rhymes, Cinderella stories and ‘The Adventures of Tom Swayer’. Seeing these books, other students laughed at me. But, I was shameless, and nothing could stop my enthusiasm to learn. My target was much more important to me than the silly ego of ‘What the others shall think me’. Because, I knew, first of all I need to build up the basics. Strong foundation is the necessary thing for a big Building.

The fifteen years old boy was not ready to give up… And now, my English is reasonably good. At least, I can communicate well to others.

*****

Even I have a lot of limitations in life, I am happy now – in terms of my achievements in my less than thirty years living on this planet. When look back to my past life, I can find a lot of reasons to be depressed. But, I don’t want that. I count ‘what I have’- not ‘what I lose’. I don’t think I have reached my ultimate destination. I believe, there is no such final destination for anything. Life is going-on in a flow, as mentioned in the concept of randomness – it’s just happening. The events come to our life according to the chaos theory. We can’t say something happening in our life is final. Everything happen is a continuation of another one and the reason of some others. So I’m still trying for continuous improvement, which will help me not to be a big loser in future. If I sit idle, gradually I will lose the feeling of comfort.

If you are cheerful, the peoples will like you. But, when you start to complain about your environments, they will move away and you will be isolated. This attitude makes me a cheerful person. That’s why I told you, failure is not a big deal for me. I am positive and believe- behind every big success there should be a story of die hard striving. In fact, the ‘Go-getter‘ attitude and the ‘self driven striving‘ are the parameters to differentiate a successful man and a loser. The life is too short and we have no time for sitting idle and cursing the fate. If we really want some thing, the only option is just ‘Go for that‘. Let the others decide how successful our efforts were…

So my dear reader, you decide – how successful I am, in the effort to learn good English…

*****

P.S: Now I have a copy of “The Great Expectations” by Charles Dickens in my personal library- in the group of very special & memorable books.


Blog at WordPress.com.

Up ↑